tag:blogger.com,1999:blog-319866992024-03-07T09:25:34.460+05:30പച്ചക്കുതിരപച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക്
ഒരു ഭാഗ്യാന്വേഷി.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger33125tag:blogger.com,1999:blog-31986699.post-14163987613302284462012-12-19T16:27:00.001+05:302012-12-19T16:28:51.389+05:30 രാമഭാദ്രന്റെ സ്മൈലികള് <div>
രാമഭദ്രന് , നാല്പത്തിരണ്ടു വയസ് .ഗവര്‍മെന്റ് സര്‍വ്വീസില്‍
അക്കൌണ്ടിങ് ജോലി. പാലക്കാട് സ്വദേശം . ജീവിതം തന്നെ എന്തു പഠിപ്പിച്ചു
എന്നതിനേക്കാളുപരി ജീവിതത്തെ എങ്ങനെ താന്‍ പഠിപ്പിച്ചുവെന്നറിയുവാനുള്ള
ആഗ്രഹമാണെന്ന് വിശ്വസിക്കുന്ന ഒരു സാധാരണ മനുഷ്യന്.. ഇതൊക്കെ രാമഭദ്രന്റെ വെബ് ലോഗ് അഥവാ ബ്ലോഗിലെ പ്രൊഫൈലിലുള്ളതാണ്. </div>
ഇന്റര്‍നെറ്റില്‍ ഭൂരിഭാഗം ആളുകളും കള്ളപ്പേരില്‍ മാത്രം എഴുതുമ്പോള്‍
രാമഭദ്രന് എന്ന പേരു ഒരു കള്ള പേര് തന്നെ എന്ന് ഉറപ്പിചിരുന്നതാണ്..
പക്ഷെ എന്തോ രാമഭദ്രന് എന്ന പേര് തന്നെ നാട്യങ്ങള്‍ ഇല്ലാത്ത ഒരാളുടെ
ആണെന് വെറുതെ മനസ്സില്‍ കുറിച്ചിട്ടു.<br />
<br />
രാമഭദ്രനെ ശ്രദ്ധിക്കുന്നത് അടുത്ത കാലത്താണ്. ബ്ലോഗില്‍ ജസ്മീല
സബാനിയുടെ 'ഗ്രബേവിക്ക' എന്ന സിനിമയെക്കുറിച്ചുള്ള ഒരു ലേഖനത്തിനു വെറുതെ
ഒരു സ്മൈലി ഇട്ട് പോയതിനുശേഷമാണ് ഇങ്ങനെ ഒരാളുണ്ടെന്ന് അറിയുന്നത് തന്നെ.
ഒരു യുദ്ധത്തിന്റെ ഭീതിതവും വേദനാജനകവുമായ ഓര്‍മ്മകള്‍ സാധാരണ
ജീവിതത്തിന്റെ അന്തര്‍ധാരയെ തന്നെ കുത്തി നോവിക്കുന്നതെങ്ങനെയെന്ന് ഹൃദയസ്
പൃക്കായി രേഖപ്പെടുത്തുന്ന ഒരു സിനിമയെ ഇത്ര നിസാരമായി കാണുന്ന ഇവന്
ആളുകൊള്ളാമല്ലോയെന്ന മുന്‍വിധിയോടെയാണ് രാമഭദ്രന്റെ പ്രൊഫൈല്‍ തുറന്നു
നോക്കിയത്. പ്രൊഫൈലില്‍ നിന്നും രാമഭദ്രന് അതുവരെയും ഒരു ബ്ലോഗ്
തുടങ്ങിയിട്ടില്ലെന്ന് മനസ്സിലായി. പിന്നീട് രാമഭദ്രന് എഴുതിയിട്ടുള്ള
കമന്റുകള്‍ സേര്‍ച്ച് എഞ്ചിനില്‍ പോയി തപ്പി. അധികമൊന്നുമില്ല.
ഉള്ളതുമുഴുവന്‍ ഇങ്ങനെ കുറെ <span class="il">സ്മൈലികള്</span> മാത്രം. അതും കനപ്പെട്ട ലേഖനങ്ങളിലും കഥകളിലും മാത്രം. ഹാസ്യബ്ലോഗുകളിലൊന്നും തന്നെ രാമഭദ്രന്റെ <span class="il">സ്മൈലികള്</span>
കണ്ടില്ല. എങ്കില്‍ പിന്നെ രാമഭദ്രനെ അങ്ങനെ വെറുതെ വിടരുതെന്ന്
സ്വാഭാവികമായ ഒരു കൌതുകം..അങ്ങനെയാണ് ബ്ലോഗില്‍ തന്നെ ഇങ്ങനെയൊരു കമന്റ്
ഞാനിട്ടത് ..'
ഒരു കുഞ്ഞു ബ്ലോഗു പോലുമില്ലാത്ത രാമഭദ്രാ താങ്കളിങ്ങനെ ഓടി നടന്ന് ഔചിത്യ
ബോധമില്ലാതെ <span class="il">സ്മൈലികള്</span> വാരി വിതറുന്നതെന്തിനാണ് ? ' . മറുപടി കിട്ടില്ലെന്നറിഞ്ഞുകൊണ്ടു തന്നെ.. <br />
<br />
പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് രാമഭദ്രന്റെ
മറുപടിയുണ്ടായിരുന്നു മറ്റൊരു സ്മൈലിയോടെ. 'സുഹൃത്തേ, ഞാനും ഒരു ബ്ലോഗെഴുതി
തുടങ്ങി. ചില ഡയറിക്കുറിപ്പുകള്‍.. ലിങ്ക് ഇവിടെ....' <br />
<br />
രാമഭദ്രന് : ഡിസംബര്‍ 5, 2006 <br />
<br />
കാലത്ത് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ചെറിയ തണുപ്പുണ്ടായിരുന്നു.
വിത്തുകള്‍ മുളപൊട്ടി മുട്ടിനൊപ്പമെത്താന് വെമ്പി നില്ക്കുന്ന
നെല്പാടത്തിന്റെ ഓരം ചേര്‍ന്ന് സൈക്കിള്‍ ചവിട്ടി പോകുന്നത് ഒരിക്കലും
മടുപ്പുളവാക്കിയിട്ടില്ല. ഇന്നും വളവു തിരിഞ്ഞ് ബസ്റ്റോപ്പിലേക്ക്
നീങ്ങുമ്പോള്‍ അവള് നടന്നുപോകുന്നുണ്ടായിരുന്നു. ഭഗീരഥി. മുടി അല്‍പ്പം
കുറവാണെങ്കിലും ഇടതൂര്‍ന്ന മുടിയാണവള്ക്ക്. ഒരിക്കലും ഭഗീരഥിയുടെ
മുടികെട്ടിവെച്ച് കണ്ടിട്ടില്ല. പലപ്പോഴും മുടിയില്‍ നിന്നും എണ്ണ
തൊട്ടെടുക്കാന്‍ തോന്നിപ്പിക്കും. ഒരേ ബസില്‍ ടൌണിലെ അടുത്തടുത്ത
ഓഫീസുകളിലേക്കാണ് ഞങ്ങള്‍ പോകുന്നതെങ്കിലും തമ്മില്‍ കണ്ടാല്‍ ഇപ്പോള്‍
സംസാരിക്കാറേ ഇല്ല. അല്ലെങ്കില്‍ തന്നെ എന്താണ് അവളോടിത്ര സംസാരിക്കാന്‍.
എന്റെ വിവാഹത്തിനു മുമ്പ് എനിക്ക് തോന്നാത്ത ഏതുവികാരമാണ് വിവാഹ ശേഷം, അതും
അവള്‍ക്കും എനിക്കും ഓരോ കുട്ടികളായ സ്ഥിതിക്ക്. എങ്കിലും ഞാനറിയാതെ
വിവാഹത്തിനു മുന്‍പ് എന്നെ പ്രേമിച്ച ഒരു പെണ്‍കുട്ടിയോട് തോന്നുന്ന
വികാരത്തെ എന്താണ് വിളിക്കേണ്ടത് ? സഹാനുഭൂതിയെന്നോ. ഭഗീരഥിയുടെ
വിവാഹസമയത്ത് അവളെ കാണാന്‍ അത്ര ഭംഗിയുണ്ടായിരുന്നില്ല. ഗള്‍ഫുകാരനായ
ഭര്‍ത്താവിന്റെ കൂടെ കുറച്ചുകാലം ഗള്‍ഫില്‍ ചെന്നു നിന്നതിനു ശേഷമാണ്
അവളിത്ര തടിച്ചതും മുഖത്ത് നുണക്കുഴികള്‍ തെളിഞ്ഞുകാണാന്‍ തുടങ്ങിയതും.
കോളജില്‍ പഠിക്കുന്ന സമയത്തും ഞങ്ങള്‍ ഒരേ ബസിലായിരുന്നു
പോയിക്കൊണ്ടിരുന്നത്. പക്ഷേ അന്നൊന്നും ഞാനവളെ ശ്രദ്ധിച്ചിരുന്നില്ല.
അവളേക്കാള്‍ സുന്ദരികള്‍ അവളുടെ ഗ്രൂപ്പിലുണ്ടായിരുന്നുവെന്നതുകൊണ്ടുമാത്രം.
പക്ഷേ വര്‍ഷങ്ങള്‍ക്കപ്പുറം എന്റെ വിവാഹത്തിന്റെ മൂന്നു ദിവസം മുമ്പ്
ഭാസ്കരനില്‍ നിന്നാണ് ഞാനതറിഞ്ഞത്. ഭഗീരഥി എന്നെ പ്രേമിച്ചിരുന്നെന്നും
എന്റെ അച്ഛനുമായി അവളുടെ അച്ഛന് വിവാഹാലോചനയുമായി സംസാരിച്ചിരുന്നെന്നും
മറ്റും. ഒരു പക്ഷേ അതിന്റെ വാശികൊണ്ടായിരിക്കാം എന്റെ വിവാഹത്തിന്റെ
തലേന്നു തന്നെ ഒരു ഗള്‍ഫുകാരനെക്കൊണ്ട് അവളുടെ അച്ഛന് അവളെ വിവാഹം
ചെയ്തയച്ചത്. അതൊരു വിധത്തില്‍ നന്നായി. പക്ഷേ.. ഇന്നു ടൌണില്‍
ബസ്സിറങ്ങിവരുമ്പോള് എന്തേ അവള് എന്റെ മുഖത്തു നോക്കി മന്ദഹസിച്ചത് ?
ചിരിക്കുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞു നിന്നിരുന്നു. വെറുതെ
ചിരിക്കാനും ആളുകള്‍ക്ക് ഓരോരോ കാരണങ്ങളുണ്ടാവും. പക്ഷേ എന്തുകൊണ്ട്
ഭഗീരഥിയെക്കുറിച്ച് ഇത്രയും ഇന്ന് ഞാനാലോചിക്കുന്നുവെന്ന്
മനസ്സിലാവുന്നില്ല... ഒരു പൈങ്കിളി കഥ...അത്രയും കൂട്ടിയാല്‍ മതി.
<br />
<br />
രാമഭദ്രന് : ഡിസംബര്‍ 14, 2006 <br />
<br />
ഓഫീസില്‍ നിന്നും തിരിച്ചു
വരുമ്പോള്‍ അല്പം വൈകിയിരുന്നു. ബസുകളുടെ മിന്നല്‍ പണിമുടക്ക്. എല്ലാം
കഴിഞ്ഞ് സ്റ്റോപ്പിലെത്തിയപ്പോള്‍ ഏഴുമണി കഴിഞ്ഞു. അതുകൊണ്ടാവും കണ്ണനു
സ്ഥിരം വാങ്ങിക്കൊണ്ടു വരാറുള്ള കപ്പലണ്ടിപ്പൊതി വാങ്ങാന്‍ മറന്നത്. പാതി
വഴിയെത്തിയപ്പോഴാണ് ഓര്‍ത്തത്. തിരിച്ച് ചെല്ലുമ്പോഴേയ്ക്കും
ദിവാകരേട്ടന്റെ പെട്ടിക്കടയില്‍ തിരക്കേറിയിരുന്നു.
കപ്പലണ്ടിപ്പൊതിയില്ലാതെ വന്നാല്‍ കണ്ണന് വാശി തുടങ്ങും. പിന്നെ
കരച്ചിലാവും. 'കരയല്ലെ കണ്ണാ,, അച്ഛന് മറന്നിട്ടല്ലേ...' എന്നൊന്നും
പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അധികം കരഞ്ഞാല്‍ പനി. പിന്നെ ഭാരതിയുടെ
കറുത്ത മുഖം... അതെ. ഭാരതിയുടെ മുഖം ഇപ്പോള്‍ കൂടുതല്‍ കരുത്ത് ഇരിക്കുന്നു. മുഖത്തെ വെള്ളപ്പാണ്ട് പുരികങ്ങളിലേക്കും
ചുണ്ടുകളിലേക്കും വ്യാപിച്ചിരിക്കുന്നതു കൊണ്ടാവാം.. വിവാഹസമയത്ത് അവള് എത്ര
സുന്ദരിയായിരുന്നു. ഏട്ടന് മദിരാശിയില്‍ വെച്ച് പരിചയപ്പെട്ടതാണ്
ഭാരതിയുടെ അച്ഛനെ. അങ്ങനെയാണ് ഈ ബന്ധമുണ്ടാവുന്നതും ഞങ്ങളുടെ
വിവാഹത്തിലേക്കതു നയിച്ചതും. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ്
ഭാരതിയുടെ മുഖത്തിന്റെ ഒരു ഭാഗത്ത് ചെറിയ നിറ വ്യത്യാസം കണ്ടു തുടങ്ങിയത്.
ആദ്യമൊന്നും അതത്ര കാര്യമാക്കിയില്ല. പിന്നീട് കുറെശെ കുറേശേ അതു
വ്യാപിച്ചു. ഇപ്പോള്‍ മുഖം മുഴുവനുമത് പരന്നു. വെള്ളപ്പാണ്ട് വന്നതിനു ശേഷം
അവള് പുറത്തൊന്നും ഇറങ്ങാറില്ല. എല്ലായ്പ്പോഴും അകത്തു തന്നെ. എത്ര നേരം
വീടിനകത്ത് തന്നെ ഇരിക്കും ? പലപ്പോഴും ഞാന്‍ പുറത്തേക്ക് കൊണ്ടുപോകാന്‍
നിര്‍ബന്ധിക്കും. അവള്‍ക്കതിഷ്ടമല്ല. പക്ഷേ വൈകീട്ട് ഓഫീസ് വിട്ട്
വീട്ടിലെത്തിയപ്പോഴാണ് മങ്ങിയ വെളിച്ചത്തില്‍ അത് കണ്ടത്. ഭാരതിയുടെ
മുഖത്ത് മുഴുവനും കണ്മഷി വാരിത്തേച്ചിരിക്കുന്നു. <br />
'എന്താ ഭാരതി ഇത്.. ?' <br />
'ഒന്നൂല്യ..' <br />
'എന്തിനാ ഇങ്ങനെ കണ്മഷി വാരിത്തേച്ചിരിക്കുന്നത്... ?' <br />
'കൊറെ നാളായി ഞാന്‍ വിജാരിക്കുന്നു. അമ്പലത്തില്‍ പോണം ന്ന്.. ആളോള് കാണില്യേ....' <br />
ഞാനൊന്നും
മിണ്ടിയില്ല. കണ്ണന് കപ്പലണ്ടിപ്പൊതി മെല്ലെ തുറന്ന് മണികള്‍ ഓരോന്നായി
എടുത്തു കഴിക്കുന്നത് നോക്കി ഭാരതി ഇരുന്നു. ചിരിക്കുമ്പോള്‍
അവളുടെ മുഖത്തിനു എന്തു ഭംഗിയാണ്. <br />
<br />
രാമഭദ്രന്: ഡിസംബര്‍ 22, 2006 <br />
<br />
ഇന്നു ലീവായിരുന്നു. പനിയൊന്നുമില്ല.
കുറച്ചു ദിവസമായി നെഞ്ചിന്റെ ഒരു ഭാഗത്ത് ചെറിയ ഒരു വേദന. വിക്സും
ടൈഗര്ബാമുമൊക്കെ പുരട്ടും. ഭാരതിയാണ് നിര്‍ബന്ധിച്ചത്. <br />
'കൊറെ നാളായില്ലേ.. ഇതും വെച്ച് ഇനി നടക്കണ്ട. ഒരു ഡോക്ടറെ കാണിക്കൂ..' <br />
ഇനി അവള്‍ക്കൊരു പ്രശ്നമാവണ്ട. അതാണ് ഇന്ന് ടൌണിലെ ഫിസിഷ്യനെ കാണിച്ചത്.
എന്തോ ചെറിയ ചില പ്രശ്നങ്ങളുണ്ടെന്ന് മാത്രം പറഞ്ഞു. അല്ലെങ്കിലും ഈ
ഡോക്ടര്മാരിങ്ങനെയാണ്. എല്ലാത്തിനും ആ ടെസ്റ്റ് , ഈ ടേസ്റ്റ് എന്നൊക്കെ
പറഞ്ഞ് നൂറുകൂട്ടം ടെസ്റ്റ്.. പിന്നെ ഇ.സി.ജി. എല്ലാം വെറുതെയാണ്. ഓരോ
ടെസ്റ്റിനും എന്താ ചെലവ്.. അതൊന്നും ഈ ഡോക്ടര്മാര്ക്കറിയേണ്ടല്ലോ.
അവര്‍ക്കിങ്ങനെ എഴുതിവിടുകയല്ലേ വേണ്ടൂ.. ഇനി രണ്ടു ദിവസം കഴിഞ്ഞേ
റിസള്‍ട്ട് കിട്ടൂ. ഒന്നും ഉണ്ടാവില്ല. വെറുതെ. <br />
<br />
* * * * * <br />
<br />
ഇതായിരുന്നു രാമഭദ്രന്റെ ബ്ലോഗിലെ ആകാംഷ നിറഞ്ഞ അവസാനത്തെ ഡയറിക്കുറിപ്പ്. <br />
പിന്നീട് രാമഭദ്രന്റെ <span class="il">സ്മൈലികള്</span>ക്ക് വേണ്ടി പലപ്പോഴും ഇന്റര്‍നെറ്റില്‍ പരതിയിരുന്നു. കണ്ടില്ല. ഇനി ഒരു പക്ഷെ കണ്ടെന്നും വരില്ല .<br />
<br />
പച്ചപിടിച്ച നെല്‍ പാടത്തിന്റെ വരമ്പിലൂടെ വലിയൊരു
സ്മൈലിയുമായി രാമഭദ്രന് സൈക്കിള്‍ ചവിട്ടിപ്പോകുന്നത് എപ്പോഴാണ് ഒന്ന് കാണുക.<span class="HOEnZb"><span style="color: #888888;"><br clear="all" /></span></span>asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com2tag:blogger.com,1999:blog-31986699.post-78331562014459025262009-02-18T08:27:00.000+05:302009-02-18T08:30:54.429+05:30നക്ഷത്രങ്ങള്‍ പറയാതിരുന്നത്...എണ്ണമറ്റ നക്ഷത്രങ്ങള്‍ ആകാശത്ത് തെളിഞ്ഞു നിന്നു. അവയ്ക്കിടയിലൂടെ ഒരു ദിനചര്യയെന്നവണ്ണം കൊള്ളിയാനുകള്‍ മിന്നിമറഞ്ഞു. നക്ഷത്രങ്ങളുടെ നിറത്തെക്കുറിച്ച് ലാസറപ്പനു പലപ്പോഴും സംശയമാണ്. അവയ്ക്ക് മഞ്ഞയാണോ അതോ ഇളം ചുവപ്പാണോയെന്ന്. ചൂണ്ടു വിരലും തള്ളവിരലും നിവര്‍ത്തി ഒരു ഭാഗ്യപരീക്ഷണത്തിലാണ് പലപ്പോഴും അത് അവസാനിക്കാറുള്ളത്. ലാസറപ്പന്എന്നും ചൂണ്ടു വിരലേ പിടിക്കൂ. ചൂണ്ടുവിരല്മഞ്ഞ. ചുവപ്പിനേക്കാള്മഞ്ഞയാണ് ലാസറപ്പന് ഇഷ്ടം.<br /><br />ചുവപ്പെല്ലാം കമ്മൂക്കളാണെന്നാണ്അമ്മാമ പറയുന്നത്. അമ്മാമ എന്നും ഒരു കോംഗ്രസ്സുകാരിയാണ്. എങ്കിലും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്അമ്മാമയ്ക്ക് ഇഷ്ടപ്പെട്ടില്ല.<br />‘ഈ പെണ്ണങ്ങളൊക്കെ ന്തൂട്ട് കണ്ട്ട്ടാ രാജ്യം ഭരിക്കാന്‍ പോണത്... അതൊക്കെ ആങ്കുട്ട്യോള്ക്ക് പറഞ്ഞ്ട്ട് ള്ളതാ.. ‘<br /><br />എന്നാലും കോംഗ്രസ്സുകാരെമാത്രമേ അമ്മാമയ്ക്ക് ഇഷ്ടമുള്ളൂ.. പശൂവും കിടാവും ചിഹ്നത്തില്‍ മാത്രമേ ഇന്നേവരെ വോട്ട് കുത്തിയിട്ടുള്ളൂ.<br /><br />‘വിപ്ലവം വിപ്ലവംന്ന് പറഞ്ഞ്ട്ട് ഈ കമ്മുക്കളെല്ലാം ന്തൂട്ടാ ണ്ടാക്ക്യേ... നെഹ്രും ഗാന്ധീംണ്ടാര്ന്നില്ലെങ്കി ഈ സായിപ്പുമ്മാര്നാട്ടീന്ന് പൂവ്വോ ? ‘ എന്നാലും സായിപ്പുമാരെ അമ്മാമയ്ക്ക് വലിയ കാര്യമാണ്.<br /><br />‘സായിപ്പുമാരുണ്ടാക്കിയ മുള്ളൂര്പാലണ്ടാര്ന്നില്ലെങ്കെ ന്റെ കുഞ്ഞിലക്കുട്ടി അന്ന് ചത്തു പോയേനെ..’<br />അമ്മാമയുടെ നേരെ അനുജത്തി കുഞ്ഞിലക്കുട്ടിക്ക് പേറ്റു നോവടുത്തപ്പോള് പേറെടുക്കുന്ന് അന്നമ്മ ‘ മിഷ്യനാസ്പത്രീല്കൊണ്ടൊക്കോ ... എന്നെക്കൊണ്ടാവില്യ പേറെട്ക്കാന്‘ എന്ന് കൈയൊഴിഞ്ഞപ്പോള്‍, കാളവണ്ടിയില്‍ രാത്രിക്ക് രാത്രി പറന്നു കൊണ്ടു പോകുമ്പോള്‍ മുള്ളൂറു പാലമില്ലായിരുന്നെങ്കില് കടത്ത് കടക്കേണ്ടി വരുമായിരുന്നു. കടത്തു കടത്തി മിഷ്യനാസ്പത്രിയിലെത്തുകയാണെങ്കില്കുഞ്ഞിലക്കുട്ടി ജീവനോടെ എത്തുമെന്ന് ഒരുറപ്പുമില്ലായിരുന്നു.<br /><br />കോംഗ്രസ്സുകാരുടെ ജാഥ തോട്ടുവരമ്പിലൂടെ പോകുമ്പോള്‍ അമ്മാമ പറമ്പിന്റെ ഒരു ഭാഗത്ത് ചെന്നു നിന്ന് നിര്‍ന്നിമേഷയായി ജാഥ കടന്നുപോകുന്നതുവരെ നോക്കിനില്ക്കും. ജാഥക്കാരാരെങ്കിലും അമ്മാമയെക്കണ്ടാല്അകലെനിന്നു ചോദിക്കും.<br /><br />‘കൊച്ചുറോമേട്ത്താര് ജാദയ്ക്ക് പോരണാ ?...’<br />‘ഉം .. പോരണന്നൊക്കെ ണ്ട് ക്ടാങ്ങളേ.. വെക്കനാകത്ത് നിന്ന് തിരിയാന്സമയം ഇല്ല...’<br /><br />അല്പം നിരാശയോടെ അമ്മാമ വെക്കനാകത്തേക്ക് കടക്കുമ്പോള്ലാസറപ്പനും കൂടെ ചെല്ലും.<br />അത്താഴത്തിനു വെയ്ക്കുന്ന കഞ്ഞിയിലെ തെളി വെള്ളം അമ്മാമ കുറച്ച് മാറ്റിവെയ്ക്കും.<br />അപ്പാന് ചോറുണ്ണുമ്പോ കുടിയ്ക്കാന്‍. അതിലൊരു പങ്ക് ലാസറപ്പനും കൂടിയുള്ളതാണ്. അത് കിട്ടിയില്ലെങ്കില്കൊന്തമണി കൊട്ടുന്ന വരെയ്ക്കും വിശന്ന വയറുമായി കോണിച്ചോട്ടില്ഇരിക്കേണ്ടി വരും. കോഴിക്കൂട് അടയ്ക്കുന്നതിനു മുമ്പ് അമ്മാമ ഓട്ടു മൊന്തയില്കഞ്ഞിവെള്ളം എടുത്ത് പാത്യേമ്പുറത്ത് വെക്കും.<br />‘ലാസറപ്പാ.. പാത്യേമ്പുറത്തെക്ക് ഒരു കണ്ണ്വേണം ട്രാ..ആ കറത്ത പൂച്ച സാമ്പാറിന്റെ കലം ഒടയ്ക്കുണ്ടോന്ന് നോക്ക്യോളോ... ‘<br /><br />ലാസറപ്പനു അത് കേള്ക്കുമ്പോള്ചെറുതായി ചിരിവരും. ലോകത്ത് ഒരു പൂച്ചയും സാമ്പാറിന്റെ കലത്തില്‍ തലയിടില്ലെന്ന് എല്ലാവര്ക്കുമറിയില്ലെ.<br /><br />അതൊരു സൂചനയാണ്. കഞ്ഞിവെള്ളം എടുത്തു വെച്ചിട്ടുണ്ട് .. പോയി ആരും കാണാതെ എടുത്ത് കുടിക്കണം.<br />ലാസറപ്പനു എന്തെങ്കിലും കൊടുക്കുന്നത് കണ്ടാല്അപ്പാപ്പനു കലിയാണ്.<br />‘കുരുത്തല്ല്ലാത്ത ചെക്കന്.. തല വെളീല്ക്ക് വരുമ്പളക്കും തന്തേനെം തള്ളേനെം തെക്കോറ് ടത്തേക്കെടുപ്പിച്ചു..’<br />അതു കേള്ക്കുമ്പോള്ലാസറപ്പനു ഇപ്പോള്‍ കരച്ചിലു വരാറില്ല.<br />പണ്ടൊക്കെ കോണിച്ചോട്ടിലിരുന്ന് കുറെ കരഞ്ഞിട്ടുണ്ട്. സ്ഥിരമായി അപ്പാപ്പന്പറഞ്ഞു തുടങ്ങിയപ്പോള്‍ അതൊരു ശീലമായി.<br /><br />അതിന്അപ്പാപ്പനെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ആരായാലും അങ്ങനെയൊക്കെയല്ലേ പറയൂ ..<br />ലാസറപ്പനു ഒരു വയസ്സുള്ളപ്പോഴാണ് പേനകത്തുനിന്നും വരുമ്പോള്‍ വഞ്ചി മറിഞ്ഞ് ലാസറപ്പന്റെ അപ്പനുമമ്മയും മരിച്ചത്.<br /><br />അപ്പന്റെയും അമ്മയുടെയും ഒരു ഫോട്ടം പോലും കണ്ടിട്ടില്ല... ലാസറപ്പന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് അപ്പനുമമ്മയുമെങ്ങനെയിരിക്കുമെന്ന്.<br />‘നെന്റെ അപ്പന്റെ അതേ രൂഭാ നെനക്ക്..’ എന്ന് ഇടയ്ക്ക് അമ്മാമ പറയും.<br />‘ന്നാലും അപ്പന്റെം അമ്മേരെ ഒരു പോട്ടം...’<br />‘പോട്ടൊക്കെ നെനക്ക് കാണിച്ച് തരാം ഒരു ദിവസം.. നീയ്യ് വലുതാവട്ടെ..’ അമ്മാമ ആശ്വസിപ്പിക്കാനായി പറഞ്ഞു.<br />‘അപ്പന്റെ നെറ്റീരെ ഇടത്ത് ഭാഗത്ത് ഇതേപോലത്തെ പാട് ണ്ടാ അമ്മാമേ ..’ ലാസറപ്പനു ആ സംശയം ഇതുവരെയ്ക്കും മാറിയിട്ടില്ല.<br /><br />‘ഇത് നീയാ കോണീച്ചോടീന്ന് വീണേന്റെ പാടല്ലേ ലാസറപ്പാ...’<br />അപ്പാപ്പന്ഒരു ദിവസം മൂക്കറ്റം കുടിച്ച് വന്ന് വെട്ടുകത്തിയെടുത്ത് അമ്മാമയെ എറിഞ്ഞത് ഉന്നം തെറ്റി തന്റെ നെറ്റിയില്കൊണ്ടതാണെന്ന് എളേപ്പന്ഒരു തവണ പറഞ്ഞതോര്‍മ്മയുണ്ട്. പക്ഷേ അമ്മാമ അത് സമ്മതിച്ചുതരില്ല.<br /><br />ഒരു ദിവസം തെങ്ങുകയറുന്ന ശങ്കുരുവിനോട് പറഞ്ഞ് ഒരു ഇളനീര്ഇട്ടതിനു തന്നെ വീടിനു ചുറ്റും ഓടിച്ചിട്ട് അടിച്ചത് ലാസറപ്പനു ഓര്‍മ്മവന്നു. ഇളനീരു കുടിച്ച് തൊണ്ട് ചാണക്കുഴിയില്ഇട്ടതാണ്. എങ്ങന്യാണ് അപ്പാപ്പന്അറിഞ്ഞതെന്ന് ഒരു ഊഹവും കിട്ടിയില്ല.<br /><br />ഒരു പക്ഷേ വാസുവിന്റെ ചാരായക്കടയിലിരുന്നു ശങ്കുരു ഒറ്റിയതായിരിക്കാം. അതുമല്ലെങ്കില്അമ്മാമ്മ. ഇവരു രണ്ടുപേര്ക്കുമേ ഇക്കാര്യമറിയൂ. ശങ്കുരു പറയില്ലെന്ന് കയ്യിലടിച്ച് ആണയിട്ടിരുന്നതാണ്. ‘തപ്പറമ്പ് ഭഗവതിയാണേ സത്യം. ഞാനിത് ആരോടും പറയില്ല കുട്ട്യേ....’ .ഭഗവതിയെ പിടിച്ച് സത്യം ചെയ്താല്‍പിന്നെ വാക്കുമാറില്ല. അപ്പോള്‍പിന്നെ അമ്മാമയായിരിക്കും പറഞ്ഞിരിക്കുക. ചന്തിയിലെ ശീമക്കൊന്നയുടെ വടിയുടെ പാടുകള്നാലഞ്ചുദിവസം തുടയില്തിണര്ത്തുകിടന്നു. അമ്മാമയാണെങ്കില്വെറുതെ ഓങ്ങുകയേയുള്ളൂ. അപൂര്‍വ്വമായേ അടിക്കൂ..<br /><br />മറ്റൊരു ദിവസം അമ്മാമ കഞ്ഞിക്കലത്തില്കയിലിട്ടിളക്കുമ്പോഴാണ് ലാസറപ്പന്അമ്മാമയുടെ കുപ്പായത്തിന് വെളിയില്ചാടി നിന്നിരുന്ന ഉമ്പായിയില്ഒന്ന് പിടിച്ചത്. പിടിക്കുകമാത്രമല്ല ഒന്നു നീട്ടി വലിക്കുക കൂടി ചെയ്തു.<br />‘ചെട്ട.. കടന്നുപൊക്കോളോ ബ്ട്ന്ന്...’ അമ്മാമ ലാസറപ്പന് ഒരു ആട്ടു വെച്ചുകൊടുത്തു.<br />‘കോച്ചുറോമ്വോ. തള്ളീല്ലാത്ത കുട്ട്യല്ലേ... നീയുന്തൂട്ടിനാ അദിന്റെ മെക്കട്ട് കയറണെ..’ പടിഞ്ഞാറേലെ പ്രസ്തീനേട്ത്താരു പറഞ്ഞപ്പോള്അമ്മാമ ഒന്നടങ്ങി. ലാസറപ്പന് അത് ഇത്ര വലിയ ഭൂകമ്പമുണ്ടാക്കുന്ന സാധനമാണെന്നറിയില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ലാസറപ്പന് അതിനു മുതിരില്ലായിരുന്നു.<br /><br />മുമ്പ് പിണ്ടിപ്പെരുന്നാളിനു ഇളേപ്പന്കാപ്പരയ്ക്കല്നിന്നും കൊണ്ടു വന്ന ഓലപ്പടക്കത്തില്നിന്നുമൊരെണ്ണം ആരും കാണാതെ മാറ്റി വെച്ച്, പിറ്റേന്ന് കഞ്ഞിതിളപ്പിച്ചിരുന്ന അടുപ്പില്ഇട്ടതും ലാസറപ്പന്എന്തെങ്കിലും ഉണ്ടാവുമെന്ന് വിചാരിച്ചല്ല. ഭാഗ്യത്തിനു അന്ന് ഒന്നും സംഭവിച്ചില്ല., കഞ്ഞിക്കലം ഒരു ഭാഗം ചെരിഞ്ഞ് കഞ്ഞിമുഴുവന്അടുപ്പില്പോയതൊഴികെ. അന്ന് അമ്മാമ വരിക്കപ്ലാവിന്റെ ചുവട്ടില്‍ കെട്ടി നിര്‍ത്തി കൌളി മടലുകൊണ്ട് രണ്ടു പൂശ്.. അപ്പാപ്പന് അടിയ്ക്കാന്വടിയുമായി പിന്നില്‍തന്നെ നിന്നിരുന്നതുകൊണ്ടായിരിക്കാം അമ്മാമയുടെ അന്നത്തെ അടിയ്ക്ക് നല്ല ചൂടുണ്ടായിരുന്നു. അന്ന് ലാസറപ്പന്കരഞ്ഞു. കരച്ചിലിന്റെ ശക്തി കുറേശ്ശേയായി കൂടിക്കൊണ്ടിരുന്നു.<br /><br />‘മിണ്ടാണ്ടിരിക്കറ പിശാശേ..അദിനുമാത്രൊന്നും നെന്നെ തല്ലീട്ടില്ല ഞാന്‍..’ അമ്മാമ സമാധാനിപ്പിക്കാന്പറഞ്ഞു. പിന്നെ, എല്ലാം കഴിഞ്ഞ് മച്ചിന്റെ അകത്തു നിന്നും ഒരു ബെല്ലം എടുത്ത് രണ്ട് തേങ്ങാക്കൊത്തിന്റെ കൂടെ വെച്ച് ലാസറപ്പനു കൊടുത്തു. തേങ്ങയും ശര്‍ക്കരയും കൂട്ടിത്തിന്നുകയെന്നത് ലാസറപ്പന്റെ ഒരു ബലഹീനതയാണ്, ഓശാന ഞായറാഴ്ച കൊഴുക്കട്ടയുണ്ടാകുമ്പോള്മണം പിടിച്ച് എങ്ങനെയെങ്കിലും അടുക്കളഭാഗത്ത് ചുറ്റിക്കറങ്ങും.<br /><br />‘ലാസറപ്പാ. നീയാ ഉമ്മറത്ത്ക്ക് ചെന്നിരുന്നോ ട്ടാ.. കൊഴ്ക്കട്ട ണ്ടാക്കണേന്റവടെ നെന്നെ കണ്ടാ അപ്പാപ്പന് നെന്നെ പിടിച്ച ആ പട്ട്ലും കൂട്ടിലു കൊണ്ടീയീടുംന്ന് വിചാരിച്ചോ..‘<br />എങ്കിലും ലാസറപ്പന്അവിടെ തന്നെ കറങ്ങിനടക്കും.<br />‘ ആ ചെക്കനു ഇച്ചിരി തേങ്ങേരെ കൊടുത്തൂന്ന് വെച്ച്ട്ട് ഇബടെ ലോകൊന്നും ഇടിഞ്ഞ് വീഴാന്പോണില്ലെന്റെ കൊച്ചുറോമേട്ത്താരേ..അവന്ഇച്ചിരി കഴിച്ചോട്ടെ..’ കൊഴുക്കട്ടയുണ്ടാക്കാനായി സഹായത്തിനു വരുന്ന കിഴക്കേതിലെ കുഞ്ഞുമറിയേട്ത്തിയാര്ഇടയ്ക്ക് ഒരു ചെറിയ ഉരുള തേങ്ങയും ശര്‍ക്കരയും ഇട്ട് ഇളക്കിയത് ലാസറപ്പനു കൊടുക്കും.<br /><br />ഇരുട്ട് സമയത്തെ ദഹിപ്പിക്കുന്നതറിയാതെ ലാസറപ്പന് ഇരുന്നു.<br /><br />അമ്മാമയുടെ ഞെരക്കങ്ങള്ക്ക് കനം കുറഞ്ഞിരിക്കുന്നു.<br />ഇന്നു രാവിലെയാണ് അമ്മാമയ്ക്ക് അന്ത്യകൂദാശ കൊടുത്തത്. അന്ത്യകൂദാശയ്ക്ക് അച്ചന വന്നപ്പോള്അമ്മാമയ്ക്ക് നല്ല ഓര്‍മ്മയുണ്ടായിരുന്നു.<br /><br />‘ചേട്ത്താര്ക്കെന്താ ചാവാന്പേടീണ്ടാ.. ?’ അച്ചന്വെറുതെ ചോദിച്ചു.<br />‘ന്തൂട്ട്നാ ഞാന്പേടിക്കണെ.. ന്നാലും ഈ ചെക്കനെ ഒരു വഴിക്കാക്കീട്ട് ചാവണം ന്ന് ണ്ടാര്ന്നു..ഔസേപ്പുണ്യാളന്ഒരു വഴികാണിച്ചുതരും ന്ന് വിചാരിക്ക്യ...’<br />അമ്മാമ കരയുകയാണ്. കണ്ണടച്ചുകിടന്ന്.. ലാസറപ്പന്റെ കണ്ണിലാണത് നിറഞ്ഞുകൂടുന്നത്.<br />ഒരു ഭാഗം തളര്‍ന്ന് കിടപ്പുതുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി. ചാക്കുണ്ണി എളേപ്പനും എളേമ്മയുമാണ് അമ്മാമയെ നോക്കുന്നത്. രാത്രി കടപൂട്ടി വന്നിട്ട് ചാക്കുണ്ണി എളേപ്പന്ഒന്നു വന്ന് നോക്കിപ്പോയാലായി. എളേമ്മ ഒരൊഴുക്ക് കഞ്ഞ് ര്ള്ളം ഉച്ചക്കും രാത്രിയിലും കൊണ്ടു വന്ന് വെക്കും. ഉച്ചയ്ക്ക് എളേമ്മ രണ്ടുമൂന്നുസ്പൂണ്കോരിക്കൊടുത്താലതായി. രാത്രി ക്ലാസ് വിട്ടുവന്ന് ലാസറപ്പനാണ് അമ്മാമയെ കുളിപ്പിച്ച് വൃത്തിയാക്കി കിടത്തുന്നത്.<br />ഇന്നലെ രാത്രിയാണ് അമ്മാമ്മയുടെ ശ്വാസം മുട്ട് കൂടിയത്.വശങ്ങളിലേക്ക് തിരിയാന്പലപ്പോഴും വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു.<br /><br />രാത്രി മുഴുവന്ലാസറപ്പന്തന്നെയാണ് കൂടെയിരുന്നു വീശിക്കൊടുത്തത്.<br />‘ നീയാ കോഴീനെ കൂട്ടിലാക്കീല്ലേ... ആ ചാത്തങ്കോഴീനെ അടുത്ത പെരുന്നാള്‍ക്ക് കൊല്ലണം ട്ടാ.. ആ പിശാശ് മോറന്പൂച്ച അവനെ നോട്ടട്ട് ണ്ട് .’ ശ്വാസം നീട്ടിവലിക്കുന്നതിനിടയിലും അമ്മാമ പറഞ്ഞുകൊണ്ടെയിരുന്നു.<br />ഏതു കോഴി.. എളേമ്മ കോഴിക്കുടുതന്നെ വെട്ടിക്കൂട്ടി അടുപ്പിലാക്കിയിട്ട് മാസം ആറായി.<br /><br />അമ്മാമയുടെ ഞെരക്കം കേട്ടപ്പോള്‍ ലാസറപ്പന് മെല്ലെ അമ്മാമയെ കിടത്തിയിരിക്കുന്ന ഇരുട്ടുകട്ടപിടിച്ച മുറിയിലേക്ക് നടന്നു.<br />മെഴുകുതിരി കത്തിച്ച് അമ്മാമയുടെ തലഭാഗത്തേക്ക് കാണിച്ചു. മെല്ലെ മെല്ലെ ശ്വാസം വിടുകയാണ്..<br />‘അമ്മാമേ..’<br />നെറ്റി ചുളിക്കുന്നുണ്ട്.<br />‘എന്താ വേണ്ടെ അമ്മാമേ..’<br />അമ്മാമ രണ്ടു വട്ടം മൂളി. കുറച്ച് നേരം പുറത്ത് കൊണ്ടിരുത്തുവാനാണ് ഈ മൂളല്‍. ചില ദിവസങ്ങളില്‍ ശ്വാസം മുട്ട് കൂടുമ്പോള്‍ അമ്മാമയ്ക്ക് പുറത്ത് ചെന്നിരിക്കണം. അപ്പോള്‍ ലാസറപ്പന് അമ്മാമയെ മെല്ലെ രണ്ടുകൈകളിലും കോരിയെടുത്ത് പിന്നിലെ മുറ്റത്ത് കൊണ്ടുചെന്നിരുത്തും.<br />‘രാത്രിയായി അമ്മാമ്മേ.... വയ്യാത്തതല്ലേ..’<br />അമ്മാമ വീണ്ടും മൂളുകയാണ്.<br />ലാസറപ്പന് അമ്മാമയെ മെല്ലെ എടുത്ത് പിന്നിലെ മുറ്റത്തേക്കിരുത്തി.തല മടിയില്‍ വെച്ചു.<br />ചാക്കുണ്ണി എളേപ്പന് കണ്ടാല്‍ ചീത്തപറയും.<br />ചുണ്ടുകള്‍ വിളറിവെളുത്തിട്ടുണ്ട്. രണ്ടു മൂന്നുദിവസമായി ഇങ്ങനെ ചുണ്ടു വിളര്‍ത്തുവരാന്‍ തുടങ്ങിയിട്ട്.<br />അമ്മാമ ലാസറപ്പന്റെ മുഖത്തേക്ക് നോക്കി കിടക്കുകയാണ്.<br />‘എന്താ അമ്മാമേ.. ഇപ്പോ സുഖണ്ടാ.. ? ‘<br />അമ്മാമ ഒന്ന് മൂളി.<br />ലാസറപ്പനു പെട്ടന്നാണത് ഓര്‍മ്മ വന്നത്.<br />‘അമ്മാമേ.. ആ ഫോട്ടോ എവിട്യാ വെച്ചേന്ന് ഓര്‍മ്മീണ്ടാ ? ‘<br />അമ്മാമ ഇമവെട്ടാതെ ലാസറപ്പനെ നോക്കി കിടന്നു.<br />‘അപ്പന്റെം അമ്മേരെം ഫോട്ടം എവിട്യാ വെച്ചത് ന്ന് അമ്മാമയ്ക് ഓര്‍മ്മ വരുന്നുണ്ടാ .. ?..’ ലാസറപ്പന് പിന്നെയും ചോദിച്ചു.<br />അമ്മാമയുടെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ മിന്നി.<br />മൌനത്തിന്റെ ഇടനാഴികകളിലെപ്പോഴോ കൈകളില്‍ തണുപ്പ് പടര്‍ന്നു തുടങിയതറിയാതെ ലാസറപ്പന് നക്ഷത്രങ്ങളുടെ നിറത്തെക്കുറിച്ച് ആലോച്ചിച്ചുകൊണ്ടിരുന്നു.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com20tag:blogger.com,1999:blog-31986699.post-43260634770815297612008-11-21T20:15:00.000+05:302008-11-21T20:18:09.196+05:30ജോസപ്പേട്ടന്റെ ബ്രാന്ഡ്അയാളെ ഞാന്‍ കാണുന്നത് രാം പ്രസാദ് യാദവിന്റെ വടാപ്പാവിന്റെ കടയുടെ മുന്നിലാണ്. മുമ്പും പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇത്തവ ണ കാണുമ്പോള്‍ അയാളുടെ മുഖത്തിനൊരു ഭാവ വ്യത്യാസം. ഒരാള്‍ക്ക് എപ്പോഴും ഒരേ മുഖഭാവമായിരിക്കണമെന്നില്ലല്ലോ. അവസരത്തിനൊത്ത് മുഖഭാവം മാറുന്നവരെ ഏതു കാര്യവും വിശ്വസ്സിപ്പിച്ചേല്‍പ്പിക്കാമെന്നാണ് തോന്നിയിട്ടുള്ളത്. അയാള്‍ അല്പം വിയര്‍ത്തിരുന്നു. നെറ്റിയുടെ നടുവിലെ ആഴമുള്ള ഭാഗത്തു നിന്നും വിയര്‍പ്പ് തുള്ളികള്‍ ഉരുണ്ടുരുണ്ട് മൂക്കിലേക്കിറങ്ങാന്‍ വെമ്പി നില്ക്കുന്നു. പതിവു പോലെ കട്ടിക്കണ്ണാടയും വെച്ച് ബ്രിട്ടാനിയ ബിസ്കറ്റിന്റെ പരസ്യബോര്‍ഡിന്റെ ഫ്ലെക്സുകൊണ്ടുണ്ടാക്കിയ സ്ഥിരമായി കൊണ്ടു നടക്കുന്ന ബാഗുമായിട്ടാണ് അയാള്‍ അന്നും വന്നത്.<br /><br />രാം പ്രസാദിന്റെ വടാപ്പാവ് ഗല്ലിയില്‍ പ്രസിദ്ധമാണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി പട്ടാണിയും മസാലയും ചേര്‍ത്തുണ്ടാക്കുന്ന വട, പാവ് (ബ്രെഡി)ന്റെ അകത്ത് വെച്ച് അല്പം ചമ്മന്തിപ്പൊടിയും ചേര്‍ത്ത് അമര്‍ത്തി വായില്‍ വെച്ചാല്‍ അറിയാതെയങ്ങ് ഇറങ്ങിപ്പോകും. രാം പ്രസാദിന്റെ കടയില്‍ വട ചൂടോടെ തന്നെ കിട്ടും. പക്ഷേ അയാള്‍ വരുന്നത് രാം പ്രസാദിന്റെ വട വാങ്ങാനല്ല. വടയുടെ കൂടെ കൊടുക്കുന്ന പാവ് മാത്രമേ വാങ്ങു. ബേക്കറിയില്‍ നിന്നും വാങ്ങുന്നതില്‍ അയാള്‍ക്ക് വിശ്വാസക്കുറവുണ്ടായിരിക്കാം.. രാം പ്രസാദാണെങ്കില്‍ ഫ്രഷ് പാവുകൊണ്ടേ വടപ്പാവുണ്ടാക്കൂ. എന്നാലേ സാധനം ചെലവാകൂവെന്ന് രാം പ്രസാദിനു നന്നായറിയാം.<br /><br />അയാള്‍ ആരാണ് എന്നതിനേനാക്കാള്‍ ആരായിരുന്നു അയാള്‍ എന്നതിലാണ് എന്റെ താത്പര്യം. ഒരു വ്യക്തിയെ പരിചയപ്പെടുമ്പോള്‍ പലര്‍ക്കും അവരുടെ കുടുംബ വിശേഷത്തിലാണ് ആദ്യം താത്പര്യം ഉണ്ടാവുക. എനിക്ക് പലപ്പോഴും മനസ്സിലാവാത്ത ഒരു കാര്യമാണത്. ബന്ധുത്വത്തേക്കാള്‍ ഒരു വ്യക്തിയുടെ പൊതുസ്വഭാവമാണ് ആദ്യം കണക്കിലെടുക്കേണ്ടത്. അയാളെ ആദ്യമായി കണ്ടുമുട്ടിയപ്പോഴും സംസാരിച്ചു തുടങ്ങിയതും വ്യക്തിപരമല്ലാത്ത ഒരു സംവേദനത്തിലൂടെയായിരുന്നുവല്ലോ..<br /><br />അന്നൊരു ശനിയാഴ്ചയായിരുന്നു..<br /><br />വിരസമായ ഒരു ശനിയാഴ്ച രാത്രി.... നഗരത്തിലെത്തിപ്പെട്ട് അധിക നാളായിട്ടില്ല. ലക്ഷ്മി ബാറിലെ അരണ്ട വെളിച്ചത്തില്‍ ചെറിയ നുരകള്‍ പൊന്തുന്ന ലാര്‍ജ് മെല്ലെ മുത്തിക്കുടിക്കുമ്പോഴാണ്‍ മുന്നിലെ ചെയറില്‍ ഒരാള്‍ വന്നിരിക്കുന്നത്. അറുപതോടടുത്ത് പ്രായം. നീണ്ട നെറ്റി.. അരണ്ട വെളിച്ചത്തിലായതിനാല്‍ അയാളുടെ മുഖം വ്യക്തമല്ല. ഓരോരുത്തരുടെയും മുഖങ്ങള്‍ കാണേണ്ടത് ഓരോരോ വെളിച്ചത്തിലാണെന്ന് തോന്നാറുണ്ട്. ചിലപ്പോള്‍ തെളിഞ്ഞ പകല്‍ വെളിച്ചത്തില്‍, അരണ്ട നിലാവില്, തെളിഞ്ഞൊടുങ്ങുന്ന മിന്നല്‍ വെളിച്ചത്തില്‍, ബാറിലെ മുനിഞ്ഞുകത്തുന്ന വിളക്കുകള്‍ക്കു താഴെ....<br />ബെയററെ വിളിച്ച് വിരലുകൊണ്ട് എന്തോ ഒരു ആഗ്യം കാണിച്ച് അയാള്‍ മുന്നോട്ടമര്‍ന്നിരുന്നു. എന്റെ ഗ്ലാസിലേക്ക് സൂക്ഷിച്ചു നോക്കി. ഒരു നിമിഷം..<br />‘വോഡ്ക പരമാവധി ഡയല്യൂട്ട് ചെയ്തേ കഴിക്കാവൂ..’ പെട്ടന്നാണ് അയാളത് പറഞ്ഞത്. ഞാനൊരു മലയാളിയാണെന്നും കഴിക്കുന്നത് വോഡ്കയാണെന്നും ഇത്രപെട്ടന്ന് എങ്ങനെ ഇയാള്‍ മനസ്സിലാക്കിയെന്നായിരുന്നു എനിക്ക്. അമ്പരപ്പോടെയോ കൌതുകത്തോടെയോയെന്നറിയാതെ ഇരുന്നിരുന്ന എന്റെ നേര്‍ക്ക് അയാള്‍ കൈകള്‍ നീട്ടി.<br />‘ഞാന്‍ ജോസഫ്.. ഇവിടെ അടുത്തു തന്നെയാണ് താമസം. ‘ എന്റെ കൈകളില്‍ അയാളുടെ തണുപ്പ് പടരുന്നതായി തോന്നി.<br /><br />പിന്നെ ചെറിയ നിശബ്ദത.<br /><br />‘വോഡ്ക പരമാവധി ഡയല്യൂട്ട് ചെയ്തേ കഴിക്കാവൂ..’ വീണ്ടും അതേ ആവര്‍ത്തനം. പക്ഷേ എന്നെയത് മുഷിപ്പിക്കുന്നില്ല. കേള്‍ക്കാന്‍ കാത്തിരുന്ന വാക്കുകളെപ്പോലെ..<br />പക്ഷേ..<br /><br />‘ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് ചേര്‍ന്നതല്ല വോഡ്ക. വോഡ്ക തണുപ്പുള്ള രാജ്യങ്ങളിലാണ് കൂടുതല്‍ കഴിക്കാറുള്ളത്. ഈയിടെയാണ് വോഡ്ക ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സജീവമായത്.... പല ബ്രാണ്ടുകളും വന്നെങ്കിലും അപൂര്‍വ്വം ചില ബ്രാണ്ടുകള്‍ക്കേ പിടിച്ചു നില്ക്കാന് കഴിഞ്ഞുള്ളൂ...’ അയാള്‍ തുടരുകയാണ്. ഒരു പക്ഷേ അയാളുടെ വാക്കുകള്‍ക്ക് ആ ലാര്‍ജ് എനിക്ക് ഉപേക്ഷിക്കേണ്ടി വരുമോയെന്നു പോലും സംശയിച്ചു.<br /><br />ശനിയാഴ്ച രാത്രി വോഡ്ക എനിക്ക് ഒരു ആശ്വാസമാണ്... <br />ശനിയാഴ്ച രാത്രി വോഡ്ക എനിക്ക് ഒരു ആശ്വാസമാണ്.. മനസ്സില്‍ പലവുരു പറഞ്ഞ് ഒറ്റ വലിക്ക് ആ ലാര്‍ജ് അവസാനിപ്പിച്ച് ഞാന്‍ ഗ്ലാസ് താഴെവെച്ചു.<br /><br />അയാള്‍ ഒരു നിമിഷം മുഖത്തേച്ച് തുറിച്ചു നോക്കി. പിന്നെ ചെറുതായൊന്നു പുഞ്ചിരിച്ചു.<br />അയാളുടെ ലാര്‍ജ് ബെയറര്‍ കൊണ്ടുവന്നു... ബ്രാണ്ടി..അയാളതെടുത്ത് മെല്ലെ മെല്ലെ മുത്തിക്കുടിച്ചു.<br />‘എന്താ പേര് ?’ എന്നു ചോദിച്ചപ്പോള്‍ മാത്രമാണ് ഞാനയാളോട് ഒന്നും തന്നെ പറഞ്ഞില്ലല്ലോയെന്ന് ഓര്‍ത്തത്. ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ഒരു തെറ്റാണത്. പ്രത്യേകിച്ചും കാള്‍സെന്ററിലെ ടീം ലീഡറായ എന്നെപ്പോലുള്ളവര്‍ക്ക്. മേരി ബോയറിന്റെ കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്റിന്റെ ട്രെയിനിങ് സെഷനിലെ ബെസ്റ്റ് പാര്‍ടിസിപെന്റിനുള്ള അവാര്‍ഡ് നേടിയ ഞാന്‍ മുന്നിലിരിക്കുന്ന വ്യക്തിയോട് പേരു പോലും ചോദിക്കാതിരിക്കുന്നെങ്കില്‍ എന്റെ മനസ്സിനെ കടിഞ്ഞാണിടാന്‍ എനിക്കുതന്നെ സാധിക്കാതെ വന്നിരിക്കുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്..<br /><br />‘ക്ഷമിക്കുക.. ഞാന്‍ .....’ ഞാനെന്നെ പരിചയപ്പെടുത്തിക്കഴിഞ്ഞപ്പോഴേയ്ക്കും അയാളുടെ ഗ്ലാസ് കാലിയായിരുന്നു. അയാളുടെ മുഖത്തെ മന്ദസ്മിതം മെല്ലെ എന്നിലേക്ക് പടരുന്നതായി തോന്നി... വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയില്‍..<br /><br />‘പക്ഷേ താങ്കള്‍ പറഞ്ഞത് ഒരു പക്ഷേ ശരിയായിരിക്കാം. വോഡ്കയ്ക്കു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ബ്രാണ്ടിയെപ്പോലെയോ വിസ്കിയെപ്പോലെയോ കഴിക്കുന്നതിനു മുമ്പും ശേഷവും നാസാരന്ധ്രങ്ങള്‍ക്ക് അരോചകമായ മണമില്ല....’<br />‘ദയവായി എന്നെ ജോസഫേട്ടന് എന്നു വിളിക്കൂ. നിങ്ങളേക്കാള്‍ എത്രയോ പ്രായക്കൂടുതലുണ്ട് എനിക്ക്.. ‘ അയാള്‍ അതു പറഞ്ഞ് ചെറുതായി കണ്ണിറുക്കി.<br />‘ശരിയാണ് .. ഇന്ത്യക്കാര്‍ക്കുമാത്രം അവകാശപ്പെടാവുന്ന ഒരു സമസ്യയാണിത്... പ്രായത്തില്‍ കൂടുതലുള്ളവരെ പേരിന്റെ കൂടെ പലതും ചേര്‍ത്തു വിളിക്കുകയെന്നത്.. എന്തായാലും ഇനി ജോസപ്പേട്ടന് എന്നേ വിളിക്കൂ..’ ...<br />അതൊരു വിരസമായ ശനിയാഴ്ചയല്ലെന്ന് പറയുന്നതില്‍ തെറ്റില്ല. സാധാരണ ഒരു ലാര്‍ജ്ജില്‍ അവസാനിപ്പിക്കാറുള്ള ശനിയാഴ്ചകളേക്കാള് അന്ന് മൂന്ന് ലാര്‍ജ്ജിലും കൂടുതല്‍ കഴിച്ചിട്ടും മടുപ്പുളവാവാതെ തുടര്‍ന്നുകൊണ്ടിരുന്നു. രാത്രി ഏറെ വൈകിയാണ് റൂമിലേക്ക് നടന്നത്. അപ്പോള്‍ മാത്രമാണ് ജോസപ്പേട്ടന് എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.<br /><br />.നഗരങ്ങളില്‍ താമസിക്കാന്‍ ഒരു മുറികിട്ടുകയെന്നത് ചിലപ്പോഴൊക്കെ ഒരു മരീചികയാണ്. പി.ജി.(പേയിങ് ഗസ്റ്റ്) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഫ്ലാറ്റുകളില്‍ ഒരു മുറിയില്‍ തന്നെ മൂന്നും നാലും പേരെ കുത്തിനിറക്കും. അങ്ങനെ ഒരു അക്കൊമൊഡേഷനില്‍ നിന്നാണ് എന്നെ അന്നത്തെ ഒരു രാത്രിയിലെ പരിചയത്തിന്റെ പേരില്‍ ജോസപ്പേട്ടന് വെറും രണ്ടു ദിവസം കൊണ്ട് സാമാന്യം ഭേദപ്പെട്ട ഒരു സിംഗില്‍ റൂമിലേക്ക് മാറ്റിത്തന്നത്. പിന്നീട് വന്ന ശനിയാഴ്ച ജോസപ്പേട്ടന്റെ ഇഷ്ടബ്രാന്‍ഡായ ഗോല്‍ക്കൊണ്ടയുടെ ഒരു ഫുള്ള് ഞങ്ങള്‍ രണ്ടുപേരുമിരുന്ന് തീര്‍ക്കാന്‍ ഇടയാക്കിയതും ഈ ഉപകാരസ്മരണ കൊണ്ടായിരിക്കണം.<br /><br />എന്നും ഒരു ചെറു പുഞ്ചിരിയോടെ മാത്രം കാണാറുള്ള ജോസപ്പേട്ടന് ഇത്തവണ വീര്‍ത്തുകെട്ടിയ മുഖത്തോടെയായിരുന്നു.<br />‘രണ്ടു ദിവസമായി എന്തോ ഒരു അസ്വസ്ഥത... നെഞ്ചിന് കൂടിനകത്ത് എന്തൊക്കെയോ ഓടി നടക്കുന്നതുപോലെ.. ‘ മുഖവുരയൊന്നുമില്ലാതെ ജോസപ്പേട്ടന് പറഞ്ഞു തുടങ്ങി.<br />‘എന്തു പറ്റി ? ‘<br />‘താന്‍ കാണുന്നില്ലേ നെഞ്ചു വരെ വിയര്‍ത്തിരിക്കുന്നത്..’ അപ്പോഴാണതു ശ്രദ്ധിച്ചത്. ജോസപ്പേട്ടന് ഇട്ടിരിക്കുന്ന പെപെ ജീന്‍സിന്റെ കറുത്ത ടീഷര്‍ട്ടിന്റെ പകുതിയോളം നനഞ്ഞിരിക്കുന്നത്.<br />‘ഇന്നെന്താ ജോഗിങിനെങ്ങാനും പോയോ ? ..’<br />‘ഏയ്..’<br />‘പിന്നെ .. ‘<br />‘അതുതന്നെയാണ് എനിക്കും മനസ്സിലാവാത്തത്..’ ജോസപ്പേട്ടന് അലസമായി പറഞ്ഞു.<br />‘എന്നാല്‍ ഒരു ഡോക്ടറെ കാണിക്കൂ..’<br />‘ഈ അലോപ്പതിയും ആയുര്‍വ്വേദമൊക്കെ കാണിച്ചാല്‍ വലിയ പൊല്ലാപ്പാണ്. നൂറുകൂട്ടം മരുന്നും പല പല ടെസ്റ്റുകളും..അതിനുമാത്രം അസുഖമൊന്നുമില്ലന്നെ.’<br />‘അത് ഒരു ശരിയായ തീരുമാനമല്ല. അസുഖം വരുന്നതിനു മുമ്പ് മുന്‍കരുതലെടുക്കുന്നതാണ് എപ്പോഴും ബുദ്ധി.... ശരി.. അലോപ്പതിയും ആയുര്‍വ്വേദവും ശരിയല്ലെങ്കില്‍ ഹോമിയോപ്പതിയുണ്ടല്ലോ ..’<br />ജോസപ്പേട്ടന് തലവെട്ടിച്ച് ഒന്ന് നോക്കി.‘<br />‘ശരിയാണ് .. ഞാനെന്തേ അതെക്കുറിച്ച് ഇതുവരേയ്ക്കും ചിന്തിക്കാതിരുന്നത് ? ‘<br /><br />വൈകീട്ട് ഹോമിയോപ്പതി ഡോക്ടറായ സുജയുടെ മുന്നില്‍ ഇരിക്കുമ്പോള്‍ ജോസപ്പേട്ടനു കുട്ടികളുടെ മുഖമായിരുന്നു.<br />‘പറയൂ ജോസപ്പേട്ടാ.. ക്യാ തക് ലീഫ് ഹെ..’ ഹിന്ദിയും മലയാളവും ഇടകലര്‍ത്തി ഡോക്ടര്‍ ചോദിച്ചു.<br />‘വലിയ പ്രശ്നമൊന്നുമില്ല.. കുറച്ചു ദിവസമായി ഇടക്കിടെ നന്നായി വിയര്‍ക്കുന്നു. നെഞ്ചിന്റെ പകുതി ഭാഗത്തു മാത്രമാണ് വിയര്‍ക്കുന്നത്. ഇതെന്തു തരം അസുഖമാണ് ഡോക്ടര്‍ ?’<br /><br />സ്വാഭാവികമായ ചില ചോദ്യങ്ങള്‍. ജോസപ്പേട്ടന്റെ രണ്ടറ്റവും മുട്ടാത്ത ഉത്തരങ്ങള്‍.<br /><br />‘ജോസപ്പേട്ടന്റെ ബ്രാന്‍ഡ് ഏതാ ?’ അവസാനം ഡോക്ടര്‍ ചോദിക്കുന്നത് കേട്ടു,<br />‘ഗോല്‍ക്കൊണ്ട ബ്രാന്‍ഡി.’<br />‘എന്നാല്‍ ഇനിത്തൊട്ട് അത് മാറ്റിയേക്കൂ.. അത്ര നിര്‍ബന്ധമാണെങ്കില്‍ കുറച്ചുകാലം വോഡ്ക കഴിക്കൂ..’<br />ഞാന്‍ ഡോക്ടറെ ഒന്നു നോക്കി.<br />ഡോക്ടര്‍ ചിരിച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കി ചെറുതായി കണ്ണിറുക്കി.<br />ജോസപ്പേട്ടന്റെ ഷര്‍ട്ടിന്റെ താഴെ ഭാഗത്തും വിയര്‍പ്പു പടര്‍ന്നുകൊണ്ടിരുന്നത് നോക്കി ഞാനിരുന്നു..asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com7tag:blogger.com,1999:blog-31986699.post-30839408146583998502008-05-20T17:29:00.001+05:302008-05-21T16:34:21.927+05:30പാദമുദ്രകള്‍<span style="font-size:130%;">നി</span>ന്റെ കാലങ്ങള്‍ എല്ലായ്പ്പോഴും ചുവന്നതായിരുന്നു.<br /><br />ഉദ്വേഗിപ്പിക്കുന്ന, രക്തം കുത്തിയൊലിക്കുന്ന പാടലവര്‍ണ്ണമുള്ള നിതംബത്തിന്റെ, ഉരുകിയൊലിക്കുന്ന ലാവയുടെ ചുവപ്പ് ... അതിനു ദുര്‍ഗന്ധപൂരിതമായ ഉപ്പുരസമുണ്ടായിരുന്നുവോ ? എനിക്കറിയില്ല. അറിയാന്‍ ശ്രമിച്ചിട്ടുമില്ല.<br /><br />ലിസേറ വാസ്<br /><br />അതുതന്നെയല്ലേ പേര് ? പേരിന്റെ പ്രസക്തിയെന്താണ് ?<br /><br />നീയെനിക്കായി ഒരു വിത്തുകാളയുടെ ക്രൌര്യത്തോടെ കുതിച്ചാര്‍ത്തിരമ്പിയടുക്കാന്‍ വെമ്പുകയല്ലേ ?<br />എന്റെ ഗന്ധത്താല്‍ നിന്നെ ഞാനാവരണം ചെയ്യും. എന്റെ വിസ്മയങ്ങള്‍ നിന്റെ അരക്കെട്ടിനുള്‍ക്കൊള്ളാനാവുമോയെന്ന ശങ്ക ബാക്കിനില്ക്കുന്നു.<br />നിന്റെ ഇറുക്കമുള്ള 'ബെനട്ടന്‍' ടീഷര്‍ട്ട് എനിക്ക് പ്രചോദനമേകുന്നു. തിളങ്ങുന്ന പല്ലിമുട്ടകള്‍ .<br />പലപ്പോഴും നീയാണ് എനിക്ക് വാളിന്റെ മൂര്‍ച്ചയേകിയത്. ഞാനത് പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. മുറിച്ചാലും മുറികൂടുന്ന കൃത്യതയോടെ.<br />നിന്റെ ഞെരമ്പുകള്‍ക്ക് പൊന്മാന്റെ നീലയാണ് . അത് ചിലപ്പോഴെങ്കിലും എനിക്ക് ഭയമുണ്ടാക്കിയിട്ടുണ്ട്. ഞെരമ്പുകളിലോടുന്നത് നീലരക്തമാണെന്ന ആകസ്മികത.<br />നിന്റെ ശ്വാസകോശങ്ങളുടെ വിശ്രമമില്ലായ്മ പലപ്പോഴും എന്റെ അരക്കെട്ടിലെ നേര്‍ത്ത നനവുകളിലായിരുന്നുവോ ?<br /><br />ഇന്ന് കടല്ക്കരയില് ചെന്നിരുന്നു. ലവണസാന്ദ്രമായ കടല്‍. നിന്റെ മുടിയിഴകള്‍ കാറ്റിനോളം പാറിനടന്നു.<br />'ലിസേറാ, എനിക്ക് വേദനിക്കുന്നു..' ഞാന്‍ പറഞ്ഞു.<br />എന്നിട്ട് എന്റെ ഉടുപ്പുകള്‍ ഞാനഴിച്ചുമാറ്റി.<br />'എനിക്ക് പ്രേമിക്കാനറിയില്ല...' നീ പറഞ്ഞു.<br />'എനിക്കും..'<br />നിലാവില് തിളങ്ങുന്ന പല്ലിമുട്ടകള്‍ മണലില്‍ ഉരുണ്ടുകളിച്ചു. മണല്‍ത്തരികളില്‍ ഉപ്പിന്റെ രസമില്ലായിരുന്നു.<br />'ഇപ്പോള്‍ തണുപ്പു തുടങ്ങി..' പുലരാറായപ്പോള്‍ നീ പറഞ്ഞു.<br />'നമുക്ക് പോകാം..'<br />നമ്മള് നടന്നു. തണുപ്പിനെ പിറകിലുപേക്ഷിച്ച്. തുടര്‍ച്ചകളെ പിന്നിലുപേക്ഷിച്ച്..<br />നാളെ ഈ പാദമുദ്രകള്‍ എനിക്കു തിരിച്ചറിയാനിടയാവാതിരിക്കട്ടെ...<br />എന്റെ ഭര്‍ത്താവിനും..asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com22tag:blogger.com,1999:blog-31986699.post-21641540418256717412008-04-20T15:56:00.002+05:302008-04-20T16:09:48.530+05:30ദി ഡെസ്പെയര്‍<div align="left"><span style="font-size:130%;">നി</span>റം മങ്ങിയ തുവര്‍ത്തുമുണ്ടുകൊണ്ട് മുഖവം ചെവിയും മറച്ച് അസഹ്യമായ ശബ്ദ കോലാഹലത്തെ വിദൂരതയിലാക്കാനുള്ള എന്റെ ശ്രമം പരാജയപ്പെടുന്നതിന്റെ അസ്കിതയില്‍ അടുത്തിരുന്നു കൂര്‍ക്കം വലിക്കുന്നവരുടെ കെട്ട മണം അരോചകമായി തോന്നിയില്ല. ദീര്ഘയാത്രകള് പലപ്പോഴും ഇങ്ങനെയാണ്. സമയം തെറ്റി വന്നാല്‍ ക്യാമ്പിലേക്ക് പോവുന്നത് ബുദ്ധിമുട്ടാണ്. നഗരത്തില്‍ നിന്നും ഏറെ മാറിക്കിടക്കുന്ന ക്യാമ്പിലേക്ക് അവസാനത്തെ ബസ് രാത്രി പതിനൊന്നിനായിരുന്നു. തലേന്ന് ജോലിയെല്ലാം കഴിഞ്ഞ് യാത്രതിരിക്കുമ്പോള്‍ വൈകിയതുകൊണ്ടുമാത്രമാണ് ഇരുളടഞ്ഞ ഈ ബസ്റ്റാന്റിലിരുന്ന് ഉറക്കം തൂങ്ങേണ്ടി വന്നത്. അല്ലെങ്കിലും രാത്രിമുഴുവന്‍ യാത്രചെയ്ത് പുലര്‍ച്ച ലക്ഷ്യസ്ഥാനത്തെത്തുകയെന്നത് എനിക്ക് ഇഷ്ടമുള്ളകാര്യമാണ്. ഹൈവേയിലെ ഇരുട്ടില്‍ കുതിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സിലെ സൈഡ് സീറ്റിലിരുന്ന് വരിവരിയായി നില്ക്കുന്ന വെളിച്ചം തൂവുന്ന വിളക്കുകാലുകളെ ഒന്നൊന്നായി കീഴടക്കിയുള്ള യാത്രകള്‍ ഒരിക്കലും മടുപ്പുളവാക്കിയിട്ടില്ല.<br /><br />ഇനി ഇന്ന് ഉറക്കം നടക്കില്ല. എന്തിങ്കിലും വായിക്കണമെന്ന് തോന്നുന്നത് അപ്പോഴാണ്. </div><div align="left"><br />രണ്ടാഴ്ചയായി ബാഗില്‍ സൂക്ഷിച്ചിരുന്ന വ്ലാഡിമിര്‍ നബോക്കോവിന്റെ<br />'ദി ഡെസ്പയര്‍' .പുസ്തകക്കടക്കാരന് ബെസ്റ്റ് സെല്ലറെന്ന് പല തവണ പറഞ്ഞതുകൊണ്ടുമാത്രമാണ് വാങ്ങിയത്. ദസ്തോവ്സ്കിയുടെ ഒരു പുസ്തകമന്വേഷിച്ചാണ് അന്ന് പുസ്തകക്കടയില്‍ കയറിയത്. അതില്ലാതെ മടങ്ങിയപ്പോഴാണ് കടക്കാരന് ഒരു 'ഡെസ്പയറു'മായി മുന്നില്‍ വന്നു നിന്നത്. നബോക്കോവിന്റെ പുസ്തകങ്ങള്‍ മുമ്പ് വായിച്ചിട്ടില്ല. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും രസകരമായ ചില വ്യാഖ്യാനങ്ങളിലൂടെ കഥ പറയുന്ന ശൈലിയിലുള്ള നോവലെന്നൊക്കെയുള്ള കടക്കാരന്റെ വാക്കുകളിലെ ആത്മവിശ്വാസമൊന്നുമാത്രമാണ് അഞ്ഞൂറുരൂപ മുടക്കി ഈ പുസ്തകം വാങ്ങിക്കാന്‍ എന്നെ നിര്‍ബന്ധിച്ചത്.<br /><br />ഉറക്കം കണ്ണുകളില്‍ അലയടിച്ചുതുടങ്ങിയപ്പോള്‍ മാത്രമാണ് ഞാനത് ശ്രദ്ധിച്ചത്.<br /><br />സ്റ്റേഷനിലെ സജീവമായ ചായക്കടയുടെ അരികുപറ്റി ഒരു സ്ത്രീരൂപം. തൊട്ടടുത്ത ബുക്സ്റ്റാളിന്റെ തുണ്ടു മഞ്ഞവെളിച്ചത്തില്‍ അവളുടെ മുഖം വ്യക്തമാണ്. മുപ്പതോടടുത്ത പ്രായം. പ്രസരിപ്പുള്ള മുഖം. ആരെയോ കാത്തു നില്‍ക്കുകയാണ്.<br />എവിടെയോ കണ്ടുമറന്ന മുഖം.<br />ഓര്‍ത്തെടുക്കാനൊരു ശ്രമം നടത്തി.<br />ഇല്ല<br />വെറുതെ തോന്നുന്നതായിരിക്കും.<br />വീണ്ടും 'ഡെസ്പയറി'ലേക്കു ... വരികള്‍ നീണ്ടു നിവര്‍ന്നു കിടന്നു..<br /><br />* * * * * *<br /><br />മണ്ണുത്തി ബൈപ്പാസിലെ മൂന്നാം നമ്പര്‍ റോഡരുകിലെ പെട്ടിക്കടയ്കരികിലിരുന്ന് രവി തലയിണയായി വെച്ചിരുന്ന ഡിക്റ്ററ്റീവ് നോവലുകളെടുത്ത് ബാഗിലാക്കി.മൂരി നിവര്‍ന്നെഴുന്നേറ്റ് പെട്ടിക്കടയുടെ മുന്നിലേക്ക് വേച്ചുവേച്ച് നടന്നു. സന്ധികളിലും ഞെരമ്പുകളിലും വേദന ഒഴുകി നടന്നു.<br />പെട്ടന്നാണ് രവിയതോര്‍ത്തത് .<br />മെയ് ഇരുപതിനു ലോകാവസാനമാണ്. ഇനി അധികം ദിവസങ്ങളില്ല. ആയിരക്കണക്കായ ജനങ്ങള്‍ ഇതൊന്നുമറിയാതെ, അറിയണമെന്ന ആഗ്രഹമില്ലാതെ റോഡിലൂടെ നടന്നു നീങ്ങുന്നു.<br />രവി പറഞ്ഞു തുടങ്ങി<br />ഉച്ചത്തില്‍ ..<br />'ലോകാവസാനം അടുത്തിരിക്കുന്നു. എല്ലാവരും ജാഗരൂകരായിരിക്കുവിന്‍. ലോകം നമ്മെ എടുക്കുന്നതിനു മുമ്പ് നമുക്കൊരുമിച്ച് മരിക്കാം...'<br />പിന്നെ തോളില്‍ തൂക്കിയിട്ടിരുന്ന ബാഗില്‍ നിന്നും ഒരു റിവോള്‍വര്‍ എടുത്തു.<br />ആകാശത്തേക്ക് കൈകളുയര്‍ത്തി<br />'വരുവിന്‍ നമുക്കൊരുമിച്ച് മരിക്കാം...'<br />'ദെവിടന്നാണ്ടാ നിനക്ക് ഈ തോക്ക് കിട്ടീത് ?' പെട്ടിക്കടയിലെ ജോസപ്പേട്ടന് രവിയോട് ചോദിച്ചു.<br />'ഇത് അവന് തന്നതാണ്..'<br />'ആര് ?'<br />'....'<br />'നെനക്ക് സാധാരണ സന്ധ്യക്കാണല്ലോ ഇളകാറ് പതിവ്. ഇന്ന് കാലത്തന്നെ തൊടങ്ങീണ്ടല്ലോ..'<br />'അണികളേ ഭയപ്പെടാതിരിക്കുവിന്‍.. ആസന്നമായിരിക്കുന്ന ലോകാവസാനത്തെ മൃത്യുകൊണ്ട് കീഴടക്കുവിന്‍...' രവി തുടര്‍ന്നുകൊണ്ടേയിരുന്നു<br /><br />* * * * * * * * * * * *<br /><br />ജീവിതത്തില്‍ നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ടെന്ന് പറയുന്നത് വെറുതെയാണെന്നായിരുന്നു ഇതുവരെ തോന്നിയിരുന്നതു ... ഇത്രയും കാലത്തെ സര്‍വ്വീസ് ജീവിതത്തിനിടയ്ക്ക് ഇങ്ങനെയിദാദ്യം. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഈ ലോക്കപ്പ് മുറിയ്ക്ക് നട്ടുച്ചയ്ക്കും മനം മടുപ്പിക്കുന്ന ഗന്ധം.<br />ഒരു ഷെഡ്ഢി മാത്രമിട്ട് നീണ്ടു നിവര്‍ന്നുകിടക്കുന്ന രവിയെ ഇനിയും തൊഴിക്കണമെന്ന് തോന്നി.<br />മൂക്കില്‍ നിന്നും ചെറുതായി ചോരകിനിയുന്നുണ്ട്.<br />അവനതു വേണം.<br />നായിന്റെ മോന്..<br />എന്തു ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നില്ല. ദ്വേഷ്യം മുഴുവന്‍ അവന്റെ നാഭിയിലും മൂക്കിലും തീര്‍ത്തതാണ്. എന്തൊരു നാറ്റമാണിവനെ.. കഞ്ചാവിനു ഇത്ര വൃത്തികെട്ട മണം മുമ്പനുഭവിച്ചിട്ടില്ല.<br />മോണിങ് ഡ്യൂട്ടിക്ക് പോരാനായി ബസ്റ്റോപ്പില്‍ നിന്നിരുന്ന ആ പോലീസുകാരന് രവിയുടെ സാഹസികത കണ്ട് സ്റ്റേഷനിലറിയിച്ചിരുന്നില്ലെങ്കില്‍.... രവിയുടെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ സര്‍വ്വീസ് റിവോള്‍വറാണെന്ന് മനസ്സിലായത് സ്റ്റേഷനില്‍ കൊണ്ടുവന്നതിനു ശേഷം മാത്രമായിരുന്നു.<br />പുലര്‍ച്ച മുതല്‍ ബാഗിനു വേണ്ടിയുള്ള നെട്ടോട്ടമായിരുന്നു..<br />ബാഗിലെ അയ്യായിരം രൂപയായിരുന്നില്ല പ്രശ്നം. അതിലെ സര്‍വ്വീസ് റിവോള്‍വറും മുപ്പത്തഞ്ചു തിരകളുമായിരുന്നു. അതും ഒരു എസ്.ഐ യുടെ ബാഗ്. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലിരുന്ന് ഉറങ്ങിയതുകൊണ്ടാണിതൊക്കെ സംഭവിച്ചത്. മാധ്യമങ്ങളറിഞ്ഞാല്‍ പണി പോയതു തന്നെ<br />സ്ഥലം സി.ഐ. സോജന് മാത്യു പഴയ ഒരു സഹപാഠിയായിരുന്നതുകൊണ്ട് വാര്‍ത്ത പുറത്തു പോയില്ല.<br />എനിക്കറിയേണ്ടത് മറ്റൊന്നുമല്ല.<br />ലോഡ് ചെയ്ത റിവോള്‍വറിലെ ആ ഒരു തിര എവിടെ ?<br />ബാഗിലുണ്ടായിരുന്ന പൈസയും ബാക്കി തിരകളും എല്ലാം എല്ലാം യഥാസ്ഥാനത്തു തന്നെയുണ്ടായിരുന്നു. എന്നിട്ടും ആ ഒരു തിര ..<br /><br />* * * * * * </div><div align="left"><br />ട്രെയിനിങ്ങിന്റെ രണ്ടാം ദിവസം രാത്രി. </div><div align="left"><br />വൈകി ക്വാര്‍ട്ടേഴ്സിലിരുന്നു രണ്ടാമത്തെ പെഗ് സിരകളെ മോഹിപ്പിച്ച് നാവിലൂടെയിറങ്ങുമ്പോഴായിരുന്നു സോജനതു തന്നത്.<br />ഒരു കവര്‍<br />'സീ .. ഇന്നലെ ചെട്ടിയങ്ങാടിയിലെ ഒരു കടയുടെ പിന്നില്‍ നിന്ന് കിട്ടിയ ആ ബോഡിയുടെ ഫോട്ടോസാണ്..'<br />'ഞാനിന്ന് പത്രം നോക്കിയില്ല..'<br />'ഇന്നലെ വൈകീട്ടാണ് ബോഡി കിട്ടിയത്. ആരോ വെടിവെച്ചിട്ടതായിരുന്നു. ബോഡി തിരിച്ചറിഞ്ഞിട്ടില്ല.. ഒറ്റ ഷോട്ടിനു സംഭവം ക്ലോസ്. മനുഷ്യന്റെ മര്‍മ്മസ്ഥാനങ്ങള്‍ ശരിക്കുമറിയുന്ന കൊലപാതകിയാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇത്ര കൃത്യമായി ഒരൊറ്റ ബുള്ളറ്റുകൊണ്ട് ...'<br />ആദ്യ ഫോട്ടോ..<br />ഈ മുഖം നല്ല പരിചയം.<br />ആ സ്ത്രീ തന്നെ..<br />ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലെ നുറുങ്ങുവെട്ടത്തില്‍ കണ്ട അതേ മുഖം.<br />അടുത്ത ഫോട്ടോ..<br />'ഇതിലെ ബുള്ളറ്റ് ശ്രദ്ധിച്ചോ ? നമ്മുടെ ലാമ പിസ്റ്റലില്‍ ഉപയോഗിക്കുന്ന അതേ സൈസ്..'<br />ഗ്ലാസ് കാലിയാക്കി അടുത്ത പെഗൊഴിക്കുന്നതിനു മുന്‍പ് സോജന് പറഞ്ഞു.<br />ചൂരല്‍ക്കസാരയിലേക്ക് ഞാന്‍ ചാഞ്ഞ് ഇരുന്നു.<br />സോജന് മറ്റെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മൂന്നാമത്തെ പെഗ് സിരകളിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ 'ദി ഡെസ്പയറി'ലെ ഹെര്‍മ്മനെപ്പറ്റി ഓര്‍ക്കുകയായിരുന്നു. ഞാന്‍....ഒളിവിലിരുന്നു ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിക്കൊണ്ടിരുന്നിരുന്ന ഹെര്‍മ്മനെപറ്റിമാത്രം....<br /><br />ഇനി നിങ്ങളുടെ ഊഴമാണ്.<br />സമയം കളയണ്ട. വ്യാഖ്യാനങ്ങള്‍ തുടങ്ങിക്കോളൂ.. </div><div align="left"> </div><div align="left"> </div>asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com17tag:blogger.com,1999:blog-31986699.post-52477212604279523792008-02-24T14:08:00.005+05:302009-06-19T13:18:28.957+05:30കങ്കാരുനൃത്തം<span style="font-size:130%;"><strong>നീ</strong></span>ലച്ചായം പൂശിയ സന്ധ്യയില്‍ കൈയൊതുക്കമില്ലാതെ ആരോ വരച്ച ചിത്രം പോലെ പ്രകൃതി മാറിയിരുന്നു. നിവര്‍ന്നും വളര്‍ന്നും തെങ്ങുകള്‍ .. കടലിനെ വിഴുങ്ങനായി ഒരു പെരുമ്പാമ്പിനെപ്പോലെ മെല്ലെ ചലിക്കുന്ന കായല്‍.. പക്ഷികള്‍ കൂടണഞ്ഞുതുടങ്ങി...<br />ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ജോയിച്ചനു കരയണമെന്നു തോന്നി. നെറ്റിയിലിറങ്ങിനില്‍ക്കുന്ന ഞെരമ്പുകള്‍ കൊഞ്ഞനം കുത്തി. വളര്‍ന്നുതുടങ്ങിയ താടിയിലെ കുറ്റിരോമങ്ങളില്‍ വിരലുകളമര്‍ന്നുഴിഞ്ഞു.<br /><br />സെബസ്ത്യാനോസ് പുണ്യാളന്റെ പള്ളിയില്‍ അമ്പുപെരുന്നാള്..<br />കാലത്ത് ഔസേപ്പച്ചന്റെ വീട്ടില്‍ നിന്നും തുടങ്ങിയ അമ്പാണ്. നാലുമണിക്ക് അമ്പ് കൊട്ടി ലാസറപ്പന്റെ വീട്ടില്‍ എത്തിച്ച് വൈകീട്ട് ഒന്‍പതോടെയാണ് പള്ളിയിലേക്ക് പോകുന്നത്. മണി അഞ്ചരയായിട്ടും ലാസറപ്പന്റെ വീട്ടിലെത്തിയിട്ടില്ല. അമ്പ് പിടിച്ച പ്ലേയ്റ്റിലേക്ക് ജോയിച്ചന്‍ നോക്കി. അമ്പിനൊപ്പം വെച്ച കോഴിമുട്ട പൊട്ടി മലരിലും അമ്പിലും പരന്നു കിടന്നു.<br />ജോയിച്ചനു ഓക്കാനം വന്നു.<br /><br /><br />ഏഴുമണിയ്ക്ക് ലദീഞ്ഞു കഴിഞ്ഞ് രൂപക്കൂടിറക്കി വെച്ചിട്ട് വേണം ജോയിച്ചനു ലൂയിആശാനുമായി ചേര്‍ന്ന് പള്ളിമുറ്റത്ത് ചവിട്ടുനാടകം കളിക്കാന്‍.<br />സമയം വൈകുന്നു. വേഷം കെട്ടി അവിടെ എത്തുമ്പോള്‍ ഇനി ഒത്തിരി സമയമാവും.<br />ലൂയിആശാനാണെങ്കില്‍ സമയത്ത് വന്നില്ലെങ്കില്‍ അലറിപ്പൊളിക്കും.<br /><br />ചവിട്ടുനാടകത്തിനു ലൂയിആശാന്‍ കഴിഞ്ഞേ കരയില്‍ വേറെ ആരുമുള്ളൂ.<br />ഓരോ സ്റ്റെപ്പിനും ഓരോ അര്‍ത്ഥങ്ങളുണ്ടെന്ന് ലൂയിആശാന്‍. തനിക്കിതുവരെയും അതൊന്നും മനസ്സിലായിട്ടില്ലല്ലോയെന്ന വ്യഥയാണ് മാറ്റി ചിന്തിപ്പിച്ചുതുടങ്ങിയത്.<br />ലൂയിആശാനിടുന്ന വേഷത്തിനു യാതൊരു പ്രസക്തിയുമില്ല. അഥവാ അതു, തന്റെ സാന്നിധ്യം ഇല്ലായ്മചെയ്യുന്നുവെന്ന് ജോയിച്ചനു തോന്നുകയും ചെയ്തു.<br />വേഷത്തിലൊരു മാറ്റം.<br />ചുവന്ന അങ്കിയും പോര്‍ച്ചുഗീസ് തൊപ്പിയും വെച്ച് ലൂയിആശാന്‍ അരങ്ങിലാടുമ്പോളുള്ള ചന്തം പലര്‍ക്കും അലോസരമായിത്തുടങ്ങിയെന്ന് ശീമോന്റെ ഷാപ്പില് നിന്നാണ് ജോയിച്ചന്‍ മനസ്സിലാക്കുന്നത്. പക്ഷേ കഴിഞ്ഞ മൂന്നു വര്‍ഷമായി ഓരോ പെരുന്നാള്‍ക്കും ജോയിച്ചന്‍ വേഷത്തില്‍ ചെറിയ മാറ്റവുമായി വന്നു നില്ക്കുമ്പോഴെല്ലാം ലൂയിആശാന്‍ ജനമദ്ധ്യത്തില്‍ നിന്നു തന്നെ ജോയിച്ചനെ വഴക്കുപറഞ്ഞോടിക്കും.<br />ഇത്തവണയെങ്കിലും അത് മാറ്റണം.<br />ഒന്നു രണ്ടു തവണ ലൂയിആശാനോടിത് പറഞ്ഞു.<br />‘അങ്ങനെങ്കി നീയാ നടത്തിക്കോ..നുമ്മക്ക് പറ്റില്ല..’ എന്ന് ഒഴിഞ്ഞു മാറും.<br />പക്ഷെ.. ചവിട്ടുനാടകത്തിനു ലൂയിആശാനില്ലെങ്കില്‍ ജനമുണ്ടാവില്ലെന്ന സത്യത്തിനുമുന്നില്‍ ജോയിച്ചന്‍ മുട്ടുകുത്തും. ലൂയിആശാന്റെ കളിക്കേ മരത്തട്ട് പൊളിയൂവെന്നു നാട്ടുകാര്‍ക്ക് കണിശം.<br /><br />‘ഡാ ജോയേ.. നുമ്മ വികാര്യച്ചന്‍ നെന്നെ അന്വേഷിച്ച് നില്‍ക്ക്ണ്ടല്ലോ..’ ലാസറപ്പന്റെ വീട്ടില്‍ അമ്പ് കയറ്റി പ്രാര്‍ത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് കപ്യാര് ജെയ്മി ഓടിവന്ന് അത് പറയുന്നത്.<br /><br />‘എന്താ കാര്യം ?’<br />‘അച്ചന് അത്യാവശ്യായ്ട്ട് ചെല്ലാന്‍ പറഞ്ഞു..’<br /><br />ജോയിച്ചന്‍ ഓടിച്ചെല്ലുമ്പോള്‍ അച്ചന് കുശിനിയുടെ വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.<br /><br />‘അച്ചോ..’<br />‘നീ വന്നാ ..ജോയിച്ചാ... നുമ്മ ലൂയി ആശാനെ ഇതുവരെയും കണ്ടില്ലല്ലോ..’<br />‘ഞാന്‍ കൊറച്ച് നേര്ത്തെ ശീമോന്റെ ഷാപ്പീന്ന് എറക്കി പള്ളീല്‍ക്ക് പറഞ്ഞ് വിട്ടതാണല്ലോ..’<br />‘എന്നിട്ടിതു വരെ ഇവിടെ എത്താണ്ട്...’<br />‘ഞാനൊന്ന് പോയിട്ട് നോക്കീട്ട് വരാമച്ചോ..’<br />‘നീയിനി നോക്കാനൊന്നും പോണ്ട..’<br />‘പിന്നെ.. നാടകം കളിക്കാന്‍ ലൂയിആശാന്‍ വേണ്ടേ..’<br />‘ഇപ്രാവശ്യം നീയ്യ് തന്നെ കളിയ്ക്ക് നാടകം..’<br /><br />അച്ചന് പെട്ടന്നത് പറയുമെന്ന് ഒരിക്കലും കരുതിയില്ല.<br /><br />പലപ്പോഴായി പാടിയ നാടകത്തിലെ പാട്ടുകള്‍ ഓര്‍ത്തെടുക്കാന്‍ വെറുതെയൊരു ശ്രമം നടത്തി. തമിഴും മലയാളവും ഇടകലര്‍ന്ന ഭാഷയാണ്. ലൂയിആശാനു എല്ലാ പാട്ടും മനപ്പാഠമാണ്. താനും എല്ലാം പഠിച്ചിട്ടുണ്ടെങ്കിലും തമിഴ് പേശലൊന്നും ഇന്നും കൃത്യമല്ലെന്ന് ജനത്തിനറിയാം.<br />ബാന്‍ഡുകാരുടെ അടുത്ത് ചെന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു തിരിച്ചു വരുമ്പോഴാണ് ടെസിയെ കണ്ടത്.<br />ഇരുട്ടില്‍ ശ്വാസങ്ങള്‍ കൂട്ടിമുട്ടിയപ്പോള്‍ നെഞ്ചൊന്നു പിടച്ചു. കുട്ടിക്കൂറയുടെ മണത്തില്‍ പൊതിഞ്ഞ് അവളും അനിയത്തി ലിസിയും ലദീഞ്ഞിനു പാടാനുള്ള വരവാണ്.<br />അവള് കടന്നുപോയിട്ടും കുട്ടിക്കുറയുടെ മണം അവിടെ പരന്നു കിടന്നു. അതിന്റെ ഉദ്ദീപനത്തില്‍ ജോയിച്ചന്‍ ഒരു നിമിഷം നിന്നു.<br /><br />വേഷഭൂഷാദികളണിയാന്‍ മണിമുറിയില്‍ കയറിയപ്പോഴാണ് ജോയിച്ചനതുമനസ്സിലായത്. ശൂന്യമായ ഷെല്‍ഫുകള്‍..<br /><br />‘അച്ചോ.. കോപ്പൊന്നും കാണാനില്ലല്ലോ.. ‘ ജോയിച്ചന്റെ ശബ്ദത്തില്‍ നിലവിളി കലര്‍ന്നിരുന്നു.<br /><br />‘നീ ഒള്ളതോണ്ട് വെച്ച് കളിക്ക് ജോയിച്ചാ..‘<br />‘ഒന്നും ഇല്ല അച്ചോ.. ‘<br />‘എന്നാ കളിക്കണ്ട..’<br /><br />അതു ശരിയാവില്ല. നാടകം കളിച്ചില്ലെങ്കില്‍ പുണ്യാളന് ദ്വേഷ്യം വരും. . നാടിനു ആപത്തും. വസൂരി പടര്‍ന്നുപിടിക്കും. കൂടുതുറക്കലു കഴിഞ്ഞാല്‍ തട്ടില്‍ കയറിയേ പറ്റൂ.<br /><br />ഇനി സമയമധികമില്ല. നെഞ്ചിലൊരു കൊള്ളിയാന്‍ മിന്നി.<br /><br />ജോയിച്ചന്‍ രൂപക്കൂടിനു മുന്നില്‍ ചെന്നു നിന്നു.<br /><br />കാലുകള്‍ പിന്നിലേക്കണച്ചു പിടിച്ച് വെളുത്ത ഒരു തുണിമാത്രമരയില്‍ ചുറ്റി, നിണമുതിരുന്ന നെഞ്ചോടെ, സെബസ്ത്യാനോസ് പുണ്യാളന് ജോയിച്ചനെ നോക്കി ചെറുതായി പുഞ്ചിരിച്ചു. ജോയിച്ചന്റെ കണ്ണുനിറഞ്ഞു.<br /><br />പിന്നെ, മെല്ലെ മണിമുറിയിലേക്ക് നടന്നു. ഇട്ടിരുന്ന ഷര്‍ട്ട് ഊരി. മുണ്ടെടുത്ത് കോണകം പോലെ ചുറ്റി. കത്തിക്കരിഞ്ഞ് ബാക്കിവന്ന കുന്തിരിക്കത്തിന്റെ ചാരമെടുത്ത് ദേഹത്തു ചില അടയാളങ്ങളിട്ടു. മുഖത്തും തേച്ചുപിടിപ്പിച്ചു.<br />ബാന്‍ഡ് സെറ്റുകാര് ആദ്യ ഗാനമാലപിച്ചു.<br />താളം മുറുകി. ജോയിച്ചന്‍ ധൃതിയില്‍ മോണ്ടകത്തിലേക്ക് ചെന്നു. തട്ടിലേക്ക് മെല്ലെ കയറി നിന്നു.<br />എല്ലാവരും സൂക്ഷിച്ചു നോക്കി. ചിലര്‍ ആരാധനയോടെയും മറ്റു ചിലര്‍ അത്ഭുതത്തോടെയും.<br />ചിലര്‍ ആര്‍പ്പുവിളിച്ചു.<br />ഒരു വശത്തു നിന്നു ജോയിച്ചന്‍ പാടിത്തുടങ്ങി.<br />കാലുകള്‍ നിലത്തെറിഞ്ഞു. മെല്ലെ തുഴഞ്ഞു നീങ്ങി. ചന്തിപിന്നിലേക്കു തള്ളി,കാല് മുട്ടുകള്‍ ത്രസിച്ചു നിന്നു.<br />ജനം ആര്‍ത്തുവിളിച്ചു.<br /><br />‘നിന്തിരു മുഖം വിയര്‍ത്തു നിണത്താല്....‘<br /><br />അടുത്ത പാട്ടിലേക്ക് കടന്നു. തട്ടില്‍ ജോയിച്ചന്റെ കാലടികല്‍ ഉടഞ്ഞുവീണു.<br />ഒരു വേള, സദസ്സിലിരുന്നു ലൂയിആശാനും കയ്യടിക്കുന്നതു കണ്ടു...<br />തട്ടില്‍ ആഞ്ഞുചവിട്ടി.<br />കടലൊന്നിളകി.<br />അകലെ കടലിന്റെയും ആകാശത്തിന്റെയും നീലകള്‍ തമ്മിലിടഞ്ഞില്ലാതായി.<br />മിന്നി നിന്നിരുന്ന നക്ഷത്രങ്ങളില്‍ നിന്നും ചില കഷണങ്ങള്‍ അടര്‍ന്നു താഴേയ്ക്ക് വീഴുന്നതായി ജോയിച്ചന്‍ കണ്ടു.<br />അതിലൊന്നില്‍ ചെറിയ വഞ്ചി. കടലിന്റെ തീരത്തു മെല്ലെ അതു വന്നിറങ്ങി. അതില്‍ നിന്നും രണ്ടു മാലാഖമാര്‍ ഇറങ്ങിവന്നു. നിലം മുട്ടുന്ന വെളുത്ത ഉടുപ്പാണവര്‍ ഇട്ടിരിക്കുന്നത്. രണ്ടു പേരുടെയും തലയില്‍ ചെറിയ വെളുത്ത കിരീടങ്ങളുണ്ട്. വെള്ളാരം കണ്ണുകള്‍ക്കു താഴെ മൂക്കിനും ചുണ്ടിനുമിടയിലെ നനുത്ത രോമങ്ങള്‍ പോലും വ്യക്തമായി കണ്ടു.<br />മാലാഖമാര്‍ നടന്നുവന്ന് ടെസിയെ കോരിയെടുത്ത് വഞ്ചിയില്‍ വെച്ചു.<br />കരിയിലകള്‍ പറന്നുയര്‍ന്നു. വഞ്ചി നീങ്ങുന്നതിനു മുമ്പ് ടെസ്സി, കുട്ടിക്കൂറയുടെ ഒരു ഡപ്പിയെടുത്ത് ജോയിച്ചനു നേര്‍ക്ക് എറിഞ്ഞു കൊടുത്തു.<br />കടലിരമ്പി..<br />മാലാഖമാര്‍ക്ക് ധൃതിയുണ്ടായിരുന്നു. അവര്‍ തുഴയെറിഞ്ഞു.... അകന്നകന്നു പോയി..<br />ആരവങ്ങള്‍ ഉച്ചസ്ഥായിലായി. ഭൂമിയുടെ വിസ്താരം കുറഞ്ഞു വരുന്നതായി ജോയിച്ചനു തോന്നി. തട്ട് ധൂളികളായി രൂപാന്തരം പ്രാപിക്കുന്നതും...<br />സ്വന്തം കുഞ്ഞിനെ ഉദരസഞ്ചിയിലേക്കാകര്‍ഷിക്കുന്ന ഒരു കങ്കാരുവിനെപ്പോലെ..<br />കടല്‍.<br />ആകാശത്തുനിന്നും ഒരു വെള്ളിടി ഇറങ്ങിവന്നു.<br />ജോയിച്ചനെ കോരിയെടുത്തു.<br /><br />* * * * * * * * * * * * * * * * * * * * * * * * * * * * * * * ** *<br /><br />ഇന്ത്യാവിഷന് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ദേവദാസിന് ഇതു വിശ്വസിക്കാനേ കഴിഞ്ഞില്ല. സംഭവസ്ഥലത്തെത്തുമ്പോള്‍ മറ്റു ചാനലുകളുടെ ഓബിവാനുകളൊന്നും എത്തിയിട്ടില്ലെന്ന ആശ്വാസത്തിലായിരുന്നു ദേവദാസ്.<br />കുറച്ചു മാറി പോലീസ് തീര്‍ത്ത വലയത്തിനപ്പുറത്ത് ജനം തിക്കി ത്തിരക്കി.<br />‘ഇത്രയും ജനങ്ങളുണ്ടായിട്ടും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് മനസ്സിലാക്കതെ പോയതില്‍ എന്തു വിശദീകരണം നല്‍കും ?’ കാമറാമാന് ഒകെ പറഞ്ഞപ്പോള്‍ ദേവദാസ് ഡെപ്യൂട്ടികളക്ടറോട് ചോദിച്ചത് ഇപ്രകാരമായിരുന്നു.<br />‘പ്ലീസ്.. നോ കമന്റ്സ് നൌ..’ ഡെപ്യൂട്ടികളക്ടര്‍ കോമളവല്ലി നിര്‍വ്വികാരമായി ഒഴിഞ്ഞു മാറി.<br />ദേവദാസ് പെട്ടന്നു തന്നെ കാമറയിലേക്ക് ദൃഷ്ടികളൂന്നി ഇങ്ങനെ തുടര്‍ന്നു.<br />‘ഇന്നു രാവിലെയാണ് ഏവരെയും ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. കളമശ്ശേരി വരെ നീളുന്ന പുതിയ റോഡിനു സ്ഥലമെടുക്കാനായി അതിരാവിലെ തന്നെ ഈ പ്രദേശത്ത് പോലീസും ഡെപ്യൂട്ടികളക്ടറും ജെസിബിയുമടങ്ങുന്ന സംഘം എത്തിച്ചേര്‍ന്നിരുന്നു. വടുതല സെന്റ്. സെബാസ്ത്യാന്‍സ് പള്ളിയുടെ തൊട്ടടുത്തു കിടക്കുന്ന ചിറമ്മല്‍ ഔസേപ്പച്ചന്റെ വീട്ടിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ ചങ്ങലയില്‍ ബന്ധിച്ചിരുന്ന മാനസിക രോഗിയായിരുന്ന ജോയിച്ചന്‍ കിടന്നിരുന്ന മുറി ജെസിബി കൊണ്ട് തകര്‍ക്കുകയായിരുന്നു . ജോയിച്ചന്‍ തല്‍ക്ഷണം മരിച്ചു. മൃതദേഹം ചോരയില്‍ കുളിച്ച് അവിടെ തന്നെ കിടക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. <br />തുരുമ്പിച്ച കുട്ടിക്കുറയുടെ ഒരു ടിന്, മൃതദേഹത്തിന്റെ ചുരുട്ടിപീടിച്ച കയ്യില്‍ നിന്നും പോലീസിന് വേറ്പെടുത്തേണ്ടി വന്നു....'asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com33tag:blogger.com,1999:blog-31986699.post-76169544194047303042008-01-28T10:45:00.000+05:302008-01-28T11:06:57.759+05:30ഇരട്ടക്കുട്ടികളുടെ സൈക്കിള്‍<div align="left"><br />വാശിയെന്നത് മാളവികയുടെ കൂടപ്പിറപ്പാണ്. പലപ്പോഴുമാലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇപ്പോഴുള്ള കുട്ടികള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വാശിപിടിക്കുന്നതെന്ന്. അവരെ കൂടുതല്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണോ അതോ നമ്മളേക്കാള്‍ കൂടുതല്‍ ലോകത്തെ നേരത്തെ തന്നെ അറിഞ്ഞു തുടങ്ങിയതുകൊണ്ടാണോ. ഏതായാലും രണ്ടാം ക്ലാസുകാരിയായ മാളവികയുടെ പല ആവശ്യങ്ങളും എന്നില്‍ ജിജ്ഞാസയുയര്‍ത്തുക പതിവായിരിക്കുന്നു. ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് സ്റ്റിക്കറുകളാണ്. പല നിറത്തിലും രൂപത്തിലുമുള്ള സ്റ്റിക്കറുകള്‍ എവിടെ കണ്ടാലും അവള്‍ക്ക് വേണം. 'മാജിക് പോട്ടി'ല്‍ സ്ഥിരമായി വന്നിരുന്ന സ്റ്റിക്കറുകളെല്ലാം അവളുടെ സ്റ്റഡി ടേബിളിന്റെ ഒരു വശത്ത് നിരത്തി ഒട്ടിച്ചിട്ടുണ്ട്. സ്പൈഡര്‍മാന്റെ പല പോസിലുള്ള പടങ്ങള്‍ പലയിടത്തുമായി നെഞ്ചുവിരിച്ചു നില്ക്കുന്നു.<br /><br /><br /><br />ഹോസ്പിറ്റലിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ഹോം വര്‍ക്കുപോലും മുഴുവനാക്കാതെ ഓടി വന്ന് കാറില്‍ കയറുകയായിരുന്നു. ഒന്നു രണ്ടു പ്രാവശ്യം വരേണ്ടെന്നു നിര്‍ബന്ധിച്ചു. പല തരം വാശികളല്ലേ.. കഴിഞ്ഞ തവണ ഇങ്ങനെ വാശിപിടിച്ച് കരഞ്ഞിട്ടാണ് പനി പിടിച്ച് രണ്ടു ദിവസം ഹോസ്റ്റ്പിറ്റലില്‍ കിടന്നത്.<br /><br />മഴ കുറഞ്ഞെന്നു തോന്നുന്നു. </div><div align="left"><br />ഇപ്പോള്‍ റോഡ് വ്യക്തമായി കാണുന്നുണ്ട്. </div><div align="left"><br />മഴയുള്ളപ്പോള്‍ ഡ്രൈവ് ചെയ്യുക വലിയ ബുദ്ധിമുട്ടാണ്. പറഞ്ഞ സമയത്ത് ഒരു സ്ഥലത്തും എത്തുകയുമില്ല.<br />ഏഴുമണിക്കുമുന്‍പ് എത്താമെന്നാണ് അമ്മയോട് പറഞ്ഞിരുന്നത്. ഇപ്പോള്‍ സമയം ഏഴരയായി. നാളെ അവധി ദിവസമായതുകൊണ്ട് സ്പെഷലിസ്റ്റ് ഡോക്ടര്‍ എട്ടുമണിക്കുമുമ്പ് തന്നെ വന്ന് റൌണ്ട്സ് കഴിഞ്ഞ് പോകുമെന്നാണ് നേഴ്സ് പറഞ്ഞിരിക്കുന്നത്. രണ്ടു ദിവസം കഴിഞ്ഞാല്‍ അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതാണ്. ഡോക്ടറോട് ഇന്നു തന്നെ അതെക്കുറിച്ച് സംസാരിക്കണം.<br /><br /><br />മാളവിക കാര്‍ട്ടൂണ്‍ വായന മതിയാക്കി പുസ്തകം അടച്ചു ബാക്സീറ്റിലേക്ക് വെച്ചു.<br /></div><div align="left">'അച്ഛ.. അച്ഛ ഒന്നും പറഞ്ഞില്ല..' </div><div align="left"><br />'എന്ത്..' </div><div align="left"><br />'അച്ഛ ഒക്കെ മറന്നു. ഇന്നെന്തായാലും അവടെ പോണം. ..' </div><div align="left"><br />'എവിടെ..' നേരത്തെ അവള് പറഞ്ഞതായിരുന്നു. മറന്നിട്ടല്ല. തിരക്കിനിടയില്‍ എല്ലാം ചെയ്തു തീര്‍ക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. പ്രത്യേകിച്ചും അപ്രസക്തമായ ചില ആവശ്യങ്ങള്‍. </div><div align="left"><br />'കഴിഞ്ഞ പ്രാവശ്യം നമ്മള് കണ്ടില്ലേ.. ആ സൈക്കിള്‍.. ആ മൊട്ടത്തലയന്മാരു കുട്ട്യോള്ടെ... യ്ക്ക് ആ സൈക്കിളിന്മേല് കയറണം.. എന്തോരം സ്റ്റിക്കറാ അതിന്മേല്...' </div><div align="left"><br />'എന്റെ മാളുട്ട്യേ.. അത് കഴിഞ്ഞ പ്രാവശ്യല്ലേ.. അവരവിടുന്ന് ഡിസ്ചാര്‍ജ്ജായി പോയി..അഞ്ചാറ് മാസായില്ലേ..' </div><div align="left"><br />'ഇല്ല.. നമുക്ക് അവിടെ ഒന്നു പോയി നോക്കാം. അച്ഛ.. ....' </div><div align="left"><br />'നീ വെറുതെ വാശി പിടിക്കല്ലെ.. ' </div><div align="left"><br />'അച്ഛ നമുക്ക് എന്തായാലും ഇന്ന് അവടെ പോണം..'<br />'ശരി..' സമ്മതിക്കുകയേ ഇനി എനിക്ക് നിവര്‍ത്തിയുള്ളൂ.<br />'പ്രോമിസ്..'<br />'പ്രോമിസ്..'<br />'അച്ഛ കൈ കാണിക്ക്..' അവളുടെ വിശ്വാസത്തിന്റെ അടയാളമാണ് കയ്യിലടിച്ച് സത്യം ചെയ്യുകയെന്നത്. ആ സൈക്കിള്‍ അവിടെ ഉണ്ടാവില്ലെന്ന് നൂറുശതമാനവും എനിക്ക് ഉറപ്പുമാണ്.<br /><br />എങ്ങനെയാണുണ്ടാവുക ?<br /><br />വെറുതെയൊന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.<br /><br />അന്നും ഇതുപോലെ ചെറിയ ചാറ്റല്‍ മഴയുള്ള ദിവസമായിരുന്നു. അനുജത്തിയുടെ ഡെലിവറി കഴിഞ്ഞ് 16-അം വാര്‍ഡില്‍. ഏറെ വൈകി അന്ന് വീട്ടിലേക്ക് പോകാന്‍ ഞാനും മാളവികയും കൂടി ഇറങ്ങിയതാണ്. പാര്‍ക്കിങ് ഏരിയയിലേക്ക് മഴ നനയാതെ പോകാനാണ് എളുപ്പവഴി തെരെഞ്ഞെടുത്തത്. വാര്‍ഡുകളുടെ വരാന്തയിലൂടെ.. രാത്രിയുടെ ചില ഞെരക്കങ്ങള്‍ മാത്രം. മിക്ക മുറികളിലേയും ലൈറ്റുകള്‍ അണഞ്ഞുകൊണ്ടിരിക്കുന്നു. പ്രകാശം കെട്ടുപോയ ചില ഭാഗങ്ങളില്‍ ഇരുട്ടു കട്ടപിടിച്ചു കിടന്നു.<br /><br /><br />അങ്ങനെയാണ് പത്താം നമ്പര്‍ വാര്‍ഡിലേക്ക് തിരിഞ്ഞത്. നേരെയുള്ള വളവു തിരിഞ്ഞാല്‍ പാര്‍ക്കിങ് ഏരിയയായി. അത് ഒങ്കോളജി വാര്‍ഡാണെന്നറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ആ വഴിക്ക് നടക്കില്ലായിരുന്നു. മുമ്പ് ഒന്നു രണ്ടു തവണ ആ വഴിയ്ക്ക് വന്നിട്ടുണ്ട് .<br /></div><div align="left">പകല്‍ സമയത്ത്.. </div><div align="left"><br />ഈ വാര്‍ഡിലെ ഓരോ മുറിയും വേദനയുടെ കൂടാരങ്ങളാണ്. പല രൂപത്തില്‍ വേദന കടിച്ചമര്‍ത്തി ആ വരാന്തയിലിരിക്കുന്നവരെ കണ്ട് മനസ്സു നീറിയിട്ടുണ്ട്.<br /><br /><br />പാര്‍ക്കിങ് ഏരിയയിലേക്ക് കടക്കുന്നതിനു തൊട്ടുമുന്‍പാണ് മാളവിക അതു കണ്ടത്.<br /><br />'ഹായ്.. അച്ഛ ദേ ഒരു മൊട്ടത്തലയന്‍ സൈക്കിള്‍ ചവിട്ടി വരുന്ന നോക്ക്യേ..'<br />മാളവിക അവിടെത്തന്നെ നില്‍ക്കുകയാണ്.<br /><br />സൈക്കിള്‍ മെല്ലെ ചവിട്ടിക്കൊണ്ട് അവന് ഞങ്ങളുടെ അടുത്തേക്ക് വന്നു.<br />ഒരു കുസ്രുതികുട്ടന്‍.<br />ഏകദേശം നാലു വയസ്സ് പ്രായം . മുടി പറ്റെ വെട്ടി, വായും മൂക്കും ഒരു പച്ച തുണികൊണ്ട് മറച്ചിട്ടുണ്ട്. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റും.<br /><br />'ദേ അച്ഛ അപ്പറത്ത് വേറൊരു മൊട്ടത്തലയന്‍..' മാളവികയ്ക് എല്ലാം അത്ഭുതമായിരുന്നു.<br /><br />അപ്പുറത്ത് ഇവനെപ്പോലെ മറ്റൊരു കുട്ടിയും അമ്മയെന്ന് തോന്നുന്ന ഒരു സ്ത്രീയും മെല്ലെ നടന്നു വരുന്നു.<br /><br />സൈക്കിള്‍ ചവിട്ടി വന്ന കുട്ടി മാളവികയുടെ അടുത്ത് സൈക്കിള്‍ നിര്‍ത്തി.<br />മാളവിക സൈക്കിളില്‍ സൂക്ഷമ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ചുവന്ന ബോഡിയില്‍ സ്പൈഡര്‍മാന്റെ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരിക്കുന്നു.<br /><br />വെറുതെയല്ല മാളവിക സഡന്‍ ബ്രേയ്ക്കിട്ട പോലെ അവിടെ നിന്നത്.<br /><br />'അച്ഛ..യ്ക്ക് ഈ സൈക്കളൊന്ന് ചവിട്ടണം..'<br />'ഏയ്..ഇതാ കുട്ടിയുടെ സൈക്കിളല്ലേ...സമയം കുറെയായി മാളുട്ടീ.. ' ഞാന്‍ മാളവികയുടെ കൈപിടിച്ചു പോകാനൊരുങ്ങി. അവള് അവിടെ തന്നെ നില്‍ക്കുകയാണ്.<br /><br />പെട്ടന്നാണ് സൈക്കിളിലിരുന്നിരുന്ന കുട്ടി മെല്ലെ അതില്‍ നിന്നും ഇറങ്ങിയത്.<br /><br />'കുട്ട്യോളല്ലേ..അവര്‍ കളിക്കട്ടേന്ന്..' ആ സ്ത്രീ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.<br /><br />മാളവിക സൈക്കിളെടുത്ത് മെല്ലെ ചവിട്ടി.<br /><br />'മോന്റെ പേരെന്താ.. ' ഞാന്‍ ചോദിച്ചു.<br /><br />' സുബൈറ് ന്ന്.. ഇവന് സുഹൈറ്..ഇരട്ടകളാ... സുബൈറിനാ സൂക്കേട്..' സ്ത്രീയാണ് പറഞ്ഞത്. ഒരാള്‍ മുഖം മറച്ചിരിക്കുന്നതിനാല്‍ ഇരട്ടകളാണെന്ന് തോന്നിയില്ല.<br /><br />'അപ്പൊ ഇവനും തല മൊട്ടയടിച്ചിട്ടുണ്ടല്ലോ..'<br /><br />'സുബൈറിന്റെ മൊട്ടയടിച്ചപ്പോ ഇവനും വേണന്ന് വാശി..അദാ..'<br /><br />മാളവിക അതിനകം സൈക്കിള്‍ ചവിട്ടി മുന്നോട്ട് പോയിരുന്നു. </div><div align="left"><br />പിന്നാലെ ഇരട്ടക്കുട്ടികളും. </div><div align="left"><br />സുബൈര്‍ അല്പം പതുക്കെയാണ് നടക്കുന്നത്. കീമോയെല്ലാം കഴിഞ്ഞ് സുബൈര്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ വഴിയിലാണെന്ന് ആ സ്ത്രീ പറഞ്ഞു. പൊന്നാനി ഭാഗത്താണ് ഇവരുടെ വീട്. ഭര്‍ത്താവടുത്തില്ല. ചെന്നെയില്‍ ഏതൊ കമ്പനിയില്‍ ചെറിയ ജോലിയാണ്. പത്തിരുപത് ദിവസമായി ഈ വാര്‍ഡില്‍ എത്തിയിട്ട്. പകല്‍ സമയത്ത് രോഗികളുടെയും ബന്ധുക്കളുടെയും തിരക്കായതിനാല്‍ കുട്ടികള്ക് കളിക്കാന്‍ സാധിക്കാറില്ല. അതുകൊണ്ടാണ് രാത്രി ഏറെ വൈകി കുട്ടികളെയും കൊണ്ട് അവര്‍ വരാന്തയില്‍.അവരുടെ മുഖത്ത് പ്രതീക്ഷയുടെ നാമ്പുകള്‍.<br /><br />മാളവിക അതിനകം ഇരട്ടകളുമായി ചങ്ങാത്തം കൂടിയിരുന്നു. ഇടയ്ക്ക് സുഹൈറിന്റെ മൊട്ടത്തലയില് തൊട്ടുനോക്കുന്നതും ഉറക്കെ പൊട്ടിച്ചിരിക്കുന്നതും തുടര്‍ന്ന് ഇരട്ടക്കുട്ടികളും ആ ചിരിയില്‍ ചേരുന്നതും ഞാനും ആ സ്ത്രീയും കൌതുകത്തോടെ നോക്കി നിന്നു.<br />'മതി മാളൂ.. സമയം കുറെയായി..ഇനി പിന്നെയാവാം.. ' മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാളവിക ഇരട്ടക്കുട്ടികളോട് 'റ്റാറ്റാ' പറഞ്ഞ് എന്റെ അടുത്തു വന്നു.<br /><br />പാര്‍ക്കിങ് ഏരിയയിലേക്ക് തിരിയുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി.<br />മൂവരും ഞങ്ങള്‍ നടന്നു പോകുന്നത് നോക്കി നില്‍ക്കുകയായിരുന്നു.<br /><br /><br /><br />* * *<br /><br /><br /><br />എട്ടുമണിക്കുമുന്‍പ് റൌണ്ട്സിനെത്തേണ്ട ഡോക്ടര്‍ ഒന്‍പതരയോടെയാണ് വന്നത്. എന്തായാലും തിങ്കളാഴ്ച തന്നെ അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞു. വളരെ വ്യത്യാസമുണ്ടെന്നും ഇനി ഒരു മാസം കഴിഞ്ഞ് വന്ന് കാണണമെന്നും പറഞ്ഞാണ് ഡോക്ടര്‍ തിരികെ പോയത്. കുറിച്ചു തന്ന മരുന്ന് ആശുപത്രിയിലെ ഫാര്‍മസിയില്‍ ഇല്ലാത്തതിനാല്‍ ടൌണില്‍ പോയി വാങ്ങേണ്ടി വന്നു. എല്ലാം കഴിഞ്ഞ് മാളവികയുമായി ഇറങ്ങിയപ്പോള്‍ സമയസൂചിക പത്തരയും കടന്നു നിന്നു. മാളവിക ഇതിനകം സ്പെയര്‍ ബെഡില്‍ കിടന്ന് ഉറങ്ങിയിരുന്നു. പിന്നെ അവളെ എഴുന്നേല്‍പ്പിച്ച് അല്പം ധൃതിയിലാണ് ഞാന്‍ നടന്നു തുടങ്ങിയത്. </div><div align="left"></div><div align="left"><br /><br />വാര്‍ഡുകളിലെ ഇടനാഴികകളില്‍ ഇരുട്ടിനൊപ്പം ഡെറ്റോള്‍ മണം പതിഞ്ഞു കിടന്നു.<br /><br />'അച്ഛ..നമുക്ക് ആ വഴിക്കു തന്നെ പൂവ്വാം ട്ടോ..' </div><div align="left"><br />അത് ഇതുവരെ മറന്നില്ലേ.<br /><br />രാത്രി ഏറെ വൈകിയതുകൊണ്ട് വാര്‍ഡിനു പുറത്ത് ആരുമുണ്ടാവില്ല എന്ന ആശ്വാസത്തിലാണ് ഞാന്‍ നടന്നു തുടങ്ങിയത്.<br /><br />'അച്ഛ.. ദേ നോക്ക്യെ.... അവരവിടെ തന്നെയുണ്ട് ട്ടാ..' </div><div align="left"><br />ശരിയാണ് ആ സൈക്കിളില്‍ ഒരു കുട്ടി വരാന്തയില്‍ മെല്ലെ ചവിട്ടുന്നു. </div><div align="left"><br />കൂടെയെഉള്ള സ്ത്രീ അതു തന്നെ ..<br />ആ മുഖത്ത് അല്പം ക്ഷീണമുണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ.<br />മാളവിക കുട്ടിസൈക്കിളിന്റെ അടുത്ത് ചെന്നു.<br /><br />'ഇന്ന് ഒരാളേ ഉള്ളൂ.. മറ്റേയാള്‍ ഉറങ്ങിയിട്ടുണ്ടാവും അല്ലെ..' ഞാന്‍ വെറുതെയൊന്ന് പരിചയം നടിച്ചു.<br /><br />അവര്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.<br />ഇനി ഞാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടുകാണില്ലെയെന്ന് സംശയിച്ചു. പക്ഷെ..<br /><br />'സാറെ.. ഇത് സുഹൈറാ.. രണ്ടുമാസം മുന്‍പ് സുബൈറിനെ പടച്ചോന് വിളിച്ചു .' അല്പം വിറയലോടെയാണെങ്കിലും അവര്‍ പറഞ്ഞു മുഴുവിച്ചു.<br /><br />ഞാന്‍ സ്തബ്ദനായി നിന്നു.<br /><br />എന്തെങ്കിലും പറഞ്ഞ് അവരെ ആശ്വസിപ്പിക്കണമെന്നു തോന്നി. വാക്കുകള്‍ പുറത്തു വരാതെ തൊണ്ടയില്‍ കെട്ടിക്കിടന്നു. </div><div align="left"><br />സുഹൈറ് സൈക്കിളില്‍ നിന്നിറങ്ങി നിന്നിട്ടും മാളവിക വെറുതെ നോക്കി നിന്നതേയുള്ളൂ. സൈക്കിളില്‍ കയറാന്‍ ശ്രമിക്കുന്നില്ല. </div><div align="left"><br />പിന്നെ മെല്ലെ എന്റെ അടുത്തേക്ക് വന്നു.<br /><br />'അച്ഛ.. നമുക്ക് പോകാം..'<br /><br />സുഹൈറ് മെല്ലെ വീണ്ടും സൈക്കിളില്‍ കയറി. 'ട്രിം.. ട്രിം..' സൈക്കിളിലെ മണി കിലുക്കി..ഞങ്ങളെ കടന്നുപോയി....പിന്നാലെ ആ സ്ത്രീയും.<br /><br />തിരികെ പാര്‍ക്കിങ് ഏരിയയിലേക്ക് നടക്കുമ്പോള്‍ പുറത്ത് തണല്‍ മരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ ചന്ദ്രശോഭ അരിച്ചിറങ്ങുന്നുണ്ടായിരുന്നു.<br /><br />'അച്ഛ..' </div><div align="left"><br />'ഉം..' </div><div align="left"><br />'മറ്റേ മൊട്ടത്തലയന്‍ കുട്ടി എവിടെ പോയിന്നാ പറഞ്ഞെ..?'<br /><br />ഞാന്‍ ഒന്നും മിണ്ടിയില്ല.<br /><br />'ഉറങ്ങാന്‍ പോയിട്ടുണ്ടാവും അല്ലേ അച്ഛാ..'<br /><br />ഞാന്‍ മാളവികയെ മെല്ലെ കോരിയെടുത്ത് മൂര്‍ദ്ധാവില്‍ ചുംബിച്ചു. </div><div align="left"> </div><div align="left">ചെറിയ ചാറ്റല്‍ മഴ തുടങ്ങിയിരുന്നു. </div><div align="left"> </div><div align="left">ഇരട്ടക്കുട്ടികളുടെ സൈക്കിളില്‍ മണിയടിക്കുന്ന ശബ്ദം നേര്‍ത്തലിഞ്ഞുകൊണ്ടിരുന്നു.</div><div align="left"> </div><div align="left"> </div>asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com34tag:blogger.com,1999:blog-31986699.post-6683725440612800182008-01-22T11:36:00.000+05:302008-01-23T22:14:41.871+05:30സൂര്യഗായത്രിയെ പേടിക്കുന്നതെന്തിന് ?<div align="left"><span style="font-size:130%;"><strong>ഈ </strong></span>വ്യാഴാഴ്ച രാത്രി എന്തായാലും ആഘോഷിക്കണമെന്ന് കുറച്ചുനാളായി ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏകകണ്ഠമായാണ് ഇത്തവണ അത് തീരുമാനിച്ചതും. വെള്ളിയും ശനിയും മുടക്കമാണെങ്കിലും പലരുടെയും ഓഫ് ഡേ സന്ധിക്കുന്ന ദിവസങ്ങള്‍ ഒരു വര്‍ഷത്തില്‍ തന്നെ വളരെ അപൂര്‍വ്വമായേ ഉണ്ടാവാറുള്ളൂവെന്നതുകൊണ്ട് കൂടിച്ചേരല്‍ പലപ്പോഴും നടക്കാറില്ല .<br /><br />ഇനി ഞങ്ങളെ പരിചയപ്പെട്ടില്ലല്ലോ.. ഞാന്‍ രാമകൃഷ്ണന്. സ്നേഹമുള്ളവര് ആര് കെയെന്ന് വിളിക്കും. കൂടുതല്‍ സ്നേഹമായാല്‍ വെറും കെ . എന്നു വിളിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഗള്‍ഫ് ഓയില്ഫീല്ഡ് കമ്പനിയിലെ നാലു അഡ്മിനിസ്ട്രേഷന് അസിസ്റ്റന്റുമാരില്‍ ഒരാള്‍ . മറ്റൊരാള്‍ ജയപാല്‍ . ജെപി എന്ന് ചുരുക്കി വിളിക്കും. അവനും അഡ്മിനിസ്ട്രേഷനില്‍ തന്നെ.<br />ഇവന്റെ പേരിലുള്ള പാല് അവന്റെ സ്വഭാവത്തിലും ഉണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.<br />പിന്നെ മോഹന്‍കുമാര്‍. ഇവന് ലാബ് ടെക്നീഷ്യന്. എല്ലായ്പ്പോഴും തല കുമ്പിട്ടേ നടക്കൂ. സള്‍ഫ്യൂറിക് ആസിഡും ഫോസ്ഫോറിക് ആസിഡും വഴിയിലെങ്ങാനും കിടക്കുന്നുണ്ടോയെന്ന് പരതുകയാണെന്ന് ഞങ്ങളവനെ കളിയാക്കാറുണ്ട് . പിന്നെ ഉമേഷ് ബാബു. ഇവന് ഷിഫ്റ്റ് സൂപ്പര്‍വൈസറാണ്. കമ്പനിയില്‍ വെച്ച് കണ്ടാല്‍ ഏതോ സിനിമയില്‍ കുതിരവട്ടം പപ്പു ചാണക വണ്ടിയുടെ ഡ്രൈവറുടെ റോളില്‍ വരുന്നതായിട്ടാണ് ഓര്‍മ്മവരിക . ഒരു തവണയേ ഇക്കാര്യം എനിക്കവനോട് പറയേണ്ടി വന്നിട്ടുള്ളൂ . ഒരാഴ്ച അവന് മിണ്ടാതെ നടന്നു.<br /><br />സ്വാഭാവികമായും എല്ലാവരും അവിവാഹിതര്‍. വിവാഹം വേണ്ടെന്ന് വെച്ചിട്ടല്ല . ഒരു ക്രോണിക് ബാച്ചിലറായി വിലസണമെന്ന ആഗ്രഹവും ഇല്ല. നാട്ടില്‍ പോയി ഒരു പെണ്ണുകെട്ടുകയെന്ന ആഗ്രഹം മൂത്ത് ഓരോതവണയും ലീവു കഴിയുന്നതുവരെ പെണ്ണുകണ്ടു നടക്കും . അവസാനം കുറെ ചിപ്സും അച്ചാറുമൊക്കെയായി വീട്ടുകാര്‍ കയറ്റി വിടും . ഇവിടെ വന്നാല്‍ കുറച്ചു ദിവസം അച്ചാറിന്റെയും പെണ്ണുകാണലിന്റെയും എരിവും പുളിയുമൊക്കെ കാണും . അതുകഴിഞ്ഞാല്‍ മൂന്നു ദിനാറിനു കിട്ടുന്ന കള്ളച്ചാരയവുമായി അടുത്ത വെക്കേഷന് വരെ എങ്ങനെയെങ്കിലും ഉന്തി നീക്കും.<br /><br />ഡിപ്പാര്‍ട്ടുമെന്റിലെ സെക്രട്ടറി പാലസ്തീനിയായ റൈന ഇല്ലായിരുന്നെങ്കില്‍ ബോറഡിച്ച് ചത്തേനെയെന്ന് ജയപാല്‍ നിരീക്ഷിച്ചിട്ടുണ്ട്. അവന് പലപ്പോഴും റൈനയുടെ കാബിനില്‍ ചെന്നിരുന്ന് സംസാരിക്കുന്നത് കണ്ടാണ് ഞാനും ഇടയ്ക്കിടെ അവിടെ സന്ദര്‍ശനം നടത്തിത്തുടങ്ങിയത് . റൈനയുടെ മുടിയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. മീഡിയം സ്ലൈസ് കട്ടിയുള്ള സ്വര്‍ണ്ണമുടിയാണ് റൈനയെ സുന്ദരിയാക്കുന്നത്. ആ മുടിയുടെ രഹസ്യം ഒരു തവണ അവള് പറഞ്ഞു തന്നിട്ടുമുണ്ട് . മോള്‍ഡിങ് ക്രീമും സ്ട്രെയ്റ്റനിങ് ബാമുമൊക്കെ പിടിപ്പിച്ച് ആഴ്ചയില്‍ ഒരു മണിക്കൂറോളം പണിഞ്ഞിട്ടാണ് മുടി ഈ കോലമാക്കുന്നതത്രേ . നമുക്ക് ആ സമയമുണ്ടെങ്കില്‍ ഒരു സെറ്റ് റമ്മികളിക്കാമായിരുന്നു . അറബിയും ഇംഗ്ലീഷും കൂടിക്കലര്‍ന്ന് ശ്രംഗരിക്കാനുള്ള ബുദ്ധിമുട്ട് മാനേജുമെന്റിനു ഒരിക്കലും മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോയെന്ന് ജയപാല്‍ ദിവസവും പരിതപിക്കും . പേരിനെങ്കിലും ഒരു ഇന്ത്യക്കാരി പെണ്‍കുട്ടിയെ ഈ ഡിപ്പാര്ട്ടുമെന്റിനു തരാത്തതിനു മാനേജുമെന്റിനെ പ്രാകാത്ത ദിവസങ്ങള്‍ കലണ്ടറിലുണ്ടാവില്ല .<br /><br />മാനേജുമെന്റിനു, പ്രത്യേകിച്ച് എം. ഡി യെന്ന അറബിക്ക് ഇതൊരു പ്രശ്നമേയല്ല. സെക്രട്ടറിയായി അറബി രണ്ടു പേരെയാണ് അവിടെ വെച്ചുപൊറുപ്പിക്കുന്നത് . ലബനന് കാരിയായ മറിയവും ഒരു ഇന്ത്യക്കാരിയും. ആവശ്യത്തില്‍ കൂടുതല്‍ നിറവും എരിവും പുളിയുമെല്ലാം മറിയത്തെ എം. ഡിയുടെ ഇഷ്ട താരമാക്കി. അറബിയൊഴിച്ചുള്ള എല്ലാ എഴുത്തുകുത്തുകളും നടത്തുകയാണ് ഇന്ത്യക്കാരിയുടെ ജോലി. കോണ്ട്രാക്റ്റ് പേപ്പേഴ്സിലെ 'സൂര്യഗായത്രി 'യെന്ന പേരു കേട്ടപ്പോള്‍ തമിഴത്തിയാണെന്നാണ് ജയപാല്‍ പറഞ്ഞത്. ഇംഗ്ലീഷല്ലാതെ വേറൊന്നും ആ നാവില്‍ നിന്നും ഇറങ്ങി വരില്ല . അതും സ്ഫുടം ചെയ്ത ഭാഷ. സൌന്ദര്യം ഇഷ്ടം പോലെ ശരീരത്തിന്റെ എല്ലാ ഭാഗത്തും വാരിക്കോരി നല്‍കിയിട്ടുണ്ട്. എങ്കിലും മുഖം കറുപ്പിച്ച് മോണിറ്റരില്‍ നോക്കിയിരിക്കുന്ന കണ്ടാല്‍ ഈ സൌന്ദര്യമൊക്കെ ദൈവം അറിയാതെ കൊടുത്തുപോയതാണെന്ന് തോന്നും. ചിരിച്ചു കാണുന്നതു തന്നെ അപൂര്‍വ്വം. പേരില്‍ സൂര്യനുള്ളതൊക്കെയും കോപം സ്ഥായിയായുള്ളവരിലാണെന്നാണ് ജയപാലിന്റെ അഭിപ്രായം . അതല്ല ഗായതീമന്ത്രം ആവാഹിച്ചിരിക്കുന്നതുകൊണ്ടാണ് സൂര്യഗായത്രിയുടെ മുഖം എപ്പോഴും ജ്വലിച്ചിരിക്കുന്നതെന്ന് മോഹന്‍. അതൊന്നുമല്ല, ഏതു സമയവും മറിയത്തിന്റെ തെറി കേട്ടിട്ടാണെന്ന് എന്റെ ഉത്തമ വിശ്വാസവും.<br /><br />ഏതായാലും സൂര്യഗായത്രിയുടെ ചരിത്രമന്വേഷിക്കാന്‍ ആദ്യം തുനിഞ്ഞിറങ്ങിയത് മോഹന്‍ കുമാറാണ്.<br />എം.ഡിയില്ലാത്ത ഒരു ദിവസം സൂര്യഗായത്രിയുടെ കാബിനില്‍ കയറിയിറങ്ങിയ മോഹനാണത് പറഞ്ഞത്<br />'അവള് ഒരു യക്ഷിയാടാ ...'<br />'എന്താ കാര്യം..?'<br />'അവള് എന്തൊക്കെയോ ഇംഗ്ലീഷില്‍ പറഞ്ഞു. ഒരു തേങ്ങയും മനസ്സിലായില്ല . പണ്ടാരം.. വല്ലതും പോയി ഇനി എം .ഡിയോട് പറഞ്ഞ് നമുക്ക് പണിയാക്കുമോന്നാ എന്റെ പേടി ..'<br />അല്പം ഭയത്തോടുകൂടിത്തന്നെയാണ് മോഹന്‍ അതു പറഞ്ഞത് .<br />'നീയതിനവളോട് എന്താ ചോദിച്ചത് ..'<br />'വീടെവിട്യാണെന്ന് മാത്രേ ചോദിച്ചുള്ളൂ. അതിനാണ് എന്റെ മുഖത്ത് നോക്കി ഇത്രയും കടുപ്പത്തിലുള്ള ഇംഗ്ലീഷില്‍ . ആകെ കുളമായി..'<br /><br />ഇവന് പോയിട്ടൊരു കാര്യവുമില്ലെന്ന് ജയപാല്‍ നേരത്തെ പറഞ്ഞതാണ്. എല്ലാറ്റിനും ഒരു ടെക്നിക് വേണമെന്നാണ് അവന്റെ അഭിപ്രായം .<br /><br />അന്ന് ഒരു ചരിത്രവും മനസ്സിലാക്കാന്‍ പറ്റിയില്ലെന്ന ദുഖത്തോടെയാണ് മോഹന്‍ ഉറങ്ങിയത്. അവളെ അങ്ങനെ വെറുതെ വിടരുതെന്ന സ്നേഹപൂര്‍വ്വമായ ഉപദേശം നല്കി ഉമേഷ് ബാബുവും.<br /><br />മറ്റൊരു ദിവസം ഓഡിറ്റിങ്ങിന്റെ തിരക്കിനിടയില്‍ മൂത്രമൊഴിക്കാന്‍ ജെന്‍സ് ലാവ്റ്ററിക്ക് പകരം ഞാന്‍ കയറിയത് ലേഡീസ് ലാവറ്റ്രിയില്‍. ഓടിക്കയറി നേരെ മുന്നില്‍ അവള് . സൂര്യഗായത്രി. 'സോറി' പറഞ്ഞ് പുറത്ത് കടക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ആ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.. ലോകത്തുള്ള എല്ലാ സ്ത്രീകളും ഇത്ര ക്രൂരമായാണോ ആണിനെ നോക്കുന്നതെന്ന് സംശയിച്ചു പോകുന്നതില്‍ യാതൊരു തെറ്റുമില്ല. രണ്ട് ലാവ്റ്ററിയും അടുത്തടുത്ത് തന്നെ വെച്ച ഡിസൈനറെ കിട്ടിയാല്‍ ഒന്ന് പൊട്ടിക്കണമെന്ന് അപ്പോള്‍ തന്നെ മനസ്സില്‍ തോന്നി .<br /><br />കഴിഞ്ഞ ദിവസം ഓഫീസ് വിട്ടു പോരുന്ന വഴിയ്ക്ക് അവള് ലിഫ്റ്റ് ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അതൊരു സാധാരണ വ്യാഴാഴ്ച സായാഹ്നം . ഫിങര്‍സ്കാന്‍ ചെയ്യുന്ന മെഷീനടുത്ത് വെച്ചാണ് അവളെ കാണുന്നത് .<br />'കാന്‍ യു പ്ലീസ് ഡ്രോപ് മി നിയര്‍ ദി റൌണ്ട് അബൌട്ട് ?'<br />'ഒഫ് കോഴ്സ്..' പറ്റില്ലെന്ന് പറയാന്‍ ഞാനാര് ?<br /><br />ഫ്രന്‍ഡ് സീറ്റിലിരിക്കാറുള്ള ജയപാല്‍ അന്ന് പിറകിലേക്ക് മോഹന്‍ കുമാറിന്റെ കൂടെയിരുന്നു. </div><div align="left">സിഗ്നലുകളില്‍ കിടക്കുമ്പോള്‍ ഇടയ്ക്കിടെ അവളുടെ മുഖത്ത് നോക്കും. മോണിറ്ററിനുമുന്നിലെ കറുത്ത മുഖത്തിനു അല്പം അയവു വന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും ചോദിക്കാനൊരു മടി. ധൈര്യമില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. </div><div align="left"></div><div align="left">പോക്കറ്റ് റോഡ് കടന്ന് വണ്ടി ഗള്‍ഫ് ബ്രിഡ്ജിലേക്ക് കയറിയപ്പോഴാണ് പെട്ടന്ന് കാറിന്റെ ഫ്രന്‍ഡില്‍ ചെറിയ ഞെരക്കം കേട്ടത് . സര്‍വീസ് റോഡിലേക്ക് നീക്കി ഇറങ്ങി നോക്കിയപ്പോള്‍ ഫ്രന്‍ഡിലെ ഒരു ടയര്‍ പങ്ചര്‍. എന്തൊരു കുരുത്തംകെട്ട ദിവസമാണെന്ന് നോക്കൂ . മാറ്റാനാണെങ്കില്‍ സ്റ്റെപ്പിനി ടയറും ഇല്ല. അവളൊഴിച്ച് എല്ലാവരും കാറിനു പുറത്തിറങ്ങി . വര്ക്ഷാപ്പ് കാരനെ വിളിച്ചു ടയറുമായി വരാന്‍ അറേഞ്ച് ചെയ്തു .<br /><br />'എടാ ഒരു പെണ്ണിനെയും കൊണ്ട് ഇങ്ങനെ വഴിയില്‍ കിടക്കുന്നത് ശരിയാണോ..' ജയപാലിനു വെപ്രാളം .<br /><br />'എന്നാ നീ തന്നെ വണ്ടി ഉന്ത് റൌണ്ട് എബൌട്ട് വരെ..' മോഹനു കലിയിളകി . പാലത്തിനു മുകളിലായതിനാല്‍ നല്ല ചൂട് കാറ്റ്.<br />പിന്നെ, ജയപാല്‍ അവളുടെ അടുത്ത് പോയി പതിനഞ്ചു മിനിറ്റിനകം ടയര്‍ മാറ്റി പോകാമെന്നു പറഞ്ഞു തിരിച്ചു വന്നു .<br />അഞ്ചുമിനിട്ട് കഴിഞ്ഞില്ല.<br />ഒരു ടാക്സി ഞങ്ങളുടെ കാറിന്റെ അടുത്ത് വന്നു നിന്നു. സൂര്യഗായത്രി പെട്ടന്നു തന്നെ ഇറങ്ങി ഞങ്ങള്‍ പുറത്ത് നില്‍ക്കുകയാണെന്ന ഭാവമൊന്നുമില്ലാതെ , ഒരു യാത്രപോലും പറയാതെ ആ കാറില്‍ കയറി പോയി .<br />'എന്താ അവളുടെ ഒരു പവറ്..#@#@#$%$ മോള്.. '<br />മോഹന്‍ ഒരു മുഴുത്ത തെറി പറഞ്ഞ് സ്വയം സമാധാനിച്ചു.<br /><br /><br />* * * *<br /><br /><br />ഇന്ന് വ്യാഴാഴ്ച. സമയം രാത്രി പതിനൊന്നോടടുക്കുന്നു.<br /><br />ഏകദേശം ഒന്‍പതുമണിയോടെ സാധനവുമായി അബുഹലീഫയില്‍ നിന്നും ആന്റപ്പന് വന്നു. പോലീസ് ചെക്കിങ് പേടിച്ച് ഇപ്പോള്‍ ചാരായം പ്ലാസ്റ്റിക് കവറിലാണ് കൊണ്ടു വരുന്നത് . കെ.എല്‍.എഫ് നിര്‍മല്‍ വെളിച്ചെണ്ണ എന്ന ലേബലുള്ള കവറാണ് ഇപ്പോഴത്തെ ട്രെന്‍ഡ് . അതില്‍ തന്നെ പല തരം. സൂപ്പര്‍, ഹൈ പവര്‍, ജെനുവിന് എന്നീ ഉപനാമധേയങ്ങളില്‍. ടൊയോട്ടയുടെ ഏറ്റവും പുതിയ കാറിലേ ആന്റപ്പന് സഞ്ചരിക്കൂ . ഷര്‍ട്ടെല്ലാം ഇന്‍ ചെയ്ത് റെയ്ബാന്‍ കണ്ണടയും വെച്ചുള്ള ആ വരവ് കണ്ടാല്‍ തന്നെ ആന്റപ്പനെ ആരും സംശയിക്കില്ല. ഈ ഗ്ലാമറാണ് ആന്റപ്പനെ പലപ്പോഴും പോലീസില്‍ നിന്നും രക്ഷിക്കുന്നത്. അല്ലെങ്കില്‍ എന്നേ അറബ് ടൈംസില്‍ ഇവന്റെ പടം വരേണ്ടതായിരുന്നു.<br /><br />'സാധനം സൂപ്പറല്ലെ..'<br />'അതെയതെ..'<br /><br />പാചകം എന്റെ വിഭാഗമാണ്. ഫുള്‍ വെജിറ്റേരിയനായ ഉമേഷ് ബാബുവിനു സ്പെഷലായി കപ്പലണ്ടികൊണ്ട് ചമ്മന്തി ഉണ്ടാക്കി വെച്ചിട്ടുണ്ട് . വറുത്ത കപ്പലണ്ടിയും നാലഞ്ച് സ്പൂണ്‍ തേങ്ങയും മൂന്നു നാലു ഉണക്കമുളകും ഒരു പിടി ചുവന്നുള്ളിയും ഒരു കതിര്‍പ്പ് കറിവേപ്പിലയും അല്പം കോല്പ്പുളി പിഴിഞ്ഞൊഴിച്ചതും കൂട്ടി മിക്സിയിലിട്ടൊന്ന് അരയ്ക്കും . ഉമേഷ് ബാബുവിനു ഈ ചമ്മന്തി വലിയ ഇഷ്ടമാണ് . വേറെ അധികമൊന്നും അവന് കഴിക്കില്ല. ഏഷ്യാനെറ്റിലെ ഒന്പതരയുടെ വാര്‍ത്ത കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ തുടങ്ങിയത്. സെവന് അപ്പു കുറച്ച് ഉമേഷ് ബാബു ആദ്യ ഗ്ലാസൊഴ്ച്ചതും പാടിത്തുടങ്ങിയതും ഒരുമിച്ചായിരുന്നു..<br /><br />മണല്‍ കരിഞ്ഞ് പറക്കും</div><div align="left"> നെന്ത്രകാക്ക മലര്‍ന്നു പറക്കുന്നു...<br />താഴെ തൊടിയില്‍ തലകീറി<br />ചുടു ചോരയൊലിക്കും ബാല്യങ്ങള്‍..<br />ഇതു ബാഗ്ദാദാണമ്മപറഞ്ഞോ<br />രറബികഥയിലെ ബാഗ്ദാദ്....<br /><br />മോഹന്‍ കുമാര്‍ കണ്ണടച്ചാണ് ഗ്ലാസ് കാലിയാക്കുക. ജയപാല്‍ ലൈറ്റായേ കഴിക്കൂ. കഴിച്ച് കഴിഞ്ഞാല്‍ പിന്നെ അവനു വായില്‍ ഹിന്ദി മാത്രമേ വരൂ. കുറച്ചുകാലം മുംബയിലുണ്ടായിരുന്നതിന്റെ ബാക്കിപത്രം.<br /><br />ഇവിടെയിരുന്നാല്‍ അകലെ കടലില്‍ ക്രൂഡ് നിറയ്ക്കാന്‍ വരുന്ന കപ്പലുകളിലെ പ്രകാശം മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായി കാണാം. അകലെ നിന്നും അമേരിക്കന്‍ നേവിയുടെ വാര്‍ഷിപ്പുകളുടെ ഹോണ്‍ അടിക്കുന്നത് കേള്‍ക്കാം . തൊട്ടടുത്ത ഹില്ട്ടന് റിസോര്‍ട്ടിലെ ബാര്‍ബെക്യു പാര്‍ട്ടിയില്‍ കനലുകളില്‍ കോഴികള്‍ ആവിയാവുന്നതും ..<br /></div><div align="left">എനിക്ക് ഉമേഷ് ബാബു പാടുന്ന കവിതകളാണ് ഇഷ്ടം.<br />എന്ത് രസമായാണവന്‍ പാടുന്നത്.<br /><br />അവനെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മവെക്കണമെന്ന് തോന്നി .<br /><br />ഇതു ബാഗ്ദാദാണമ്മ പറഞ്ഞോ<br />രറബിക്കഥയിലെ ബാഗ്ദാദ്..<br />തെരുവിന്നോരത്തൊരു തിരികെട്ടി<br />ട്ടുണ്ടവിടെ പുകയുണ്ട്..... ഉമേഷ് ബാബു കരഞ്ഞു തുടങ്ങി.<br /><br />എനിക്കും സങ്കടം വന്നു. ഞാനും കരഞ്ഞു.<br /><br />പിന്നെ എനിക്ക് നല്ല ഉറക്കം വന്നു.<br /><br />എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മ്മയില്ല.<br /><br />പെട്ടന്നാണ് ജയപാലിന്റെ മൊബൈല്‍ ശബ്ദിച്ചത്.<br /><br />'ഏത് കുറ്റിച്ചൂടാനാടാ ഈ നട്ടപ്പാതിരായ്ക്ക് വിളിക്കുന്നത് ? ' ഉമേഷ് ബാബു സോഫയുടെ താഴെകിടന്ന് ചോദിച്ചു .<br />'ഹലോ..'<br />മറുഭാഗത്തു നിന്നു പറഞ്ഞ പേരു ഒരു ഞെട്ടലുണ്ടാക്കിയെന്ന് തീര്‍ച്ച. ജയപാല്‍ ഞങ്ങളെ നോക്കി. മൊബൈലിന്റെ വായ പൊത്തിപ്പിടിച്ച് വിറയലോടെ അവന് പറഞ്ഞു .' സൂര്യഗായത്രിയാണ്.'<br />'എന്താണീ രാത്രിയില്‍..'<br />'എടാ അവള്‍ക്ക് മലയാളമറിയില്ല..' ജയപാല്‍ രൂക്ഷമായി ഞങ്ങളെ നോക്കി. ഞാന്‍ ജയപാലിന്റെ അടുത്തേക്ക് നീങ്ങി നിന്നു.<br />'ജെയ്.. എനിക്ക് നിന്നെ ഒന്ന് കാണണം..'<br />'ഇപ്പോഴോ.. ..'<br />'അതൊന്നും പ്രശ്നമല്ല. എനിക്കിപ്പോ കാണണം. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കണം . പ്രമീളാന്റി ഇന്നു പാര്‍ട്ടിക്ക് പോയിരിക്കുകയാ.. നാളേ കാലത്തേ വരൂ .. ജെയ്..'<br />'സൂര്യ.. ഞാനിപ്പോ വന്നാല്‍ ശരിയാവില്ല..'<br />'നൊ.. ഐ. വാന്‍ഡ് റ്റു ടാക് റ്റുയു . യു ഷുഡ് കം...' ഫോണ്‍ കട്ടായി.<br />ഞാനും മോഹനും മിഴിച്ചിരുന്നു<br /><br />'എടാ.. എന്നു തുടങ്ങി ഇത് ? ഇവള് മലയാളിയായിരുന്നോ ? നീയപ്പോ കൂടെ കൂടെ ഞങ്ങളറിയാതെ അവിടെ പോകാറുണ്ടല്ലേ ..'<br /><br />'ഇല്ല മോഹന്‍ . അവള് മലയാളിയാണെന്ന് മാത്രം എനിക്കറിയാം. ഇതിനു മുമ്പ് രണ്ടു തവണയേ ഫോണില്‍ സംസാരിച്ചിട്ടുള്ളൂ..താമസ സ്ഥലം മുമ്പ് അവള് പറഞ്ഞു തന്നിട്ടുണ്ട്.. വേറൊന്നുമില്ല..' ജയപാലിനെ വിശ്വസിക്കാതിരിക്കാനാവില്ല. അവനെ ഇന്നോ ഇന്നലെയോ കണ്ടു തുടങ്ങിയതല്ലല്ലോ.<br />'പിന്നെ എന്തിനാണവള്‍ വിളിക്കുന്നത് ?' എന്റെ സംശയം തികച്ചും ന്യായമായിരുന്നു.<br />‘എന്തുകൊണ്ട് അവള് ഇവനെ മാത്രം വിളിച്ചു. അതാണെനിക്ക് മനസ്സിലാവാത്തത്..’ മോഹനു മനസ്സമാധാനം കെട്ടു.<br />‘നീയാ ബാക്കികൂടി അടിച്ച് കിടന്നുറങ്ങാന്‍ നോക്ക്.. മണി പതിനൊന്ന് കഴിഞ്ഞു. ‘ ജയപാല്‍ നയം വ്യക്തമാക്കി.<br />‘അപ്പൊള്‍ നീ പോകുന്നില്ലേ..’<br />‘എവിടേയ്ക്ക് ?’<br />‘അവളുടെ ഫ്ലാറ്റിലേക്ക്..’<br />‘ഇല്ല ആര് കെ. ... ഞാന്‍ പോകുന്നില്ല..’<br />‘ഒന്നുമില്ലെങ്കിലും അവളൊരു മൊതലല്ലേ... നീ ചെല്ല്..’ മോഹന്‍ കലിയടങ്ങിയിട്ടില്ല.<br />‘എടാ വല്ല അത്യാവശ്യകാര്യമായിരിക്കും. നിന്നെ വിശ്വാസമുള്ളതുകൊണ്ടല്ലേ അവള് വിളിക്കുന്നത്.. നീ എന്തായാലും ഒന്ന് ചെന്ന് നോക്ക്.. വലിയ ദൂരമില്ലല്ലോ..’ ജയപാലിനെ ഞാന്‍ നിര്‍ബന്ധിച്ചു.<br />എന്തായാലും ഒരു സഹപ്രവര്‍ത്തകയല്ലേ. നാളെയും അവളെ കാണേണ്ടതല്ലേയെന്ന ഒരു തിരിച്ചറിവ്.<br /><br />ജയപാല്‍ പോയതിനു ശേഷം എനിക്ക് ഉറക്കം വന്നില്ല. ടിവിയില്‍ സുരേഷ് ഗോപിയുടെ ‘തലസ്ഥാനം‘ ക്ലൈമാക്സിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഉമേഷ് ബാബുവും ഉറക്കം വിട്ടെഴുന്നേറ്റിരുന്നു.<br /><br />പക്ഷേ എനിക്ക് ടിവിയില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന് പിന്നീടാണ് മനസ്സിലായത്. </div><div align="left">എന്തിനാവും അവള് ജയപാലിനെ വിളിച്ചിരിക്കുക ? </div><div align="left">എന്റെ തൃപ്പങ്ങോട്ട് ഭഗവതി ഒന്നും സംഭവിക്കല്ലേ..<br />‘മോഹന്‍, അവന് പോയിട്ട് കുറച്ച് നേരമായല്ലോ.. ‘<br />‘അതിനു..?’<br />‘എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ... അവനെ ഒന്ന് വിളിച്ചാലോ..’<br />‘നിനക്ക് തലക്ക് വട്ടാ..നീ വിളിക്കുകയൊന്നും വേണ്ട. അവനിപ്പോള്‍ അവളുമായി ബെഡ് റൂമിലേക്ക് നീങ്ങിയിട്ടുണ്ടായിരിക്കും. ..’<br />‘ഏയ് .. എന്തായാലും ഞാനൊരു എസ്.എം.എസ് വിടട്ടെ..’<br />മൊബൈലില്‍ ജയപാലിന്റെ ഐഡിയെടുത്ത് ‘whatz up ?' എന്നൊരു മെസ്സേജ് ടൈപ്പ് ചെയ്തയച്ചു.<br />ഏറെ വൈകാതെ മറുപടി വന്നു.<br />‘shadows & dust'<br />എനിക്കൊന്നും മനസ്സിലായില്ല. ഉമേഷ് ബാബുവിനും. ഞങ്ങള്‍ പരസ്പരം നോക്കി.<br />അപ്പോള്‍ മോഹന്‍ വികൃതമായ ഒരു സ്വരത്തില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.<br /><br /><br /><br /><span style="font-size:78%;">(inspired by a story of Akbar Kakkattil) </span></div>asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com40tag:blogger.com,1999:blog-31986699.post-22636749148434217702008-01-03T12:03:00.000+05:302008-01-03T12:08:22.402+05:30ഇനിയും മനസ്സിലാവാത്ത ചില കാര്യങ്ങള്‍<strong><span style="font-size:180%;">അ</span></strong>ച്ഛനെക്കുറിച്ച് പലപ്പോഴും മനസ്സിലുണ്ടായിരുന്ന ചിത്രം സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയുമൊക്കെയായിരുന്നെങ്കിലും അതൊരിക്കലും അനുഭവവേദ്യമാവാതിരുന്നതിനാല്‍ മിഥ്യയായ ഒരു വികാരം മാത്രമായേ എനിക്ക് കാണാനായുള്ളൂ . ഒരു പക്ഷേ എയര്‍ഫോഴ്സില്‍ മേജറായിരുന്നപ്പോഴത്തെ ജീവിതക്രമങ്ങള്‍ ഗ്രാമാന്തരീക്ഷത്തില്‍ വളരുന്ന ഞങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നടത്തിയ അച്ഛന്റെ ശ്രമങ്ങളായിരിക്കാം അതിനൊരു കാരണമായിട്ടുണ്ടാവുക . അത്യാവശ്യത്തിനുമാത്രം ചിരിക്കുക, ഭക്ഷണം കഴിക്കുന്നതും കുളിക്കുന്നതിനുമെല്ലാം സമയകൃമം പാലിക്കുക , ചുമ വന്നാല്‍ വായ് പൊത്തിപ്പിടിക്കുക എന്നീ നിര്‍ദ്ദേശങ്ങളൊക്കെ പലപ്പോഴും ശിക്ഷകളിലാണ് അവസാനിക്കാറുള്ളത് . അച്ഛന്റെ ഊര്‍ജ്ജം മുഴുവനും കോപത്തിലൂടെയാണ് പുറത്തുവരിക. എണ്ണക്കറുപ്പുള്ള സരസ്വതിടീച്ചറുടെ നിറമാണ് അച്ഛന്റെ ഹൃദയത്തിനെന്ന് ചെറുപ്പത്തില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് .<br /><br />സരസ്വതി ടീച്ചര്‍ ഞങ്ങളുടെ വീടിന്റെ മുന്നില്‍ സ്ഥിര താമസമാക്കിയിട്ട് അധികം കാലമായിട്ടില്ല. ടീച്ചറുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ ഒരേയൊരു മകനെ ടീച്ചറില്‍ നിന്നും അകറ്റി നിര്‍ത്തി . മെല്ലെ ടീച്ചര്‍ ആ വീട്ടില്‍ നിന്നും നിഷ്കാസിതയായി. പിന്നീടാണ് ടീച്ചര്‍ കുമാരന് നായരെ സ്നേഹിച്ച് വിവാഹം കഴിക്കുന്നത് . ടീച്ചറേക്കാള്‍ ആറേഴ് വയസ്സ് പ്രായം കുറവാണ് കുമാരന് നായര്‍ക്ക്. കൊച്ചിയിലെ ഒരു സെണ്ട്രല് ഗവ . കമ്പനിയിലായിരുന്നു കുമാരന് നായര്‍ . വിവാഹ ശേഷം സകുടുംബം അങ്ങോട്ട് മാറി . പിന്നീടാണ് സരസ്വതിടീച്ചറുടെ നിര്‍ബന്ധപ്രകാരം എന്റെ വീടിനു മുന്നിലുള്ള ഇല്ലത്തിന്റെ സ്ഥലം കുമാരന് നായര്‍ വാങ്ങുന്നതും അവിടെ വലിയൊരു വീടു വെയ്ക്കുന്നതും . കുട്ടികളില്ലാത്ത ഇവര്‍ റിട്ടയര്‍മെന്റിനു ശേഷം ഇവിടെ താമസമാക്കി .<br /><br />അച്ഛന് കുമാരന് നായരെ വലിയ കാര്യമാണ്. റിട്ടയര്‍മെന്റിനു ശേഷം ചെറുതായെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി നടക്കുന്ന അച്ഛനെയാണ് എല്ലാ കാര്യത്തിനും കുമാരന് നായര്‍ ആശ്രയിക്കുക . അദ്ദേഹത്തിനു മൈനര്‍ ആയ ഒരു ഹാര്‍ട്ട് അറ്റാക് വന്നതിനു ശേഷം പ്രത്യേകിച്ചും. കുമാരന് നായരുടെ വീടു പണിയാനും മറ്റും അച്ഛന് തന്നെയാണ് മുന്നിലുണ്ടായിരുന്നത് . ഗാര്‍ഡനിങ് കുമാരന് നായരുടെ ഹോബിയായിരുന്നു. നീണ്ട മുറ്റം നിറയെ റോസും വാടാര്‍മല്ലിയും ജമന്തിയുമെല്ലാം തഴച്ചു വളര്‍ന്നു. ഈയിടെയായി ഓര്‍ക്കിഡും ആന്തൂറിയവുമെല്ലാം നട്ടുപിറ്റിപ്പിച്ചിട്ടുണ്ട് . അച്ഛനും ഗാര്‍ഡനിങ് വളരെ ഇഷ്ടമാണ്. കുമാരന് നായരുടെ പൂന്തോട്ടത്തില്‍ ഒരു താമരക്കുളം നിര്‍മ്മിക്കുന്നതിനു മുന്‍കൈയെടുത്തതും അച്ഛനാണ് . മിലിറ്ററി കാന്റീനില്‍ നിന്നും കിട്ടുന്ന മദ്യക്കുപ്പികളിലെ ഒരു പങ്ക് കുമാരന് നായര്‍ക്ക് എടുത്തു വെക്കാന്‍ അച്ഛന് മറക്കാറില്ല. ഇടയ്ക്കിടെ കുമാരന് നായര്‍ നടത്തുന്ന ചില ദൂരയാത്രകളിലും അച്ഛനെ കൂടെ കൂട്ടാറുണ്ട് . യാത്രകഴിഞ്ഞ് അച്ഛന് ചിലപ്പോഴൊക്കെ വളരെ ക്ഷീണിച്ചാണ് വീട്ടില്‍ വരാറുള്ളത്. എങ്കിലും അച്ഛന് ഇതെല്ലാം വളരെ നന്നായി ആസ്വദിച്ചിരുന്നുവെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.<br /><br />അന്ന്.. ഡെറ്റോളിന്റെ മണം നെറ്റിയില്‍ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് അച്ഛന് മുറിയില്‍ നിന്നും ഇറങ്ങി പുറത്ത് കാറ്റുകൊള്ളണമെന്ന് തോന്നിയത്. ആശുപത്രിയിലെത്തിയിട്ട് അന്നേയ്ക്ക് ഒരാഴ്ചയായി . സ്ട്രോക്കിന്റെ കാഠിന്യം കൊണ്ട് ശരീരത്തിന്റെ ഒരു വശം തളര്‍ച്ചയുടെ വേലിക്കെട്ടുകള്‍ പറിച്ച് കളഞ്ഞ് നില്ക്കുന്നു . പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിച്ചതു കൊണ്ടുമാത്രമാണ് അച്ഛനു പരസ്സഹായത്തോടെ എഴുന്നേറ്റു നില്ക്കാനെങ്കിലും സാധിച്ചത് . എഴുന്നേന്ന് നില്‍ക്കാനായപ്പോള്‍ പിന്നെ പെട്ടന്നു തന്നെ ആശുപത്രി വിടണമെന്നായിരുന്നു അച്ഛന്റെ വാശി. കാലുകള്‍ നിവര്‍ത്തിവെച്ച് കിടക്കണമെന്ന് ഡോക്ടര്‍ പറയും . റൌണ്ട്സ് കഴിഞ്ഞ് ഡോക്ടര്‍ പോയിക്കിട്ടാന്‍ വേണ്ടി കാത്തിരിക്കും അച്ഛന്. എങ്ങനെയെങ്കിലും മുറിക്ക് പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ . ഞാന്‍ കൂടെയുണ്ടെങ്കിലും പുറത്തേക്ക് വേച്ചുവേച്ച് നടക്കാന്‍ ഒരു ഭാഗത്ത് അമ്മതന്നെ വേണം ഒരു താങ്ങിനു.<br />പുറത്തിരുന്നാല്‍ അപ്പുറത്തെ ഐ.സി.യു വിന്റെ മുന്നിലെ ആകാംഷ നിറഞ്ഞ മുഖങ്ങള്‍ കാണാം.... ഇടയ്ക്കിടെ വരുന്ന കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതും ചിലപ്പോള്‍ പുറത്തു വരാന്തയില്‍ ഇരുന്നുകൊണ്ടുതന്നെയാവും . സന്ധ്യാവുമ്പോള്‍ അകലെ കുന്നിന് മുകളിലെ ചെറിയ അമ്പലത്തിലേക്ക് നോക്കിയിരിക്കും. അവിടെ ഒരു വിളക്ക് മുനിഞ്ഞു കത്തുന്നതു കാണാം .<br />ഒരു ദിവസം കാന്റീനില്‍ ചായ വാങ്ങാന്‍ പോകുമ്പോഴാണ് കുമാരന് നായരെയും സരസ്വതി ടീച്ചറെയും ഐസിയുവിനപ്പുറത്തെ വാര്‍ഡിനടുത്ത് വെച്ച് കണ്ടത്.<br /><br />'ങാ.. അച്ഛനെങ്ങനെയുണ്ട് ? '<br />'കുറവുണ്ട്...ഞാനൊരു ചായ വാങ്ങാന്‍ ഇറങ്ങിയതാ.. പതിനാലാം വാര്‍ഡില്‍ 15ആം നമ്പര്‍ മുറിയാണ്...'<br />' ഞങ്ങള്‍ ടീച്ചറുടെ വകയിലെ ഒരു ബന്ധുവിനെ കാണാനാണ് വന്നത്.... അച്ഛന്റെ അടുത്ത് പോകുന്നുണ്ട് . ' മെല്ലെ നടന്നു നീങ്ങുന്നതിനിടയില്‍ കുമാരന് നായര്‍ പറഞ്ഞു.<br /><br />രാത്രി പതിവുള്ള സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞപ്പോഴാണ് അമ്മയോട് ചോദിച്ചത്<br />'കുമാരന് നായരും ടീച്ചറും വന്നിരുന്നില്ലേ ? '<br />'ഇല്ല..എന്ത്യേ.'<br />'ഒന്നുമില്ല..'<br />ഏതോ മാഗസിന് വയിച്ചുകൊണ്ടിരുന്ന അച്ഛന് കണ്ണയ്ക്കും മൂക്കിനുമിടയിലൂടെ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.<br /><br />ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കുമാരന് നായര്‍ അച്ഛനെ കാണാന്‍ വന്നില്ല. പലപ്പോഴും കുമാരന് നായര്‍ തന്റെ മാരുതി എസ്റ്റീം ഡ്രൈവ് ചെയ്ത് പോകുന്നത് അച്ഛന് ചാരുകസേരയിലിരുന്ന് കാണാറുണ്ട് .<br /><br />'കുമാരന് നായര്‍ ഈയിടെയായി നല്ല തിരക്കിലാണെന്ന് തോന്നുന്നു'വെന്ന് ചിലപ്പോഴെങ്കിലും ആത്മഗതവും നടത്താറുണ്ട് . അനുബന്ധമായി അമ്മയുടെ നീണ്ട മൂളല്‍ അച്ഛനെ പലപ്പോഴും പ്രകോപിപ്പിക്കാറുമുണ്ട്.<br /><br /><br />അന്ന് പതിവില്‍ കൂടുതല്‍ മദ്യപിച്ചിട്ടാണ് രാത്രി ഞാന്‍ ബെഡിലേക്കമര്‍ന്നത്. ഗള്‍ഫില്‍ നിന്നും വന്ന ഒരു കൂട്ടുകാരന് ഒരുമിച്ച് മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും പെട്ടന്ന് പിന്‍വലിഞ്ഞതിന്റെ വിഷമമായിരിക്കാം പതിവായുള്ള അളവുകളെല്ലാം തെറ്റിച്ച് മദ്യപിക്കേണ്ടി വന്നത് . അളവുകള്‍ തെറ്റിക്കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഉറങ്ങുകയെന്നത് എന്റെ ഒരു ശീലമായിരുന്നു.<br /><br />കിടന്നതേയുണ്ടായിരുന്നുള്ളൂ . അമ്മയുടെ വിളികേട്ടാണ് ഉണരുന്നത്..<br /><br />'ആ കുമാരന് നായരുടെ വീട്ടില്‍ പതിവില്ലാതെ ലൈറ്റുകാണുന്നു. അച്ഛന് പറയുന്നു നീയൊന്ന് ചെന്നു നോക്കാന്‍ .. ഒരു അറ്റാക്ക് കഴിഞ്ഞതാ കുമാരന് നായര്‍ക്ക്..'<br /><br />'ശ്ശെ.. എനിക്ക് വയ്യ.. അങ്ങേരവിടെ ലൈറ്റിട്ടതിനു നിങ്ങള്‍ക്കെന്താ .. പോയി കിടന്നുറങ്ങാന്‍ നോക്ക്..'<br /><br />ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് കൂപ്പുകുത്തി.<br /><br />കുറെ കഴിഞ്ഞപ്പോള്‍ ഭാര്യയാണ് എന്നെ വിളിച്ചുണര്‍ത്തിയത്.<br /><br />'ദേ നമ്മുടെ കാറ് ആരോ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം..'<br />'ഹെയ്.. വെറുതെ തോന്നുന്നതാ..'<br />'അല്ലന്നേയ്.. ഒന്ന് ചെന്ന് നോക്ക്..'<br /><br />അല്പം അസ്വാരസ്യത്തോടെയെങ്കിലും എഴുന്നേറ്റ് ഉമ്മറത്തെത്തി.<br /><br />കാര്‍ പോര്‍ച്ചില്‍ ലൈറ്റിട്ടിട്ടുണ്ട്. കാറിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം പോര്‍ച്ചില്‍ പരന്നു കിടന്നു.<br /><br />കാറിനകത്ത് അച്ഛനിരുന്ന് ആക്സിലറേറ്ററിലമര്‍ത്തി എഞ്ചിന് ചൂടാക്കാന്‍ ശ്രമിക്കുന്നു.<br />കാലിനു സുഖമില്ലാത്ത അച്ഛന് ഇതെവിവിടെ പോകുന്നു ഈ രാത്രിയില്‍ ?<br />ഡ്രൈവ് ചെയ്യരുതെന്ന് ഡോക്ടര്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. നാലുമാസമെങ്കിലും കഴിയാതെ കൂടെ ആരെങ്കിലുമില്ലാതെ നടക്കരുതെന്നും പറഞ്ഞിട്ടുള്ളതാണ് . എന്നിട്ടും ..<br /><br />'എന്താ അച്ഛാ ഇത്... ഡോകടര്‍ പറഞ്ഞിട്ടുള്ളതല്ലേ..'<br /><br />'കുമാരന് നായര്‍ക്ക് സുഖമില്ല. ആശുപത്രിയില്‍ കൊണ്ടുപോകണം... '<br /><br />'അതിനു സുഖമില്ലാത്ത അച്ഛന് തന്നെ വേണോ ?.. അവര്‍ ആരെയെങ്കിലും വിളിച്ചോളും..'<br /><br />'അതൊന്നും ശരിയാവില്ല..'<br /><br />'ഞാന്‍ കൊണ്ടുപോയ്ക്കോളാം.. അച്ഛന് വണ്ടിയില്‍ നിന്നും ഇറങ്ങ്..'<br /><br />ഏറെ നിര്‍ബന്ധിച്ചാണ് അച്ഛനെ ഞാന്‍ വണ്ടിയില്‍ നിന്നും ഇറക്കി മെല്ലെ അകത്തേക്ക് തിരിച്ച് കൊണ്ടുപോയത്.<br /><br />കുമാരന് നായരെയും കയറ്റി ഞാന്‍ ആശുപത്രിയിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും വേച്ചുവേച്ച് ഗേറ്റില്‍ വന്നെത്തിനോക്കുന്ന അച്ഛന്, മനസ്സിലാവാത്ത ഒരുപിടി സമസ്യകളായി എന്റെ മനസ്സില്‍ പരന്നു കിടന്നു..asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com36tag:blogger.com,1999:blog-31986699.post-37077406986086275782007-12-29T12:34:00.000+05:302007-12-30T11:41:44.608+05:30തിരുകുടുംബംഉറങ്ങാന് കിടന്നപ്പോള്‍ കൊച്ചുത്രേസ്യക്ക് ദേഹമാസകലം നല്ല വേദന. ചെറിയ പനിക്കോളുണ്ട്. തലേന്ന് മഞ്ഞ് കൊണ്ടതിന്റെയാണ്. പുതുവര്‍ഷത്തിന്റെ പാതിരക്കുര്‍ബാനയ്ക്ക് എല്ലാക്കൊല്ലവും സെലീന കൊച്ചുത്രേസ്യയെയും കൊണ്ട് പോകാറുള്ളതാണ്. ആ മഞ്ഞത്ത് സ്കൂള്‍ ഗ്രൌണ്ടിനപ്പുറത്തുള്ള കപ്പേളവരെ മെഴുകുതിരിയും പിടിച്ചുള്ള പ്രദക്ഷിണം. സെലീന സ്പെഷലായി കൊമ്പന് പ്രാഞ്ചിയുടെ മെഴുതിരി കമ്പനിയില്‍ പറഞ്ഞുണ്ടാക്കിയ ഒരു മുട്ടന്‍ തിരിയുമായാണ് പോകുന്നത്.<br /><br />‘ഔ.. എന്താ സെലീനേട്ത്ത്യാര്‍ടെ ഒരു നെഗളിപ്പ്.. കൊച്ചുത്രേസ്യപ്പുണ്യാള്ത്തീനെ താഴ്ത്തെറക്കി വെച്ച പോലീണ്ട്. ..’ കണ്ണുകാണാന്‍ വയ്യെങ്കിലും നാലാള് കേള്‍ക്കെ പൂത്തോക്കാരന്‍ ചേറ്വേട്ടന്‍ അത് പറയുമ്പോള്‍ സെലീന ഒന്നുകൂടി നിവര്‍ന്ന് നടക്കും.<br /><br />സെബസ്ത്യാനോസ് പുണ്യാളന്റെ അമ്പ് പെരുന്നാളിന് ചേറൂവേട്ടന് സെലീനയുടെ വക കനം കുറഞ്ഞ ഒരു കൊല നേന്ത്രക്കായ. കൊച്ചുത്രേസ്യ പിന്നില്‍ ഒരു ചെറിയ മെഴുകുതിരിയും പിടിച്ച് കൂടെ നടക്കും. കപ്പേളയുടെ അവിടെ ചെന്ന് പ്രാര്‍ത്ഥനയും കഴിഞ്ഞ് തിരിച്ച് പള്ളിയിലെത്തി കുര്‍ബാന. അതും കഴിഞ്ഞ് ഇറച്ചിവെട്ടുന്നിടത്ത് കയറി അരക്കിലോ പശുവിറച്ചി, നായക്കിട്ട് കൊടുക്കാന്‍ ഒരു കിലോ നെഞ്ഞടി എല്ലും.<br /><br />‘സെലീനേട്ത്ത്യാര്‍ടെ നായ ഇപ്പളും നല്ല ഉഷാറല്ലേ ? ‘ ഇറച്ചിവെട്ടുന്ന ആന്റപ്പന്റെ സംശയം.<br />‘നീയ്യ് അധികം എളക്കാണ്ട് നല്ല കഷണം വെട്ടിട്രാ ആന്റപ്പാ..’<br /><br />കൊച്ചുത്രേസ്യക്ക് അപ്പോ ചിരിപൊട്ടും. സ്കാര്‍ഫുകൊണ്ട് വായടച്ചുപിടിക്കും. കൈസര്‍ ചത്തിട്ട് കൊല്ലമെത്രയായി. ഇന്നും മുടങ്ങാതെ ഒരു കിലോ നെഞ്ഞടി വാങ്ങും . നെഞ്ഞടി വെട്ടിക്കൂട്ടി കഴുകി വലിയ കലത്തിലിട്ട് വെട്ടിത്തിളപ്പിച്ച് കുറെ നേന്ത്രക്കായും ഒരു മുഴുവന്‍ തേങ്ങ വറുത്തരച്ചതും ചേര്‍ത്ത് കാലത്തും ഉച്ചയ്ക്കും ബാക്കിയുള്ളത് വൈകീട്ടും ഭൂരിഭാഗവും സെലീന തന്നെ കഴിക്കും. പശുവിറച്ചി മുളകും മഞ്ഞപ്പൊടിയും വേപ്പിലയുമിട്ട് വേവിച്ച് കറിമസാലയും കുരുമുളകുപൊടിയും ഇഞ്ചിയും ചേര്‍ത്ത് വറുത്ത് ഒരു പതിനൊന്നുമണിയോടെ രണ്ട് ഗ്ലാസ് മിലിറ്ററി റമ്മിന്റെ കൂടെ. മുപ്പട്ട് ഞായറാഴ്ചയൊഴിച്ചുള്ള ഞായറാഴ്ചകളില്‍ സെലീനയ്ക്ക് റമ്മില്ലാതെ പറ്റില്ല.<br /><br />ദെത്തിന്റോടത്തെ വറുദപ്പനാണ് സെലീനയ്ക്ക് മിലിറ്ററി സാധനം കൊണ്ടു വന്നുകൊടുക്കുന്നത്. വറുദപ്പന് പണ്ട് മിലിറ്ററിയിലായിരുന്നു. ജോസപ്പേട്ടന് ഉള്ളപ്പോള്‍ തന്നെ വറുദപ്പന് മിലിറ്ററി സാധനം കൊണ്ടു കൊടുക്കാറുണ്ട്. ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒരു കുപ്പി കൂടുതല്‍ വാങ്ങും സെലീന. വറദപ്പന്‍ വരുന്ന ദിവസം സെലീനയ്ക്ക് ശരിക്ക് അറിയാം. കാലത്തു തന്നെ കുപ്പിയുടെ കാശ് എടുത്ത് ബൈബിളിന്റെ ഇടയില്‍ വെയ്ക്കും. മറന്നുപോകാതിരിക്കാന്‍..<br /><br />‘വറ് ദപ്പാ.. ഇദിന്റെ നെറം കൊറച്ച് കൊറഞ്ഞ്ണ്ടല്ലോ..’<br />‘അത് സെലീനേട്ത്താര്‍ക്ക് തോന്നണതാ.. കുതിര കുതിര സാധനണ്. ‘ സെലീന രണ്ടുകുപ്പി റമ്മേ വാങ്ങൂ.. ജോസപ്പേട്ടന് ഉള്ളപ്പോള്‍ ക്രിസ്തുമസ്സിന് സ്പെഷലായി ഒരു വിസ്കിയും വാങ്ങാറുണ്ട്. വിസ്കി സെലീനയ്ക്ക് വലിയ ഇഷ്ടമില്ല. കഴിച്ച് കുറെ കഴിഞ്ഞാണ് അവന് ശൌര്യം പുറത്ത് കാണിക്കൂവെന്നാണ് സെലീനയുടെ വാദം. പതിനൊന്നുമണിയോടെ കുപ്പിയും ഡവറയും ഗ്ലാസും പശുവിറച്ചി വറുത്തതു മുഴുവനും എടുത്ത് തട്ടിന് പുറത്ത് ചെന്നിരിക്കും സെലീന. . സ്റ്റൂളിന്മേല് എല്ലാസാധനങ്ങളും വെച്ച് ചാരുകസേരയില്‍ ഇരിക്കും. കൊച്ചുത്രേസ്യയെ അടുത്തിരുത്തും.<br /><br />‘നെനക്ക് വേണറീ.. നല്ല സാധനാണ്ടീ... ഒരു അര ഗ്ലാസ് കുടിച്ചാ മതി സ്വര്ഗത്തില്ക്ക് ദിങ്ങനെ ദിങ്ങനെ നടന്നു പോണപോലെ തോന്നും. ‘<br /><br />കൊച്ചുത്രേസ്യക്ക് ഇതിന്റെ മണം ഒരിക്കലും ഇഷ്ടമല്ല. അതറിഞ്ഞിട്ടുതന്നെയാണ് സെലീന ഇതു പറയുന്നതെന്നും കൊച്ചുത്രേസ്യയ്ക്ക് അറിയാം. ഒരു ഗ്ലാസ് കഴിച്ചുകഴിഞ്ഞാല്‍ പിന്നെ സെലീന സംസാരം തുടങ്ങും. പിന്നെ പാട്ട്..<br /><br />‘ഓശാനാ ഈശനു സതതം..<br />ഓശാന ഓശാന ഓശാന.<br />പരിശുദ്ധന് പരിശുദ്ധന് പരമശക്തന്‍ ..<br /><br />പിന്നെ<br /><br />‘നല്ലേ മാതാവേ മരിയേ..<br />നിര്‍മ്മല യൌസേപ്പീതാവേ..<br />നിങ്ങളുടെ പാദ പങ്കജത്തില്‍<br />ഞങ്ങളെ വെച്ചീതാ കുമ്പിടുന്നേന്‍<br />ചെകുത്താന്മാര് നിങ്ങളെ കാത്തീടുകില്‍<br />ചത്താലും ഞങ്ങള്‍ക്കതിഷ്ടമല്ല...‘<br /><br />മനസ്സിലാവ്ണ് ണ്ട്രീ ...<br /><br />ഞായറാഴ്ച ദിവസം കൊച്ചുത്രേസ്യ ഉച്ചക്ക് ഊണുകഴിഞ്ഞാല്‍ ഒന്ന് നടുവു നിവര്‍ത്തും. അടുക്കളയുടെ അടുത്തുള്ള ഇരുട്ടുകട്ടപിടിച്ച ചെറിയ ഒരു മുറിയിലാണ് കൊച്ചുത്രേസ്യ കിടക്കുന്നത്. ഒരു മണി തൊട്ട് മൂന്നുമണി വരെ. സ്വപ്നങ്ങള്‍ വരിവരിയായി തഴുകിയെത്തുന്നതും അപ്പോഴാണ്. കൊച്ചുത്രേസ്യ ഉറങ്ങില്ല. വെറുതെ കിടക്കുകയേ ഉള്ളൂ.. കൊച്ചുത്രേസ്യയുടെ സ്വപ്നങ്ങളില്‍ പതിവായി വരുന്നത് നക്ഷത്രങ്ങളാണ്. പല നിറത്തില്‍ പല തരത്തില്‍ മിന്നിത്തിളങ്ങും അവ. അവയ്ക്കിടയില്‍ കൈകോര്‍ത്തു നടക്കുന്ന അപ്പനും അമ്മയും. അപ്പന്റെ മുഖം എപ്പോഴും പ്രസന്നമായിരിക്കും. വെളുത്ത് ഔസേപ്പുണ്യാളന്റെ രൂപമാണ് കൊച്ചുത്രേസ്യയുടെ അപ്പനു. അമ്മയ്ക്ക് ലൂര്‍ദ്ദ് പള്ളിയിലെ മൂലയ്ക്കിരിക്കുന്ന കന്യാമറിയത്തിന്റെയും. അപ്പന്റെ കയ്യില്‍ ഒരു ചുറ്റികയുണ്ട് ചിലപ്പോ വികൃതി കാണിക്കുന്ന നക്ഷത്രങ്ങളെ ഒന്നു മേടും. അവ കൊള്ളിമീനായി പറന്നു പോകും. അമ്മ അതുകണ്ട് പൊട്ടിച്ചിരിക്കും. അമ്മയുടെ ചിരികാണാന്‍ നല്ല ഭംഗിയാണ്. വിടര്‍ന്ന കണ്ണുകളും നീണ്ടമൂക്കുമാണ് അമ്മയ്ക്ക്. അമ്മയുടെ കയ്യില്‍ എപ്പോഴും ഒരു കൊന്തയുണ്ടായിരിക്കും. അപ്പന്റെ അരികു പറ്റിത്തന്നെ അമ്മയും.<br /><br />‘ഇബടാരൂല്ലേ..’ എന്ന് കേട്ടാണ് കൊച്ചുത്രേസ്യ ഞെട്ടിയുണര്‍ന്നത്.<br /><br />കൊച്ചാപ്പുവിന്റെ ശബ്ദമല്ലേ അത് .<br /><br />പുറത്ത് ചെന്നു നോക്കി . അതെ വാതിക്കല് കൊച്ചാപ്പു. തലയില്‍ ഒരു തോര്‍ത്ത്മുണ്ട് കെട്ടിയിട്ടുണ്ട്.<br /><br />‘ട്യേ.. സെലീനേട്ത്താരാ ? ‘<br /><br />‘മോളിലാ..’<br /><br />‘ഔ.. ന്ന് ഞാറായ്ച്യാണ് ല്ലേ....നാളെ പിണ്ടിപ്പെരുന്നാളല്ലേ.. പിണ്ടി ശര്യാക്കി മിറ്റത്ത് കുത്താന്‍ പറഞ്ഞ്ണ്ടാര്‍ന്നു ചേട്ത്ത്യാര്..’<br /><br />‘ഉം.’<br /><br />‘ഏത് വാഴ്യാ വെട്ടണ്ടെ.. നീയ്യാ വെട്ടോത്തി ഇങ്ങട് എടുത്തേരി...’<br /><br />കൊച്ചുത്രേസ്യ അടുക്കളയില്‍ കയറി വെട്ടുകത്തി എടുത്ത് പുറത്തു വന്നു.<br /><br />‘ആ കൊല വെട്ടിയ വലിയ നേന്ത്രേടെ തന്നെ വെട്ടിക്കോ..’ കൊച്ചാപ്പു നടന്നു. പിന്നാലെ കൊച്ചുത്രേസ്യയും.<br />തേക്കിന്റെ രണ്ടാം കെട്ടില്‍ എത്തിയപ്പോള്‍ പെട്ടന്ന് കൊച്ചാപ്പു നിന്നു. കൊച്ചുത്രേസ്യ കൊച്ചാപ്പുവിനെ മുട്ടി. കൊച്ചാപ്പുവിന്റെ കഴുത്തിലെ പാലുണ്ണിയില്‍ കൊച്ചുത്രേസ്യയുടെ ചുണ്ടുകളുരഞ്ഞു. കൊച്ചാപ്പുവിന്റെ വിയര്‍പ്പുമണം കൊച്ചുത്രേസ്യയുറ്റെ മൂക്കില്‍ അടിച്ചുകയറി.<br /><br />‘ദേ നോക്ക്യേടീ..ഒരു ചേര പോണ കണ്ടാ..എന്താ അവന്റെ ഒരു വണ്ണം..’ കൊച്ചുത്രേസ്യ ഒരടി പിന്നിലേക്ക് വെച്ചു. കൊച്ചാപ്പു തിരിഞ്ഞ് നോക്കി. കൊച്ചുത്രേസ്യയുടെ മുഖത്തെ സുവര്‍ണ്ണരാജികളില്‍ കൊച്ചാപ്പുവിന്റെ കണ്ണുകളുടക്കി.<br /><br />‘നെനക്ക് മീശ മൊളക്ക്ണ്ണ്ട്രീ ?’<br /><br />‘അയ്യെ.. പെണ്ണങ്ങള്‍ക്കെങ്ങന്യാ മീശ ഇണ്ടാവാ ? ഈ കൊച്ചാപ്പൂന്റെ കാര്യം..’<br /><br />‘എല്ലാ പെണ്ണങ്ങള്ക്കും ഉണ്ടാവില്ല. നെനക്ക് ചെലപ്പോ ഇണ്ടായീന്ന് വരും. ‘ കൊച്ചാപ്പു വെറുതെ ഒരു നുള്ളു കൊടുത്തു ആ കവിളില്‍.<br /><br />‘ദേ.. അമ്മായിയാനും കണ്ടാല്‍ നെന്റെ പൊറം പൊളിക്കും..നടക്ക്.... ‘<br /><br />‘കാണട്രി.. ആ തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്...നീയ്യെങ്ങിന്യാ അദിന്റെ കൂടെ ഇങ്ങനെ നിക്കണേ ?’<br /><br />‘എന്തേ ?’<br /><br />‘നീയ്യ് ലോകം കണ്ടട്ടില്ലടി.. നീയൊന്ന് പൊറത്തെറങ്ങ്.. മനുഷ്യമ്മാരെയൊക്കെ ഒന്ന് കാണ്..പത്തിരുപത് വയസ്സ് കഴിഞ്ഞില്ലേ.. ഈ തള്ളേരെ കൂടെ നിന്നട്ട് എന്തൂട്ട് പൂട്ട് കിട്ടാനാ നെനക്ക്..’<br /><br />‘ഞാന്‍ എവിടെ പൂവാനാ കൊച്ചാപ്പ്വേ..’<br /><br />‘നെനക്ക് ലോകം അറിയാണ്ടാ.. ആ സൈമണ്‍ ഡോക്ടറടെ അവിടെ നിക്കണ അമ്മിണിക്ക് എന്താ കാശ്ന്ന് നെനക്കറിയോ ? ഇവടെ നിന്നട്ട് നെനക്ക് എന്തൂട്ടാ കിട്ടാ ? ആ തള്ള ചത്ത് കഴിഞ്ഞാല്‍ മുഴുവന്‍ സ്വത്തും ആ കരാഞ്ചിറക്കാര് കൊണ്ടോവും. പിന്നെ നെനക്ക് പെരുവഴി..’<br /><br />‘ഏയ് . അങ്ങന്യൊന്നും ഇണ്ടാവില്ല...’<br /><br />‘നെന്നോടൊക്കെ പറഞ്ഞിട്ട് ഒരു കാര്യോല്യ .. കഴിഞ്ഞ കൊല്ലം ആ ദേശുട്ട്യേട്ടന്റെ വീട്ടില്‍ നിന്നേര്‍ന്ന ആ റോസിനെ ഞാന്‍ പറഞ്ഞിട്ടാ ആ കൊച്ചന്തോണി ബോംബയ്ക്ക് കൊണ്ടോയത്. മിനിഞ്ഞാന്ന് അവള് നാട്ടില്‍ വന്ന്ട്ട് ണ്ട്. എന്താ അവള്ടെ ഒരു നടപ്പ്. അഞ്ച് പവന്റെ ചെയ്യനാ കഴുത്തില്‍.‘<br /><br />‘ആര് .. ആ കരിക്കട്ട പോലത്തെ റോസ്യാ..’<br /><br />‘അദന്നെ..അവള് ആ വാറുണ്ണ്യേട്ടന്റെ ഒരേക്കറ് സ്ഥലത്തിനു വെലപറഞ്ഞൂന്നാ കേട്ടെ... നെനക്ക് പോണാ.. ദേ ഈ ഞാന്‍ ഒരു വാക്ക് പറഞ്ഞാ മതി..കൊച്ചന്തോണി നെന്നെ മെത്തേലിട്ട് കൊണ്ടോവും.... ’<br /><br />അന്ന് രാത്രി രണ്ട് കൊന്ത എത്തിച്ച് കഴിഞ്ഞിട്ടും കൊച്ചുത്രേസ്യയ്ക്ക് ഉറക്കം വന്നില്ല. കണ്ണുകള്‍ അടച്ച് ‘യൂദന്മാരുടെ രാജാവായ നസ്രായേല്‍ക്കാരന്‍ ഈശോയേ പെട്ടന്നുള്ള മരണത്തില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ’യെന്ന് മൂന്നു പ്രാവശ്യം നെറ്റിയില്‍ കുരിശു വരച്ചു.<br /><br />അന്നു പതിവുള്ള നക്ഷത്രങ്ങള്‍ വിരുന്നുവന്നില്ല. പകരം കൊച്ചുത്രേസ്യ പുതിയ സാരി ചുറ്റി അഞ്ചുപവന്റെ മാലയുമിട്ട് സെബസ്ത്യാനോസിന്റെ പെരുന്നാളിനു നേര്ച്ചയിടാന് വരിയില്‍ നില്ക്കുന്നു. പാന്റും വെള്ള ഷര്‍ട്ടും ഷൂസുമിട്ട് കൊച്ചാപ്പു അപ്പുറത്ത് തന്നെ കാത്തു നില്ക്കുന്നു. കൊച്ചുത്രേസ്യ വീണ്ടും കണ്ണുകള്‍ പൂട്ടി, നെറ്റിയില്‍ കുരിശ്ശുവരച്ചു.<br />അപ്പുറത്തെ മുറിയില്‍ സെലീനയുടെ നീണ്ട ചുമ ഉയര്‍ന്നുകേട്ടു.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com8tag:blogger.com,1999:blog-31986699.post-23595119651110478242007-12-20T10:31:00.000+05:302007-12-20T10:37:09.790+05:30രാജാക്കന്മാരുടെ രാത്രി<div align="left"><span style="font-size:130%;">വൃ</span>ശ്ചികക്കാറ്റൊടുങ്ങി നേരിയ തണുപ്പ് തെങ്ങോലകളിലൂടെ ഭൂമിയിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരിന്നു.<br /><br />തണുപ്പ് സെലീനയ്ക്ക് അത്ര ഇഷ്ടമല്ല. കിഴക്കുനിന്നും പുലര്‍ച്ചയടിക്കുന്ന നേരിയ തണുപ്പ് കാരണം വൈകിയേ സെലീന എഴുന്നേല്‍ക്കാറുള്ളൂ. തണുപ്പുകാലങ്ങളില്‍ ഏഴരക്കുറ്ബാനയ്ക്കേ പോകൂ. പുലര്‍ച്ച അഞ്ചുമണിക്ക് ഇടവകപ്പള്ളിയില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ...’ എന്ന പാട്ട് വെയ്കുമ്പോള്‍ തന്നെ സെലിന കണ്ണു തുറന്നിട്റ്റുണ്ടാവും. എങ്കിലും മൂടിപ്പുതച്ച് ഒന്നുകൂടി അവിടെ കിടക്കും. മൂത്രമൊഴിക്കാന്‍ മുട്ടി വയറു വേദനിച്ചാല്‍ പോലും. അധികമായാല്‍ ഒരു കൊന്തകൂടി എത്തിക്കും.<br /><br />എങ്കിലും കൊച്ചുത്രേസ്യ അഞ്ചുമണിക്കു തന്നെ എഴുന്നേല്ക്കും. ഉമിക്കരിയും ഉപ്പുമെടുത്ത് പല്ലുതേയ്ക്കും. പിന്നെ, വിറകുപുരയുടെ സൈഡില്‍ വെച്ച അടുപ്പില്‍ സെലീനയ്ക്ക് കാലത്ത് കുളിക്കാന്‍ വെച്ചിരിക്കുന്ന ചെമ്പിനടിയില്‍ ഒണക്ക മടല് ഇട്ട് കത്തിക്കും. ഓല അധികം ഉപയോഗിക്കരുതെന്നാണ് സെലീനയുടെ ഓര്‍ഡര്‍.<br />‘ഓലീല്ലാണ്ട് കത്തിക്കറീ.. ഒരു കെട്ട് ഓലയ്ക്ക് എന്താ വെല .. നെന്റെ അമ്മായ്പ്പന്‍ തര്വോ കാശ് ?’ അമ്മായ്പ്പന്‍ എന്നത് എന്തോ ദുഷിച്ച സ്ഥാനമാണെന്നാണ് കൊച്ചുത്രേസ്യ കരുതിപ്പോന്നത്.<br /><br />സെലീനയുടെ അമ്മായ്പ്പന്‍ കരാഞ്ചിറക്കാരനാനെന്നാണ് കേട്ടിട്ടുള്ളത്. നല്ല തടിയും സ്വര്‍ണ്ണത്തിന്റെ വെപ്പുപല്ലുമൊക്കെ വെച്ച് നടേപ്പൊറത്ത് ഇരിക്കുന്ന കുഞ്ഞുവറ്ദേട്ടനെ കുറിച്ച് സെലീന പലപ്പോഴും പറയാറുണ്ട്.<br />‘എന്താ ആ ഇരുപ്പ്.. കാണണ്ട കാഴ്ച്യന്ന്യാ.. തൃശ്ശൂപ്പൂരത്തിനു കേശവനെ എഴുന്നെള്ളിച്ച പോലെണ്ട്..’<br />നൂറുപറയ്ക്ക് കോളും പത്തു പന്ത്രണ്ട് എക്കറ് തെങ്ങും പറമ്പും കുഞ്ഞുവറുദേട്ടനുണ്ട്. പണ്ട് ഒല്ലൂരുനിന്നും കുഞ്ഞുവറുദേട്ടന്റെ അപ്പാപ്പന് ലോനക്കുട്ടി കുടിയേറിയതാണ് കരാഞ്ചിറയിലേക്ക്. മുമ്പ് തൃശ്ശൂരങ്ങാടിയില് അരിക്കച്ചവടമായിരുന്നു ലോനക്കുട്ടിക്ക്. കൊട്ടേക്കാട് തറയിലെ ലാസറപ്പനും മാര്‍ക്കം കൂടി വന്ന ദിവന്യാസോസും കൂടി അരിക്കച്ചവടം തുടങ്ങിയപ്പോള്‍ ലോനക്കുട്ടിക്ക് അതൊരു കനത്ത വെല്ലുവിളിയായി. ചിറ്റൂരില്‍ നിന്നും ദിവന്യാസോസ് വണ്ടിക്കണക്കിനു അരി കൊണ്ടുവന്നു. വിലകുറച്ച് വിറ്റു. ലോനക്കുട്ടിക്ക് അതുപറ്റില്ലല്ലോ. മുണ്ടോപാടത്തുനിന്നും മറ്റും നാടന്‍ അരിയായിരുന്നു ലോനക്കുട്ടി വിറ്റിരുന്നത്. അതിനു വിലകുറയ്ക്കാനും പറ്റില്ല. വില കുറഞ്ഞ അരി മെല്ലെ മെല്ലെ മാര്‍ക്കറ്റ് പിടിച്ചു. ലോനക്കുട്ടിക്ക് പിടിച്ചു നില്ക്കാന് പറ്റാതെയായി. അവസാനം ഗതികെട്ട് ലോനക്കുട്ടി അരിക്കച്ചവടം നിര്‍ത്തി. അപ്പോഴാണ് ലോനക്കുട്ടിയുടെ കെട്ട്യോള് റാഹേലിന്റെ വീട്ടുകാര്‍ കരാഞ്ചിറയില്‍ വീടുവെയ്ക്കാന്‍ സ്ഥലം കൊടുത്തത്. മെല്ലെ മെല്ലെ ലോനക്കുട്ടി ആ പ്രദേശത്തെ പഠിച്ചു. പിന്നെ ഒരോ തുണ്ട് ഭൂമിയും ഏറ്റെടുത്തു തുടങ്ങി. പത്തിരുപത് പണിക്കാര് സ്ഥിരമായി വീട്ടില്‍. മൂന്നു നിലയുള്ള ഓടിട്ട വീടാണ് തറവാട് . വിടിനു നാലു വശവും വലിയ മുറ്റം. മുറ്റത്തിനപ്പുറത്ത് ചെറിയ ഒരു പുന്തോട്ടം. ചെമ്പരത്തിയും ചെത്തിയും കോഴിവാലനും ചന്തത്തില്‍ നിന്നു.<br /><br />കുഞ്ഞുവറുദേട്ടനു മൂന്നാണും രണ്ടു പെണ്ണും. രണ്ടാമത്തവന് ജോസപ്പ്. മെട്രികുലേഷന്‍ പാസായപ്പോ ജോസപ്പിനെ അന്നത്തെ തിരുമേനിയാണ് തൃശ്ശൂരുള്ള ബ്ലേഡ് കമ്പനിയില്‍ കണക്കെഴുതാന്‍ വെച്ചതു. പള്ളിക്കാര്‍ക്ക് എഴുതിക്കൊടുത്ത ടൌണിലുള്ള ചേറുവിന്റെ കുടിയിരിപ്പ് ജോസപ്പ് കയ്യും കടാക്ഷവും കാണിച്ച് ബിഷപ്പിന്റെ സെക്രട്ടറി പ്രാഞ്ചി വഴി ചുരുങ്ങിയ വിലയ്ക്കാണ് വാങ്ങിയത്. കാശു കൊടുത്തത് കുഞ്ഞുവറുദേട്ടനാണെങ്കിലും രജിസ്റ്റര്‍ ചെയ്തത് ജോസപ്പിന്റെ പേരിലായിരുന്നു. അന്ന് ജോസപ്പിനു വയസ്സ് ഇരുപത്.<br /><br />‘ദേ ആ കൊച്ചാപ്പൂന്റെ അത്രേ ണ്ടാര്‍ന്നൊള്ളൊ. ദിങ്ങനെ ദിങ്ങനെ പീക്കുര്‍ണ്ണ്യായ്ട്ട്..കവിളിന്റെ കൂഴീലാണെങ്കി ഒരു നാഴി എണ്ണ ഒഴിക്കാം..’ സെലീനയ്ക്ക് ജോസപ്പേട്ടനെ പറ്റി എപ്പോഴും പറയാനുണ്ടായിരുന്നത് ഇതായിരുന്നു.<br /><br />‘ദേ ഞാനീ തറവാട്ടില്‍ കേറീട്ടണ് ഈ കണ്ട ഗൊണൊക്കെ തറവാട്ടിനുണ്ടായത് നെനക്ക് അറിയോരീ..’<br /><br />‘ഉം.’ കൊച്ചുത്രേസ്യ ഒന്നിരുത്തി മൂളി.<br /><br />‘ഉം.. നെനക്ക് പിടിക്കില്യ.. നീയ്യ് വല്ലതും കണ്ട് ണ്ട്രീ.. ലോഗം..പത്താങ്ക്ലാസ് കഴിഞ്ഞേപ്പൊ പഡിപ്പിക്കാന്ന് പറഞ്ഞതല്ലറീ.. തോറ്റ് തൊപ്പീട്ട് വന്ന് ക്ക്വ..’ അവസാനം അവിടേക്ക് തന്നെ എത്തുമെന്ന് കൊച്ചുത്രേസ്യക്ക് അറിയാമായിരുന്നു.<br /><br />അതുകൊണ്ടു തന്നെ കൊച്ചുത്രേസ്യ അലക്കാനുള്ള കുറെ തുണിയുമെടുത്ത് കൊളത്തിന്റെ അടുത്തേക്ക് പോയി.<br />സെലീന മുഖം തോര്‍ത്തുമുണ്ട് കൊണ്ട് ഒന്ന് തുടച്ചു. ചെറിയ ഒരു പരവേശം.<br /><br />‘ കൊറച്ച് കഞ്ഞള്ളണ്ട്രീ കുടിക്കാന്‍.. ഉം .. അവള് പോയി.. കാക്കൂട്ടില്‍ക്ക്...ഇനി ഒരു മണിക്കൂറ് വേണം അവള്‍ക്ക് ഇങ്ങ്ട് എഴുന്നള്ളാന്‍..’<br /><br />തണുപ്പുകാലമായാല്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സെലീനയ്ക്ക് എണ്ണ തേച്ചു കുളി പതിവുള്ളൂ. ഉച്ച കഴിഞ്ഞ് നാലുമണിക്ക് തുടങ്ങും ആസ്തപ്പാട്. ചെമ്പരത്യാദി എണ്ണ തലയില്‍ തേച്ച് അര മണിക്കൂര്‍ പിന്നിലെ ഉമ്മറത്ത് ലാത്തും. പിന്നെ രാമവൈദ്യരുണ്ടാക്കുന്ന കുഴമ്പ് ദേഹത്ത് തേച്ച് പിടിപ്പിച്ച് കുളിമുറിയില്‍ മറ്റൊരു അരമണിക്കൂര്‍. ശേഷം താളിയും ചെറുപയറ് പൊടിയും തേച്ച് വിസ്തരിച്ചൊരു കുളി. കുളികഴിഞ്ഞാല് മുടി ഉണങ്ങുന്നതു വരെ തട്ടിന് പുറത്ത് വരാന്തയില്‍ ചാരുകസേരയില്‍ ഇരിക്കും.<br /><br />പണ്ട് ജോസപ്പേട്ടന് ഇരുന്നിരുന്ന ചാരുകസേരയാണ്. ആദ്യമൊക്കെ സെലീനയ്ക്ക് ഈ കസേരയില്‍ ഇരിക്കാന്‍ മടിയായിരുന്നു. ഒരു നിമിഷം നോക്കി നിന്ന് അടുത്തുള്ള തിണ്ണയിലാണ് ഇരിക്കാറ്. ഒരു ദിവസം ആ തിണ്ണയില്‍ കാക്ക കാഷ്ഠിച്ചതു കാരണം ഇരിക്കന്‍ പറ്റിയില്ല.<br /><br />‘ന്തൂട്ട് തേങ്ങെങ്കിലും ആവ്ട്ടെ. ജോസപ്പേട്ടന്റെ കസേര ന്റെം കസേരന്ന്യ..’<br /><br />ചെറിയ ഒരു കാറ്റടിച്ചപ്പോഴേയ്ക്കും തലയില്‍ തണുപ്പ്. സുഖകരമായ ഒരു തണുപ്പ്. മതിലിനപ്പുറത്ത് ജനസഞ്ചാരം കുറഞ്ഞ ഇടവഴിയിലൂടെ ഒരു സ്കൂട്ടര്‍ പുകയുയര്‍ത്തി ഇരമ്പിപ്പാഞ്ഞു. അകലെ ഇടവകപ്പള്ളിയില്‍ ക്രിസ്മസ് കരോളിന്റെ പ്രാക്റ്റീസിനായി തമ്പോറടിക്കുന്ന ശബ്ദം നേര്‍ത്തുകേള്‍ക്കാം.<br /><br />സമയത്തെ ഇരുട്ട് തിന്നുകൊണ്ടിരുന്നു. ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി.<br /><br />ചന്ദ്രപ്രഭ ജനലിലെ കര്‍ട്ടനിലൂടെ അകത്തേക്ക് അരിച്ചിറങ്ങി. സെലീന തിരിഞ്ഞു കിടന്നു.<br />‘നേരത്ര്യയി പോയ്ട്ട് ..ജോസപ്പേട്ടന് . ഇതു വരെ വരാറായീല്ലേ... നീയാ തിണ്ണേരെ അവിടെ നിന്നട്ട് ഒന്ന് നോക്ക്യേട്യേ മര്‍ഗില്യേ... ആ സിസ്റ്റുമ്മാരായിട്ട് വര്‍ത്താനം പറഞ്ഞ് നിക്ക് ണ് ണ്ടാവും. ‘<br /><br />‘ജോസപ്പേട്ടന് വരുന്നേയ്... വീട്ട്യേ പോയേപ്പോ ആരെങ്കിലും വീട്ടില്‍ വന്ന് ണ്ടങ്കിലാ..’<br /><br />‘ആര് വരാനാണ്ടി മര്‍ഗിലി.. എന്റെ അമ്മായ്പ്പനാ.. ഏയ് .. പിന്നെ ന്റെ അപ്പന് വരണം.. കാല് വയ്യാണ്ടിരിക്കണ എന്റെ അപ്പന് എങ്ങനെ വര്യാടീ ?’<br /><br />സെലീന അടുത്ത് കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ നോക്കി. ജോസപ്പേട്ടന്റെ അതേ ഛായ. ഇന്നലെ ഇവന് ഈ വയറ്റിലല്ലേ ഉറങ്ങിയതെന്നോര്‍ത്തു. പെട്ടന്ന് കുഞ്ഞുണര്‍ന്നു. ഒന്നു ചിണുങ്ങി.<br /><br />‘സെലീനേച്ച്യേ ക്ടാവ് എണീറ്റു. അതിനു കൊറച്ച് പാല് കൊടുക്ക്..’<br /><br />സെലീന ബട്ടണുകളഴിച്ച് മുലക്കണ്ണെടുത്ത് കൊച്ചിന്റെ വായില്‍ വെച്ചുകൊടുത്തു. മുലകളില്‍ കുഞ്ഞിക്കൈകളമര്‍ത്തി കുഞ്ഞ് പാലു വലിച്ചു കുടിച്ചു. ജോസപ്പേട്ടന്റെ ബലഹീനതയാണ് ഇവന് കടന്നാക്രമിക്കുന്നതെന്നോര്‍ത്ത് സെലീന പുഞ്ചിരിച്ചു.<br /><br />‘എന്താ സെലീനേച്യേ ചിറിക്കണെ..’<br /><br />‘ഒന്നൂല്യട്യേ...നീയ്യൊന്നുങ്കൂടി ഒന്ന് നോക്യേ..പുറത്തക്ക്..’<br /><br />മര്‍ഗീലി പുറത്തേക്ക് കടക്കുമ്പോഴേയ്ക്കും വാതില്ക്കല് ജോസപ്പേട്ടന് .<br /><br />കൂടെ കുഞ്ഞുവറ്ദേട്ടനും സെലീനയുടെ അപ്പനും. ജോസപ്പേട്ടന്റെ കയ്യില്‍ ഒരു തുണിത്തൊട്ടില്‍. കുഞ്ഞുവര്‍ദേട്ടന്റെയും സെലിനയുടെ അപ്പന്റെയും കയ്യില്‍ ഓരോരൊ പൊതികള്‍.<br /><br />‘നൊയമ്പീടി ആയ്ട്ട് നെനക്ക് ഇപ്രാവശ്യം ആശൂത്ര്യ യോഗം. അദാ പോര്‍ക്ക് വറ്ത്തത് ഇങ്ങട്ടന്നെ കൊണ്ടോന്നെ.. ‘ കുഞ്ഞുവറുദേട്ടന് കയ്യിലിരിക്കുന്ന പൊതി മേശയില്‍ വെച്ചു.<br /><br />സെലീന കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി. ആകാശത്ത് നക്ഷത്രക്കൂട്ടത്തില്‍ നിന്നും ഒരു കൊള്ളിമീന്‍ മിന്നിമറഞ്ഞു.<br /><br />ചുണ്ടുകള്‍ ചെറുതായി വിറച്ചു.<br /><br />‘അമ്മായ്യേ.. കൊന്തെത്തിക്കാറായീട്ടാ..’ കൊച്ചുത്രേസ്യ താഴെ നിന്ന് വിളിച്ചു പറഞ്ഞു.<br /><br />സെലീന ഒരു നെടുവീര്‍പ്പോടെ മെല്ലെ എഴുന്നേറ്റു.<br /><br />അറിയാതെ രണ്ടു തുള്ളി കണ്ണുനീര് താഴെ വീണുടഞ്ഞു.<br /><br />‘മെഴുതിരി ഇല്യേടി അവടെ ?’<br /><br />‘ഉവ്വ്’<br /><br />കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ നാളെ എന്തായാലും ജോസപ്പേട്ടന്റെ കുഴിമാടത്തില്‍ ഒരു കൂട് മെഴുതിരി കത്തിക്കണമെന്ന് സെലീന ഉറപ്പിച്ചു. </div>asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com18tag:blogger.com,1999:blog-31986699.post-47483826721194830072007-11-20T16:30:00.000+05:302007-12-20T10:31:11.109+05:30കൊച്ചുത്രേസ്യയുടെ കോഴികള്‍<strong><span style="font-size:130%;">കോ</span></strong>ഴികള് കൊച്ചുത്രേസ്യയുടെ ഒരു ബലഹീനതയാണ് . പ്രത്ര്യേകിച്ചും മുട്ടയിടുന്ന തള്ളക്കോഴികള്‍. തള്ളക്കോഴികളാണ് കൊച്ചുത്രേസ്യയ്ക്ക് ലാഭമുണ്ടാക്കിത്തരുന്നതെന്നു മാത്രമല്ല, ആറടിപൊക്കമുള്ള മുന്‍ വശത്തെ ഗേറ്റ് കടന്ന് വരുന്ന ഒരു മനുഷ്യജീവിയെ ഇടയ്ക്കെങ്കിലും ദര്‍ശിക്കാമെന്ന സുഖവും. ആ മനുഷ്യജീവി കൊച്ചാപ്പുമാത്രമാകുന്നു.. കൊച്ചുത്രേസ്യയുടെ തള്ളക്കോഴികളിടുന്ന മുട്ടകള്‍ ശേഖരിച്ച് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കുന്ന കൊച്ചാപ്പു. ആഴ്ചാവസാനം എല്ലാ മുട്ടകളും സൈക്കിളിന്റെ പിന്നിലെ അലുമിനിയ പെട്ടിയില്‍ വൈക്കോല്‍ത്തുറുവില്‍ ഒന്നൊന്നായി അടുക്കി വെയ്ക്കും കൊച്ചാപ്പു.. എണ്ണം പറഞ്ഞ് മുഷിഞ്ഞ കുറച്ച് നോട്ടുകള്‍ എണ്ണിക്കൊടുക്കും. കൂടെ പള്ളി പെരുന്നാളുകള്‍ക്ക് സ്പെഷലായിട്ടുണ്ടാക്കുന്ന ചോന്ന മുട്ടായി രണ്ടെണ്ണം. കുറച്ച് പെരുന്നാള്‍ വിശേഷങ്ങളും. എല്ലാം കഴിഞ്ഞാല്‍ ഒരു പെരുന്നാളുകൂടിയ സന്തോഷം കൊച്ചുത്രേസ്യയ്ക്കും.<br /><br />മുട്ടയുടെ എണ്ണം പത്തില്‍ കൂടിയാല്‍ കൊച്ചുത്രേസ്യയ്ക്ക് തെറ്റും. പത്തുകഴിഞ്ഞാല്‍പിന്നെ ഇരുപത്, മുപ്പതു .. അങ്ങനെയാണ് കൊച്ചുത്രേസ്യയുടെ കണക്ക്.പതിനൊന്ന്, പന്ത്രണ്ട് എന്നിവയൊന്നും കൊച്ചുത്രേസ്യയുടെ കണക്കില്‍ ഇല്ല. അതു തന്നെയാണ് കോഴിയുടെ എണ്ണത്തിലും. പത്തു ചാത്തന് , അന്‍പത് പെട , എണ്‍പത് കോഴിക്കുട്ടികള്‍ .<br /><br />‘ഇപ്രാശ്യം കൊറവാണ്ടി വല്യത്രേസ്യേ ..’ കൊച്ചുത്രേസ്യയുടെ നുണക്കുഴികളില്‍ നോക്കി കൊച്ചാപ്പു കൊഞ്ചും.. കൊച്ചാപ്പുവിന്റെ ആ നോട്ടം കൊച്ചുത്രേസ്യയ്ക്ക് വലിയ ഇഷ്ടമാണ്. കുട്ടിക്കൂറയില്‍ പൊതിഞ്ഞ ആ വിയര്‍പ്പു മണവും. സെലീനയറിയാതെ ഒന്നു രണ്ടു തവണ ഓരോ ചാത്തന് കോഴിയെ കൊച്ചുത്രേസ്യ കൊച്ചാപ്പുവിനു കൊടുത്തിട്ടുണ്ട്. വളര്‍ത്താനാണെന്നാണ് കൊച്ചാപ്പു കൊച്ചുത്രേസ്യയോട് പറയുന്നത്. കൊച്ചാപ്പുവിന്റെ വീട്ടിലെ ചാത്തന് കോഴിയെയൊക്കെ കോക്കാന്‍ പൂച്ച വന്ന് ഇടയ്ക്കിടെ കൊന്നു തിന്നുമത്രേ. ഒരു പ്രാവശ്യം കൊച്ചാപ്പുവിന്റെ അമ്മ മര്‍ഗിലിയെ കോക്കാന്‍ പൂച്ച മാന്തി ഒരാഴ്ച മിഷനാശുപത്രിയില്‍ കിടന്നുവെന്നത് കൊച്ചാപ്പു പറഞ്ഞ് കൊച്ചുത്രേസ്യയ്ക്കറിയാം. പാവം. ചാത്തങ്കോഴികള്‍. ചാത്തന് കോഴികളെ മാത്രം കോക്കാന്‍ പൂച്ച വന്ന് പിടിക്കണത് എങ്ങന്യാണാവോ..<br /><br />കടപ്ലാവിന്റെ ചോട്ടിലുള്ള കോഴിക്കൂടിന്റെ വാതില്‍ ആറുമണിക്ക് തന്നെ കൊച്ചുത്രേസ്യ തുറന്നിടും.<br />കൊച്ചാപ്പു വരുന്ന അന്ന് കോഴികള്‍ കാലത്തു തന്നെ ഒച്ചവെച്ചു തുടങ്ങും. ‘കൊ.. ക്കൊ ...ക്വ.. ക്വാ.. ‘<br /><br />‘പണ്ടാറടങ്ങാനായ്ട്ട് തൊടങ്ങ്യാ കാലത്തന്നെ..’ സെലീനയ്ക്ക് ഇതൊന്നും പിടിക്കില്ല. മുട്ട വിറ്റ കാശിലെ വലിയ ഒരു പങ്കും മുപ്പട്ട് ഞായറാഴ്ച വറുത്തരച്ചു വെയ്ക്കാന്‍ ഒരു മൂത്ത ചാത്തനും മതി സെലീനക്ക്. കോഴിബിസിനസ്സില്‍ സെലീനയ്ക്ക് അത്ര വലിയ താത്പര്യമില്ല.<br /><br />സെലീന കാലത്ത് എഴുന്നേറ്റ് ആറുമണിയുടെ കുര്‍ബാനയ്ക്ക് കൊവേന്തയിലേക്ക് പോകും. പോകുമ്പോഴേയ്ക്കും കൊച്ചുത്രേസ്യ കട്ടന്‍ കാപ്പി ഉണ്ടാക്കി നടയലകത്ത് രൂപക്കൂടിന്റെ സൈഡിലു കൊണ്ടുവെയ്ക്കണം. വൈകിയാല്‍ പിന്നെ<br /><br />‘എവിട്യാണ്ടി ചെന്ന് കെടക്കണേ.നീയവടെ എന്തൂട്ടാട്ക്കണേ..നേരം വെളിച്ച്യാവുമ്പ തന്നെ എന്റേന്ന് കേക്കണാ ?’ സെലീന അഞ്ചേമുക്കാലിന്റെ ടൈമ്പീസും പിടിച്ച് വിറയ്ക്കും.<br /><br />സെലീന പള്ളീല് പോയാല്‍ മാത്രമേ കൊച്ചുത്രേസ്യ കോഴിക്കൂട് തുറക്കൂ. കോഴിക്കൂട് തുറക്കുന്ന സമയത്ത് സെലീനയുണ്ടായാല്‍ പ്രശ്നമാണെന്ന് കൊച്ചുത്രേസ്യയ്ക്ക് നന്നായറിയാം.<br />‘കോഴി കൊറേ ണ്ടല്ലേരി.. ഈ മുപ്പട്ട് ഞാറാഴ്ച ദേ ഈ ചാത്തനെ നമുക്ക് കൊല്ലാം. അല്ലേരി ? അവന്റെ പൂട്യൊക്കെ നെലം മുട്ട്യൊടങ്ങി. എന്താ അവന്റെ ഒരു നെഗളിപ്പ് ...’<br /><br />ചാത്തന് കോഴികളെ ഇഷ്ടമല്ലെങ്കിലും കോഴികളെ കൊല്ലുന്നത് കൊച്ചുത്രേസ്യയ്ക്ക് അത്ര ഇഷ്ടമല്ല. ചാത്തന് കോഴികള്‍ക്ക് മുരുകന്, സത്യന്, വേലായുധന്, കൃഷ്ണന് എന്നീ ഹിന്ദു പേരുകളാണ് കൊച്ചുത്രേസ്യ ഇട്ടിരിക്കുന്നത്. പെടക്കോഴികള്‍ക്ക് റാഹേലമ്മ, കുഞ്ഞിമറിയം, പ്രസ്തീന , അങ്ങനെ.. പിന്നെ എന്നും കൂട്ടില്‍ കിടന്ന് വഴക്കടിക്കുന്ന പെടക്കോഴിയ്ക്ക് സെലീന. സെലീന കേള്‍ക്കണ്ട. കേട്ടാല്‍ കോപ്പാ എനിക്ക്..<br /><br />അല്ലെങ്കിലും സെലീനയ്ക്ക് മൂക്കിന്റെ തുമ്പത്താ ദ്വേഷ്യം . ഒരു ദിവസം കുളിക്കാന്‍ ചൂടുവെള്ളം കൊണ്ടുവരാന്‍ വൈകിയപ്പോ കൊച്ചുത്രേസ്യയുടെ ചന്തിയില്‍ ഒരു ചവിട്ടുകൊടുത്തതാണ് സെലീന. വട്ടയയും വെള്ളവുമായി കൊച്ചുത്രേസ്യ തെങ്ങിന്റെ ചോട്ടില് കമഴ്ന്ന് വീണും. സെലീന തിരിഞ്ഞ് നടന്ന് നടേപൊറത്ത് ചെന്നിരുന്ന് ദീപികയിലെ മരണകോളം വായിച്ചാശ്വസിച്ചു. പത്തു മിനിട്ടോളം കൊച്ചുത്രേസ്യ കുഴഞ്ഞ മണ്ണില്‍ കിടന്നു.<br /><br />‘തള്ളയ്ക്ക് ഞാന്‍ വെച്ച്ണ്ട്. ഇന്ന് കുറ്ബാനയ്ക്ക് പോണതൊന്ന് കാണണം’ എന്ന വാശിയിലാണ് കിടന്നതെങ്കിലും... ഒരു കുഞ്ഞുറുമ്പ് തുടയിടുക്കിലൂടെ കടന്നുവന്നില്ലായിരുന്നെങ്കില്‍... അല്ലെങ്കിലും ഈ അന്തോണീസ് പുണ്യാളന് ഇങ്ങനെയാ. ദുഷ്ടന്മാരെ പനപോലെ വളര്‍ത്തും. അന്തോണീസ് പുണ്യാളന്റെ കയ്യിലുള്ള ആ വടി, എറപ്പായേട്ടന്റെ ബ്ലേഡ് കമ്പനിയില്‍ നിന്നും കടമെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരെ തല്ലാനാണെന്നാണ് പടിഞ്ഞാറേലെ പ്രസ്തീന പറയാറുള്ളതെന്ന് കൊച്ചുത്രേസ്യ വെറുതെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.<br /><br />അല്ലെങ്കിലും നെടുവീര്‍പ്പിടാനല്ലേ ഈ ജന്മം.. . നാലാം വയസ്സില്‍ ചേലക്കരയിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുഖം കുത്തി കിടന്ന അപ്പനുമമ്മയും.... രണ്ടു രാത്രിയും പകലും പട്ടിണികിടന്നു മരവിച്ച കൈകള്‍ കൂട്ടിപ്പിടിച്ച് സെമിത്തേരിയിലേക്കുള്ള വഴിയില്‍ നിന്നും നായ ഓടിച്ചത് പള്ളി വികാരിയുടെ കുശിനിയിലേക്കല്ലായിരുന്നെങ്കില്‍... മക്കളില്ലാതെ ഭര്‍ത്താവു മരിച്ച സെലീനയ്ക്ക് കൂട്ടായി മെത്രാനച്ചന് ഇവിടെയ്ക്ക് കൂട്ടിക്കൊണ്ടു വന്നപ്പോഴും....നെടുവീര്‍പ്പുകള്‍ മാത്രം ബാക്കി.<br /><br />ഇന്നലെ വേലായുധന് കൂട്ടില്‍ കയറാന്‍ മടി കാട്ടിയിരുന്നു. അപ്പോള്‍ തന്നെ വിചാരിച്ചതാണ് ഇന്ന് അവന് മൊളയില്ലെന്ന്. എല്ലാ കോഴികളും കൂട്ടില്‍ കയറിയിട്ടും വേലായുധനെ കണ്ടില്ല. കിഴക്കേ ഭാഗത്തെ പ്രിയോരുമാവിന്റെ മുകളിലുണ്ടാവുമെന്ന് വിചാരിച്ചു. ഇന്നവിടെയും ഇല്ല.<br />ഇനി വല്ല നായയെങ്ങാനും ഓടിച്ചിട്ട് പിടിച്ച് തിന്നുവോ. ദേശുട്ട്യേട്ടന്റെ വീടിന്റെ പിന്നാമ്പുറത്ത് കൈതോലക്കൂട്ടിന്റെ ഇടയില്‍ കുറുക്കന്മാരുണ്ടെന്ന് മുണ്ടലക്കാന്‍ വന്ന നീലി പറഞ്ഞിരുന്നു. ഇനി അങ്ങനെ വല്ലതും ? നേരം ഇരുട്ടുകൊണ്ട് ഓട്ടയടച്ചുതുടങ്ങി. കൊച്ചുത്രേസ്യയ്ക്ക് ആവലാതിയായി.<br />വേലായുധനു അധികം പ്രായമില്ല. അതുകൊണ്ട് വലിയ പിടകളുടെ അടുത്തേക്ക് അവന് പോകാറുമില്ല. പോയാല്‍ തന്നെ അവ അവനെ കൊത്തിയകറ്റും. അതിനാല്‍ അവന് നിരാശനായിരുന്നെന്ന് കൊച്ചുത്രേസ്യയ്ക്കറിയാമായിരുന്നു. ചാത്തന്മാരിലെ സുന്ദരക്കുട്ടപ്പനാണവന്‍. അതിനാല്‍ ഇടയ്ക്കിടെ കൊച്ചുത്രേസ്യ അവനെയെടുത്ത് നെഞ്ചത്ത് വെയ്ക്കും. കുറുങ്ങിക്കുറുങ്ങി കൊച്ചുത്രേസ്യയുടെ നിറഞ്ഞ നെഞ്ചിലെ ചൂടിലിരുന്ന് വേലായുധന് നിറമുള്ള ബട്ടണുകള്‍ കൊത്തിയെടുക്കാന്‍ നോക്കും.<br /><br />‘എനങ്ങാണ്ടിരുന്ന്നോ.. അടുത്ത മുപ്പട്ട് ഞായറാഴ്ച നിന്റെ പപ്പെടുക്കും ആ തള്ള..’ കൊച്ചുത്രേസ്യ ദ്വേഷ്യപ്പെടും.<br /><br />പക്ഷേ ഇന്ന് അവന് എവിടെപ്പോയി ? ചിലപ്പോള്‍ ഇനി പ്രസ്തീനയുടെ കോഴിക്കൂട്ടില്‍ കയറിയിട്ടുണ്ടാവും. പ്രസ്തീനയ്ക്ക് ഉണ്ടായിരുന്ന രണ്ടു ചാത്തന്മാരെ കഴിഞ്ഞയാഴ്ച സീനയെ പെണ്ണുകാണാന്‍ വരുന്നതിലേക്ക് ശരിയാക്കിയിരുന്ന കാര്യം പറമ്പ് അടിച്ചുവാരുമ്പോഴാണ് അവള് പറഞ്ഞത്.<br /><br />ഇനി നാളെയാവാം. കൂടിന്റെ വാതിലടച്ചു കൊളുത്തിട്ടു. കറുത്ത കുരിശിനുമുകളില്‍ വിരലുകൊണ്ട് ഒരു കുരിശും വരച്ചു. കോക്കാന്‍ പൂച്ച കോഴികളെയൊന്നും പിടിച്ചോണ്ട് പോകല്ലേ തമ്പുരാനേ..<br /><br />‘വെളക്കത്തിക്കാറായ്ട്ടും ഇങ്ങട് കേറി വരാറായില്ലേരീ.. ?’<br />തള്ളയ്ക്ക് ചിന്നനെളകിയെന്നാ തോന്നുന്നെ.<br /><br />രാത്രിയ്ക്കുള്ള ചാളക്കൂട്ടാന്‍ അടുപ്പില്‍ നിന്നും ഇറക്കിയതേയുള്ളൂ. എന്തൊരു ആക്രാന്തമാണ് ഈ തള്ളയ്ക്ക്. രാത്രി വറ്റുള്ള കഞ്ഞിയും ചാളക്കൂട്ടാനും സെലീനയ്ക്കും ബാക്കി കൊച്ചുത്രേസ്യയ്ക്കുമാണ് കണക്ക്. സെലീന തന്നെയാണ് ഉച്ചതിരിഞ്ഞ് അങ്ങാടിയില്‍ പോകുന്നത്. പോരുമ്പോ കുറെ ഒണക്ക മാന്തളും പിന്നെ അവശ്യം വേണ്ട സാധനങ്ങളും കൊണ്ടു വരും. ഒണക്ക മാന്തള് കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. സെലീനയ്ക്ക് ഒണക്കമാന്തള് മുളകുപുരട്ടി വെളിച്ചെണ്ണയില്‍ മൊരിച്ചെടുത്തതില്ലാതെ ചില ദിവസങ്ങളില്‍ കഞ്ഞി തൊണ്ടയില്‍ നിന്നുമിറങ്ങില്ല. ഒണക്കമാന്തളിന്റെ മണമടിക്കുന്നത് തന്നെ കൊച്ചുത്രേസ്യയ്ക്ക് ഇഷ്ടമല്ല. അതുകൊണ്ട് ഒണക്കമാന്തള് ചീഞ്ചട്ടിയിലിട്ട് വറുത്ത് പാതിയമ്പുറത്തുനിന്നും മാറ്റി വെച്ചേ കൊച്ചുത്രേസ്യ കുളിക്കാന്‍ പോകൂ.<br /><br />കൊച്ചുത്രേസ്യ പച്ചവെള്ളത്തിലേ കുളിക്കൂ. അതിനായി വക്കുപൊട്ടിയ വലിയ അലുമിനിയക്കലത്തില് വെള്ളം കോരി നിറച്ച് തട്ടില്ലാത്ത ഓലമറച്ച കുളിപ്പുരയില്‍ വച്ചിരിക്കും. കുരിശുമണിക്ക് മുമ്പ് കുളിച്ച് കയറണമെന്നാണ് സെലീനയുടെ കല്‍പ്പന. പണിയെല്ലാം കഴിഞ്ഞ് കുളിപ്പുരയില്‍ ചെല്ലുമ്പോഴേയ്ക്കും കുരിശുമണി കൊട്ടും.<br />‘കുരിശുമണി കൊട്ടണ കേക്ക്ണില്ലേരീ.. മേല്‍ വെള്ളം വീത്തീട്ട് വേഗങ്ട് കയറി വരാന്‍ നോക്കറീ..’ കൊന്തയുരുട്ടി രൂപക്കൂടില്‍ തല കൊളുത്തിയിട്ട് സെലീന കാറിവിളിക്കും.<br /><br />പെരട്ടത്തള്ള അവിടെ കെടന്ന് വിളിക്കട്ടെ. മനുഷ്യനു മനസ്സമാധാനമായിട്ടൊന്ന് കുളിക്കാനും സ്വൈര്യം തരില്ല. കൊന്ത എത്തിച്ചുകഴിഞ്ഞാല്‍ പിന്നെ തള്ള ഒറ്റയ്ക്കിരുന്ന് കുറെ നേരം ബൈബിള്‍ വായിച്ചോളും. കര്‍ത്താവിന്റെ കുരിശുമരണവും ഉയിര്‍പ്പുമാണ് ദിവസവും സെലീനയുടെ ഇഷ്ട അധ്യായങ്ങള്‍. അതു വായിച്ച് കുറെ നെടുവീര്‍പ്പിടും. മുറുക്കുപേക്ഷിക്കുമെന്ന് നാലുവട്ടം ആണയിടും. നേരം വെളുത്താല്‍ മുറുക്കാന്‍ കോളാമ്പി എവിടെയാണെങ്കിലും എടുത്തു കൊണ്ടു മച്ചിന്റകത്തു വെയ്ക്കും. രൂപക്കൂട് കാണുന്നിടത്ത് മുറുക്കാന്‍ കോളാമ്പി വെയ്ക്കില്ല.<br /><br />ഒരു മണ്ണെണ്ണ വിളക്കുമായാണ് കൊച്ചുത്രേസ്യ കുളിക്കാന്‍ പോകുന്നത്.<br />ഒണക്കമാന്തളിന്റെ മണമുള്ള ബ്ലൌസും മുണ്ടുമെല്ലാം ഊരി കുളിപ്പുരയില്‍ നെടുകെ കെട്ടിയ കയറിലിട്ടു മുടി കെട്ടിവെച്ച് കരിങ്കല്ലില്‍ ഇരിക്കും. മണ്ണണ്ണ വിളക്കിന്റെ അറ്റുത്തുവെച്ച പൊട്ടിയ കണ്ണാടി കഷണമെടുത്ത് നോക്കും. കഴുത്തും കൈകാലുകളും ദിനംതോറും വലുതായിവരുന്ന മാറും അതിനു താഴെ പൊക്കിള്‍ ചൂഴിയില്‍ നിന്നുമാരംഭിക്കുന്ന കുഞ്ഞുവരകളുമെല്ലാം.<br /><br />വെള്ളമെടുക്കാന്‍ മൊന്ത കയ്യിലെടുത്തപ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്.<br /><br />മാറിലെ കറുപ്പിനു താഴെ ഒരു കോഴിത്തൂവല്‍ ഒട്ടിയിരിക്കുന്നു.<br />സൂക്ഷിച്ച് നോക്കി. ഇളം മഞ്ഞ നിറം.<br />റാഹേലമ്മയുടെ ഏതോ കുട്ടിയുടെ തൂവലാണ്. വിളക്കിനു നേരെ പിടിച്ചു. ഒരു തണ്ടില്‍ നിന്നും അനേകം ശിഖിരങ്ങള്‍. ഓരോ ശിഖിരത്തിലും നിറയെ കോഴിക്കുഞ്ഞുങ്ങള്‍. അവിടവിടെയായി ചാത്തനും പിടകളും. താഴെ കുട്ട നിറയെ മുട്ടകള്‍. ഒരു ഭാഗത്ത് പിണ്ണാക്കും കഞ്ഞിവെള്ളവും കുതിര്‍ത്ത് വെച്ചിരിക്കുന്നു. ചില കോഴികള്‍ അത് കഴിക്കുന്നു. ചില ചാത്തന്മാര് അപ്പുറത്ത് നിന്ന് കൂവുന്നു. എന്തൊരു ഭംഗിയാണ് ഈ ചാത്തങ്കോഴികളെ കാണാന്‍. ആ വെളുത്ത ആ ചാത്തന് കോഴിയുടെ വാലിലെ ചില മഞ്ഞത്തൂവലുകള്‍.... അപ്പുറത്തെ കസേരയിലിരുന്ന് കൊച്ചാപ്പു കണക്കെഴുതുന്നു. ഇന്നു വിറ്റ മുട്ടകളുടെ എണ്ണവും പൈസയും. കൊച്ചാപ്പുവിന്റെ കട്ടിമീശ കാണന്‍ നല്ല ഭംഗിയുണ്ട്. മാര്‍ബിളിട്ട കോഴിക്കൂടിന്റെ വരാന്തയില്‍ ഒരു സുന്ദരിക്കുട്ടി പല നിറത്തിലുള്ള കടലാസുകൊണ്ട് പട്ടമുണ്ടാക്കുന്നു. ആ സുന്ദരിക്കുട്ടിക്ക് തന്റെ മുഖമല്ലേയെന്ന് കൊച്ചുത്രേസ്യക്ക് തോന്നി. ആ നുണക്കുഴികള്‍ തന്റേതു തന്നെ. ആ മൂക്കും നോട്ടവുമെല്ലാം..<br /><br />‘കുരുത്തം കെട്ടോളേ .. കുളിപ്പൊരേലിരുന്ന് ഒറങ്ങണാ.. എണീറ്റ് കഞ്ഞി വെളമ്പാന്‍ നോക്കറീ....’ മുളവടിയും കുത്തിപ്പിടിച്ച് സെലീന വാതില്ക്കല്.<br /><br />പിറ്റേന്ന് കാലത്ത് കൂടു തുറന്നപ്പോള്‍ കോഴികളൊന്നും കൂട്ടില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കൊച്ചുത്രേസ്യ ഒന്നേ നോക്കിയുള്ളു. ചാത്തന് കോഴികളെല്ലാം ചത്തു കിടക്കുന്നു. അവയുടെ വായില്‍ നിന്നും നുരയും പതയും ഒലിച്ചിറങ്ങുന്നു. കണ്ണുകള്‍ തുറന്നും . കോഴി വസന്ത. പിടക്കോഴികള്‍ അവയ്ക്ക് കൂട്ടിരുന്നു.<br /><br />കോഴിക്കൂടിനടുത്തുള്ള തെങ്ങില്‍ കൊച്ചുത്രേസ്യ ചാരി നിന്നു. പിന്നെ ഇരുന്നു. മുണ്ടില്‍ മുഖമമര്‍ത്തി. കുറെക്കഴിഞ്ഞപ്പോള്‍ റാഹേലമ്മയുടെ ഒരു കുട്ടിമാത്രം ഒറ്റതിരിഞ്ഞ് കോഴിക്കൂട്ടില്‍ നിന്നും ഇറങ്ങി വന്നു. കൊച്ചുത്രേസ്യയുടെ മുന്നില്‍ വന്നു നിന്നു. കൊച്ചുത്രേസ്യ അതിനെ സൂക്ഷിച്ചു നോക്കി. അതിന്റെ തൂവലുകള്‍ക്ക് ഇളം മഞ്ഞ നിറമായിരുന്നു. തലേന്ന് രാത്രി കണ്ട അതേ തൂവല്‍.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com50tag:blogger.com,1999:blog-31986699.post-88503893630384806062007-11-08T12:50:00.000+05:302007-11-08T12:54:02.290+05:30സമയസൂചികകള്‍ക്കുമപ്പുറം.സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധ ചേച്ചി നാമജപങ്ങള് ഉരുവിട്ടു കൊണ്ടേയിരുന്നു. വേദനയുടെ നെരിപ്പോടുകള്‍ പുകയുമ്പോഴും ഇതിനൊരു മാറ്റവുമില്ല. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്.<br /><br />ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേച്ചിയുടെ അന്വേഷണങ്ങള്‍ എന്നിലാണവസാനിക്കാറുള്ളത്. അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ... ആദ്യമായി വിദേശത്ത് ജോലികിട്ടി പടിയിറങ്ങാന്‍ നേരത്തും അമ്മയുടെ ഉപദേശവാക്കുകളേക്കാള്‍ രാധ ചേച്ചിയുടെ നിറഞ്ഞ ആ കണ്ണുകള്‍ കൂടെയുണ്ടായിരുന്നു. <br /><br />ഒരാഴ്ച കഴിഞ്ഞു ഇവിടെ വന്നിട്ട്. <br /><br />രണ്ടു ദിവസത്തെ ഐ.സി.യുവിലെ കിടപ്പ് രാധ ചേച്ചിയെ ശരിക്കും ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇന്നെങ്കിലും വീട്ടിലേക്ക് പോകാമെന്നു തോന്നുന്നു. മൂന്നു നാലു ദിവസമായി ഉറക്കമിളച്ച് ഇവിടെ തന്നെ. രാധികയും കുട്ടികളും ഒറ്റക്ക് വീട്ടില്‍. രാധികയ്ക്ക് അതൊരു പ്രശ്നമല്ലെങ്കിലും ഇരുപതു ദിവസത്തെ എണ്ണിച്ചുട്ട അവധി ദിവസങ്ങള്‍..കുട്ടികളെ വൃഥാ പലതും ആശിപ്പിച്ചിരുന്നതാണ്, ബീച്ചും കാഴ്ചബംഗ്ലാവും ഷോപ്പിങ്ങുമൊക്കെയായി.<br /><br />വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയിലെ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. ആശുപത്രിയുടെ ഈ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത എം ബ്ലോക്കിലെ മോര്‍ച്ചറിയിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്. <br /><br />507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലേയും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നതിവിടെയാണ്.<br /><br />അന്ന്.... വിരസതയുടെ ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്.ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. റോഷ്നി പോള്‍. ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേയൊരു മകള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാണുന്നത്. <br /><br />ആശുപത്രീക്കിടക്കയില്‍ വായിക്കാന്‍ പറ്റിയ പുസ്തകങ്ങളാണോ ഇവയെന്ന് എനിക്ക് സന്ദേഹമുണ്ടായിരുന്നു. എങ്കിലും ഞാന്‍ സംശയങ്ങളില്‍ അജ്ഞാതനായി നിലകൊണ്ടു. existentialism ത്തെ കുറിച്ച് എനിക്കും താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളവും റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കെല്ലാം ദസ്തോവ്സ്കിയും കാമൂസും കടന്നു വന്നുകൊണ്ടിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല. രാത്രി ഡ്യൂട്ടി നേഴ്സ് വന്ന് രണ്ടുമൂന്നു തവണ നിര്‍ബന്ധിക്കേണ്ടി വന്നു.<br /><br />മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്. <br /><br />റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്.. <br />‘ഹായ് ..’ <br />‘ഇരിക്കൂ.. രാജേഷ്..’ <br />എലിസബത്ത് കൂബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു. അതെ മരണത്തെക്കുറിച്ചു തന്നെ. <br />‘ഇന്നെന്താ വിഷയം മാറിയോ ? ‘ <br />‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്.. പലപ്പോഴും വായിക്കാനെടുക്കും..’<br />‘പിന്നെ..’<br />‘സമയം തന്നെ പ്രശ്നം.. ..ക്ലാസ് കഴിഞ്ഞ് വന്ന് മൂഡിയായിരിക്കുമ്പോഴായിരിക്കും വായിക്കാന്‍ തോന്നുക..പിന്നെയാവട്ടെയെന്ന് വെയ്ക്കും.. ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്... മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്. <br />‘എന്ന് മുഴുവനായി പറയാനാവില്ല.’ <br />‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’ <br />‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’ <br />‘അതു ശരിയാണ്. ഒരാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’ <br />‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’ <br />‘പക്ഷേ..’ <br />റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു. <br />റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും.. <br />‘ഇന്നെന്തു പറ്റീ.. എലിസബത്ത് കൂബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു. <br />റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തി. <br />പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്.. <br /><br />റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി. <br /> <br />ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്. <br /><br />രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു. <br />‘ഹെലോ..’ <br />‘ഏട്ടനെവിടെയാണ് ? ‘’ <br />‘എന്തേ ? ‘ <br />‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേച്ചിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘ <br />‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്. <br />റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു. പിന്നെ മെല്ലെ നെടുവീര്‍പ്പിട്ടു. <br />‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’ <br />ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം..സ്ട്രെച്ചറുമായി ആരോ മുറിയിലേക്ക് .. <br />അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു. <br />മരണത്തിന്റെ ഗന്ധവുമായി കാറ്റ് അവിടെ അലഞ്ഞു നടന്നു.<br /><br /><br /><br />Note<br />( <a href="http://cherukathakal.blogspot.com/2007/10/blog-post.html">കഥക്കൂട്ടില്‍</a> വന്ന കഥയാണിത്. ചെറിയ വ്യത്യസങ്ങളോടെ എന്റെ കളക്ഷനില്‍ ചേര്‍ക്കുന്നുവെന്ന് മാത്രം. )asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com5tag:blogger.com,1999:blog-31986699.post-61694436456179110972007-07-30T13:49:00.000+05:302007-07-30T13:57:03.823+05:30ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..3ആധാരത്തില്‍ സാക്ഷിയായി ഒപ്പിടുമ്പോള്‍ രാമന് നായരുടെ കൈകള്‍ വിറച്ചുകൊണ്ടിരുന്നു. ഇനിയൊരൊപ്പ് ഇവിടത്തേക്കായുണ്ടാവില്ലെന്ന നോവ് രാമന് നായരെ അലട്ടി .<br /><br />പ്രമാണങ്ങളും ഒപ്പുകളും രാമന് നായരെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു ...എന്നും . ഇനി വടക്കേപ്പാട്ടെ പറമ്പിലെ തേങ്ങയിടാനും തെങ്ങിനു പൊലി കൂട്ടാനും പോകേണ്ടെന്നത് നല്ലകാര്യം തന്നെ . പ്രത്യേകിച്ചും പഴയതുപോലെ കാലുകള്‍ക്ക് ബലമില്ലാത്തപ്പോള്‍. എങ്കിലും ഇത്രയും കാലം നോക്കി നടന്ന് അവസാനം കൈവിട്ടുപോകുകയല്ലേയെന്ന ആധി രാമന് നായരെ ഈറനണിയിച്ചു .<br /><br />തോമക്കുട്ടി യു .ഡി ക്ലര്‍ക്കിന്റെ അടുത്ത് നിന്നു കടലാസുകള്‍ ശരിയാക്കിക്കൊണ്ടിരുന്നു . വസ്തു വാങ്ങുന്ന ഉമ്മര്‍ ഹാജി ഉമ്മറത്തെ ബഞ്ചിലിരുന്ന് മൊബൈല്‍ ഫോണില്‍ ആരോടൊക്കെയോ സംസാരിക്കുന്നു .<br /><br />ആവശ്യമായ ഒപ്പിട്ട് ദേവദത്തന് പടിയിറങ്ങി താഴെ വേപ്പുമരച്ചുവട്ടിലെ തണലില്‍ ചെന്നു നിന്നു . നനുത്ത കാറ്റില്‍ ഇലകള്‍ പൊഴിയുന്നു .<br /><br />പെട്ടന്നാണ് രാമന് നായര്‍ ധൃതിയില്‍ ഇറങ്ങി വന്നത്.<br /><br />'തിരുമേനി , അനിയന് കുട്ടി ഒപ്പിടില്ലെന്ന് വാശിപിടിക്കുന്നു . എന്താ ചെയ്യാ ..'<br /><br />'ഉവ്വൊ . എന്താ പറയുന്നത് ? '<br /><br />'ഇല്ല . ഒന്നും പറയുന്നില്ല.. ഒപ്പിടുന്നില്ല . ഇങ്ങനെ ഇരിക്കുന്നു ...'<br /><br />ബ്രഹ്മദത്തന് അങ്ങനെയാണ് . പലപ്പോഴും ... എപ്പോഴാണ് വാശിപിടിക്കുകയെന്നറിയില്ല . പെട്ടന്നായിരിക്കും . ഇങ്ങോട്ട് പോരുന്നതിനുമുമ്പ് എല്ലാം പറഞ്ഞുറപ്പിച്ചിരുന്നതാണെന്ന് ദേവദത്തന് ഓര്‍ത്തു.<br /><br />മൂന്നുപേരായി ഒരു വഴിക്കിറങ്ങരുതെന്ന് ദേവേട്ത്തി ഇറങ്ങുമ്പോഴും പറഞ്ഞതാണ് . തോമക്കുട്ടി വരാന്‍ താമസിച്ചപ്പോള്‍ രണ്ടും കല്പിച്ച് രാഹുകാലത്തിനു മുമ്പ് തന്നെ ഇറങ്ങേണ്ടി വന്നു .<br /><br />ഈ വസ്തുവെങ്കിലും വില്‍ക്കരുതെന്ന് ബ്രഹ്മദത്തനു മുമ്പും നിര്‍ബന്ധമുണ്ടായിരുന്നു . തനിക്കും അതില്ലാതെയല്ല. പക്ഷേ ഇനിയും കടങ്ങള്‍ വീട്ടാതെയിരുന്നാല്‍ കുടിയിരിപ്പ് പോലും ജപ്തിനടപടികളിലേക്ക് പോകേണ്ടി വരുമെന്ന് രാമന് നായര്‍ പല തവണ പറഞ്ഞതുകൊണ്ടുമാത്രമാണ് ബ്രഹ്മദത്തന് സമ്മതിച്ചതു തന്നെ . ബ്രഹ്മദത്തനു ഈ സ്ഥലത്തോട് പ്രത്യേക മമതയുമുണ്ട്. പലപ്പോഴും ഈ സ്ഥലത്തിന്റെ അടുത്തുള്ള കാരിത്തോടിനരികില്‍ വന്നു നിന്നു വൈലിപ്പാടത്തേക്ക് നോക്കി നില്ക്കുന്നതു കാണാം . നോക്കെത്താ ദൂരത്ത് നഗരത്തിലേക്ക് പോകുന്ന തീവണ്ടിപ്പാതയും കടന്നുപോകുന്ന ഒറ്റയടിപ്പാതയില്‍ വെറുതെ നോക്കിയീരിക്കും . നഷ്ടസ്വപ്നങ്ങളുടെ കാവലാളായി .... സായം സന്ധ്യകളില്‍ പഥികന്റെ വിഹല്വതകളുമായി ..<br /><br />സബ് രജിസ്റ്റ്രാറുടെ അടുത്ത കസേരയില്‍ ബ്രഹ്മദത്തന് ജനലിലൂടെ ദൂരേക്ക് നോക്കിയിരിക്കുകയാണ് . കഞ്ഞിപ്പശകൂട്ടിയ ഷര്‍ട്ടിന്റെ മടക്കുകള്‍ കൃത്യമായി കാണാം . ദേവദത്തന് ഒരു നിമിഷം വാതില്‍ പടിയില്‍ തന്നെ നിന്നു ..<br /><br />ബ്രഹ്മദത്തന് അക്ഷോഭ്യനായിരുന്നു .<br /><br />'കുട്ടാ ... ആ പ്രമാണത്തിലൊന്ന് ഒപ്പിടൂ..'<br /><br />ഒന്നും മിണ്ടിയില്ല .<br /><br />പിന്നെ ദേവദത്തന് ആ കൈകള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു . ഒരു പ്രതിമകണക്കേ ബ്രഹ്മദത്തന് നടന്നു .<br /><br />തോമക്കുട്ടി മഷിപ്പാഡില് വിരലുകള്‍ അമര്‍ത്തി . എല്ലാ പ്രമാണങ്ങളിലും പതിപ്പിച്ചു.<br /><br />പിന്നെ മെല്ലെ പടികളിറങ്ങി.<br /><br />'ഹാവൂ . ഇപ്പോഴാ എനിക്കൊരു സമാധാനമായത്. ' രാമന് നായര്‍ ആരോടെന്നില്ലാതെ പറഞ്ഞു.<br /><br />വേപ്പുമരങ്ങള്‍ക്കിടയിലൂടെ വെയില് ഭൂമിയില്‍ കള്ളികള്‍ തിരിച്ചുകൊണ്ടിരുന്നു .<br /><br />അടുത്ത രെജിസ്റ്റ്രേഷനുമായി തോമക്കുട്ടി ധൃതിയില്‍ പടികള്‍ കടന്ന് പോയി .<br /><br />അവര്‍ നടന്നു. ഉച്ചവെയിലിനു നല്ല ചൂട്. ആകാശത്തിന്റെ അതിരുകളില്‍ തുമ്പികള്‍ പറന്നകന്നു.<br /><br />ടാറിട്ട നീണ്ട വഴിയില്‍ കാലത്തിന്റെ ശേഷിപ്പുകളായി വലിയ കുഴികള്‍ .<br />രാമന് നായര്‍ കിതയ്ക്കുന്നുണ്ട്.<br /><br />റെയില്‍വേ ലൈനിന്റെ അരികു പറ്റി നടന്നു. പന്ത്രണ്ടുമണിയുടെ ട്രെയിന്‍ ഇനിയും വന്നിട്ടില്ല. സാധാരണ ഈ സമയത്ത് കടന്നുപോകേണ്ടതാണ് .<br /><br />'ഇപ്രാവശ്യം നല്ല മഴ കിട്ടി. അതുകൊണ്ട് കുടിയിരിപ്പിലെ തെങ്ങിന്റെ നനയ്ക്കല്‍ കുറയ്ക്കാം അല്ലേ തിരുമേനി ..' രാമന് നായര്‍ക്ക് എപ്പോഴും ആധിയാണ് . മഴയെക്കുറിച്ചും ഞാറ്റുവേലയെക്കുറിച്ചും എല്ലാം എല്ലാം .<br /><br />'അതെ..'<br /><br />'എന്നാലും ഈ ചൂട് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. മഴമാറിയല്‍ ചൂട്. ചൂടില്ലെങ്കില് മഴ ..ഇപ്പോഴത്തെ കാലാവസ്ഥ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു.'<br /><br />ബ്രഹ്മദത്തന് ഒന്നുമുരിയാടാതെ നടക്കുകയാണ്.<br /><br />മുഖത്തെ ഗൌരവഭാവം മാറിയിട്ടില്ല. മുറുക്ക് ഈയിടെയായി കൂടുന്നുണ്ടെന്ന് രാമന് നായര്‍ പറഞ്ഞത് ദേവദത്തനോര്‍ത്തു. ഇവനെ ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല . താന്‍ മദിരാശിയിലേക്ക് പോയാല്‍ പിന്നെ വീട് ആരു നോക്കും. ചന്ദ്രികയുടെ കോഴ്സ് കഴിയുന്നതുവരെയെങ്കിലും ...<br /><br />കഴിഞ്ഞ തവണ വന്നപ്പോഴും വാമദേവന് നമ്പൂതിരി പ്രശ്നം വച്ച് നോക്കിയതാണ് . ബ്രഹ്മദത്തന്റെ അസുഖം അധികം താമസിയാതെ തന്നെ മാറുമെന്നു പറഞ്ഞു. അതിനിടയിലായിരുന്നല്ലോ അശനിപാതം പോലെ അമ്മയുടെ മരണം. പിന്നെ ബ്രഹ്മദത്തന് കൂടുതല്‍ ആക്രമോത്സുകനാകുകയായിരുന്നു . ചെറുമരുടെ വീട്ടിലൊക്കെ കയറി ഇരിക്കും.. എന്തെങ്കിലും ചോദിച്ച് കിട്ടിയില്ലെങ്കില്‍ ഭയങ്കര ദ്വേഷ്യം... ഇന്ന് രാവിലെ തന്നെ തേങ്ങാച്ചമ്മന്തിയില്ലാത്തതിനു കഞ്ഞിപ്പാത്രം വലിച്ചെറിഞ്ഞതാണ്. ബ്രഹ്മദത്തന് എന്ന പേരു തന്നെ ഒരു പ്രശ്നകാരിയാണെന്നാണ് വാമദേവന് നമ്പൂതിരി പറഞ്ഞത്.<br /><br />വൈകിയതുകൊണ്ടാകും പന്ത്രണ്ടുമണിയുടെ ട്രെയിന്‍ ഹോണടിച്ചാണ് വരുന്നത്. രാമന് നായര്‍ ട്രാക്കിന്റെ ഓരം ചാരി നിന്നു. തൊട്ടുതന്നെ ബ്രഹ്മദത്തനും . ബ്രഹ്മദത്തന്റെ ദ്വേഷ്യമൊക്കെ അടങ്ങിയിരിക്കുന്നു. ദ്വേഷ്യം മാറിയാല്‍ അവന് ഒരു കൊച്ചുകുട്ടിയെപ്പോലെയാണെന്ന് ദേവദത്തനു പലപ്പോഴും തോന്നിയിട്ടുണ്ട്.<br /><br />നാളെ ഈ ട്രെയിന്‍ തിരിച്ചുപോകുമ്പോള്‍ തനിക്കും തിരിച്ചുപോകാനുള്ളതല്ലേയെന്ന് ദേവദത്തന് ഓര്‍ത്തു.<br />ട്രെയിന്‍ അടുത്ത് വരുന്നു. ആളൊഴിഞ്ഞ ബോഗികളുതിനാലാവാം ശബ്ദം അല്പം കൂടുതല്‍ തോന്നുന്നത്. പാളത്തില്‍ ചെറിയ പ്രകമ്പനങ്ങള്‍.<br /><br />പെട്ടന്ന് ഒരു മിന്നായം പോലെ ബ്രഹ്മദത്തന് ട്രാക്കിലേക്ക്..ചക്രങ്ങള്‍ക്കിടയില്‍.. ഒരു നൊടിമാത്രം താളം കൊട്ടിക്കൊണ്ട്..<br />ദേവദത്തന്റെ തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങി.<br /><br />മുന്നില്‍ ഇരുട്ടുമാത്രം...<br /><br />ഇരുട്ടുമാത്രമേയുള്ളൂ.... നക്ഷത്രങ്ങളിലേക്ക്....അപ്രാപ്യമായ ദൂരത്തില്‍ തീവണ്ടി നഷ്ടപ്പെട്ടുപോകുന്നു ..<br /><br />വ്യര്‍ത്ഥതയുടെ ഭാരം ചുമന്നുകൊണ്ട്....<br /><br />ഒറ്റയടിപ്പാതയെ ഭേദിച്ചുകൊണ്ട് വെള്ളാരങ്കല്ലുകളില്‍ ചുവപ്പ് പട്ടുവിരിച്ചുകിടന്നു..asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com16tag:blogger.com,1999:blog-31986699.post-89531084835440535892007-07-21T14:51:00.000+05:302007-07-21T16:52:31.976+05:30ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍..2<span style="font-size:130%;color:#006600;"><strong>പാലമരം </strong></span><br /><br />വിജനമായ ഇരുട്ടിന്റെ ഇടവഴിയിലൂടെ തോമക്കുട്ടി നടന്നു. നാടിനെ കീറിമുറിച്ച് കടന്നുപോകുന്ന വഴി .. ഏകാന്തമായ യാത്രകള്‍ ..അത് എവിടെയ്ക്കായാലും തോമക്കുട്ടിയെ അലോസരപ്പെടുത്താറില്ല . ഇടവകപ്പള്ളിയിലേക്കുള്ള ഈ യാത്രയിലും തോമക്കുട്ടിക്ക് വിരസതയില്ല. ഒന്നര നാഴികയെങ്കിലും ഈ വഴിയിലൂടെ തന്നെ നടക്കണം . പുലര്‍ച്ച കുര്‍ബാനയ്ക്ക് ഇനിയും സമയം ബാക്കി. മുമ്പ് ഇവിടെ ഇത്ര വലിയ ഒരു വഴിയുണ്ടായിരുന്നില്ലെന്ന് തോമക്കുട്ടി ഓര്‍ത്തു . കാലത്തിന്റെ കുത്തൊഴുക്കില്‍ വന്നുചേര്‍ന്നതാണ് ഈ വഴി. ഈ വഴിയുടെ ഓരത്തു തന്നെയായിരുന്നു ആ പാലമരം നിന്നിരുന്നത് .<br /><br />പണ്ട്... കണ്ടാറുവിന്റെ ഭാര്യയായ പേറ്റിച്ചി വാസന്തി, കുഞ്ഞുമറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും തോമക്കുട്ടിയെ ഊരിയെടുക്കുന്നതിനും വളരെ മുന്‍പ് വൈലിത്തറയില്‍ നീണ്ടു നിവര്‍ന്ന് ശിഖിരങ്ങള്‍ വശങ്ങളിലേക്ക് മാടിയൊതുക്കി വസന്തകാലത്ത് സൌരഭ്യമുള്ള വെളുപ്പും മഞ്ഞയും കലര്‍ന്ന പൂക്കള്‍ നിറച്ച് ഈ പാലമരം .. . യുഗാന്തരങ്ങളായി മഞ്ഞക്കാളി കുടിയിരിക്കുന്ന വൈലിത്തറയില്‍ കാലത്തിന്റെ കുത്തൊലിപ്പുകള്‍ കരിമ്പടം ചാര്‍ത്തി.... വടക്ക് ബ്രഹ്മസ്ഥായിയായ ശിവന്റെ ആവാഹഭൂമിയായ ബ്രഹ്മക്കുളവും തെക്ക് പുഞ്ചപ്പാടത്തിന്റെ അതിര്‍വരമ്പായ മധുക്കരയും പടിഞ്ഞാറ് വേമ്പനാട്ടുകായലിന്റെ മധുരിമയായ ഒരുമനയൂരും അതിര്‍ത്തികാക്കുന്ന കാക്കശ്ശേരിയുടെ കേന്ദ്രബിന്ദുവായ വൈലിത്തറ . ബ്രഹ്മരക്ഷസ്സിന്റെ ശല്യം സഹിക്കവയ്യാത്ത നേരത്ത് കിഴ്മാലൂര്‍ കുടുംബത്തിലെ കാരണവര്‍ ഹോമം നടത്തി നട്ടതാണ് ഈ പാലമരം .<br /><br />കോലുവച്ചുണ്ടാക്കിയ പാലത്തിന്റെ അവിടെനിന്നും കാപ്പരക്കല്‍ വരെ മുമ്പ് ഒറ്റയടിപ്പാത മാത്രമാണുണ്ടായിരുന്നത് . ആ ഒറ്റയടിപാതയാവട്ടെ ചെറുവാരശ്ശേരി ഇല്ലത്തിലേക്കുള്ള പോക്കുവരവിനുമാത്രമുണ്ടാക്കിയതും .പണ്ട് തൃത്താലയിലെ ഇളവന അംശത്തില്‍ നിന്നും ഭാഗം കഴിഞ്ഞ് കിട്ടിയ വകയാണ് ഇല്ലത്തിന്റെ ഈ കുടിയിരുപ്പ് . ഇളവന അംശത്തുനിന്നും മഞ്ചലുമായി വര്‍ഷത്തിലൊരിക്കല്‍ ഗുരുവായൂരമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വേണ്ടി മാത്രം പണിത വഴിയുടെ തുടര്‍ച്ചയാണ് ചെറുവാരശ്ശേരിയില്ലത്തിന്റെ ഒരു നാഴിക മാറി നില്ക്കുന്ന ഈ ഒറ്റയടിപ്പാത . തോമാസ്ലീഹ വന്ന് വെള്ളമെറിഞ്ഞ് നമ്പൂതിരിമാരെ മതം മാറ്റിയപ്പോള്‍ 'ഇനിയത്തെ കുളി വെന്മേനാടെ 'ന്ന് പറഞ്ഞ് രായ്ക്കുരാമാനം ഓടി രക്ഷപ്പെട്ട നമ്പൂതിരികുടുംബങ്ങള്‍ക്ക് അന്ന് കാക്കശ്ശേരിയുടെ കിഴക്ക് ഒരു ചെറിയ ഭാഗം ചെറുവാരശ്ശേരി ഇല്ലത്തുകാര്‍ വെച്ചുനീട്ടി . അവര്‍ അവിടെ മന്ദിരങ്ങള്‍ പണിതു..ചെറുവാരശ്ശേരി ഇല്ലത്തിന്റെ ഒരു ഭാഗം തന്നെ കാലക്രമേണ അവരുടേതായി.<br /><br />ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നും പൊന്നാനിക്കുള്ള മാര്‍ഗ്ഗത്തിലെ മധ്യഭാഗത്താണ് കാക്കശ്ശേരി. പാതിരായ്ക്ക് ത്രശിവപേരൂര്‍ അങ്ങാടിയില്‍ നിന്നുള്ള പലവ്യഞ്ജനങ്ങളുമായി കാളവണ്ടികള്‍ കാക്കശ്ശേരിയില്‍ തമ്പടിക്കും . വണ്ടിയില്‍ നിന്നും കാളകളെ മാറ്റിക്കെട്ടി അവയ്ക്ക് കുറച്ച് സമയം വിശ്രമം . വണ്ടിക്കാരും വിശ്രമിക്കും . വിശ്രമവേളകളില്‍ കട്ടഞ്ചായയും കപ്പയുമായി നെടുമ്പന് പ്രാഞ്ചി രാത്രി പകലാക്കി . പ്രാഞ്ചി കാക്കശ്ശേരിയുടെ ആത്മാവ് തൊട്ടറിഞ്ഞു . ഒരു കൂരകെട്ടി . ചെറുവാരശ്ശേരിക്കാര്‍ പ്രാഞ്ചിയെ വിവേകിയെന്നും ബുദ്ധിമാനെന്നും വിളിച്ചു . പ്രാഞ്ചി കൂട്ടുങ്ങലെ കുര്യന് വക്കീലിനു ദക്ഷിണവെച്ചു . ചെറുവാരശ്ശേരിക്കാരുടെ കുടിയിരിപ്പൊഴികെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ പ്രാഞ്ചിയുടെ സ്വന്തം . ചാക്കോളയില്‍ നിന്നും പടിയിറക്കിക്കൊണ്ടുവന്ന കുഞ്ഞിമറിയത്തിനു പ്രാഞ്ചിയുടെ സാമ്രാജ്യം ഒരു അദ്ഭുതലോകം തന്നെയായിരുന്നു.<br /><br />തോമക്കുട്ടിക്ക് അപ്പന് പ്രാഞ്ചിയെക്കുറിച്ച് ഏറെ മതിപ്പായിരുന്നു. എങ്കിലും അവസാന നാളുകളിലെ അമിതാവേശത്താല് കിട്ടിയ പല സ്വത്തുക്കളും അടിയറ വെക്കേണ്ടി വന്നു. പിന്നീട് തോമക്കുട്ടി വെണ്ടറായതോടെയാണ് അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് . പ്രദേശത്തെ എല്ലാ ആധാരങ്ങളിലും തോമക്കുട്ടിയുടെ വിയര്‍പ്പുമണം. സ്ഥലക്കച്ചവടങ്ങള്‍ക്ക് തോമക്കുട്ടി മധ്യസ്ഥനായി. പല കണ്ണായ സ്ഥലങ്ങളും തോമക്കുട്ടിയുടേതു മാത്രമായി. ക്രമേണ എല്ലാ ദുഖങ്ങളും കാപ്പരക്കലെ വാസുവിന്റെ ചാരായഷാപ്പില് തോമക്കുട്ടി ഇറക്കി വെച്ചു. ആധാരങ്ങള്‍ അനാഥരായി വാസുവിനു കൂട്ടുകിടന്നു. വാസു അവയെ മാറോടുചേര്‍ത്തുപിടിച്ചു.<br /><br />തോമക്കുട്ടി നടന്നു.<br /><br />വിജനതയില്‍.. ക്ഷേത്രത്തിലെ കൃഷ്ണസ്തുതികള്‍ ... തെരുവുവിളക്കുകള്‍ എന്ന പഥികന്മാര്..ചെറുതവളകള്‍ ഓരത്തിനിരുവശവും തെന്നി മറഞ്ഞു. കൂമന്മാര് ചക്രവാളങ്ങളിലിരുന്നു മൂളി. അകലെ പാലമരം ചെറുകാറ്റില്‍ ഊയലാടി. പാലമരത്തിന്റെ അടിയിലെ കല് വിളക്ക് തെളിയുന്നു. ഈര്‍ക്കില്‍ നാളങ്ങള്‍..<br /><br />സാധാരണ അത് പതിവില്ലാത്തതാണല്ലോ...<br /><br />തോമക്കുട്ടിക്ക് മനസ്സില്‍ സംശയങ്ങള്‍ മുളപൊട്ടി. അടുത്തെത്തിയപ്പോഴാണത് കണ്ടത് .കല് വിളക്കിനരികില്‍ ഒരു ആളനക്കം.. വിളക്കിനു മുന്നില്‍ നിന്ന് ആരോ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിക്കുന്നു. പാലപ്പൂവിന്റെ മാദക ഗന്ധം അവിടെ നിറഞ്ഞു നിന്നു.<br /><br />തോമക്കുട്ടി ഒരു നിമിഷം നിന്നു<br /><br />ഈ പുലര്‍ച്ച തന്നെ പാലമരത്തിനടുത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നതാരാണെന്നറിയാനുള്ള ആകാംക്ഷ തോമക്കുട്ടിയില്‍ വന്നു നിറഞ്ഞു. അതൊരു വിഹല്വതയായി തോമക്കുട്ടിയെ പൊതിഞ്ഞു. അറിവിന്റെ കണ്ണുകള്‍ തോമക്കുട്ടിയെ വീണ്ടും ജാഗരൂകനാക്കി .<br />നനുത്ത കാറ്റില്‍ രാമന് നായരുടെ ശബ്ദം .. പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി രാമന് നായര്‍ തിരിഞ്ഞ് നിന്നു .<br /><br />‘എന്താ രാമന് നായരെ ഇന്ന് പതിവില്ലാതെ..'<br /><br />'ഇല്ല. ഇടക്കിടെ ഇവിടെ വന്നു പ്രാര്ഥിക്കാറുണ്ട്..'<br /><br />‘ഇന്നെന്താ വിശേഷിച്ച് .. '<br /><br />‘കഴിഞ്ഞില്ലേ.. ഇന്നും കൂടി കഴിഞ്ഞാല്‍ ഈ പാലമരത്തിനു വേറെ അവകാശികളാവില്ലേ ..' രാമന് നായരുടെ സ്വരം<br />ഇടറിയിരുന്നു.<br /><br />‘ഇതും കൂടി കഴിഞ്ഞാല്‍ പിന്നെ കുടിയിരിപ്പ് മാത്രമേ ഉള്ളൂ അല്ലേ രാമന് നായരേ ?'<br /><br />‘അതെ..ഇനി അതും കൂടിയേ ബാക്കിയുള്ളൂ..ദേവദത്തന് തിരുമേനി ഇന്നലെ രാത്രി വരാമെന്നാണ് പറഞ്ഞിട്ടുള്ളത് . ഇനി ഇങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്റെ ദേവീ..ഓസി വര്‍ക്കിയുടെ പീടികയില്‍ ഇനിയും കടം പറയാന്‍ എനിക്ക് വയ്യ എന്റെ തോമക്കുട്ടിയേ..കുഞ്ഞിലക്ഷ്മി പോയതിനു ശേഷം ഇല്ലം ഉറങ്ങിയെന്നു തന്നെ പറയാം ....ആകെ ഒരു വീര്‍പ്പുമുട്ടല്‍..'<br /><br />‘ഒക്കെ വിധി എന്റെ രാമന് നായരേ..ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ ഇത് . വല്യ നമ്പൂരി ഉള്ളപ്പോള്‍ തുടങ്ങീതല്ലേ..'<br /><br />‘എല്ലാം പിതൃക്കളുടെ ശാപം..' കര്‍മ്മ ബന്ധങ്ങളുടെ നഷ്ടകാണ്ഢത്തില്‍ രാമന് നായര്‍ കിതക്കുന്നുണ്ടായിരുന്നു.<br />അശാന്തിയുടെ മൂടല്‍ മഞ്ഞിലൂടെ അവര്‍ നടന്നു, പാലമരവും പിന്നിലാക്കി.<br /><br />വഴി ഉറങ്ങി.<br /><br />ഇറങ്ങി<br /><br />ഇരുട്ടില്‍ അകന്ന് പോയി....<br /><br />രണ്ടു നാളിന്റെ ആയുസ്സേ ഇനിയും പാലമരത്തിനുള്ളൂവെന്ന സത്യത്തിനു മുന്നില്‍ തോമക്കുട്ടി പുലര്‍ച്ച കുര്‍ബാനയ്ക്ക് മുട്ടുകുത്തി.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com12tag:blogger.com,1999:blog-31986699.post-49888326120458846782007-07-09T10:57:00.000+05:302007-07-21T15:11:12.079+05:30ഒറ്റയടിപ്പാതയിലെ വെള്ളാരങ്കല്ലുകള്‍ - 1<strong><span style="font-size:130%;color:#006600;">ആല്മാവ് </span></strong><br /><br />ദേവദത്തന് ട്രെയിനിറങ്ങുമ്പോള്‍ സമയസൂചിക ഇരുട്ടിന്റെ പതിനൊന്നിലേക്ക് നീങ്ങിയിരുന്നു. ഇതു അവസാനത്തെ വണ്ടിയാണ് . ഇതിനുമുന്പുള്ള വലിയ സ്റ്റേഷനില്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറങ്ങിയിരുന്നതിനാല്‍ ശൂന്യതയുടെ ബാക്കിപത്രമായ സ്റ്റേഷനിലെ ഇരുട്ടിനൊപ്പം ദേവദത്തന് പടികളിറങ്ങി . നീണ്ട ഒരു യാത്രയുടെ ആലസ്യം, ഒഴിഞ്ഞ സ്റ്റേഷന് വരാന്തകളെ വിരസമാക്കിക്കൊണ്ടിരുന്നു. ചീവിടുകളുടെ രോദനങ്ങള്‍ ഒരു വിഹല്വതയായി ദേവദത്തനു കൂട്ടായി. അല്പം മുമ്പ് കാലം തെറ്റി കടന്നു പോയ മഴത്തുള്ളികള്‍ റോഡില്‍ ചിതറിക്കിടന്ന് സ്ട്രീറ്റ് ലൈറ്റിന്റെ പ്രകീര്‍ണ്ണനത്തിനു ശോഭ കൂട്ടിക്കൊണ്ടിരുന്നു . ഓട്ടോകള്‍ എല്ലാം പോയിക്കഴിഞ്ഞിരിക്കുന്നു, തെരുവുകച്ചവടക്കാരും.... ശൂന്യതയില്‍ നിശാശലഭങ്ങള്‍ പറന്നു നടന്നു.<br /><br />തല തിരിയുന്നുണ്ട്… രാവിലെ തുടങ്ങിയ യാത്രയാണ്. ബസ് യാത്ര ഒഴിവാക്കി തീവണ്ടിയില്‍ കയറുമ്പോഴൊന്നും വിചാരിച്ചിരുന്നില്ല , സെക്കന്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റിലെ തിങ്ങി നിറഞ്ഞ, വിയര്‍പ്പിന്റെ ഗന്ധമുള്ള, കാലഹരണപ്പെട്ട ചുണ്ണാമ്പ് പെട്ടി ഇടക്കിടെ തുറന്നുകൊണ്ട് , സംസാരിക്കുമ്പോള്‍ ദേഹത്തേക്ക് ചുവന്ന തുപ്പല് തെറിപ്പിക്കുന്ന ഒരു കൂട്ടത്തിനിടയിലിരുന്ന് യാത്ര തുടരേണ്ടി വരുമെന്ന് . പലപ്പോഴും മുഖം പൊത്തിപ്പിടിച്ചിരിക്കേണ്ടി വന്നു. ഓരോ സ്റ്റേഷനെത്തുമ്പോഴും പെട്ടന്നു തന്നെ അടുത്ത സ്റ്റേഷനെത്തട്ടെയെന്ന പ്രാര്‍ത്ഥനയിലായിരുന്നു.<br /><br />നാളെ കാലത്ത് എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്ന രാമന് നായരുടെ അഭ്യര്‍ത്ഥനയ്ക്ക് മുന്നില്‍ കിട്ടിയ വഴിയിലൂടെ തന്നെ എങ്ങനെയെങ്കിലും യാത്രചെയ്യണമെന്നുമാത്രമായിരുന്നു. മനസ്സില്‍..<br /><br />ഇരുട്ടിലേക്കിറങ്ങിയപ്പോള്‍ കനാലുകളുടെ ഓരം ചേര്‍ന്ന് പന്തിഭോജനം നടത്തുന്ന തെരുവു നായ്ക്കൂട്ടം.. ചെറിയ ഭീതിയുണര്‍ത്തി . എങ്കിലും അവ തന്നെ ശ്രദ്ധിക്കുന്നില്ലെന്നത് അല്പമെങ്കിലും ആശ്വാസം അയാള്‍ക്ക് നല്കി.<br /><br />ഇരുട്ടിലൂടെയുള്ള ഈ യാത്ര തനിക്ക് പണ്ടേ വളരെ ഇഷ്ടമായിരുന്നെന്ന് അയാളോര്‍ത്തു . വഴിയുടെ വീതി പിന്നീട് കൂട്ടിയെങ്കിലും പഴയതുപോലെ ഇക്കാലത്ത് ആരെങ്കിലും നടന്ന് പോകുന്നതു അപൂര്‍വ്വമാണ് . കാറ്റ് പതിഞ്ഞു വീശുന്നു.<br /><br />പണ്ട്, ക്ഷേത്രത്തില്‍ രാത്രി എട്ടു മണിക്ക് അത്താഴ ശീവേലി കഴിഞ്ഞ് അമ്മയുടെ കൂടെ ഈ വഴിക്കു തന്നെയാണ് നടന്നുപോകാറുള്ളത്. കാര്യസ്ഥന് രാമന് നായരും കാണും കൂടെ , ചൂട്ടും പിടിച്ച് . ശീവേലി കഴിഞ്ഞ് ചന്തമുക്കു വരെ വേറെ ചിലരും കൂടെ കാണും. അവര്‍ പോയിക്കഴിഞ്ഞാല്‍ ... പിന്നെ മുന്നില്‍ നീണ്ടു നിവര്‍ന്നുകിടക്കുന്ന വഴി. ചന്തമുക്ക് കഴിഞ്ഞാല്‍ അല്പം വേഗതയേറും. രാമന് നായര്‍ പിന്നെ മൌനത്തിന്റെ നീണ്ട മരുഭൂമിയിലേക്ക് . . പലപ്പോഴും ഒന്നു തിരിഞ്ഞു നോക്കുക പോലുമില്ല... അമ്മയുടെ കൈ പിടിച്ച് താനും. ചന്ദന നിറമുള്ള അമ്മയുടെ വയറിലേക്ക് ചൂട്ടിന്റെ പ്രഭാവര്‍ഷം ചൊരിയുന്നത് ധൃത നടത്തത്തിനിടയിലും താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു., ഇടവിട്ട വര്‍ഷങ്ങളില്‍ തെളിയുന്ന ചുളിവുകളും...<br /><br />മുക്കാല്‍ മണിക്കുറെങ്കിലും നടക്കണം വീട്ടിലെത്താന്‍.<br /><br />ചന്ത മുക്ക് കഴിഞ്ഞ് ഏറെ കഴിയും മുമ്പു തന്നെയാണ് പാലുവായിപ്പടിയിലെ വലിയ ആല്‍മരം. ഒരു വയോവൃദ്ധന്റെ താടിരോമം പോലെ വീണുകിടക്കുന്ന ആലിന്റെ വേരുകള്‍. ആല്‍ത്തറയിലെ കല് വിളക്ക് ... കരിപിടിച്ച യാഥാര്‍ത്ഥ്യങ്ങളോട് സമരസപ്പെടാതെ ...ആലിന്റെ വേരിനോട് ചേര്‍ന്ന് ഒരു മാവ് മുളച്ചു പൊന്തി വന്നു. ഇണക്കുരുവികളെ പോലെ ആലിന്റെ വേരിനോട് ചേര്‍ന്ന് മാവും തലയുയര്‍ത്തി നിന്നു . പിന്നീടത് ആല്‍മാവായി. എങ്കിലും മാവിന്റെ വേരുകള്‍ ഭൂമിയില്‍ തലയുയര്‍ത്തി നില്ക്കുന്ന ബീജങ്ങളായി പരിണമിച്ചില്ല . നീല ഞെരമ്പോടിയ പരന്ന തണലുകളുടെ ചുറ്റുവട്ടമായി ആല്മാവ്.<br /><br />അന്നൊരു നാള് പട്ടമ്പിയില്‍ നിന്നും വന്ന അമ്മയുടെ അനിയത്തിയും കൂടെയുണ്ടായിരുന്ന ദിവസമാണ് അതുണ്ടായത് . ശീവേലി കഴിഞ്ഞുള്ള വരവാണ്..ഒരു മിഥുനമാസത്തിലെ കാലം തെറ്റി വന്ന ചാറ്റല്‍ മഴ.... മൂളുന്ന കാറ്റ് ... ചെറ്യമ്മയുടെ ഇടതുകയ്യിലെ കുപ്പി വളകളുടെ നേരിയ ഇളക്കം മാത്രം . വീട്ടില്‍ ചെറിയമ്മ മാത്രമാണ് വളകളിടാറുള്ളത് . അതും ഇടതുകയ്യില്‍ മാത്രം. ചെറിയമ്മ മറ്റു പണ്ടങ്ങളൊന്നുമിട്ട് കണ്ടിട്ടില്ല. ഷൊര്‍ണ്ണൂരില്‍ നിന്നുള്ള എന്‍ .ബി.എസ്സിന്റെ ഉച്ചകഴിഞ്ഞുള്ള ബസ്സിലാണ് ചെറിയമ്മ വരുന്നത്. കൂടെ അവിടത്തെ കാര്യസ്ഥനും ഉണ്ടാവും , ഒരു വലിയ ഭാണ്ഡക്കെട്ടുമായി. അതില്‍ നിറയെ അമ്മയ്ക്കും ഞങ്ങള്‍ക്കുമിഷ്ടപ്പെട്ട അരിമുറുക്കും വട്ടത്തിലുള്ള മുറുക്കുമായിരിക്കും ,കുറെ തളിര് വെറ്റിലയും. ചെറിയമ്മയെ എല്ലാവര്ക്കും വലിയ ഇഷ്ടമാണ്. ചെറിയമ്മക്ക് കുറെ കവിതകളറിയാം . വടക്കേപ്പുറത്തിരുന്ന് ഇടക്കെ എല്ലാവരുടെയും മുന്നില്‍ വെച്ച് ഉറക്കെ നല്ല ഈണത്തില്‍ അത് ചെല്ലും . കവിതകള്‍ എല്ലാവരും കേട്ടിരിക്കും.. ഒരാഴ്ചയെങ്കിലും താമസിച്ചേ മടങ്ങൂ. ചെറിയച്ഛന് അപൂര്‍വ്വമായേ വരാറുള്ളൂ. നല്ല തിരക്കുള്ള മനുഷ്യനാണെന്നാണ് പൊതുവെ കേട്ടിരിക്കുന്നത് , കൃഷിപ്പണികളും കോടതിക്കാര്യങ്ങളും മറ്റുമായി..<br /><br />'മഴയ്ക്കുള്ള കോളുണ്ട്. .. ഒന്ന് വേഗം നടക്കൂ...' രാമന് നായര്‍ക്ക് ധൃതി കൂടുന്നു . വീര്‍ത്ത വയറുമായി ഇതില്‍ കൂടുതല്‍ വേഗത്തിലെങ്ങനെ നടക്കാനാണ്... ചെറ്യമ്മ അമ്മയുടെ കൈപിടിച്ചിട്ടുണ്ട്.<br /><br />ആല്‍മരത്തിനടുത്തെത്തിയപ്പോഴാണ് ..<br /><br />കാറ്റ് ആഞ്ഞു വീശിയത് ... ഉണങ്ങിയ ആലിലകള്‍ ആകാശത്തിന്റെ കോണുകളിലൂടെ പറന്നുനടന്നു... ചെവിയില്‍ തേനീച്ചകളുടെ ഹുങ്കാരവം..<br /><br />അപ്പോഴും കല് വിളക്കില്‍ കെടാതെ തെളിയുന്ന ദീപം.. ഈര്‍ക്കില്‍ നാളമായി അത് മുനിഞ്ഞു കത്തി . കടവാവലുകളുടെ ശീല്ക്കാരങ്ങള്..<br /><br />പെട്ടന്ന് ശക്തമായ ഒരു കാറ്റ് പടിഞ്ഞാറുനിന്നും... ദീപമണഞ്ഞു... ഇണചേര്‍ന്ന മാവിന്റെ മാറില്‍ ഒരു വെള്ളിടി ….<br />രാമന് നായരുടെ ചൂട്ട് കെട്ടു.<br /><br />'ഹൌ .. ഇതെന്തൊരു കാറ്റ്...' തീപ്പെട്ടിയെടുത്ത് തീകൊളുത്തി . പ്രകാശം പരന്നു...<br /><br />അമ്മ അപ്പോള്‍ ചെമ്മണ് പാതയിലിരിക്കുകയായിരുന്നു. വിളറിയ മുഖത്ത് ഒഴിഞ്ഞുപോയ സര്‍വ്വനാശത്തിന്റെ വിഹല്വത..<br /><br />' ഏട്ത്തി എന്താ പറ്റീയത്.. ' ചെറിയമ്മ അമ്മയുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു.<br /><br />'ഒന്നുമില്ല.... ചെറിയൊരു ക്ഷീണം... ..' പിന്നെ,മെല്ലെ എഴുന്നേറ്റ് നടന്നു. രാമന് നായര്‍ നടത്തത്തിനു വേഗത കുറച്ചിരുന്നു .<br /><br />ആറാം മാസം പേറ്റിച്ചി, കുഞ്ഞിലക്ഷ്മിയെ പുറത്തെടുക്കുമ്പോള്‍ ജന്മാന്തരങ്ങളുടെ കര്‍മ്മഫലങ്ങളെല്ലാം അമ്മ അനുഭവിച്ചു തീര്‍ക്കുകയായിരുന്നു . പേറ്റുമുറിയില്‍ ചെമ്പട്ട് പുതച്ച കോമരങ്ങള്‍ ഉറഞ്ഞാടി.<br /><br />വൃശ്ചിക മാസത്തെ നെരിപ്പോടുപുകയുന്ന കാറ്റ് ആലിലകളെ ഉറക്കം വീഴാതെ പിടിച്ചു നിര്‍ത്തി. ദേവദത്തന് തന്റെ നടത്തത്തിനു വേഗം കൂട്ടി . കാപ്പരയ്ക്കലെ ചില വര്‍ക് ഷാപ്പുകള്‍ ഉണര്‍ന്നിരുന്നു. പകല്‍ സജീവമായ ബസ്റ്റോപ്പില്‍ ലിംഗഭേദമില്ലാതെ നായാടികള്‍ മൂടിപ്പുതച്ചു കിടന്നു. അവരുടെ നായകള്‍ തെരുവു പട്ടികളില്‍ സ്വാസ്ഥ്യമനുഭവിച്ചു .<br /><br />വെട്ടുകല്ലുപാകിയ പടികള്‍ കയറുമ്പോള്‍ ദേവദത്തന് വെറുതെ പിന്തിരിഞ്ഞു നോക്കി . വൈലിത്തറയുടെ അറ്റം വരെ നീണ്ടുകിടക്കുന്ന നഷ്ടപ്രതാപത്തിന്റെ ചാലുകളില്‍ മിന്നാമിനുങ്ങുകള്‍ പറന്നു നടന്നു. വേട്ടുവരുടെ കുടിലുകളിലേക്കുള്ള ഒറ്റയടിപ്പാതയില്‍ വെള്ളിനിലാവ് പതിഞ്ഞു കിടന്നു.<br /><br />ഉമ്മറത്തെ കെടാവിളക്ക് ... രാമന് നായര്‍ വീട്ടില്‍ പോയിട്ടുണ്ടാവും . അല്ലെങ്കില്‍ കോലായില്‍ തന്നെ ഇരിക്കാറുണ്ട്. ഇത്രവൈകി താന്‍ വരുമെന്ന് രാമന് നായര്‍ പ്രതീക്ഷിച്ചുകാണില്ല.<br /><br />ഷൂ ഊരിവെച്ച് ഉമ്മറപ്പടിയില്‍ ഒരു നിമിഷം.....മെല്ലെ വാതിലില്‍ മുട്ടി.<br /><br />'കുഞ്ഞിലക്ഷ്മീ.... വാതില്‍ തുറക്കൂ....ഏട്ടന് വന്നൂ .' ദേവദത്തന് അറിയാതെ വിളിച്ചുപോയി, തെക്കേപ്പുറത്തെ കിളിച്ചുണ്ടന്‍ മാവ് അവളുടേതായിരുന്നില്ലേയെന്ന സത്യം കോലായില്‍ തങ്ങിനിന്നിരുന്ന സമ്പ്രാണിയുടെ സുഖഗന്ധത്തില്‍ അയാള്‍ മറന്നുപോയിരുന്നു …. വിസ്തൃതിയുടെ ലഹരിയില്‍ മുഴുകിയ ആ രാത്രിയില്‍.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com25tag:blogger.com,1999:blog-31986699.post-85548913033338055452007-05-26T17:18:00.000+05:302007-06-01T13:43:14.667+05:30കണ്ണാടിമഴ<div align="left">രാധേട്ത്തി ഇന്നും അല്പം ഗൌരവത്തിലാണെന്നു തോന്നുന്നു. കാലത്തു തന്നെ ആരോടോക്കെയോ എന്തോക്കെയോ ഉച്ചത്തില്‍ പറയുന്നുണ്ട്. </div><div align="left"><br />രാത്രി വൈകി വന്ന് കിടന്നതേ ഓര്‍മ്മയുള്ളൂ. </div><div align="left"><br />എല്ലാ തവണയും അമ്മയോട് പറയാറുണ്ട് ഇരുട്ടാവുമ്പോഴേക്കും എങ്ങനെയെങ്കിലും വീട്ടിലെത്താന്‍ നോക്കാമെന്ന്. ഇന്നലെ കോയമ്പത്തൂരെത്തുമ്പോള്‍ തന്നെ ഇരുട്ടായിരുന്നു. അവിടെനിന്നും തിങ്ങി നിറഞ്ഞ സേലം എക്സ്പ്രസില്‍ കയറിയത് അത്ര ഇഷ്ടമുണ്ടായിട്ടൊന്നുമായിരുന്നില്ല. എത്രയും പെട്ടന്ന് വീട്ടിലെത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ. സേലത്ത് വെച്ച് ബസ്സിന്റെ ടയര്‍ പങ്ചര്‍ ആയില്ലായിരുന്നെങ്കില്‍ രണ്ടു മണിക്കുര്‍ മുമ്പെങ്കിലും വീട്ടിലെത്താമായിരുന്നു. ചില സമയത്ത് അങ്ങനെയാണ്. ഒന്നും സമയത്ത് നടക്കില്ല...</div><div align="left"><br />‘രാധേട്ത്ത്യേ എന്താ കാലത്തന്നെ പറ്റ്യേ ? ' അമ്മ രാധേട്ത്തിയോട് ചോദിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുന്നു. </div><div align="left"><br />അല്ലെങ്കിലും രാധേട്ത്തിക്ക് ദ്വേഷ്യം വരാന്‍ അധികം കാരണമൊന്നും വേണ്ടല്ലോ. ഇന്നെന്താണാവോ പ്രശ്നം ? നിസാരപ്രശ്നങ്ങളാവും. രാധേട്ത്തിക്ക് അത് നിസ്സാരമായി തള്ളാന്‍ സാധിക്കാറില്ല. പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് രാധേട്ത്തി എങ്ങനെയാണ് ജീവിതത്തില്‍ കാര്യങ്ങളെല്ലാം ഇത്ര കൃത്യതയോടെ തന്നെ ചെയ്തു തീര്‍ക്കുന്നതെന്ന്.</div><div align="left"><br />പുലര്‍ച്ച മൂന്നരക്ക് എഴുന്നേല്ക്കുന്ന രാധേട്ത്തി കൂരിരുട്ടില്‍ തന്നെ ഒരു വിളക്കുപോലുമില്ലാതെ തന്നെ പിന്നാമ്പുറത്തെ കുളത്തില്‍ പോയി ഒന്ന് മുങ്ങി നിവരും. ഈറനായി വന്ന് ചായ്പില്‍ നിന്ന് വസ്ത്രം മാറി അരമണിക്കൂര്‍ നാമം ജപിച് അടുക്കളയിലേക്ക് കയറും.. തീ കൂട്ടി രണ്ട് അടുപ്പും എരിഞ്ഞ് ഒരു അടുപ്പില്‍ ഇഡലിച്ചെമ്പും മറ്റൊന്നില്‍ വെള്ളം തിളപ്പിക്കാനും വെച്ചാലെ രാധേട്ത്തിക്കൊരു സമാധാനമുണ്ടാവൂ. അതിനിടയില്‍ സാമ്പാറിന്റെ കഷണവും മറ്റും അരിഞ്ഞുവെക്കും. വീട്ടില്‍ ഗ്യാസ് ഉണ്ടെങ്കിലും പകല്‍ തൊടിയിലെ ഉണങ്ങിയ ഓലമടലും കൊഴിഞ്ഞിലും എല്ലാം എടുത്തു കൊണ്ടു വന്ന് ഒരുക്കൂട്ടി വെയ്ക്കും . വെറുതെ ഇരുന്ന് സമയം കളയുന്ന ശീലം അശ്ശേഷമില്ല.</div><div align="left"><br />ഇരുന്നാല്‍ പിന്നെ ആലോചിക്കാനല്ലേ നേരമുള്ളൂ</div><div align="left"><br />' ആലോചിക്കാന്‍ പോയാ ഒരു അന്തൊം ഇല്യ കുട്ട്യേ..' എന്നാണ് രാധേട്ത്തി പറയാറുള്ളത്.</div><div align="left"><br />പതിനെട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോഴാണ് ഏട്ത്തിയെയും ആറു വയസ്സുള്ള അപ്പുവിനെയും അച്ഛന് ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത് . അച്ഛന്റെ വകയിലെ ഒരു അമ്മാവന്റെ മകളായി വരും. അന്നുമുതല്‍ രാധേട്ത്തി എല്ലാവരുടേയും ഏടത്തിയായി ഇവിടെത്തന്നെയുണ്ട്.</div><div align="left"><br />ഇവിടെ വന്ന് രണ്ടാമത്തെ കൊല്ലത്തെ ഉത്രാളിക്കാവിന്റെ വെടിക്കെട്ടിനിടയിലെ തിരക്കിലാണ് അപ്പുവിനെ നഷ്ടപ്പെട്ടത്. പലയിടത്തും അന്വേഷിച്ചു . അച്ഛനുള്ളപ്പോള്‍ പത്രത്തില്‍ പല തവണ പരസ്യം കൊടുത്തിരുന്നു. പിന്നെ പിന്നെ അതില്ലാതായി , രാധേട്ത്തിയുടെ കണ്ണീരും. ദീപാരാധന തൊഴുതു വരുന്ന സമയത്തൊഴിച്ച് രാധേട്ത്തിയുടെ കണ്ണുനിറഞ്ഞത് ഞാനൊരിക്കലും കണ്ടിട്ടില്ല. വര്‍ഷവും വേനലും ഇടമുറിയാതെ പെയ്തൊഴിഞ്ഞുകൊണ്ടിരുന്നു.</div><div align="left"><br />വേനലിന്റെ ഈ ചൂടിലും കോള്‍ പാടത്തെ നനുത്ത കാറ്റടിച്ച് കിടന്നുറങ്ങാന്‍ നല്ല സുഖമാണ്. ഞാന്‍ വന്നത് അമ്മമ്മ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അറിഞ്ഞാല്‍ പിന്നെ വിളി തുടങ്ങും. എന്നെ കണ്ടാല്‍ ആവശ്യങ്ങളേറേയാണ്. വിളക്കുംകാലില്‍ ചെന്ന് പുകയില വാങ്ങണം, കോള്‍ പാടത്തിനപ്പുറത്തെ തൊടിയില്‍ പോയി അടയ്ക്ക മൂത്തുവോയെന്ന് അന്വേഷിക്കണം.. അങ്ങനെ അങ്ങനെ..</div><div align="left"><br />‘കുട്ടാ.. എഴുന്നേല്‍ക്കാറായില്ല്യേ.. നേരം ശ്ശിയായി.. ഇന്ന് പറയെടുപ്പ് വരണ ദിവസാന്ന് അറീല്ലെ..’ </div><div align="left"><br />അമ്മ അങ്ങനെ ആ രഹസ്യം പൊട്ടിച്ചു..ഇനി എഴുന്നേല്ക്കുക തന്നെ .</div><div align="left"></div><div align="left">ഇന്ന് പൂരപ്പറയെടുപ്പിന്റെ ദിവസമാണ്. അഞ്ചു ദിവസം കഴിഞ്ഞാല്‍ പൂരമായില്ലേ..</div><div align="left"></div><div align="left">ഇത്തവണ ലീവു കിട്ടുമെന്ന് വിചാരിച്ചതല്ല. ലീവ് ആപ്ലിക്കേഷന്‍ രാജാറാം സാറിന് കൊടുക്കുമ്പോള്‍ പ്രതീക്ഷയില്ലായിരുന്നു. പാതി വീണ കട്ടിക്കണ്ണടയിലൂടെയുള്ള ആ നോട്ടം കണ്ടപ്പോള്‍ ഉറപ്പിച്ചതുമാണ് ഇത്തവണത്തെ പൂരം ഈ മഹാനഗരത്തിലെ കൊതുകുനിറഞ്ഞ, ചാണകത്തിന്റെ മണം മാത്രമുള്ള ആ കുടുസുമുറിയില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിവരുമെന്ന്.. ഭാഗ്യത്തിനു സാറ് രണ്ടാഴ്ച യൂറോപ്പിലക്ക് ഇതേ സമയം തന്നെ പോകുന്നു.. കുറെ നാളായി വിചാരിക്കുന്നു കമ്പനി മാറണമെന്നു . സിറ്റിയിലെ റെന്റ് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു..ബോണ്ടുള്ളതുകൊണ്ട് ഇട്ടെറിഞ്ഞു പോകാനും ബുദ്ധിമുട്ട്..</div><div align="left"><br />‘കുട്ടാ.....മണി പത്തായി.. യ്ക്ക് അങ്ങട് കേറി വരാന്‍ പറ്റില്യന്ന് അറിഞ്ഞൂടെ.. പതിനൊന്നാവുമ്പളേയ്ക്കും പറ വരൂന്ന് ഇന്നലെ ഗോവിന്ദാര്‍ പറഞ്ഞ് ട്ട് ണ്ട് കുട്ട്യെ....’</div><div align="left"><br />അപ്പോള്‍ അമ്മമ്മയും അറിഞ്ഞിരിക്കുന്നു. </div><div align="left"><br />കിണറ്റിന് കരയില്‍ നിന്ന് ബ്രഷ് ചെയ്യുന്നതിനിടയിലാണ് രാധേട്ത്തി ഒരു ചൂലുമായി വരുന്നത്.<br />‘ആ കേറണ പടിക്കെ നെറച്ച് ചവറ്.. പറ വരണ ദിവസല്ലേ.. ആ ലീലടീച്ചറിന്റെ മാവിന്റെ എല മുഴുവന്‍ മ്മടെ പടിക്കലാ വന്നു വീഴണെ.. മാവിനോട് പറയാന്‍ പറ്റ്വോ..’ അപൂര്‍വ്വമായികാണുന്ന നേരിയ പുഞ്ചിരി മുഖത്ത് തെളിഞ്ഞു കാണാം. </div><div align="left"><br />‘നീയ്യിതുവരെയ്ക്കും പല്ല് തേച്ചു കഴിഞ്ഞില്ലേ.. ഇഡലി എടുത്ത് വെച്ചതൊക്കെ തണുത്തു.... കഴിഞ്ഞ പ്രാവശ്യത്തേക്കാ നെനക്ക് നല്ല ക്ഷീണണ്ട് ട്ടാ..’ </div><div align="left">അമ്മയ്ക്ക് പരാതികളേ ഉള്ളൂ..ഇനി പോകുന്നതുവരെ ഉണ്ണിയപ്പവും കൂവ്വപ്പൊടിവിളയിച്ചതുമൊക്കെയായി പലതരം പലഹാരങ്ങളും ഉണ്ടാക്കിക്കൊണ്ടെയിരിക്കും. ഏട്ടന് ലീവിനു വന്നാലും അമ്മ ഇങ്ങനെ തന്നെ.</div><div align="left"><br />‘മാള്വമ്മേ .. ഇന്നെന്താ രാധേട്ത്തി ഭയങ്കര സന്തോഷത്തിലാണല്ലോ.. എന്തു പറ്റീ..’<br />‘കുട്ടാ.. നെന്നോട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ .നെന്റെ മടീല് വെച്ചട്ടാ എന്റെ പേരിട്ടേ...’<br />‘ചൂടാവാതെ ന്റെ മാളുവമ്മേ..’<br />‘മ്... ഇന്ന് പറ വരണ ദിവസല്ലേ.. അതാ രാധേട്ത്തിക്ക് ഒരു സന്തോഷം.. ‘<br />‘അതിപ്പൊ എല്ലാ കൊല്ലോം വരണതല്ലേ..അതിലിപ്പൊ എന്താ ത്ര..’<br />‘ഇപ്രാവശ്യം അങ്ങന്യല്ല.. കഴിഞ്ഞ തവണ പറയെടുപ്പിനു വന്ന വെളിച്ചപ്പാട് പറഞ്ഞത് നെനക്കറിയോ..’<br />‘എന്താ..’<br />‘കഴിഞ്ഞ പ്രാവശ്വ്യം അവസാനം രാധേട്ത്തിയുടെ മുന്നില്‍ വന്ന് നിന്നട്ട് വെളിച്ചപ്പാട് കിഴക്കോട്ട് നോക്കി ഒരു നില്‍പ്പ് നിന്നു.. ന്ന് ട്ട് രാധേട്ത്തിയെ നോക്കി കെഴക്ക് ഒരു വെളക്ക് കാണ് ണ് ണ്ട് എല്ലാം ശര്യാവും ന്ന് പറഞ്ഞു..ഇപ്രാവശ്യം വെളിച്ചപ്പാട് ഒക്കെ തെളിച്ച് പറയുന്നാ രാധേട്ത്തി പറയണെ..’</div><div align="left"><br />‘ഉം ..വെറുതെ ...’ വിശ്വാസപ്രമാണങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നെ അലോസരപ്പെടുത്തുക പതിവാണ്.</div><div align="left"><br />‘കുട്ടാ.. നീയൊന്നും പറയാന്‍ പോണ്ട.. അതിന്റെ ഒരു ആശ്യല്ലേ.. കൊറച്ചു ദിവസായി അത് കാലത്തും അമ്പലത്തില്‍ പോയിത്തൊടങ്ങീണ്ട്. വല്യ ആശേലാ.. അപ്പു തിരിച്ച് വരൂന്നന്യാ പറേണേ.. ‘</div><div align="left"><br />ഓട്ടുകിണ്ടിയിലെ വെള്ളം വായില്‍ കൊണ്ട് തുപ്പിക്കളയുമ്പോഴാണത് ശ്രദ്ധിച്ചത്.. അമ്മിത്തിണ്ണയുടെ വശത്ത് കൂട്ടിയിട്ടിരിക്കുന്ന പൊട്ടിയ കണ്ണാടിയുടെ കഷണങ്ങള്‍. ഇളവെയിലില്‍ അത് അപ്പുറത്തെ മൂവ്വാണ്ടന്‍ മാവില്‍ നിഴലുകള്‍ തീര്‍ത്തുതിളങ്ങിക്കൊണ്ടിരുന്നു.</div><div align="left"><br />‘ഇദെവിടുന്നാ അമ്മേ ഈ പൊട്ട്യ കണ്ണാടി..’<br />‘അത് ആ മച്ചിന്റെ അകത്ത് ഉണ്ടായിരുന്ന അലമാരേടെ .. ഒരാഴ്ച്യായി അതവിടെ പൂതല് പിടിച്ച് വീണ് കെട്ക്കായിരുന്നു..ഇന്നലെ രാധേട്ത്തി അതൊക്കെ എടുത്ത് വാരി ഇവിടെ കൊണ്ടോന്ന് വെച്ചേക്ക്വാ.. നീ ആ കോള്‍പ്പാടത്ത് പോകുമ്പോ ഇതൊന്ന് കൊണ്ടോയി കളയണം..പിന്നെ..നീയാ ബാലാശാരീനെ കണ്ടാല്‍ ഒന്നിങ്ങട് വരാന്‍ പറയണം.. ‘<br />‘അത് പഴയതല്ലേ അമ്മേ.. ഇനീം അത് നന്നാക്കണോ..’<br />‘നന്നാക്കാണ്ടിരിക്കാന്‍ പറ്റ്വോ... എത്ര പഴക്കള്ളതാന്ന് നിശ്ശ്ണ്ടാ..നെനക്കൊന്നും മനസ്സിലാവില്യ കുട്ട്യേ...’ അമ്മമ്മ അപ്പുറത്തുണ്ടായിരുന്നത് ഞാന്‍ കണ്ടില്ലായിരുന്നു.</div><div align="left"><br />രാധേട്ത്തി പടിക്കല്‍ മുറവുമായി ഉലാത്തുന്നു. അവിടെ അതിനുമാത്രം ചവറൊന്നുമില്ല വൃത്തിയാക്കാന്‍. റോഡിലൂടെ പോകുന്നവരോട് പറയെടുപ്പ് എവിടെ എത്തി എന്ന് അന്വേഷിക്കാന്‍ മാത്രമാണിങ്ങനെ നടക്കുന്നത്. തുളസിത്തറയുടെ അടുത്തു തന്നെ പനമ്പ് വിരിച്ച് പറയില്‍ നെല്ലു നിറച്ച് വാഴയിലയില്‍ തേങ്ങാമുറിയും പൂവ്വന്‍ പഴവും ചന്ദനത്തിരിയുമെല്ലാം വെച്ചിട്ടുണ്ട്. പണ്ടൊക്കെ വരിക്ക ചക്കയും മാങ്ങയും വെള്ളരിയും മത്തനുമെല്ലാം വെക്കാറുണ്ടായിരുന്നു. ഇപ്പോ നെല്ലു തന്നെ വെറുതെ വെയ്ക്കുകയാണ്. അവര്‍ക്ക് കാശുമാത്രം മതി. നെല്ലൊന്നും ആര്‍ക്കും ഇപ്പോ വേണ്ട. </div><div align="left"><br />കുളി കഴിഞ്ഞ് വരുമ്പോള്‍ രാധേട്ത്തി മുറ്റത്തെ തിണ്ണയില്‍ ഇരിക്കുന്നു. പുതിയ കോടിമുണ്ട് ഉടുത്തിട്ടുണ്ട്. </div><div align="left"><br />‘ആശ്രമത്തിന്റെ ഇറക്കം എറങ്ങി കരുണാകരമേന്ന്ന്റെ അവിടെ എത്തീന്നാ കേട്ടെ.. ഇനി മ്മടോട്ക്ക് തന്നെ.. ഇപ്രാവശ്യം പറയെടുപ്പിനു ദേവസ്വത്തിന്റെ ആന്യാത്രെ.. കുട്ടീഷ്ണന്‍..കഴിഞ്ഞ കുറി ചൂരക്കാട്ടുകര പൂരത്തിനു തിടമ്പ് അവനായിരുന്നു. എന്താ ഒരു അഴക്.. ആരും ഒന്നു നോക്കി നിന്നു പോകും.. ‘ </div><div align="left"><br />അല്ലെങ്കിലും രാധേട്ത്തിക്ക് കുറച്ച് ആനക്കമ്പം കൂടുതല്‍ തന്നെയാണ്. എല്ലാ തവണയും പൂരത്തിനു പോയിട്ട് തിരിച്ച് വരുന്നതു വരെ എല്ലാ ആനകളുടെയും അടുത്ത് ചെന്ന് കുശലം ചോദിച്ചിട്ടെ രാധേട്ത്തി തിരിച്ചു പോരുന്ന പതിവുള്ളൂ..</div><div align="left"><br />ആനക്കാര്യത്തില്‍ മാത്രമല്ല വീട്ടിലെ പൂച്ചകളോടും കോഴികളോടും വരെ ഇടയ്ക്ക് രാധേട്ത്തി കുശലം ചോദിക്കുന്നത് കാണാം. </div><div align="left"><br />പ്രാതല്‍ കഴിച്ചു ഉമ്മറത്ത് എത്തിയപ്പോള്‍ മുറ്റത്ത് പറയെടുപ്പിന്റെ കൂടെയുള്ള മേളക്കാര് മൂവ്വാണ്ടന്‍ മാവിന്റെ ചുവട്ടില്‍ ചെണ്ടയൊക്കെ മുറുക്കിക്കൊണ്ട് നില്ക്കുന്നു. എല്ലാവര്ക്കും സംഭാരം കൊടുക്കാനുള്ള തിരക്കിലാണ് രാധേട്ത്തി. നെറ്റിപ്പട്ടം കെട്ടിയ ആനയും കൂടെയുള്ളവരും പടികടന്നു വരുന്നു. രാധേട്ത്തി ആനയുടെ അടുത്തേക്ക് ചെന്നു. ഒരു പടല പഴം ആനയുടെ തുമ്പിയില്‍ വെച്ചുകൊടുത്തു. പിന്നെ തിരിച്ച് ഉമ്മറത്തേക്ക് കയറി നിന്നു.</div><div align="left"><br />അരയില്‍ ചേങ്ങില കെട്ടി കാലില്‍ തളയണിഞ്ഞ് താറുടുത്ത വെള്ളമുണ്ടിനുമുകളില്‍ ചുവന്ന തുണിചുറ്റി വെളിച്ചപ്പാടും വാളുപിടിച്ച് മറ്റൊരാളും കൂടി പടി കടന്നു വന്നു. </div><div align="left"><br />അമ്മമ്മയും അമ്മയും ഉമ്മറത്ത് തന്നെ നിന്നു.</div><div align="left"><br />‘ഇപ്രാവശ്യം കനകം ഇല്ലാത്തകാരണം ഒരു ഉഷാറും ഇല്യ..’ അമ്മമ്മയുടെ പരിദേവനം.<br />ഇത്തവണ കനകമ്മായി പറയെടുപ്പായിട്ട് വന്നില്ല. നെല്ല് പുഴുങ്ങലു കഴിയാത്തതുകൊണ്ടാ വരാന്‍ പറ്റാതിരുന്നതെന്ന് ഒരു ദിവസം ഫോണുണ്ടായിരുന്നു. അല്ലെങ്കില്‍ ഇവിടെ നല്ല മേളമായിരുന്നേനെ. കനകമ്മായീം കുട്ടികളൊക്കെയായിട്ട്.</div><div align="left"><br />മേളം തുടങ്ങി..ഉച്ചയായതിനാലാവാം വാദ്യത്തിനു അല്പം ശക്തി കുറവുപോലെ. കാലത്ത് എട്ടുമണിക്ക് തുടങ്ങിയതല്ലേ..ഇനിയും എത്ര വീടുകള്‍ കയറാനുള്ളതാണ്. </div><div align="left"><br />അമ്മമ്മ കൈകൂപ്പി ഉമ്മറപ്പടിയില്‍ തന്നെ നിന്നു. </div><div align="left"><br />വെളിച്ചപ്പാട് അരമണി ഇളക്കി മെല്ലെ തുള്ളി തുടങ്ങി. മുറ്റത്ത് നാലുപാടും ഓടി നടന്നു തുള്ളിക്കൊണ്ടിരുന്നു. വെളിച്ചപ്പാടിന്റെ കറുത്തു തുടിച്ച പേശികള്‍ ഇളകിയാടുന്നു.ദേവിയെ വിളിച്ചുകൊണ്ട് വെളിച്ചപ്പാട് തുളസിത്തറയുടെ അടുത്ത് ചെന്നു നിന്നു ആകാശനീലിമയിലേക്ക് ഒരു നോട്ടം പായിച്ച് വീണ്ടും തിരിച്ച് ഉമ്മറപ്പടിയുടെ അടുത്തേക്ക് വന്നു. </div><div align="left"><br />പിന്നെ, എന്റെ മുന്നിലെക്ക് വന്നു നിന്നു. കണ്ണുകളിലെ ചുവന്ന ഞരമ്പുകള്‍ എനിക്ക് വ്യക്തമായി കാണാം, വാള്ത്തലപ്പിലെ നേരിയ വളവും.</div><div align="left"><br />‘ഉം.. എല്ലാം ശരിയാവൂം. മനസ്സില്‍ വിചാരിച്ച കാര്യം നടക്കും. തെക്ക് പടിഞ്ഞാറ് ദിക്കിലേകായിരിക്കും.. </div><div align="left">ദേവ്യേ...’ വെളിച്ചപ്പാട് എന്നെത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.</div><div align="left"><br />പിന്നെ നീണ്ടു നിവര്‍ന്ന് നിന്ന് വീണ്ടും ഒന്നു തുള്ളി, നിര്‍ത്തി. മേളവും നിലച്ചു.</div><div align="left"><br />‘കുട്ടാ..വെളിച്ചപ്പാടിനു എന്തെങ്കിലും കൊടുക്ക്..’ അമ്മ അപ്പോഴും കൈകൂപ്പി നില്‍ക്കുകയായിരുന്നു. </div><div align="left"><br />ആനയും മേളക്കാരും വെളിച്ചപ്പാടുമെല്ലാം മെല്ലെ നടന്നു നീങ്ങി... </div><div align="left"><br />വായനശാലയിലേക്കൊന്നു പോകണം. കുറെ നാളായി അവിടേക്ക് പോയിട്ട്. എല്ലാ ലീവിനു വരുമ്പോഴും രാവുണ്ണിയേട്ടന്റെ പരാതിയാണ് പഴയ പോലെ ഞാന്‍ വായനശാലയില്‍ ചെല്ലാറില്ലെന്നു. ഇന്നെന്തായാലും ആ പരാതിയൊക്കെ തീര്‍ക്കണം. പതിനൊന്നരയായിട്ടല്ലേയുള്ളൂ. ഉച്ചയൂണിനുമുമ്പ് തിരിച്ചു വരാം.<br />ഷര്‍ട്ടെടുത്തിട്ട് ഉമ്മറത്തെത്തിയപ്പോഴാണ് അമ്മമ്മ മുന്നില്‍</div><div align="left"><br />‘എവിടെക്കാ..?’<br />‘ഞാന്‍ ആ വായനശാല വരെ..’<br />‘നീ ആ കോള്‍പാടത്തിന്റെ അടുത്തുകൂടെയല്ലേ പോണേ..’<br />‘അതെ..’<br />‘ആ അമ്മിത്തിണ്ണേടെ അടുത്ത് ആ കണ്ണാടി പൊട്ടീത് ഇരിക്ക്ണ്ട്.പോണ വഴിക്ക് ആ ചീപ്പിന്റെ അടീല് അതൊന്ന് കൊണ്ടോയി ഇട്ടാ മതി..രാധേ.. ആ പൊട്ട്യേ കണ്ണാടി ആ പ്ലാസ്റ്റിക്ക് ഒറേല് ഒന്ന് അടിച്ചൂട്ടി കുട്ടന്റെ കയ്യില്‍ കൊടുത്തേ..’</div><div align="left"><br />അമ്മിത്തിണ്ണയുടെ അടുത്തെത്തിയപ്പോഴേയ്ക്കും രാധേട്ത്തി ചൂലുകൊണ്ട് പൊട്ടിയ കണ്ണാടികഷണങ്ങള്‍ ഒരു പ്ലാസിക് കവറിലേക്ക് മാറ്റിത്തുടങ്ങിയിരുന്നു.. പെട്ടന്നാണ് ഞാന്‍ രാധേട്ത്തിയുടെ മുഖത്തേക്ക് നോക്കിയത്.രാധേട്ത്തി പെട്ടന്ന് തല തിരിച്ചു പിന്നെ,കോടിമുണ്ടിന്റെ കോന്തലകൊണ്ട് കണ്ണു തുടച്ചു, പ്ലാസ്റ്റിക് കവര്‍ എനിക്ക് നീട്ടി.</div><div align="left"><br />പൊട്ടിയ കണ്ണാടിക്കഷണങ്ങളില്‍ ശ്രദ്ധിക്കാതെ പോയ വെള്ളത്തുള്ളികള്‍ വെയിലില്‍ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. </div>asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com24tag:blogger.com,1999:blog-31986699.post-15897591272891754692007-04-29T18:02:00.000+05:302007-04-29T18:35:18.876+05:30കോളിവാഡ കോളനിയിലെ കുട്ടികള്‍.‘ഗ്രീന്‍ഫീല്‍ഡ് കോമ്പ്ലക്സി’നു മുന്പില് ഓട്ടോ നിര്‍ത്തിച്ച് പുറത്തിറങ്ങുമ്പോള്‍ മഴ നനഞ്ഞ് കോളിവാഡ കോളനിയിലെ കുട്ടികള്‍ വീടുകളിലേക്ക് നിഷ്ക്രമിച്ചുകൊണ്ടിരുന്നു. മഴ നനയാനുള്ള കുട്ടികളുടെ അടങ്ങാത്ത ത്വര ഈ നഗരത്തിന്റെ മാത്രം ഒരു പ്രത്യേകതയാണെന്ന് തോന്നുന്നു. മേല്‍ക്കൂരയില്‍ തകരപ്പാട്ടയടിച്ച, ഒരു ഏറുമാടത്തിന്റെ രൂപസാദൃശ്യമുള്ള ഇവരുടെ വീടുകളിലെ സുരക്ഷിതത്വത്തിലെ ആശങ്കയായിരിക്കാം ഒരുപക്ഷേ കുട്ടികളെ ഇങ്ങനെ മഴ നനയാന്‍ പഠിപ്പിച്ചത്. നനഞ്ഞൊട്ടിയ നിക്കറും കീറിയ ടി-ഷര്‍ട്ടുമണിഞ്ഞ് മഴയുടെ സീല്‍ക്കാരത്തില്‍ ഫ്ലാറ്റുകളുടെ മാലിന്യങ്ങളിലൂടെയുള്ള അവരുടെ ധ്രുതചലനങ്ങള്‍ പലപ്പോഴും കൌതുകമുണര്‍ത്തുന്നതാണ്.<br /><br />ഒരാഴ്ച മുമ്പു സ്റ്റേഷനിലേക്കുള്ള നടപ്പാതയില്‍ വെച്ചാണ് പഗഡിവാല സാബ് ഇന്നത്തെ ദിവസത്തെ കുറിച്ച് പറഞ്ഞത്. ജീവിതത്തില്‍ ഒരേയൊരു ആഘോഷമേയുള്ളൂവെന്നും അത് മനേകയുടെ ജന്മദിനം മാത്രമാണെന്നും അന്നാണ് പറഞ്ഞത്. സാധാരണ ജന്മദിവസം ആരേയും ക്ഷണിക്കാറില്ലെന്നും ഇത്തവണ മനേകയുടെ ജന്മദിനത്തിനു എന്നെ ക്ഷണിക്കാതിരിക്കാനാവുന്നില്ലെന്നും പറഞ്ഞപ്പോള്‍ ആ ക്ഷണം നിരസിക്കാനായില്ല. ഒരിക്കലും നഷ്ടപ്പെടാനിഷ്ടപ്പെടാത്ത ഒരു സൌഹ്രദമെന്ന കണ്ണി ഇതിനകം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിരുന്നു. നഗരത്തിന്റെ അപരിചിതത്തിലേക്ക് എടുത്തെറിയപ്പെട്ട എന്റെ മുന്നിലെ തെരെഞ്ഞെടുപ്പുകാലത്തെ കൃത്യതയാര്‍ന്ന ഘടികാരമായിരുന്നു പാര്‍സിയായ പഗഡിവാല സാബ്.<br /><br />സഹപ്രവര്‍ത്തകന്റെ ഭാര്യയുടെ ജന്മദിനത്തിനായി ആര്‍ഛീസില്‍ നിന്നും വാങ്ങിയ ഗിഫ്റ്റ് ഹാമ്പര്‍ തുറന്നു നോക്കുമോയെന്ന സംശയം അസ്ഥാനത്താക്കിക്കൊണ്ട് 18-ം നമ്പര്‍ ബില്‍ഡിങ്ങിലേക്കുള്ള വഴി സെക്യൂരിറ്റി ജീവനക്കാരന് ചൂണ്ടിക്കാണിച്ചു തന്നു. ഇരുള് നിറഞ്ഞ ഇടനാഴികയില് നിന്നും പഗഡിവാലയുടെ ഫ്ലാറ്റിന്റെ വാതിലിലെ തിളക്കമില്ലാത്ത നെയിം ബോര്‍ഡ് വായിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നു.<br /><br />വാതില്‍ തുറക്കുമ്പോള്‍ അപൂര്‍വ്വമായി വിരിയുന്ന പഗഡിവാല സാബിന്റെ ചിരി മനസ്സു കുളിര്‍പ്പിക്കുന്നതായിരുന്നു. മനേകയെ ആദ്യമായാണ് കാണുന്നത്. നാല്പതു വയസ്സിനടുത്ത് പ്രായമുണ്ടോയെന്ന് കാഴ്കയില് ഉദ്യേഗിപ്പിക്കുന്ന രൂപസൌന്ദര്യം. ഇരുവര്‍ക്കും ഇത്ര പ്രായമായിട്ടും കുട്ടികളില്ലെന്ന സത്യം പലപ്പോഴും ഒരു ചോദ്യചിഹ്ന്മായെന്നിലവശേഷിപ്പിച്ചിരുന്നു..ഒരു തവണ സാബിനോടത് ചോദിച്ചതുമാണ്.<br /><br />അന്നൊക്കെ ഓരോ തമാശകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഹാളിലെ ഒരു മൂലയില്‍ സുഗന്ധം പടര്‍ത്തുന്ന മെഴുകു തിരി മുനിഞ്ഞു കത്തുന്നു. ഭംഗിയുള്ള ചിത്രപ്പണികളില്‍ തീര്‍ത്ത ഫര്‍ണ്ണിച്ചറുകളും മറ്റും മുറിയുടെ ഗാംഭീര്യത വെളിവാക്കുന്നു. ഗ്ലാസ്സിട്ട ജനല്‍ പാളികളിലൂടെ മിന്നാമിനുങ്ങുകളുടെ കൂമ്പാരമായി കോളിവാഡ കോളനി.<br /><br />ബദാമും ഏലക്കായയും ചേര്‍ന്ന റാവോ നുകരുന്നതിനിടയില്‍ സാബ് മഴയെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചുമെല്ലാം വളരെ വിശദമായി തന്നെ സംസാരിച്ചുകൊണ്ടിരുന്നു. മനേക ദീദി ഇടയ്ക്കിടെ സംഭാഷണങ്ങളില്‍ ഇടപെടുന്നതിനും എന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാനും ഉത്സുകയായിരുന്നു. ഇത്ര സ്നേഹപൂര്‍വ്വം പെരുമാറുന്ന ഇവരെങ്ങനെയാണ് ഇവിടെ ഒറ്റപ്പെട്ടുകഴിയുന്നതെന്ന സംശയവും എന്നില്‍ ബലപ്പെടുന്നുണ്ടായിരുന്നു.<br /><br />കോല്‍മിനോ പാഷ്യോയും ബാജിപെര്യുന്തുവുമൊക്കെയായി വളരെ ചുരുങ്ങിയ വിഭവങ്ങളാണ് ഡിന്നറിനുണ്ടായിരുന്നത്. എണ്ണത്തിലോ വലിപ്പത്തിലോ അല്ല, ഉള്ളതെന്തായാലും മനോഹരമായി അവതരിപ്പിക്കുന്നതിലാണ് അതിന്റെ ഭംഗിയെന്ന പാഠമെന്നെ പഠിപ്പിച്ചതും പഗഡിവാല സാബായിരുന്നല്ലോ.<br />അല്ലെങ്കിലും സാബിന്റെ കൂടെയിരുന്ന് സംസരിച്ചു തുടങ്ങിയാല്‍ സമയം പോകുന്നതറിയുകയേയില്ല. ലോക്കല്‍ ട്രെയിനിലിരുന്ന് സാബിന്റെ ചിന്തോദ്ദീപകമായ മൊഴികള്‍ യാത്രയുടെ വിരസത ഒരു പരിധിവരെ മാറ്റാറുള്ളത് ഞാനോര്‍ത്തു.<br /><br />സോഫയില്‍ നിന്നുമെഴുന്നേല്‍ക്കുമ്പോഴാണത് ശ്രദ്ധയില്‍ പെട്ടത്. ഷെല്ഫിനു മുകളില്‍ രണ്ടു കുട്ടികളുടെ ബ്ലാക്ക് & വൈറ്റ് ഫോട്ടൊ ഫ്രെയിമിട്ട് വെച്ചിരിക്കുന്നു. ആണ്‍കുട്ടിക്ക് പത്തുവയസ്സോളം പ്രായം കാണും, പെണ്‍കുട്ടിക്ക് അഞ്ചുവയസ്സും.<br />‘സാബ് ഇതാരുടെ കുട്ടികളാണ്..? ‘ എനിക്ക് ജിജ്ഞാസ അടക്കാനായില്ല.<br />‘ഒന്ന് സൂക്ഷിച്ച് നോക്കൂ.....’<br />‘എനിക്ക് ഗണിച്ചു പറയാനാവില്ല..’<br />‘രവി,, ഇത് ഞങ്ങള്‍ രണ്ടുപേരുമാണ്..ചെറുപ്പത്തില്‍ അബ്ബ എടുത്തു വെച്ച ഫോട്ടൊയാണ്...’<br />‘ആരുടെ അച്ഛന്...? ‘<br />‘ഞങ്ങളുടെ ..’<br />‘അതെ.. ഞങ്ങള്‍ രണ്ടുപേരുടെയും.....’<br />ഞാന്‍ ചെറുതായൊന്ന് ഞെട്ടി.<br /><br />സാബ് എന്റെ പുറത്ത് മൃദുവായൊന്ന് തട്ടിക്കൊണ്ട് ‘ഗുഡ് നൈറ്റ്’ പറഞ്ഞു.<br /><br />വാതില്‍ക്കലേക്ക് നടക്കുന്നതിനിടയില്‍ ഒരു വേള യാത്രപറയാനായി കിച്ചണില്‍ നിന്നും ഇറങ്ങിവന്ന ദീദി യുടെ മുഖത്തേക്ക് നോക്കി. കടമെടുത്ത ഒരു ചെറുപുഞ്ചിരി അവിടെ അപ്പോഴും അവശേഷിച്ചിരുന്നു.<br />പുറത്ത് മഴ കുറഞ്ഞിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തില്‍ വെള്ളം തെറിപ്പിച്ച് ഓട്ടോറിക്ഷകള്‍ വീഥിയിലൂടെ പാഞ്ഞുകൊണ്ടിരുന്നു.<br /><br />കോളിവാഡ കോളനിയിലെ കുട്ടികള്‍ അപ്പോഴും കേടായ ടയറുകളില്‍ മഴ നനഞ്ഞ് തിമര്‍ത്തു കളിക്കുന്നുണ്ടായിരുന്നു.<br /><br /><br />വാല്‍ക്കഷണം : സ്വത്ത് നഷ്ടപ്പെടാതിരിക്കാന്‍ മുന്‍ കാലങ്ങളില്‍ പാര്‍സികള്‍ രക്തബന്ധത്തിലുള്ളവരെ തമ്മില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാറുണ്ടായിരുന്നു.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com21tag:blogger.com,1999:blog-31986699.post-2248256897383584032007-03-15T20:13:00.000+05:302007-03-17T16:02:02.033+05:30അവകാശികള്നിരനിരയായി നില്ക്കുന്ന തെങ്ങുകളിലൊന്നിന്റെ ചുറ്റുമുള്ള പുല്‍പ്പരപ്പിലാണ് ഞാനിരിക്കുന്നത്. എന്റെ മുന്നില്‍ ചെറിയ ഓളങ്ങളിലുലയുന്ന കായലിന്റെ സ്നിഗ്ദത. മുമ്പ് ഇത് കായലിന്റെ ഭാഗമായിരുന്നില്ല. പത്തമ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നെല്‍ കൃഷി നടത്തിയിരുന്നപ്പോളുള്ള ഒരു വരമ്പു മാത്രമായിരുന്നു ഞാനിരിക്കുന്ന പുല്‍പ്പരപ്പ്. അകലെയുള്ള ഒരു ബണ്ടു തകര്‍ന്ന് ഇവിടേക്കും വെള്ളം ഒഴുകിയെത്തി., കായലിന്റെ ഭാഗമായിത്തീര്‍ന്നതാണ്.<br /><br />വര്‍ഷങ്ങളായി ഞാന്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ നല്ലതും നെറികെട്ടതുമായ ഇടവഴികളിലൂടെ ഞാന്‍ സഞ്ചരിക്കുന്നു. പലരേയും പരിചയപ്പെട്ടു., പല സ്ഥലങ്ങളും കണ്ടു. അവിടെയൊക്കെ എനിക്ക് സ്വസ്ഥത ലഭിച്ചുവോ.<br />ഇല്ല.<br />എങ്കിലും എന്റെ ഗ്രാമത്തിലേക്കു വരുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ആശ്വാസം എനിക്ക് ലഭിക്കാറുണ്ട്. ഇവിടെയെത്തുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നിര്‍വൃതി ഞാനനുഭവിക്കാറുണ്ട്. ഈ പുല്‍പ്പരപ്പും കായലിന്റെ ഓളങ്ങളും ഇവിടത്തെ ഓരോ മണല്‍ത്തരിയും എന്റെ സ്വന്തമാണെന്ന് എനിക്ക് തോന്നുന്നു. ഈ വിജനമായ ഇളം കാറ്റുള്ള അന്തരീക്ഷം പലപ്പോഴും എന്നെ ഉന്മേഷവാനാക്കുന്നു. വിദേശത്തുനിന്നും വര്‍ഷാവര്‍ഷമുള്ള ഇങ്ങനെയുള്ള വരവില്‍ ആരുമറിയാതെ, മൊബൈല്‍ റേഞ്ചില്ലത്ത, വിദ്യുത്ച്ഛക്തിയില്ലാത്ത എന്റെ ഗ്രാമത്തിന്റെ ഓരത്തുള്ള ഈ പുല്‍പ്പരപ്പിലേക്കുള്ള യാത്ര എപ്പോഴും എന്നെ ത്രസിപ്പിക്കുന്നതായിരുന്നു.<br /><br />നിരയായുള്ള ഈ തെങ്ങുകളുടെ അവസാനത്തെ മുനമ്പിലാണ് അശോകേട്ടന്റെ ഓടിട്ട വീട്. <br /><br />അശോകേട്ടനെ കണ്ടുമുട്ടിയ ദിവസം ഞാനോര്‍ക്കുകയാണ്. <br /><br />എനിക്കറിയില്ലായിരുന്നു, ഈ വരമ്പിന്റെ അവസാനം ഒരു വീടുള്ളകാര്യം, വരമ്പിനു നടുവിലെ മണ്ണുമാത്രമായ ഒരു നേര് രേഖയുള്ളത് അങ്ങോട്ടാണെന്നതും. <br /><br />ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നു തോന്നുന്നു, എന്റെ മറ്റൊരു സന്ദര്‍ശനവേളയിലെ സന്ധ്യയുടെ ചായം കറുപ്പിനുവഴിമാറുന്ന സമയത്താണ് അപ്രതീക്ഷിതമായി മഴത്തുള്ളികള്‍ എന്റെ ആ സായാഹ്നത്തെ വികൃതമാക്കാന്‍ വന്നത്.<br />ചിലപ്പോള്‍ അങ്ങനെയാണ്. നമുക്ക് ആവശ്യമുള്ളപ്പോള്‍ മഴ വരില്ല, ചിലപ്പോള്‍ മടുത്താലും മാറില്ല. ഒന്നര കിലോമീറ്ററകലെയുള്ള എന്റെ വീട്ടില്‍ നിന്നും ഞാനന്ന് പോരുമ്പോള്‍ കുടയെടുത്തില്ലായിരുന്നു. <br /><br />തെങ്ങോലകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന നനുത്ത പ്രകാശരശ്മികള്‍ മാത്രം.ആ സമയത്താണ് വരമ്പിലെ നേര് രേഖയില്‍ ഒരു ആളനക്കം ശ്രദ്ധിച്ചത്. ധൃതിയില്‍ ഒരാള്‍ ഓടി വരുന്നു. എന്റെ മുന്നിലെത്തിയപ്പോള്‍ ഒന്നു നിന്നു. തലയിലൂടെ ഒരു തോര്‍ത്തിട്ടിരുന്നു. ഇരുണ്ട നിറം., ഏകദേശം നാല്‍പ്പത്തഞ്ചോടടുത്ത് പ്രായം വരും.<br />‘ങാ.. സാറായിരുന്നോ..?’ മുന്‍പ് കേട്ടിട്ടില്ലാത്ത ഒരു ശബ്ദം. വിജനമായ ഈ സ്ഥലത്ത് വന്ന് ഒരാള്‍ ഇങ്ങനെ പറഞ്ഞാല്‍ അല്പം ഭയം ആര്‍ക്കുമുണ്ടാകാം.<br />‘ആരാ..’ എന്റെ സ്വരം ഇടറിയിരുന്നു. <br />‘ഞാനാ.. അശോകന്..സാറിങ്ങനെ മഴകൊള്ളേണ്ട. എന്റെ കൂടെ വരൂ. മഴമാറുന്നതുവരെ വീട്ടിലിരിക്കാം.ഈ വരമ്പിന്റെ അവസാനം ..ഒരു മുന്നു മിനിട്ട് നടക്കാനേയുള്ളൂ വീട്ടിലേക്ക്..’<br /><br />എനിക്ക് ചെറിയ ഒരു ആശങ്ക. <br />പക്ഷേ മഴ കനത്തുവരുന്നു. മഴത്തുള്ളികളുടെ ശക്തി കൂടുന്നു. <br />പിന്നെ നോക്കിനില്‍ക്കാനെനിക്ക് ധൈര്യമില്ല. എല്ലാം മറന്ന് ആജ്ഞാനുവര്‍ത്തിയായി ആ മനുഷ്യന്റെ പിന്നാലെ പോകുകയെന്നതുമാത്രമായിരുന്നു എന്റെ മുന്നിലുള്ള ഏക മാര്‍ഗ്ഗം.<br /><br />രണ്ടു നിമിഷം നടന്നപ്പോഴാണ് അടുത്തുതന്നെ കണ്ട ഒരു ചെറിയ പൊന്തക്കാട് ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ അതിനടുത്ത് ചെന്ന് ചെടികള്‍ വകഞ്ഞുമാറ്റിയപ്പോഴാണ് അവിടെ ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നത് കണ്ടത്. ഈ പൊന്തക്കാടായിരിക്കാം ഇവിടെ ഒരു വീടുള്ള കാര്യം എന്നെ ഇത്രയും കാലം മറച്ചുവെച്ചത്. <br />‘സാറിനെ ഞാന്‍ പലപ്പോഴും കാണാറുണ്ട്. അയ്യപ്പന് കാവിനടുത്തുള്ള മേയ്ക്കാട്ട് വീട്ടിലെയല്ലേ സാറ് ? ..’<br />‘അതെ..’ ഞാനറിയാതെ അയാള്‍ എന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയിരിക്കുന്നു.<br />ചെറിയ ഒരു വീട്. വൈദ്യുതിയില്ലാത്തതുകൊണ്ട് മണ്ണെണ്ണവിളക്കുകള് ഉമ്മറത്തും അടുക്കളഭാഗത്തും മുനിഞ്ഞ്ഞ് കത്തുന്നുണ്ട്.<br />ഭാര്യയും പത്താം ക്ലാസിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളടങ്ങിയതാണ് അശോകേട്ടന്റെ കുടുംബം. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്നേഹിച്ച പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടു പോരുമ്പോള്‍ നിറഞ്ഞ ശൂന്യതമാത്രമായിരുന്നു അയാളുടെ മുന്നില്‍. ഇവിടെ ആരോരുമറിയാതെ ഓലകൊണ്ടൊരു കൂടൊരുക്കി കായലിലെ കക്ക വാരിയാണ് അശോകേട്ടന് ജീവിതം കരുപ്പിടിപ്പിച്ചത്. <br />കുട്ടികള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിക്കുന്നു. പൊട്ടിയ തിണ്ണയില്‍ അയാള്‍ വിരിച്ച തുവര്‍ത്തുമുണ്ടില്‍ ഞാനിരുന്നു.<br />അശോകേട്ടന് തന്ന കട്ടന്‍ ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ മഴയുടെ ശക്തി കുറഞ്ഞുവന്നു. <br />മഴ മാറിയപ്പോള്‍ അശോകേട്ടന് എന്നെയും കൂട്ടി കവല വരെ വന്നു. <br />ഇങ്ങനെയും മനുഷ്യരുണ്ടോയെന്ന് ഞാന്‍ സംശയിച്ചു. <br />‘സാറിനി എന്നാ വരിക ?’പിരിയുമ്പോള്‍ അശോകേട്ടന് എന്നോട് ചോദിച്ചു.<br />‘വരാം..’ എനിക്കുതന്നെ അറിയില്ല എന്നാ ഇനി വരാനാവുകയെന്ന്.<br />വാരിപ്പുണരുന്ന വേശ്യയായി മാത്രമേ നഗരത്തെ എനിക്ക് കാണാനാവു.<br />അങ്ങനെയുള്ള നഗരജീവിതത്തില്‍ ലയിച്ചാല്‍ എന്നാണ് മോക്ഷം കിട്ടുക ?<br /><br />അടുത്ത തവണ വന്നപ്പോഴാണ് അശോകേട്ടനെ കൂടുതല്‍ പരിചയപ്പെടാനായത്. വരമ്പിന്റെ മറുവശത്ത് വെള്ളം കെട്ടി നിര്‍ത്തി ചെമ്മീന്‍ കൃഷി തുടങ്ങിയിരിക്കുന്നു. കായലില്‍ ചെറിയ ഓളങ്ങളില്‍ മുളംകുറ്റിയില്‍ കെട്ടിയിട്ട ചെറിയ കൊതുമ്പു വള്ളം ആടിയുലയുന്നു. അന്നത്തെ പണികഴിഞ്ഞ് വള്ളം അടുപ്പിച്ചതേയുള്ളൂ. മുഷിഞ്ഞ ഒരു തോര്‍ത്തുമുണ്ടു മാത്രമുടുത്താണ് അശോകേട്ടന് വന്നത്. ചേറിന്റെ രൂക്ഷ ഗന്ധം. <br />‘എന്താ അശോകേട്ടാ ചെമ്മീന്‍ കൃഷിയൊക്കെ എങ്ങനെയുണ്ട് ?‘<br />എന്നെ നിര്‍നിമേഷനായി നോക്കി. <br />‘ഒന്നും പറയണ്ട സാറെ.. ഇത്തവണ ബാങ്കിന്ന് 2 ലക്ഷം ലോണെടുത്താ ഞാന്‍ ചെമ്മീന്‍ കെട്ട് തുടങ്ങിയത്. കഴിഞ്ഞ ആഴ്ച വൈറസ് ബാധ വന്ന് എല്ലാം പോയി..’ അശോകേട്ടന്റെ കണ്ണുകളില്‍ ദൈന്യതയുടെ ബഹിര്സ്ഫുരണങ്ങള്.<br />ഞാന്‍ പകച്ചു നിന്നു. <br />‘ഇനി എന്താ ചെയ്യാ..’<br />‘ബാങ്ക് വീടും ഈ 2 ഏക്കറ് സ്ഥലവും ജപ്തി ചെയ്യും. വേറെന്താ ചെയ്യാ..’. അശോകേട്ടന് കൈ മലര്‍ത്തി.<br />ജപ്തിചെയ്താല്‍ അശോകേട്ടന്റെ കുടുംബം. കുട്ടികള്‍ . അവരെങ്ങോട്ട് പോകും ?. അറിയാവുന്ന തൊഴില്‍ കക്ക വാരല്‍ മാത്രമാണ്. <br />തിരിച്ച് വീട്ടിലെത്തിയപ്പോള്‍ എന്റെ സ്വസ്ഥത കുറച്ചെങ്കിലും നഷ്ടപ്പെടുന്നതായി തോന്നി.<br />പിറ്റേന്ന് കാലത്താണ് ഞാനിതേക്കുറിച്ച് അഛനോട് സംസാരിക്കുന്നത്. <br />‘നിനക്കെന്താ കുട്ടാ.. ആ സ്ഥലം മെയിന്‍ റോഡില്‍ നിന്നും വളരെ അകലെയാണ്. ..നീയത് വാങ്ങിയാല്‍ നിനക്കത് വില്ക്കാന് ബുദ്ധിമുട്ടേണ്ടി വരും. അതുമല്ല ആ സ്ഥലത്തിന് വിലയും കുറവാണ്. ‘<br />പക്ഷേ എനിക്കെന്തോ ആ സ്ഥലത്തോട് എങ്ങുമില്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു. ഒരുപക്ഷേ, ഞാനത് വാങ്ങിയില്ലെങ്കില്‍ ബാങ്കുകാര് നാളെ എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തുമെന്ന് തോന്നി. നാളെ ബാങ്കുകാര് അവിടെ വേലികെട്ടിയാലോ. <br /><br />നാട്ടില്‍ നിന്നും തിരിച്ചുവന്നതിനുശേഷം ഒരു സുഹ്രത്തുവഴിയായാണ് ഞാന്‍ ഈ സ്ഥലം വാങ്ങിയത്. രെജിസ്റ്ററിനു ശേഷം ഒരു വര്‍ഷത്തിനകം അശോകേട്ടനും കുടുംബവും അവിടെനിന്നും മാറിത്താമസിക്കാമെന്ന് മുദ്രപേപ്പറില്‍ എഴുതി വാങ്ങുകയും ചെയ്തിരുന്നു. പിന്നീടിതിന്റെ പേരില്‍ അച്ഛന് പലവുരു എന്നോട് ദ്വേഷ്യപ്പെട്ടിരുന്നു. <br /><br />കായലിനപ്പുറത്തെ ഗ്രാമത്തിലെ അമ്പലത്തില്‍ നിന്നും നനുത്ത സ്വരത്തില്‍ ‘ദേവിസ്തുതികള്‍’ ഒഴുകിയെത്തുന്നു. ചെറിയ കാറ്റ് വെള്ളപ്പരപ്പില്‍ ഓളങ്ങളുയര്‍ത്തി കടന്നുപോകുന്നു. അകലെ ഒരു മണ്‍തിട്ടയില്‍ വെളുത്ത ഒരു കൊക്ക് പറന്നു വന്നിരുന്നു. വണ്ണാത്തിക്കിളികള്‍ ചില് ചില് ശബ്ദമുണ്ടാക്കി പറന്നുപോകുന്നു. അവ തിരിച്ച് തങ്ങളുടെ കൂട്ടിലേക്കാവാം. തീറ്റ തേടി അകലങ്ങളിലേക്ക് പറന്നു പോയതാവും. കിളിക്കുഞ്ഞുങ്ങള്‍ കൂട്ടില്‍ തീറ്റയും കാത്തിരിക്കുന്നുണ്ടാവാം. <br /><br />പക്ഷേ. എന്റെ മനസ്സ് ഇന്ന് വളരെ കലുഷിതമാണ്. <br />എന്തേ ഞാനിത്ര അസ്വസ്ഥനാവാന്‍ ? <br />ഒരുപക്ഷേ ഇന്നും ഇവിടേക്ക് വരുന്നതിനുമുന്പ് അച്ഛന് ഇങ്ങനെ പറഞ്ഞതുകൊണ്ടായിരിക്കും.<br />‘ഇപ്പോ മൂന്നു വര്‍ഷമായില്ലേ. അയാളിപ്പോഴും ഒഴിഞ്ഞുതരാന്‍ തയ്യാറല്ല.... നീ ഇന്നെങ്കിലും അയാളെ കണ്ട് സംസാരിക്കണം.....ഞാന്‍ അത് വാങ്ങുമ്പോഴേ പറഞ്ഞതാണ്....‘<br />അശോകേട്ടനോട് എങ്ങനെ ഞാനിത് പറയും ?<br />ഇത്രയും കാലം നോക്കി നടത്തിയിരുന്ന ഈ തെങ്ങുകളും പുല്‍പ്പരപ്പും കായലോരവും ഒറ്റപ്പെട്ടുകിടക്കുന്ന വീടുമെല്ലാം ഉപേക്ഷിച്ച് അശോകേട്ടന് എങ്ങനെ ഇവിടെനിന്നും ഒഴിഞ്ഞുപോകാനാവും.. ഇതിന്റെ അവകാശം എന്നേക്കാള്‍ അശോകേട്ടനല്ലേ.. <br />പക്ഷേ നിയമം., പിന്നെ ഞാന്‍ ഇതുവാങ്ങാന്‍ ചെലവാക്കിയ പൈസ എല്ലാം..എല്ലാം..<br /><br />തെങ്ങോലകളില്‍ ചെറിയ കാറ്റ് അലസമായി തലോടുന്നു. വെളുത്ത കൊക്ക് അവിടെനിന്നും പറന്നുപോയിരിക്കുന്നു. അകലെ മേഘച്ചിന്തുകളില്‍ ചുവപ്പ് പരവതാനി വിരിച്ചിരിക്കുന്നു. <br /><br />എവിടെ നിന്നോ രണ്ട് കാക്കകള്‍ തെങ്ങോലകളില്‍ വന്നിരുന്നു. അവ ‘കാ കാ’ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കകം എവിടെനിന്നോ തെങ്ങോലകളില്‍ മുഴുവനും കാക്കകള്‍ ഒന്നൊന്നായി കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു. <br />അവ എന്നെ നോക്കിയാണ് ഇങ്ങനെ ശബ്ദിക്കുന്നതെന്ന് തോന്നി. അവയുടെ സ്വരം വളരെ കാഠിന്യമുള്ളതും പരുപരുത്തതുമാണ്.അവയുടെ സ്വരം എനിക്ക് ഏറെ അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുവേള ഞാന്‍ ചെവിപൊത്തിപ്പിടിച്ചു. <br />ഒരുപക്ഷേ ഞാന്‍ ഇവിടെ ഇരുന്നത് അവയ്ക് ഇഷ്ടപ്പെട്ടുകാണില്ല. <br />പിന്നെ മെല്ലെ എഴുന്നേറ്റ് തിരിച്ച് നടന്നു. ഇടവഴിയിലേക്കിറങ്ങുന്നതിനുമുന്‍പ് തിരിഞ്ഞു നോക്കി. കാക്കകള്‍ അവിടം വിട്ടു പോയിരിക്കുന്നു. അശോകേട്ടന്റെ വീട്ടില്‍ കത്തുന്ന മണ്ണെണ്ണ വിളക്കിനു നല്ല പ്രകാശം.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com27tag:blogger.com,1999:blog-31986699.post-23403953346793724392007-02-19T17:42:00.000+05:302007-02-20T11:26:11.693+05:30യാത്രക്കാരുടെ ശ്രദ്ധക്ക്...ഇന്നും വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങാനായത്. നാലുമണി കഴിഞ്ഞപ്പോഴാണ് പെട്ടന്നൊരു അസൈന്മെന്റുമായി സുബ്രത മുഖര്‍ജി കയറി വരുന്നത്. ചില ദിവസം അങ്ങനെയാണ്. മിക്കവാറും അത് ഒരു മണിക്കൂറുകൊണ്ട് തീര്‍ത്തുകൊടുക്കാനാകും. അല്ലെങ്കില്‍ രണ്ടും മൂന്നും മണിക്കുറിരിക്കേണ്ടി വരും. രാത്രി ഷിഫ്റ്റിനു കൊടുക്കേണ്ട വര്‍ക്കാണ്. കുറച്ച് നേരത്തെ ഇതു കൊണ്ടുവരികയാണെങ്കില്‍ എത്ര നന്നായിരുന്നെന്നയാളോര്‍ത്തു. അല്ലെങ്കിലും ഈ ബംഗാളികള്‍ ഇങ്ങനെയാണ്. ഈ മഹാനഗരത്തില്‍ വരുന്ന ബംഗാളികള്‍ പ്രത്യേകിച്ചും. ബോസിനെ സുഖിപ്പിക്കാന്‍ ഇത്രയും മിടുക്കരായവര്‍ നഗരത്തിലില്ലെന്നുവേണമെങ്കില്‍ പറയാം. <br /><br />ഇന്നത്തെ അസൈന്മെന്റും സമയമെടുത്തു. സാധാരണ അഞ്ചുമണിക്ക് ഓഫീസില്‍ നിന്നിറങ്ങേണ്ട താന്‍ ഇന്നും വൈകിയിരിക്കുന്നു. 6.48 ന്റെ വീരാര്‍ ഫാസ്റ്റ് പോയിരിക്കുന്നു. അടുത്തത് 7.12 വിനാണ്. ആര്‍ക്കും സ്ലോട്രെയിനില്‍ പോകാന്‍ താത്പര്യമില്ല. എല്ലാവര്ക്കും ധൃതിയാണ്. ഒന്നേകാല്‍ മണിക്കുറുകൊണ്ട് അന്ധേരിയെത്തുന്ന സ്ലോ ട്രെയിനിനേക്കാള്‍ 40 മിനിട്ടുകൊണ്ടെത്തുന്ന വീരാര്‍ ഫാസ്റ്റാണ് എല്ലാവര്ക്കും പഥ്യം. തൊട്ടടുത്ത ദാദറിലേക്കുള്ള യാത്രക്കാര്‍ പോലും ഫാസ്റ്റ് ട്രെയിനിലാണ് യാത്രചെയ്യാനിഷ്ടപ്പെടുന്നത്. <br /><br />നാലാം ട്രാക്കിന്റെ പ്ലാറ്റ്ഫോമില്‍ നല്ല തിരക്ക്. വണ്ടി ഇനിയും വന്നിട്ടില്ല. പത്തുമിനിട്ട് ബാക്കിയുണ്ട്. ഒരു കോള്‍ഡ് കോഫി കുടിച്ചാലോയെന്ന് അയാള്‍ വെറുതെ ആശിച്ചു. വേണ്ട.<br />നല്ല വിശപ്പുണ്ട്. കോള്‍ഡ് കോഫി കഴിച്ചാല്‍ വിശപ്പ് കൂടുമെന്ന് പണ്ഠിറ്റ്ജി പറയാറുള്ളത് അയാളോര്‍ത്തു. ഉച്ചയ്ക്ക് ഒരു വടാപ്പാവും അരഗ്ലാസ് ലസ്സിയുമാണ് കഴിച്ചത്. അഞ്ചു രൂപയായി. ഫൌണ്ടന് ഹെഡിലെ മീങ്കറി കൂട്ടിയുള്ള ഊണ് കഴിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. ഫൌണ്ടന് ഹെഡിലെ മീങ്കറിക്ക് ഒരു പ്രത്യേക രുചിയാണ്. തലശ്ശേരിക്കാരായ അബ്ദുള്ളക്കുട്ടി 15 രൂപക്ക് ഊണു തരുമായിരുന്നു. വടാപാവും ലസ്സിയുമായാല്‍ പത്തുരൂപ ലാഭിക്കാമെന്ന ഒരു ചെറിയ മോഹത്തിനു മേല്‍ പിന്നെ പിന്നെ ആ ഉച്ചയൂണും നിര്‍ത്തി.<br /><br />കഴിഞ്ഞ ആഴ്ചയും നാട്ടില്‍ നിന്നും ഗീതേട്ത്തിയുടെ കത്തുണ്ടായിരുന്നു. വീട്ടിലെ പശുവിന്റെ പാല് കുറഞ്ഞിരിക്കുന്നു, തെങ്ങുകളില്‍ മണ്ടരി കാരണം തേങ്ങ കുറഞ്ഞിരിക്കുന്നു, കയറ്റുകൂലി ദിനം പ്രതി കൂടുന്നു. തേങ്ങക്ക് പഴയ വിലപോലും കിട്ടുന്നില്ല. അങ്ങനെ ഏറ്റവുമൊടുവില്‍ ‘നീ പൈസ കൂടുതല്‍ അയയ്ക്കാനല്ല ചേച്ചി ഇങ്ങനെ എഴുതുന്നതെന്നും വെറുതെ എഴുതിപ്പോയതാണെന്നും’ അടിവരയിടുന്നു. ഇവിടത്തെ ചെലവു കഴിച്ച് മാസം രണ്ടായിരത്തില്‍ കൂടുതല്‍ അയക്കണമെങ്കില്‍ കമ്പനി ഓവര്‍ ടൈം തരണം. ഈയിടെയായി മുഖര്‍ജ്ജി ഓവര്‍ ടൈം പേപ്പര്‍ ഒന്നും അപ്രൂവ് ചെയ്യുന്നുമില്ല്ല. ബോണ്ടുള്ളതിനാല്‍ കമ്പനി മാറാനും ബുദ്ധിമുട്ട്.<br /><br />നല്ലസൊപ്പാറയിലെ മീന്‍ മണവുമായി വീരാര്‍ ഫാസ്റ്റ് ഇഴഞ്ഞു വന്നു നിന്നു. സാധാരണ ചെയ്യാറുള്ളതുപോലെ ഊളിയിട്ട് കയറിപ്പറ്റാനേ ഇന്നുമാവുള്ളു. നല്ല തിരക്ക്. വിന്ഡോയ്ക്കടുത്തു തന്നെ സീറ്റുകിട്ടി. അപൂര്‍വ്വമായേ വിന്‍ഡോ സീറ്റ് കിട്ടാറുള്ളു. പല്‍ക്കിവാല കാലത്തു കൊണ്ടുവരുന്ന ടൈംസ് പത്രം തുറന്ന് മൂന്നാം പേജിലെക്കയാള്‍ കൂപ്പുകുത്തി. നഗരത്തിലെ ഫ്ലാറ്റുകളുടേയും റിയല്‍ എസ്റ്റേറ്റുകാരുടെയും കോളങ്ങള്‍ മുക്കാല്‍ ഭാഗവും അപഹരിച്ചിരിക്കുന്നു. <br /><br />മുംബയ് സെണ്ട്രലിലെത്തിയപ്പോഴാണ് മുന്നിലിരിക്കുന്ന നോര്‍ത്തിന്ത്യക്കാരനെയും കൂടെയുള്ള കുട്ടിയെയും അയാള്‍ ശ്രദ്ധിച്ചത്. കറുത്ത പാന്റ്സും കോട്ടുമിട്ട് സുന്ദരക്കുട്ടന്‍ , അഞ്ചു വയസ്സോളം പ്രായം. നോര്‍ത്തിന്ത്യക്കാരന്റെ പ്രായം വെച്ചു നോക്കിയാല്‍ പേരക്കുട്ടിയാവാനുള്ള സാധ്യതയേയുള്ളൂ.. കുറച്ചു നേരമായി അവന് എന്തിനോ വേണ്ടി വാശിപിടിക്കുന്നുണ്ടായിരുന്നു. തിരക്കിനിടയില്‍ ശ്രദ്ധിച്ചില്ലെന്നുമാത്രം. അടുത്ത സ്റ്റേഷനെത്താറായപ്പോള്‍ നോര്ത്തിന്ത്യക്കാരന് തന്റെ ബാഗില്‍ നിന്നും ‘ജെംസി’ന്റെ ഒരു പാക്കറ്റെടുത്ത് കുട്ടിക്ക് കൊടുത്തു. അവനത് തുറന്നു. പിന്നെ ദ്വേഷ്യത്തോടെ ‘യെ മുജെ നഹി ചാഹിയെ..’ എന്നു പറഞ്ഞ് വിന്‍ഡോയിലൂടെ പുറത്തേക്കെറിഞ്ഞു. ഒരു നിമിഷം അയാള്‍ക്ക് അസ്വസ്ഥത തോന്നി. ഇങ്ങനെയും കുട്ടികളോ.. കുട്ടി വീണ്ടും കരഞ്ഞു തുടങ്ങി. നോര്ത്തിന്ത്യക്കാരന് വരുത്തിത്തീര്‍ത്ത ചെറിയ മന്ദസ്മിതത്തോടെ അവനെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. അവന് കരച്ചില് നിര്‍ത്തുന്നില്ല. അവന് കാഡ്ബറീസിന്റെ മില്‍ക്കി ബാറ് കിട്ടാത്തതിന്റെ വിഷമമാണെന്ന് പിന്നീടാണ് മനസ്സിലായത്. <br /><br />നാട്ടിലെ പൂരത്തിന് ചുവന്ന മിഠായി കിട്ടാത്തതിന് വാശിപിടിച്ച് കരഞ്ഞിരുന്ന ബാല്യത്തെക്കുറിച്ചയാളൊര്‍ത്തു. അന്ന് അമ്മ, പത്തായത്തില് നിന്നും വെല്ലത്തിന്റെ അച്ച് അമ്മാവനറിയാതെ കൊണ്ടു വന്നു തന്നിരുന്നു. തെക്കെപ്പാട്ടെ പറമ്പില്‍ വീണുകിടക്കുന്ന തേങ്ങ കല്ലില്‍ കുത്തിപ്പൊട്ടിച്ച് വെല്ലവും കൂട്ടി ഗീതേച്ചിയും രമണേട്ടനും താനും കൂടി മാട്ടത്തിരുന്നാണ് കഴിച്ചിരുന്നത്. അമ്മാവനെങ്ങാനും ഇത് കണ്ടാല്‍ കോലായിലെ ചൂരലിനു വിശ്രമമുണ്ടാവില്ല.<br /><br />വണ്ടി വിലെപാര്‍ലെ കഴിഞ്ഞപ്പോള്‍ തന്നെ അയാളെഴുന്നേറ്റു വാതിലിനടുത്ത് ചെന്നു നിന്നു. സെക്ക ന്ഡുകള്ക്കുള്ളില് ഇറങ്ങണം. തിരക്കില്‍ പെട്ടാല്‍ പിന്നെ ബോറിവലിയിലേ അടുത്ത സ്റ്റോപ്പുള്ളൂ. നോര്‍ത്തിന്ത്യക്കാരനും അവിടെ ഇറങ്ങുന്നു. കുട്ടിയെയും പിടിച്ച് അയാളും തന്റെ പിന്നില്‍ നില്‍ക്കുന്നതയാള്‍ ശ്രദ്ധിച്ചു. തിരക്കിനുള്ളിലൂടെയിറങ്ങി ഓവര്‍ബ്രിഡ്ജിറങ്ങുമ്പോഴാണ് നോര്ത്തിന്ത്യക്കാരന് അപ്പുറത്തെ കടയില്‍ നിന്നും ‘മില്‍ക്കി ബാര്‍‘ വാങ്ങുന്നത് അയാള്‍ ശ്രദ്ധിച്ചത്. അയാളെ കുട്ടി അത്രമാത്രം അലോസരപ്പെടുത്തിയിരുന്നു.<br /><br />323-)ം നമ്പര്‍ ബസ്സ് ഇനിയും വന്നിട്ടില്ല.<br /><br />നാരിയല്‍ പാനിക്കാരനായ മലയാളി പയ്യനിന്ന് നല്ല വരവാണെന്നു തോന്നുന്നു. ഇളനീരിന്റെ ചകിരിത്തുണ്ടുകള്‍ ഒരു കുന്നു പോലെ രൂപപ്പെട്ടിരിക്കുന്നു. വടാപ്പാവുകാരന്റെ അടുത്തും തിരക്കുണ്ട്.<br /><br />അതിനടുത്ത് ഡ്രയിനേജ് ചാലിനോട് ചേര്‍ന്ന് ഇരിക്കുന്ന രണ്ട് കുട്ടികളെ അപ്പോഴാണയാള്‍ ശ്രദ്ധിക്കുന്നത്. ഇന്നലെയും അവരെ അവിടെ കണ്ടതാണ്. ആറും ഏഴും വയസ്സു തോന്നിക്കുന്ന ഭിക്ഷാടകരായ രണ്ടു ആണ് കുട്ടികള്‍. കറുത്തിരുണ്ട് വളരെ മെല്ലിച്ച്, മുഷിഞ്ഞ വസ്ത്രങ്ങള്‍; ഒരു കുട്ടിയുടെ പോക്കറ്റില്‍ സിഗരറ്റു കൂടുകളുടെ കടലാസുകള്‍ മടങ്ങിയിരിക്കുന്നു. ഇന്നലെ വടാപാവു വാങ്ങാന്‍ വന്നവരോട് ഭിക്ഷ ചോദിച്ചതിന് വടാപ്പാവുണ്ടാക്കുന്നയാള്‍ ദ്വേഷ്യപ്പെടുന്നതും കുട്ടികള്‍ നിരാശയോടെ അപ്പുറത്തേക്ക് മാറിപ്പോയതും അയാളോര്‍ത്തു. <br />പാവം കുട്ടികള്‍. <br />വിശന്നിട്ടല്ലേ അവര്‍ ചോദിക്കുന്നത്. നല്ല ചെലവുള്ള പോയിന്റാണ്. ഒരു വടാപ്പാവ് ആ കുട്ടികള്‍ക്ക് കൊടുത്താലെന്താ..<br />അയാള്‍ കുട്ടികളുടെ അടുത്തേക്ക് ചെന്നു. ഒട്ടിയ വയറുമായി കുട്ടികള്‍ കൈ നീട്ടി.<br />പിന്നെ, അയാള്‍ വടാപ്പാവുകാരന്റെ അടുത്തുചെന്ന് രണ്ട് വടാപ്പാവു വാങ്ങി കുട്ടികള്‍ക്ക് കൊടുത്തു. അവരതു വാങ്ങി., കഴിച്ചു തുടങ്ങി. <br />ആത്മസംതൃപ്തിയോടെ കുട്ടികള്‍ വടാപ്പാവ് കഴിക്കുന്നതയാള്‍ നോക്കി നിന്നു.<br />പാവം കുട്ടികള്‍. നല്ല വിശപ്പുണ്ടായിരിക്കും. <br />നാളെ ഇവര്‍ക്ക് ആരാണ് ഇങ്ങനെ വടാപ്പാവ് വാങ്ങിച്ചുകൊടുക്കുന്നതെന്ന ചോദ്യം അയാളെ അലട്ടി.<br />പിന്നെ, തന്റെ പേഴ്സുതുറന്ന് ഒരു ഇരുപതു രൂപയെടുത്ത് അയാള്‍ കുട്ടികള്‍ക്ക് നീട്ടി. നിറഞ്ഞ മനസ്സോടെ കുട്ടികളതു വാങ്ങി. <br /><br />‘യെ പൈസ കല് കെ ലിയെ രഖ് ദൊ. സംജാ..’ <br />‘ജി, ലേകിന് ഹം..’<br />‘ക്യാ ബച്ചാ..’<br />‘ഇസ് സെ ഹം ആജ് ധൂം പിക്ചര്‍ ദേഖേഗാ..’<br /><br />ഒരു നിമിഷം സ്തംഭിച്ച് അയാള്‍ കുട്ടികളുടെ മുഖത്തേക്ക് നോക്കി. <br /><br />നിഷ്കളങ്കമായ ആ ചിരി കണ്ടു നില്‍ക്കെ മുഷിഞ്ഞ ട്രൌസറില് കൈകള്‍ തുടച്ച് അടുത്ത ജിലേബിക്കാരന്റെ അടുത്തേക്ക് ആ കുട്ടികള്‍ നടന്നുതുടങ്ങിയിരുന്നു.<br />323-ആം നമ്പര്‍ ബസ് സ്റ്റോപ്പിലെത്തിയിരിക്കുന്നു. നല്ല തിരക്ക്.<br />‘പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക..’ കാക്കിയിട്ട കണ്ടക്ടര്‍ വിളിച്ചു കൂവുന്നു. <br />ടെയിനില്‍ കയറുന്ന അതേ ലാഘവത്തോടെ അയാള്‍ ആ തിരക്കില്‍ ലയിച്ചുചേര്‍ന്നു.<br /><br /><br />........<br />പാട്ടി മാര്‍ക്കെ പുടെ സര്‍ക്ക..(മറാഠിയാണേ..) = യാത്രക്കാരുടെ ശ്രദ്ധക്ക്., പിറകിലുള്ള യാത്രക്കാര്‍ മുന്നോട്ട് നീങ്ങണം.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com17tag:blogger.com,1999:blog-31986699.post-48724480312319935972007-02-07T16:45:00.000+05:302007-02-07T16:50:43.230+05:30ബാലചന്ദ്രന്റെ ഒന്നാം തിരുമുറിവ്കട്ടിക്കണ്ണാടയിലൂടെ ബാലചന്ദ്രന്, നവാബിന്റെ മസ്ദ വാനിലെ മൂന്നാം സീറ്റിലേക്ക് എത്തിനോക്കി. ഇന്നും അവളില്ല.<br /><br />ലീന ഇന്നും വന്നിട്ടില്ല.<br /><br />ഇനി നവാബ് വല്ലതും അവളോട് പറഞ്ഞിരിക്കുമോ ?<br /><br />ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്. നവാബിന്റെ മുഖത്ത് നേരിയ പുഞ്ചിരി പടരുന്നത് ബാലചന്ദ്രന് ശ്രദ്ധിച്ചു.<br />അല്പം നീരസത്തോടെയാണെങ്കിലും നവാബിനൊരു ‘സുപ്രഭാതം’ നേര്‍ന്ന് ബാലചന്ദ്രന് തന്റെ സീറ്റില്‍ അമര്‍ന്നിരുന്നു. ഇനി കമ്പനിയുടെ കാര്‍പോര്‍ച്ചിലേ വണ്ടി നിര്‍ത്തൂ.<br />ലീനയൊഴിച്ച് എല്ലവരും വണ്ടിയിലുണ്ട്.<br /><br />രാജീവ് തന്റെ മൊബൈലിലെ ‘പാമ്പും കോണിയും’ കളിക്കുന്നതില്‍ മുഴുകിയിരിക്കുന്നു.<br /><br />സാധരണ രാജീവ് രണ്ടാമത്തെ സീറ്റിലാണിരിക്കുക. ഇന്ന് ഒന്നാമത്തെ സീറ്റില്‍ തന്റെ ഒപ്പമാണിരിക്കുന്നതെന്ന് ബാലചന്ദ്രനോര്‍ത്തു.<br /><br />അച്ഛന് മലയാളിയാണെങ്കിലും അമ്മ മറാഠിയായ ലീന മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. ശരീരത്തിന്റെ നിമ്നോന്നതികള്‍ വെളിവാക്കുന്ന വസ്ത്രധാരണം കൊണ്ട് പലരുടെയും ശരീരോഷ്മാവ് കൂട്ടിയിരുന്ന ലീന ഇതുവരെ മലയാളം പറയുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം താന്‍ അവളുടെ അംഗവര്‍ണ്ണന നല്ല മലയാളത്തില്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ വിളമ്പിയതും മറ്റുയാത്രികര്‍ മനസ്സറിഞ്ഞ് അതില്‍ മന്ദസ്മിതം പൊഴിച്ചതുമെന്ന് അയാളോര്‍ത്തു. എങ്കിലും രാജീവിനുമാത്രം അത് അത്ര ഇഷ്ടപ്പെട്ടില്ല. രാജീവ് തന്റെ മുഖത്ത് പരുഷമായി നോക്കി.<br />ഒരുപക്ഷേ ഒരേ നാട്ടുകാരയതിനാലാവാം. മുംബയില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ രാജീവ് ഇങ്ങനെ ഒരു കമന്റ് ഇഷ്ടപ്പെടുന്നില്ലായിരിക്കാം. വണ്ടിയില്‍ കയറിയാല്‍ രണ്ടാമത്തെ സീറ്റിലിരുന്ന് രാജീവ് മൂന്നാമത്തെ സീറ്റിലെ ലീനയോട് മറാഠിയില്‍ അതുമിതും പറഞ്ഞു കൊണ്ടിരിക്കും.<br /><br />ഒരു വിധത്തില്‍ ഇന്നു ലീന ഇല്ലാഞ്ഞത് നന്നായി . തനിക്കറിയാത്ത ഭാഷയില്‍ അവര്‍ തമ്മില്‍ കുശുകുശുക്കുന്നത് അരോചകമായി തോന്നിത്തുടങ്ങിയിരുന്നു.<br /><br />എന്താണിത്രയധികം സംസാരിക്കാന്‍. ഒരു പക്ഷേ സ്വന്തം ഭാര്യയോടുപോലും രാജീവ് ഇത്രയധികം സംസാരിച്ചിട്ടുണ്ടാവില്ലെന്നുവേണം കരുതാന്‍.<br /><br />പാവം അതുല്യ. രാജീവ് വീട്ടില്‍ വന്നാല്‍ അധികം സംസാരിക്കില്ലെന്നത് എന്നും അവളുടെ പരാതിയാണ്.<br /><br />ഒരുപക്ഷേ നാട്ടില്‍ ജനിച്ചുവളര്‍ന്ന അതുല്യയ്ക്ക് മറാഠി അറിയാത്തതുകൊണ്ടാവുമോ ?<br />ബാലചന്ദ്രന് വെറുതെ പുറത്തു നോക്കിയിരുന്നു. മഞ്ഞ് മാറിവരുന്നതേയുള്ളൂ. റിഫൈനറിയിലേക്കുള്ള ട്രൈലറുകള്‍ ഒരു നേര് രേഖയായികിടക്കുന്നു.<br /><br />കമ്പനിയുടെ പാര്‍ക്കിങ്ങിലെത്തിയപ്പോഴും നവാബിന്റെ മുഖത്തെ മന്ദസ്മിതം മാറിയിട്ടുണ്ടായിരുന്നില്ല.<br />ഇനി നവാബിനൊടൊന്നു ചോദിച്ചാലോ. ഇനി ഒരു വേള രാജീവ് ലീനയോട് പറഞ്ഞിരിക്കുമോ.<br />റിസിപ്ഷനില്‍ ലീനയുടെ കസേര ഒഴിഞ്ഞുകിടന്നു.<br />ലബനീസ് വംശജയായ നജല നേരത്തെ തന്നെ സോളിറ്റയറില്‍ മുഴുകിയിരിക്കുന്നു. ഇനി നജലയോട് ചോദിച്ചാലോ ?<br /><br />‘ഹായ് .. ഗുഡ് മോര്‍ണിങ്..’<br />‘മോര്‍ണിങ്. ഹൌ ആര് യൂ ?.’<br />‘ആം ഫൈന്‍. ടുഡെ യു ആര് എലോണ്‍ ? ‘<br />‘യപ്.. ലീന ഇസ് ഓഫ് റ്റുഡെ..’<br />ബാലചന്ദ്രന് ഒരു നിമിഷം ശങ്കിച്ചു. എന്തിനാ ഓഫെടുത്തതെന്ന് ചോദിക്കണോ..<br />പിന്നെ നജലയെ ഒന്നു നോക്കി.<br />ഇപ്രാവശ്യവും നജല സോളിറ്റയറില്‍ തോറ്റു. അവളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു സ്വരം പുറത്തു വന്നു.<br />പിന്നെ മെല്ലെ ബാലചന്ദ്രന് തന്റെ കാബിനിലേക്ക് നടന്നു.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com14tag:blogger.com,1999:blog-31986699.post-1166260295772747492006-12-16T14:39:00.000+05:302006-12-16T14:41:35.786+05:30ശവംതീനി ഉറുമ്പുകള്ഇരുട്ടു കട്ടപിടിച്ച രൂപക്കൂടില്‍ അണഞ്ഞ സീറോ ബള്‍ബിനടുത്ത് ഒരു പല്ലി വെറുതെ ചിലച്ചു. <br />കുഞ്ഞാന്നമ്മ ഇടത്തെ കൈ വെറുതെ ഒന്നനക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. വിറയ്ക്കുന്ന ഇടത്തെകൈയിലും ചുണ്ടുകളിലും തണുപ്പ് അതിന്റെ എവറസ്റ്റ് താണ്ടിയിരിക്കുന്നു. പകുതി തുറന്ന കണ്ണുകളില്‍ ചെറിയ മിന്നലാട്ടം മാത്രം. കഴുത്തു വരെ മൂടിയ പുതപ്പിലെ കെട്ടമണം ശ്വസിക്കാന്‍ കുഞ്ഞാന്നാമ്മ വൃഥാ ഒരു ശ്രമം നടത്തി.<br /><br /> ക്ലോക്കിലെ സെക്കന്‍സ് സൂചിയുടെ നേര്‍ത്ത മിടിപ്പുമാത്രം.<br /><br />ജനല്‍ പഴുതിലൂടെ ഒലിച്ചിറങ്ങിയ ഇത്തിരിവെട്ടത്തില്‍ കുഞ്ഞാന്നമ്മ എന്തിനോ വേണ്ടി കണ്ണുകള്‍ പരതി. <br />‘ജോസേ...ജോസേ...’ വെറുതെയാണെങ്കിലും കുഞ്ഞാന്നാമ്മ വിളിച്ചു.<br />ആപ്രിക്കോട്ട് സ്ക്രബ്ബര്‍ മുഖത്ത് തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്ന ചിന്നമ്മ ഒരു നിമിഷം കാതോര്‍ത്തു.<br />‘തള്ളേ .. മിണ്ടാണ്ടവിടെ കിടക്ക്... ‘ ചെറിയ ഒരു അസ്വാരസ്യത്തോടെ ചിന്നമ്മ അലറി.<br />കുഞ്ഞാന്നമ്മ പിന്നെ പുതപ്പിന് മുകളിലേക്ക് നോക്കി.<br /><br />ഒരു കൂട്ടം ഉറുമ്പുകള്‍ ഉത്സാഹത്തോടെ വരിവരിയായി കയറി വരുന്നു. അവ കുഞ്ഞാന്നമ്മയുടെ മാറിടവും കടന്ന് മുഖത്തേക്ക് കയറി. നുര വന്നു തുടങ്ങിയ വായ്ക്ക് ചുറ്റും ഒരു വേലി കെട്ടി. <br /><br />അരണ്ട വെളിച്ചത്തില്‍ ചിന്നമ്മ കിടക്കുകയാണ്. മാക്സിയുടെ അറ്റം കണങ്കാലുകള്‍ക്കു മുകളില്‍ അലസമായി കിടന്നു.<br /><br />ഇന്നലെ തന്റെ അന്ത്യകൂദാശക്ക് വന്ന പുരോഹിതന്റെ മുഖം വെറുതെ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തി. ചുണ്ടുകള്‍ എന്തിനോ വേണ്ടി വിറകൊണ്ടു.<br />പിന്നെ മൌനത്തിന്റെ ഒരു നീണ്ട സഹാറ.<br />ചിന്നമ്മ കാലുകള്‍ ചെറുതായൊന്ന് ഉയര്‍ത്താന്‍ ശ്രമിച്ചു. <br />കാലുകളിലേക്ക് ഒരു കൂട്ടം ഉറുമ്പുകള്‍ വരിവരിയായി കയറിവരുന്നത് ചിന്നമ്മ കണ്ടു. <br />പ്രമേഹ രോഗിയായ തന്റെ അരക്കെട്ടിലേക്കാണവ ഓടിക്കിതച്ചുവരുന്നതെന്ന് ചിന്നമ്മ ഒരു ഞെട്ടലോടെ ഓര്‍ത്തു.<br />കൂട്ടം തെറ്റാതെ ലക്ഷ്യസ്ഥാനത്തേക്ക് അവ നടന്നടുത്തു.., ശവംതീനി ഉറുമ്പുകള്‍.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com25tag:blogger.com,1999:blog-31986699.post-1163060673389692942006-11-09T13:10:00.000+05:302006-11-13T16:16:32.860+05:30രാമന് നായര്‍ ...നീണ്ട തിണ്ണയുടെ ഒരറ്റത്ത് രവി കാല് നീട്ടിയിരുന്നു. <br />പുറത്ത് മഴ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്നു. ചെറിയ മിന്നലും മുഴക്കങ്ങളും. <br />പുസ്തകങ്ങള്‍ തൂണിന്റെ ഒരു ഭാഗത്ത് അലസമായി കിടക്കുന്നു. സാത്രേയുടെ ‘ബീയിങ് നത്തിങ്നെസ്’ ഏറ്റവും മുകളില്‍ ഇല്ലായ്മയുടെ ആത്മരോദനവുമായി അമര്‍ന്നിരിക്കുന്നു. <br />ഒന്നുമില്ലായ്മയുടെ പരിഹാരമാര്‍ഗങ്ങളായ അവസാനത്തെ അദ്ധ്യായം ഇനിയും വായിച്ചിട്ടില്ലെന്ന് രവി ഓര്‍ത്തു. <br /><br />ഈ മഴ തന്റെ വായനയെ ശരിക്കും അലോസരപ്പെടുത്തുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ച്ചയായ മഴയാണ്. ലൈബ്രറിയില്‍ ഇന്നെങ്കിലും പോകണമെന്ന് വിചാരിച്ചതാണ്. തോട്ടില്‍ വെള്ളം കയറിയിട്ടുണ്ടാവും. അതല്ലെങ്കില്‍ തെക്കെപ്പാട്ടെ പറമ്പിലൂടെ പോകണം. അത് വഴിയല്പം കൂടുതലാണ്. <br /><br />‘ശ്രീ വിശ്വനാദം ശരണം പ്രബദ്ധ്യേ......’ കാശി സുപ്രഭാതം റേഡിയൊയില്‍ കഴിഞ്ഞതേയുള്ളൂ. രാമന് നായര്‍ ഇന്ന് നേരത്തെയാണല്ലോ . <br /><br />‘എന്താ മഴ .. തോടൊക്കെ നെറഞ്ഞേക്ക്ണൂ...തെക്കെപ്പാട്ടെ പറമ്പിലും നല്ലോണം വെള്ളായ്ട്ടിണ്ടേയ്...ഇന്ന് വേലികെട്ടിക്കണംന്ന് വെച്ചട്ടാ നേര്ത്ത്യന്നെ..എന്താ ചെയ്യാ..’ <br /><br />രാമന് നായരുടെ മുണ്ടെല്ലാം നനഞ്ഞൊട്ടിയിരിക്കുന്നു. വെള്ളത്തുള്ളികള്‍ മുണ്ടില്‍ നിന്നും ഇറ്റിറ്റു വീഴുന്നു.<br /> <br />പിന്നെ ചെരിപ്പഴിച്ച് വെച്ച് തിണ്ണയില്‍ കൈമുട്ടൂന്നി നിന്നു.<br /> <br />രാമന് നായര്‍ എപ്പോഴും അങ്ങനെയാണ്. ശാന്തേട്ത്തി ഉമ്മറത്ത് വന്ന് വിളിച്ചാല്‍ മാത്രമേ കയറി ഇരിക്കൂ. അച്ഛനുള്ളപ്പോഴും അങ്ങനെയാണ്.<br /><br />പറമ്പിലെ കാര്യങ്ങള്‍ നോക്കാന്‍ രാമന് നായരു കഴിഞ്ഞേ വേറാരുമുള്ളൂ.. കാക്കശ്ശേരി ഭാഗത്തെ പറമ്പും തെക്കെപ്പാട്ടെ പറമ്പുമടക്കം ഇരുപത്തൊന്നേക്കറോളം പറമ്പും നോക്കുന്നത് രാമന് നായര്‍ തന്നെ. തെങ്ങുകയറാന്‍ കണ്ടാറുവിനെയും വാസുവിനെയും വിളിച്ചുകൊണ്ടു വരുന്നതും തേങ്ങപെറുക്കിക്കൂട്ടാന്‍ അയ്യക്കുട്ടിയെയും ജാനുവിനെയുമെല്ലാം തയ്യാറാക്കുന്നതും രാമന് നായര്‍ തന്നെ. <br /><br />‘എന്താ രവ്യെ.. ശാന്തേട്ത്തി ഇല്യേ ?’ <br />‘അകത്ത് ണ്ടാവും....’<br /><br />‘ങ്ഹാ.. രാമന് നായര്‍ വന്ന്വോ.. കാപ്പി കുടിച്ചട്ടാ വന്നേ ..’ ശാന്തേട്ത്തി ഉമ്മറത്തേക്ക് വന്നു.<br /><br />ഇനി ആ കട്ടിളപ്പടിയിലിരിക്കും. രാമന് നായര്‍ തിണ്ണയിലും. <br />രവിക്ക് ചെറുതായി അസ്വസ്ഥത തോന്നിത്തുടങ്ങി. ഇനി കുറെ നേരം നാട്ടുകാര്യം.<br /><br />‘ശാന്തേട്ത്ത്യേ.. ഇന്നലെ മ്മടെ കോന്നപ്പന്റെ മോള് ചത്തുപോണ്ടതായിരുന്നെയ്..ആ മഴേത്ത് ആടിനെ അഴിക്കാനായ്ട്ട് തോട്ടിന്റെ വരമ്പത്തൂടെ നടക്കണ്ട വല്ല കാര്യോണ്ടോ ..’<br />‘ഏത് നമ്മടെ വാസന്ത്യാ ?’<br />‘യ്ക്ക് ഓള്‍ടെ പേരറീല്ല്യ.. ഓള് ഇന്നലെ നമ്മടെ തോട്ടുവരമ്പത്തൂടെ പോവുമ്പോ വയ്ക്കിവീണൂന്നാപറേണേ.. വടക്കേലെ വേലന്റെ ചെക്കന് ആ സുതന് കണ്ടോണ്ട് രക്ചപ്പെട്ടു. ഓന് ഓടി വന്ന്ട്ട് തോട്ട് ല്ക്ക് ചാടി ഓള്‍ടെ കാല് പിടുത്തം കിട്ട്യേ.. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുന്ന് പറഞ്ഞാ മതീലോ..’<br />‘അത്യോ..അപ്പൊ ഈ വേലന്റെ ചെക്കന് എന്തിനാ ആ ഭാഗത്തൂടെ നടക്കണേ ?’<br />‘അവന് തെങ്ങ് കയറാന്‍ പോയി വരണ വഴിയല്ലേ.. ..’<br />‘ന്നാലും...’<br />‘ഏയ്.. അങ്ങന്യൊന്നൂല്യ.. ഓന് നല്ലോനാ.. മ്മടെ കിഴ്ക്കോട്ത്ത് തെങ്ങ് കേറണത് അവനല്ലേ.. യ്ക്ക് അറിയില്ലേ അവനെ..’<br />‘രാമന് നായര്‍ ഇബടിരിക്ക്യ.. ഞാന്‍ കൊറച്ച് കാപ്പി എട്ത്ത്ട്ട് വരാം..’ <br />ശാന്തേട്ത്തി മെല്ലെ അകത്തേക്ക് നടന്നു.<br />മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു.<br />രാമന് നായര്‍ തിണ്ണയിലെ അലസമായി കിടന്നിരുന്ന പുസ്തകങ്ങള്‍ അടുക്കി വെക്കാന്‍ വ്രഥാ ഒരു ശ്രമം നടത്തി.<br />അതിനിടയില്‍ ‘ഗാട്ടും കാണാച്ചരടും’ താഴേക്ക് ഊര്‍ന്നിറങ്ങി.<br />ചോര്‍ന്നൊലിക്കുന്ന ഇറയത്ത് തന്നെ അത് കൃത്യമായി വീണു., നനഞ്ഞു.<br />‘കുട്ടാ..ഈ പുസ്തകം നനഞ്ഞൂലോ..’ <br />രാമന് നായര്‍ പുസ്തകവും പിടിച്ച് രവിയെ നോക്കി. പിന്നെ മണ്ണു തട്ടി അവിടെ വെച്ചു.<br />രവി രൂക്ഷമായി രാമന് നായരെ ഒന്നു നോക്കി.<br />‘എല്ലാം നശിപ്പിക്കാന്‍ ഇറങ്ങിയിരിക്ക്യാ.. കാലത്തന്നെ.. ‘ താഴ്ന്ന സ്വരത്തിലെങ്കിലും രവി മുറുമുറുത്തു. <br />‘മഴ കൊറഞ്ഞൂന്നാ തോന്നണേ..’<br />രാമന് നായര്‍ മെല്ലെ എഴുന്നേറ്റു. കോലായിലെ തൂണില്‍ കൊളുത്തിയിട്ടിരുന്ന കുടയെടുത്ത് കല്‍പ്പടവുകള്‍ ഒന്നൊന്നായി ചവിട്ടിയിറങ്ങി തുളസിത്തറയും കടന്ന് അയാള്‍ നടന്നു.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com17tag:blogger.com,1999:blog-31986699.post-1161764145997516942006-10-25T12:02:00.000+05:302007-04-22T11:21:18.646+05:30ഫെറേറോ റോഷര്‍<strong>തു</strong>ലാവര്ഷത്തിന്റെ ചടുലമായ താളങ്ങള്‍ ബോണറ്റിന്റെ മുകളില്‍ നൃത്തം വെക്കുന്നു. സിഗ്നലിലെ കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു തോന്നുന്നു.മൂന്നുമണിയാവാന്‍ ഇനിയും അഞ്ചു മിനിട്ടുണ്ട്. സിറ്റി സെന്ററില്‍ മൂന്നുമണിക്ക് വരാമെന്നാണ് അരുണ്‍ പറഞ്ഞിട്ടുള്ളത്.<br /><br />ഇത്തവണ നാലുവര്‍ഷത്തിന് ശേഷമാണ് അരുണ്‍ നാട്ടില്‍ വരുന്നത്. റിഗിലെ ജോലിയായതിനാല്‍ മുന്‍പൊക്കെ മൂന്നുമാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരോ തവണ വരുമ്പോഴും എന്റെ ഞായറാഴ്ചകള്‍ അവനുള്ളതായിരുന്നു. മോര്‍ണിങ്ഷോ കഴിഞ്ഞ് വോള്‍ഗയില്‍ രണ്ടു ബീറും കഴിച്ച് ഏതെങ്കിലും പുഴയ്ക്കരികിലേക്കോ അവനിഷ്ടപ്പെട്ട ചില ആനകളുടെ താവളങ്ങളിലേക്കോ ഞങ്ങള്‍ നീങ്ങും. ആനകളെ അവനെന്നും ഒരു ഹരമായിരുന്നു. തെച്ചിക്കോട്ടുകാവു രാമചന്ദ്രനേയും മന്ദലാംകുന്നു ഗണപതിയേയും പദ്മനാഭനേയുമെല്ലാം ഇമവെട്ടാതെ നോക്കി നില്ക്കുമ്പോള് ഒരു കൊച്ചുകുട്ടിയുടെ മനസായിരുന്നു അവനു. രാത്രി വരെ ചുറ്റിക്കറങ്ങി വീട്ടിലെത്തുമ്പോഴേക്കും വീട്ടിലെല്ലാവരും ഉറക്കമായിട്ടുണ്ടാവും.<br /><br />മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ തണുപ്പുണ്ട്. സിറ്റിസെന്ററിലെ പാര്‍ക്കിങില്‍ ഇന്ന് തിരക്ക് വളരെ കുറവാണ്. ഫിഫ്ത് വിങ്ങിലെ പാര്‍കിങ് ലോട്ടില്‍ വണ്ടി പാര്‍ക് ചെയ്ത് ലോബിയിലെത്തുമ്പോള്‍ അവിടെയും തിരക്ക് കുറവാണ്. അരുണ്‍ നേരത്തെ തന്നെ എത്തിയിരിക്കുന്നു. മുഖത്തെ പഴയ പ്രസന്നത ഇപ്പോഴുമുണ്ടോയെന്ന് സംശയം. സ്ഥിരമായി ധരിക്കുന്ന പോലീസ് ഗ്ലാസ്സിനുപകരം പവര്‍ ഗ്ലാസ്സ്. പഴയ ആ പ്രസന്നത കാണുന്നില്ല.<br />ഇല്ല. അവനതിനാവില്ലല്ലോ..<br /><br />‘ഹായ് അരുണ്‍.. ഞാന്‍ വൈകിയോ ?..’<br />‘ഇല്ല.. ഞാന്‍ എത്തിയേ ഉള്ളൂ....’ അരുണിന്റെ കൈകളില്‍ നല്ല തണുപ്പ്.<br />‘കഴിഞ്ഞ തവണ നീ വരുമ്പോള്‍ ഈ ഷോപ്പിങ് കോമ്പ്ലക്സ് ഇവിടെയുണ്ടായിരുന്നില്ല. ..’<br />‘യെസ്.. നഗരമാകെ മാറിയിരിക്കുന്നു..’<br />‘കം. ഇവിടെ ഫിഫ്ത് ഫ്ലോറില്‍ പുതിയ ഒരു റസ്റ്റോറന്റ് തുടങ്ങിയിട്ടുണ്ട് . വലിയ തിരക്കുണ്ടാവില്ല. നമുക്കവിടെയിരിക്കാം...’<br /><br />ലിഫ്റ്റു മെല്ലെ നീങ്ങുമ്പോള്‍ ഗ്ലാസിലൂടെ പുറത്ത് നേര്‍ത്തൊരു നൂലായി പരിണമിച്ചുകൊണ്ടിരിക്കുന്ന <br />മഴയിലൂടെ വിദൂരതയിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു അരുണ്‍. <br /><br />‘ലെ ട്രീറ്റ്’ അടുത്ത കാലത്താണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങിയത്. നഗരത്തിലെ തിരക്കുകുറഞ്ഞ റെസ്റ്റാറന്റുകളിലൊന്നാണിത്. <br /><br />ഇരുണ്ട ഇടനാഴികയിലൂടെ ബെയറര്‍ ഞങ്ങളെ രണ്ടു പേര്‍ക്ക് മാത്രമിരിക്കാവുന്ന മേശയ്ക്കരികിലേക്ക് കൊണ്ടു പോയി. എ.സിക്ക് നല്ല തണ്‍പ്പുണ്ട്. ഓര്‍ഡറെടുത്ത് ബെയറര്‍ ആരാധനയോടെ ഒന്നു കുനിഞ്ഞ് , വണങ്ങി നിഷ്ക്രമിച്ചു.<br /><br />‘ഇന്ന് അരുണിന് ഭാഗ്യമുണ്ട്. ക്ലൈന്റ് മീറ്റിങ്ങ് നേരത്തെ അവസ്സാനിപ്പിക്കാന്‍ സാധിച്ചു. സാധാരണ ഒരു അഞ്ചു മണിയെങ്കിലുമാവും അത് കഴിയാന്‍. പിന്നെ രാജി ട്രെയിനിങ്ങ് കഴിഞ്ഞ് നാളെ രാവിലെയേ ചെന്നെയില്‍ നിന്നും തിരിച്ചെത്തൂ..’<br /><br />അരുണ്‍ ചെറുതായി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ അതില്‍ അസ്വാസ്ഥ്യത്തിന്റെ ഒരു കടലിരമ്പമാണല്ലോയെന്ന ആധി എന്നെ പിടികൂടുന്നതായി തോന്നി. <br /><br />അരുണിന്റെ ജീവിതം ഇങ്ങനെ ഒരു വഴിത്തിരിവിലെത്തുമെന്ന് ഞാന്‍ ഒരിക്കലും നിനച്ചിരുന്നില്ല. സീതാലക്ഷ്മിയുടെ പ്രൊപോസല്‍ ഞാന്‍ തന്നെയാണ് കൊണ്ടു വന്നത്. ഓഫീസിലെ ജെ.ഇ.യുടെ അടുത്ത ബന്ധുവാണ് സീത. കുസാറ്റില്‍ നിന്നും മൈക്രോബയോളജിയില്‍ എം.എസ്സിയെടുത്ത് സീത വീട്ടിലിരിക്കുന്ന സമയത്താണ് അരുണിനു വേണ്ടി ഞാനതിന് ശ്രമിച്ചത്. വീട്ടിലെ ഒരേയൊരു ആണ് തരിയായ അരുണിന് സീതയുടെ ജാതകത്തില്‍ ഏറെ പൊരുത്തവും. വയസ്സായ അരുണിന്റെ മാതാപിതാക്കള്‍ക്ക് മകന്റെ വിവാഹം എങ്ങനെയ്ങ്കിലും കഴിയണമെന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടുതല്‍ ഒന്നും നോക്കിയില്ല. ഏറ്റവുമടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹം കഴിഞ്ഞു. രണ്ടു മാസത്തിനുള്ളില്‍ സീതയുടെ വിസയും തയ്യാറാക്കി അരുണ്‍ അവളേയും അങ്ങോട്ടു തന്നെ കൊണ്ടു പോയി. പിന്നീട് ഒന്നര വര്‍ഷത്തിനു ശേഷം സീത മാത്രമാണ് തിരിച്ചു വന്നത്. ഏറെക്കഴിയാതെ ആ ദാമ്പത്യം കുടുംബക്കോടതിയിലുമായി. അരുണ്‍ വരാത്തതുകൊണ്ട് കേസ് പലവുരു മാറ്റി വെച്ചു. അടുത്ത ബുധനാഴ്ചയാണ് കോടതി ഇരുകൂട്ടരെയും കൌണ്‍സിലിങ്ങിന് വിളിച്ചിരിക്കുന്നത്.<br /><br />അരുണ്‍ കപ്പില്‍ ബാക്കിവന്ന ബീറും കമഴ്ത്തി.<br /><br />‘സീ സുന്ദര്‍, എനിക്ക് ഈ കേസ് എങ്ങനെയെങ്കിലും അവസ്സാനിപ്പിക്കണം. ഇതിങ്ങനെ വലിച്ചു നീട്ടാന്‍ യാതൊരു താത്പര്യവുമെനിക്കില്ല..’<br /><br />‘അതു തന്നെയാണ് അരുണ്‍ ഞാനും പറയുന്നത്. ഇത് യാതൊരു വിധിയുമില്ലാതെ കൌണ്‍സിലിങും മറ്റുമായി നീങ്ങും..’<br /><br />‘എനിക്കീ കൌണ്‍സിലിങ്ങിനോട് യാതൊരു പ്രതിപത്തിയുമില്ല..ഞാന്‍ നിന്നോട് എത്ര തവണ ഫോണില്‍ പറഞ്ഞതാണ് അവളുമായി സംസാരിച്ച് ഇതൊന്ന് ഫൈനലൈസ് ചെയ്യാന്‍..’<br /><br />‘മുറിച്ചുമാറ്റാന്‍ എല്ലാം എളുപ്പമാണ് അരുണ്‍.. കൂട്ടിച്ചേര്‍ക്കാനാണ് പാട്.... നീ പറഞ്ഞ അന്നു തന്നെ ഞാന്‍ സീതയെ കണ്ടിരുന്നു... അവള് ഇന്നും കാത്തിരിക്കുകയാണ്..’<br /><br />‘എന്തിന് ? സുന്ദര്‍.. നിനക്കറിയില്ലേ ഞങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണെന്ന്..ചെറിയ ചെറിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് അവള് എന്നോട് വഴക്ക് കൂടിയത്. പിന്നെയത് സ്ഥിരമായി. നാള്‍ക്കുനാള്‍ പുതിയ പുതിയ ആവശ്യങ്ങള്‍.. എല്ലാം ഞാന്‍ ഒരു പരിധിവരെ ക്ഷമിച്ചു. നാട്ടില്‍ ഫോണ്‍ ചെയ്ത് എന്റെ അച്ഛനേയും അമ്മയേയും വരെ അവള് തെറിവിളിച്ചു. ആങ്ങളമാരെ വിട്ട് എന്റെ അച്ഛനെ മര്‍ദ്ദിച്ചു...അങ്ങനെ....സുന്ദര്‍.. ഭൂതകാലം...അത് മനസ്സില്‍ നിന്നും ചിന്തിപ്പോയ രക്തമാണ്. ധമനികളിലുള്ളപ്പോള്‍ മാത്രമേ അതിന് ജീവനുള്ളൂ....’<br /><br />അരുണിന്റെ ശബ്ദത്തിന് കനം വെച്ചു തുടങ്ങിയിരിക്കുന്നു.<br /><br />ഞാന്‍ കുറച്ച് തണുത്ത വെള്ളമെടുത്ത് കുടിച്ചു.<br /><br />‘ബട്ട് അരുണ്‍, ..’<br />‘സീ സുന്ദര്‍.. എന്തിനാണ് നീ അവള്‍ക്കുവേണ്ടി ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പിന്നെ, നിനക്കറിയുമോയെന്നറിയില്ല, അടുത്ത കാലത്തായി അവള് വേറേതോ പയ്യനുമായി കറങ്ങി നടക്കുന്നാതായും ഞാനറിഞ്ഞു. ..’<br /><br />‘ശെ.. അങ്ങനെയൊന്നുമില്ല അരുണ്‍.. നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതായിരിക്കും..ഷി സ്റ്റില്‍ വാണ്ട് യു മാന്‍. കഴിഞ്ഞ തവണ സീതയുമായി ഞാന്‍ സംസാരിച്ചപ്പൊള്‍ അവളുടെ കണ്ണു നിറഞ്ഞിരുന്നു. നീ നിന്റെ ഭാഗം മാത്രമേ ചിന്തിക്കുന്നുള്ളൂ.. ശരിയാണ്. സീതയ്ക്ക് അല്പം സ്വാര്‍ത്ഥതയുണ്ടാവാം. അതൊരു പക്ഷേ പലരും അത് പ്രകടിപ്പിക്കുന്നത് പല വിധത്തിലാണ്. ഞാന്‍ ഡീറ്റെയിത്സിലേക്ക് പോകുന്നില്ല. ഒരു പക്ഷേ നിന്റെ ജോലിത്തിരക്കില്‍ അവള്‍ക്കായി നിനക്ക് നീക്കി വെക്കാന്‍ സമയം കിട്ടിക്കാണില്ല.... ഇതെല്ലാം ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളേയുള്ളു അരുണ്‍.. നീയൊരു കോമ്പ്രമൈസിന് തയ്യാറാവണം....’<br /><br />‘കോമ്പ്രമൈസ്..ഇനിയെന്ത് കോമ്പ്രമൈസ് ... കഴിഞ്ഞതെല്ലാം കഴിഞ്ഞു..’<br /><br />‘ഇല്ല അരുണ്‍.. ഇനിയുമതിന് സമയമുണ്ട്. ..’<br /><br />അരുണ്‍ ഒരു ഐസ് ക്യൂബെടുത്ത് കപ്പിലേക്കിട്ടു. പിന്നെ തണുത്ത വെള്ളം അതിലേക്കൊഴിച്ചു. ഫോര്‍ക്കുകൊണ്ട് ചില്ലിഗോബിയിലെ ഒരു ഫ്ലവര്‍പീസെടുത്ത് വായില്‍ വെച്ചു. മൌനം ഞങ്ങള്‍ക്കിടയില്‍ അല്പനേരം ഇതള്‍ വിരിച്ചു. <br /><br />പിന്നെ ഞാന്‍ പറഞ്ഞു തുടങ്ങി..<br />‘ഞാന്‍ അറേഞ്ചു ചെയ്യാം..ഒരു മീറ്റിങ്.. വേണമെങ്കില്‍ നമുക്കിവിടെത്തന്നെയാക്കാം.. വാട്ട് യു സേ..’<br />‘സുന്ദര്‍, നിനക്കിപ്പോഴും മനസ്സിലാവുന്നില്ല..’<br />അരുണിന്റെ സ്വരത്തിലെ കാഠിന്യം കുറഞ്ഞിരിക്കുന്നു.<br /><br />‘അരുണ്‍, ഞാനല്ലേ പറയുന്നത്.. ഒരു തവണത്തേക്ക് മാത്രം..’<br /><br />അരുണ്‍ ബീയര്‍ ഗ്ലാസ് ഒറ്റവലിക്ക് മുഴുവന്‍ തീര്‍ത്തു. പിന്നെ ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി.<br /><br />‘അരുണ്‍..കമോണ്‍...സീതാലക്ഷ്മിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമൊന്നു പറയാമോ..’<br />അരുണിന്റെ മുഖത്ത് ചെറിയ പ്രകാശം. സിഗരറ്റിലെ ചാരം ആഷ്ട്രെയില് തട്ടി..<br />‘അങ്ങനെ പ്രത്യേകിച്ച്... യെസ് ഷി ലൈക്സ് ചോക്ലേറ്റ്സ്..’<br />‘എനി സ്പെസിഫിക് ബ്രാന്‍ഡ്.. ?’<br />‘ഫെറേറോ റോഷറിന്റെ ചോക്ലേറ്റുകള്‍ അവള്‍ക്കിഷ്ടമാണ്......’<br />‘മൈ ഗുഡ്നെസ്സ്.. രാജി ആള്‍സൊ ലൈക്സ് ദി സെയിം ബ്രാന്‍ഡ്..’<br />ഇരുണ്ടു കൂടിയ കാര്മേഘങ്ങളില് ചെറിയ വെള്ളിരേഖകള്‍.<br />‘അങ്ങനെയെങ്കില്‍ നമ്മള് ഇന്നു തന്നെ ഒരു ബോക്സ് ചോക്ലേറ്റ് വാങ്ങുന്നു. ഈ കോമ്പ്ലക്സില്‍ തന്നെ ഒരു സ്വീറ്റ്ഷോപ്പുണ്ട്. അരുണിനും സീതയ്ക്കും കംഫര്‍ട്ടബിളായ ഒരു വെന്യു നിശ്ചയിക്കുന്നു. വി കുഡ് ഫൈനലൈസ് എവെരിതിങ്.....’<br /><br />അറിയാതെ ചെറിയൊരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്നുയര്‍ന്നു.<br /><br />അല്ലെങ്കിലും അരുണ്‍ ഒരു കോമ്പ്രമൈസിനു സമ്മതം മൂളുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അരുണിന്റെ അച്ഛന് സ്വാമിനാഥന് കഴിഞ്ഞ ആഴ്ചയും ബാങ്കില്‍ വന്ന് ഒരു ഒത്തുതീര്‍പ്പിനുവേണ്ടി എന്നോടു സംസാരിച്ചിരുന്നു. വൃദ്ധനായ ആ മനുഷ്യന് പ്രതീക്ഷയുടെ നാമ്പുകള്‍ ഇനിയും മനസ്സിലിട്ടു നടക്കുന്നു.<br /><br />ഫസ്റ്റ് ഫ്ലോറിലെ സ്വീറ്റ്ഷോപ്പില്‍ നിന്നും 24 പീസുള്ള ഫെറേറോ റോഷര്‍ വാങ്ങി ലിഫ്റ്റിനടുത്തെത്തിയപ്പോഴായിരുന്ന്നു പെട്ടന്ന് ബില്‍ഡിങ്ങിലെ മറുഭാഗത്ത് ഒരു പ്രണയ ജോഡികളെ ശ്രദ്ധയില്‍ പെട്ടത്. കൈകോര്‍ത്തു പിടിച്ച് വളരെ സന്തോഷത്തോടെയാണവര്‍ വരുന്നത്. ആന്റ്റിക് ഷോപ്പിലെ വെളിച്ചത്തിനടുത്തെത്തിയപ്പോഴാണ്‍ അവരുടെ മുഖം ശ്രദ്ധിച്ചത്.<br /><br />അത് സീതാലക്ഷ്മിയല്ലേ..അതെ..<br />ഞാന്‍ പെട്ടന്ന് ശ്രദ്ധ തിരിച്ചു. അരുണിന്റെ മുഖത്തേക്ക് നോക്കി.<br />ഇല്ല. അരുണ്‍ കണ്ടിട്ടില്ല. അരുണ്‍ ലിഫ്റ്റ് വരുന്നത് ശ്രദ്ധിച്ചു നില്‍ക്കുകയാണ്.<br /><br />‘ലിഫ്റ്റ് വരാന്‍ വൈകും. നമുക്ക് സ്റ്റെപ്സിറങ്ങാം..’ അരുണിന്റെ പുറത്ത് തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു. പിന്നെ സ്റ്റെപ്സിറങ്ങി ബേസ്മെന്റിലെ പാര്‍ക്കിങ്ങിലേക്ക് നടന്നു.<br /><br />കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. അരുണിന്റെ വണ്ടി അപ്പുറത്തുള്ള വിങിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. പാതി തുറന്ന സൈഡ് ഗ്ലാസ്സിലൂടെ അരുണ്‍ കൈനീട്ടി.<br /><br />‘അരുണ്‍, ഞാന്‍ എല്ലാം അറേഞ്ചു ചെയ്ത് വിളിക്കാം...’ എന്റെ സ്വരം ഇടറിയിരുന്നു.<br />അരുണിന്റെ കൈയ്യിലെ തണുപ്പ് വിട്ടുമാറിയിരുന്നു. അലസമായൊന്ന് ചിരിക്കാന്‍ ശ്രമിച്ചു അരുണ്‍.<br />പിന്നെ ചോക്കലേറ്റ് പാക്കെടുത്ത് എനിക്ക് നീട്ടി.<br />‘ഇത് രാജിക്ക് കൊടുക്കൂ.. രാജിക്കീ ചോക്കലേറ്റ് ഇഷ്ടമാണെന്നല്ലേ നീ പറഞ്ഞത്..’<br />‘ബട്ട് അരുണ്‍....’ വാക്കുകള്‍ പുറത്തു വരുന്നില്ല. കൈയുയര്‍ത്തി ‘ബൈ’ പറഞ്ഞ് അരുണ്‍ അകന്നു പോകുന്നു.<br />സ്റ്റീയറിങ് വീലില്‍ എന്റെ കൈ തരിച്ചിരുന്നു.<br />പുറത്ത് തുലാവര്‍ഷം തകര്‍ത്തു പെയ്തു തുടങ്ങിയിരിക്കുന്നു.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com19tag:blogger.com,1999:blog-31986699.post-1160040737137054702006-10-05T13:31:00.000+05:302006-10-09T16:53:08.980+05:30നിറയെ പൂമരങ്ങളുള്ള വീട്.<strong>വേ</strong>ഗത കുറയ്ക്കാനായി ഞാന്‍ കാര്‍ മൂന്നാം ഗീയറിലേക്ക് മാറ്റി. നഗരത്തിന്റെ അതിര്‍ത്തികള്‍ കഴിഞ്ഞിരിക്കുന്നു. കയറ്റങ്ങളും ഇറക്കങ്ങളും തണല്‍ത്തുണ്ടുകളും നിറഞ്ഞ വഴി. വയല്‍ക്കാഴ്ച്ചകള്‍. നീരൊഴുക്ക്. നിശബ്ദതതയോട് വിശേഷം ചോദിക്കുന്ന കാറ്റ്. എപ്പോഴെങ്കിലും ഇതിലൂടെയെല്ലാം ഇങ്ങനെ നീങ്ങിപ്പോകുന്നത് ഒരു രസമാണ്. ചരിത്രപ്രാധാന്യമോ പ്രകൃതിസൌന്ദര്യമോ ഇല്ലാത്തിടത്തുള്ള ഒരു രസം. ബാല്യത്തിന്റെ നീരൊഴുക്കിലേക്ക് പോകുന്നതുപോലെ.<br /><br />ഞാന്‍ സാവകാശം കാറോടിക്കുകയാണ്.<br /><br />പത്തു ദിവസത്തെ കുറുക്കിക്കിട്ടിയ ലീവ് തീരാന്‍ അഞ്ചു ദിവസം കൂടി മാത്രമുള്ളപ്പോളായിരുന്നു തികച്ചും അപ്രതീക്ഷിതമായി രാമചന്ദ്രന്റെ ഫോണ്‍ വരുന്നത്. ടെലിഫോണ്‍ ഡയറക്ടറിയില്‍ ഏറെ നേരത്തെ ശ്രമഫലമായി കിട്ടിയതാണ് എന്റെ നമ്പറെന്ന് പറഞ്ഞാണ് തുടങ്ങിയത്. ഇത്തവണ കാണാതെ പോകരുതെന്ന അഭ്യര്‍ത്ഥനക്കു മുന്പില് എനിക്ക് വഴങ്ങേണ്ടി വന്നു. വീട്ടിലേക്ക് വരേണ്ട വഴികളെക്കുറിച്ച് ഒരു ഏകദേശ ധാരണയും തന്നു. രാജീവിന്റെ സൌഹൃദവലയത്തിലെ മറ്റൊരു കണ്ണിയായിരുന്നു എന്നെപ്പോലെ രാമചന്ദ്രനും. ഏറെക്കാലമായി രാമചന്ദ്രനെ കണ്ടിട്ട്. അല്ലെങ്കിലും രാമചന്ദ്രനോടായിരുന്നില്ലല്ലോ എനിക്ക് കൂടുതല്‍ അടുപ്പം.<br /><br />ആട്ടൊകാഡില്‍ പ്രത്യേക വൈദഗ്ദ്യം നേടിയ രാജീവിന്റെ കമ്പ്യൂട്ടറിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനായിരുന്നു ആദ്യമായി രാജീവുമായി എനിക്ക് സന്ധിക്കേണ്ടി വന്നത്. ആത്മവിശ്വാസത്തിന്റെ ആദ്യപാഠങ്ങള്‍ എന്നെ പഠിപ്പിച്ചത് രാജീവായിരുന്നു. അതുതന്നെയായിരുന്നു ഞങ്ങളെ തമ്മിലടുപ്പിച്ചതും പല പ്രോജക്റ്റുകളിലും സഹകാരികളാക്കിയതും.<br /><br />കട്ടന്‍ ചായയുടെയും ബെക്കാര്‍ഡിയുടെയുമെല്ലാം ശാക്തീകരണത്തില്‍ ക്ലൈവ് ഈഗള്‍ട്ടനും ജാനറ്റ് വിന്റേഴ്സനുമെല്ലാം കയറിയിറങ്ങിയ യാമങ്ങളില്‍ രാജീവിന് പ്രോജക്റ്റുകളുടെ തിരക്കായിരുന്നു. അതിലൊന്നു തന്റെ സ്വന്തം സ്വപ്നപ്രോജക്റ്റു തന്നെയായിരുന്നു.<br />സ്വന്തമായി ഒരു പുതിയ വീട്. തറവാടു വകയില്‍ സ്ഥലം ഉണ്ട്. മൂന്നു അറ്റാച്ച്ഡ് ബെഡ് റൂം, ഒരു ലിവിങ്, ഒരു കിച്ചണ്‍, കാര്‍പോര്‍ച്ച്, സിറ്റൌട്ട് എന്നിവയുള്ള വീട്. വീടിന്റെ സിറ്റൌട്ട് പഴയ തറവാടിന്റെ കരിവീട്ടിയില്‍ പണിത ചാരുകള്‍ പിടിപ്പിക്കണം. സിറ്റൌട്ടില്‍ അച്ഛനുപയോഗിച്ചിരുന്ന് ചാരുകസേര. വീടിന് മുന്നില്‍ നിറയെ പൂമരങ്ങള്‍. പിന്നൊരു മുത്തുക്കുടിയന്‍ മാവ് അതിലൊരു ഊഞ്ഞാല്.<br />ഏറെ കഷ്ടപ്പെട്ട് 3 ഡി മാക്സിലും ഫോട്ടൊഷോപ്പിലുമായി പൂര്‍ത്തിയാക്കിയ പ്രോജക്റ്റ് വളരെ മനോഹരമായി എനിക്ക് തോന്നി. നഗരത്തിലെ മള്‍ട്ടിപ്ലെക്സ് കോപ്ലക്സിന്റെ പ്രോജക്റ്റിനിടയിലെ സമയം കൊണ്ടാണ് രാജീവത് പൂര്‍ത്തിയാക്കിയത്. അതുകൊണ്ടു തന്നെ രാധികയുടെ പ്രപോസല്‍ വന്നപ്പൊള്‍ രാമചന്ദ്രന് തന്നെ വേണ്ടിവന്നു അതെന്നൊട് പറയാനും രാജീവിനെക്കൊണ്ടൊരു സമ്മതപത്രം വാങ്ങിപ്പിക്കാനും.<br /><br />ഒരു മഴക്കാലത്തിന്റെ അവസാന നാളുകളിലൊന്നില്‍ രാജീവ് രാധികയുമായി ഫ്ലൈറ്റിറങ്ങിവന്നത് എന്റെ ബാചിലേഴ്സ് ഫ്ലാറ്റിലേക്ക്. നെറ്റിയില്‍ കുങ്കുമവും കവിളിലൊരു മറുകും ചന്ദനത്തിന്റെ ഗന്ധവുമുള്ള രാധിക, രാജിവിന് നല്ല ചേര്‍ച്ചയാണെന്ന് മനസ്സിലുറപ്പിച്ചു. രാത്രി ഏറെ വൈകിയാണ് രാമചന്ദ്രന് അന്ന് ഒരു റൂം സംഘടിപ്പിച്ചത്. നന്ദിവാക്കിന്റെ ഔപചാരികതകള്‍ രാജീവിനില്ലെങ്കിലും രാധികയുടെ നിര്‍ബന്ധത്തിന് വഴങ്ങി രാമചന്ദ്രനോടന്ന് താങ്ക്സ്’ പറയേണ്ടി വന്നു. പിന്നീട് നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ രാജീവുമായി രാമചന്ദ്രന് തെറ്റിപ്പിരിഞ്ഞത് ഞാന്‍ മനസ്സിലാക്കുമ്പോള്‍ ഏറെ വൈകിയിരുന്നു. അവര്‍ ഏറെ അകന്നുമിരുന്നു.<br /><br />ഒരു വേനലിന്റെ ആലസ്യത്തില്‍ ‘കാളിമ’യിലിരുന്ന് ഒരു ബീറിന് ഓര്‍ഡര്‍ചെയ്യുമ്പോഴായിരുന്നു രാധികയുടെ ഫോണ്‍ വന്നത്. രാജീവിന് ഒരു ചെറിയ വയറു വേദന... മിനിസ്ട്രി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. രാധിക ഏറെ പരിഭ്രമത്തോടെയാണ് വിളിച്ചത്.... മലയാളിയായ ഡോക്ടര്‍ തോമസ് ജോസഫ് മാറ്റി നിര്‍ത്തി സംസാരിക്കുന്നതുവരെ എനിക്കതൊരു സാധാരണ വയറുവേദന പോലെയേ തോന്നിയിരുന്നുള്ളു. അപ്പോഴേക്കും കാന്‍സറിന്റെ അഡ്വാന്‍സ്ഡ് സ്റ്റേജിലായിരുന്നു രാജീവ്..... കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജ്ജറിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടില്‍ വെച്ച് യാത്രപറയുമ്പോള്‍ രാജീവ് വളരെ ഉന്മേഷവാനായിരുന്നു. മാത്രവുമല്ല, രണ്ടുമാസം കൊണ്ട് തിരിച്ചു വരാമെന്ന ശുഭ പ്രതീക്ഷയിലും...... അത് ഒരു പ്രതീക്ഷമാത്രമായിരുന്നു. പിന്നീടൊരിക്കലും രാജീവിന് തിരിച്ചു വരാനായില്ല.<br /><br />നാട്ടിലെ ചെറിയ വെക്കേഷനുകളിലെ ഇടവേളകളില്‍ രാജീവുമായി ഇടക്കിടെ ഞാന്‍ സന്ധിക്കാറുണ്ടായിരുന്നു.... അതിനിടെ നഗരത്തില്‍ സ്വന്തമായി ഓഫീസ് പണിത് രാജീവ് പുതിയ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കടന്നിരുന്നു.... മാര്‍ക്കറ്റില്‍ ആട്ടോകാഡിന്റെയും 3 ഡി. മാക്സിന്റേയും മായയുടെയുമെല്ലാം പുതിയ പുതിയ വേര്‍ഷനുകള്‍ വരുമ്പോള്‍ ഞാനത് രാജീവിനയച്ചുകൊടുക്കുമായിരുന്നു.<br /><br />ശിശിരകാലത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഇയര്‍ എന്‍ഡിങ് പ്രോസ്സസിന്റെ തിരക്കിനിടയില്‍ സ്പാം മെയിലുകള്‍ ഡിലീറ്റ് ഫോള്‍ഡറിലേക്ക് മാറ്റുമ്പൊഴാണ് അതിനിടയിലുണ്ടായിരുന്ന രാമചന്ദ്രന്റെ ഒരു പഴയ മെയില്‍ ശ്രദ്ധയില്‍ പെട്ടത്. ഒരു മാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ച് രാജീവ് നമ്മെ വിട്ടുപോയ വിവരം. കൂടുതല്‍ വിവരങ്ങളൊന്നുമില്ല. രാജീവിന്റെ മൊബൈലില്‍ ഞാന്‍ പലതവണ ശ്രമിച്ചു. നമ്പര്‍ നിലവിലില്ലെന്ന മെസ്സേജ് മാത്രം. രാമചന്ദ്രനു റിപ്ലെ അയച്ചിട്ടും യാതൊരു മറുപടിയുമില്ല. ഒരു പക്ഷേ ഞാന്‍ മറ്റൊരു രാജ്യത്തേക്ക് മാറിയപ്പൊള്‍ എന്നെ ഫോണില്‍ വിളിക്കാനാവാത്തതിന്റെ ദു:ഖം രാജീവിനുണ്ടായിരുന്നിരിക്കാമെന്ന ഓര്‍മ്മപ്പെടുത്തല്‍ എന്നില്‍ ഏറെ നീറ്റലുണ്ടാക്കി. പിന്നെ, മറവിയെന്നത് തീര്‍ത്തും മാനുഷികമായ ഒരു അവസ്ഥയാണല്ലോ. ഒറ്റപ്പെടലിന്റെ വേളകളില്‍ മാത്രമായിരിക്കും മറവിയെക്കുറിച്ച് മറക്കുന്നതു തന്നെ.<br /><br />ഗ്ലാസ്സില്‍ ഒന്നു രണ്ടു തുള്ളികള്‍. മഴക്കുള്ള ലക്ഷണമുണ്ട്. വൈപ്പര്‍ സ്വിച്ച് ഓണ്‍ ചെയ്തു. അതിരാവിലെയായതിനാലും ഒഴിവുദിവസമായതിനാലും റോഡില്‍ തിരക്കുകുറവാണ്. മടിപിടിച്ച ഒരു ഞായറാഴ്ച അവിടെയുമിവിടെയും ചുറ്റിത്തിരിയുന്നു.<br /><br />രാമചന്ദ്രന് പറഞ്ഞ വളവ് തൊട്ടടുത്തതാണ്. വളവ് കഴിഞ്ഞ് മൂന്നാമത്തെ വലതുവശത്തെ റോഡ്. അവിടെ നിന്നും ഇടതു വശത്തെ നാലാമത്തെ വീട്.<br />മഴത്തുള്ളികള്‍ക്ക് കനം കൂടുകയാണെന്ന് തോന്നുന്നു. വിന്‍ഡോകള്‍ ഉയര്‍ത്തി.<br />'ബാത് നികലേഗി തോ ഫിര്‍..’ ജഗ്ജിത് സിംഗിന്റെ ശബ്ദത്തിന്റെ സൌകുമാര്യത ഇപ്പോഴാണ് ശരിക്കുമറിയുന്നത്.<br /><br />വലതുവശത്തെ റോഡ് കടന്നു. ഇനിയൊരു ചെറിയ പാലമാണ് അതിനപ്പുറം ചെറിയ നെല്‍പ്പാടം. ഇതെക്കുറിച്ച് രാമചന്ദ്രന് പറഞ്ഞിരുന്നില്ലല്ലോ. പാടവും കഴിഞ്ഞ് ചെറിയൊരു കയറ്റവും കഴിഞ്ഞാണ് വീടുകള്‍ തുടങ്ങുന്നത്.<br /><br />അതെ., മൂന്നാമത്തെ വീടിന്റെ ഗേറ്റിനു മുന്‍പായി കാര്‍ ഒതുക്കി നിര്‍ത്തി.<br />വലിയൊരു മുറ്റമുള്ള വീടാണത്. ഇതു തന്നെയായിരിക്കണം<br />മുറ്റം നിറയെ പൂത്ത പൂമരങ്ങള്‍. നല്ല കാറ്റുണ്ട്. പൂമരങ്ങളില്‍ നിന്നും നിറയെ പൂക്കള്‍ പൊഴിയുന്നു.<br />ഗേറ്റു തുറന്ന് അകത്തേക്ക് നടന്നു. ചെറുതായി മഴ ചാറുന്നുണ്ട്. സിറ്റൌട്ടും കാര്‍പോര്‍ച്ചുമെല്ലാമുള്ള വീട്. പോര്‍ച്ചില്‍ പുതിയ മോഡല്‍ വെളുത്ത ഹ്യുണ്ടായ് അക്സന്ട് കാര്‍ കിടക്കുന്നു. സിറ്റൌട്ടിലെ കാളിങ്ബെല്ലില്‍ അമര്‍ത്തി.<br />അകത്ത് കിളികളുടെ ശബ്ദം.<br />വാതില്‍ തുറന്നു.<br /><br />കുളികഴിഞ്ഞ് ഈറന്‍ തോര്‍ത്തുമുണ്ട് മാത്രമുടുത്തു,ചിരിച്ചുകൊണ്ട് രാജീവ്.<br />ഒരു മാറ്റവുമില്ല. രാത്രി ജോലികഴിഞ്ഞ് നേരം വൈകി ഉണരുമ്പോള്‍ ഒരു കാക്കക്കുളി കുളിച്ച് ഡ്രസ്സ്മാറാന്‍ പോകുന്ന അതേ രൂപം. തോര്‍ത്തുമുണ്ടില്‍ നിന്നും നിലത്തേക്ക് വെള്ളമിറ്റിറ്റു വീഴുന്നുണ്ട്.<br />ലിവിങ് റൂമില്‍ നിന്നും ചായയുമായി വരുന്ന രാധിക. രാധികയുടെ കവിളിലെ മറുക് . ചന്ദനത്തിന്റെ ഗന്ധം. ...<br />ഞാന്‍ രാജീവിന്റെ കൈകള്‍ കൂട്ടിപിടിച്ചു. പിന്നെ മെല്ലെ തിരിഞ്ഞു നടന്നു.<br />മഴ പെയ്തൊഴിഞ്ഞിരുന്നു. മുറ്റത്ത് നിറയെ പൂമരം പെയ്തിറങ്ങിയിരിക്കുന്നു. ചെറിയ കാറ്റുണ്ട്.<br />മുത്തുകുടിയന്‍ മാവില്‍ കെട്ടിയിരിക്കുന്ന ഊഞ്ഞാല് മെല്ലെ ആടുന്നു.<br />ഗേറ്റ് കടന്ന് ഞാന്‍ കാറില്‍ കയറി.<br />കാറ് സ്റ്റാര്‍ട്ട് ചെയ്തു. ഗിയര്‍ മാറ്റി കാറ് മുന്നോട്ടെടുക്കുമ്പോള്‍ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോളാണ് ഗേറ്റിലെ നെയിംബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.<br />‘രാമചന്ദ്രന് .സി.എ.’<br />ഈ ബോര്‍ഡ് അങ്ങോട്ട് പോകുമ്പോള്‍ ഞാന്‍ കണ്ടില്ലല്ലോയെന്നൊര്‍ത്തു.<br />ആക്സലെറേറ്റരില്‍ കാലമര്‍ന്നുകൊണ്ടിരുന്നു. ചെറിയ ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കുന്ന ഈ പകല്‍ അവസാനിക്കില്ല. തിരിച്ചുള്ള ഈ ദൂരം ഒരിക്കലും താണ്ടിത്തീരില്ല.asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.com8